Connect with us

More

വണ്ടി വൈകിയോടുന്നതറിയാന്‍; “ട്രെയിന്‍ ടൈം വാട്ട്‌സ് ആപ്പ് ഗ്രൂപ്പ്”

Published

on

പി. അബ്ദുല്‍ ലത്തീഫ്

വടകര: ട്രെയിന്‍ വൈകിയോടുന്നതറിയാതെ റെയില്‍വേ സ്‌റ്റേഷനില്‍ ഓടിക്കിതച്ചെത്തി മണിക്കൂറുകള്‍ പാഴാക്കേണ്ടി വരുന്ന അനുഭവം എന്താണെന്നറിയാത്തവരാണ് ട്രെയിന്‍ ടൈം വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് അംഗങ്ങള്‍. ട്രെയിന്‍ ഒരു മിനുട്ട് വൈകിയാല്‍ ട്രെയിന്‍ ടൈം വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ അപ്‌ഡേറ്റുകള്‍ വരും. കാഞ്ഞങ്ങാട് മുതല്‍ ഷോര്‍ണൂര്‍ വരെയുള്ള ഏത് ട്രെയിനുകളെ കുറിച്ചുള്ള സംശയങ്ങള്‍ക്കും നൊടിയിട കൊണ്ട് ഗ്രൂപ്പില്‍ നിന്ന് മറുപടി ലഭിക്കും. ക്യാന്‍സല്‍ ചെയ്ത ട്രെയിനുകളെ കുറിച്ചുള്ള വിവരങ്ങളും ട്രെയിന്‍ പിടിച്ചിട്ടിട്ടുണ്ടെങ്കില്‍ അത്തരം കാര്യങ്ങളുമൊക്കെ ഈ വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്ന് ലഭിക്കും.
2013 ല്‍ വടകര സ്വദേശി പി.കെ.സി ഫൈസല്‍ ആണ് ഈ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിന് തുടക്കമിട്ടത്. സ്ഥിരം യാത്രക്കാരനായതിനാല്‍ പലരും ട്രെയിന്‍ സമയം ഫോണില്‍ വിളിച്ച് അന്വേഷിക്കാറുണ്ടായിരുന്നു. ട്രെയിന്‍ ടൈമിനെ കുറിച്ച് ഒരു വാട്ട്‌സ് ആപ്പ് ഗ്രൂപ്പെന്ന ആശയം സ്ഥിരമായി ഒപ്പം യാത്ര ചെയ്യുന്ന സുഹൃത്തുക്കളുമായി പങ്കു വെച്ചപ്പോള്‍ വലിയ പിന്തുണയാണ് ഫൈസലിന് ലഭിച്ചത്. 30 അംഗങ്ങളായിരുന്നു തുടക്കത്തില്‍ ഗ്രൂപ്പില്‍ മെമ്പര്‍മാരായി ഉണ്ടായിരുന്നത്. ദിവസവും കോഴിക്കോട്ട് പോയി വരുന്നവരായിരുന്നു മെമ്പര്‍മാര്‍. പിന്നീട് അംഗങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് ഗ്രൂപ്പുകളുടെ എണ്ണവും വര്‍ധിപ്പിച്ചു.

പി.കെ.സി ഫൈസല്‍

ഇപ്പോള്‍ 11 ഗ്രൂപ്പുകളിലായി 2600 ലേറെ മെമ്പര്‍മാര്‍ ട്രെയിന്‍ ടൈം ഗ്രൂപ്പുകളിലായി ഉണ്ട്. ഫൈസല്‍ ചെള്ളത്ത്, മുഹമ്മദ് ലുഖ്മാന്‍ സി.എച്ച് എന്നിവരാണ് മറ്റു അഡ്മിനുകള്‍. 11 ഗ്രൂപ്പുകളില്‍ ഒന്ന് ലേഡീസ് ഓണ്‍ലി ഗ്രൂപ്പാണ്. സ്ത്രീകളുടെ സ്വകാര്യത മാനിച്ചാണ് സ്ത്രീകള്‍ക്കായി പ്രത്യേക ഗ്രൂപ്പ് ആരംഭിച്ചത്. അതേസമയം മറ്റ് ഗ്രൂപ്പുകളിലും സ്ത്രീകള്‍ അംഗങ്ങളായുണ്ട്.
ട്രെയിന്‍ ടൈം ഗ്രൂപ്പിലെ സജീവ അംഗങ്ങള്‍ സ്ഥിര യാത്രക്കാരാണെങ്കിലും അല്ലാത്ത മെമ്പര്‍മാര്‍ക്കും വലിയ സഹായമാണ് ഈ വാട്ട്‌സ് ആപ്പ് ഗ്രൂപ്പ്. റെയില്‍വേ ഉദ്യോഗസ്ഥര്‍, ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍, തുടങ്ങി വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ ട്രെയിന്‍ ടൈം ഗ്രൂപ്പിലുണ്ട്. വിലപ്പെട്ട വസ്തുക്കള്‍ ഉള്‍പ്പെടെ ട്രെയിനില്‍ മറന്നു വെച്ച സാധനങ്ങള്‍ ഉടമയെ തിരിച്ചേല്‍പ്പിക്കുന്നതിനും ട്രെയിന്‍ ടൈം ഗ്രൂപ്പ് വഴി സാധിച്ചിട്ടുണ്ട്. സ്ഥിര യാത്രക്കാരുടെ ഗ്രൂപ്പ് ആയതിനാല്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ എല്ലാ ട്രെയിനുകളിലുമുണ്ടാകും. മറന്നു വെച്ച സാധനത്തെ കുറിച്ച് കൃത്യമായ വിവരം നല്‍കിയാല്‍ ആ ട്രെയിനിലുള്ള ഗ്രൂപ്പ് അംഗങ്ങള്‍ അവ വീണ്ടെടുക്കുന്നു. കൊയിലാണ്ടി സ്വദേശിയുടെ സ്വര്‍ണ്ണ മാല അടങ്ങുന്ന ബാഗ് നഷ്ടപ്പെട്ടത് കണ്ണൂരില്‍ വെച്ച് ഗ്രൂപ്പ് അംഗത്തിന് ലഭിച്ചിരുന്നു. ഇതുവരെ 36 ഓളം വസ്തുക്കള്‍ ഗ്രൂപ്പില്‍ വിവരം നല്‍കിയ പ്രകാരം കണ്ടെത്തി ഉടമകളെ ഏല്‍പ്പിക്കാന്‍ സാധിച്ചിട്ടുണ്ട്.
ട്രെയിന്‍ യാത്രക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ മലബാര്‍ ട്രെയിന്‍ പാസഞ്ചേഴ്‌സ് ഫോറം(എം.ടി.പി.എഫ്) എന്ന പേരില്‍ സംഘടനക്കും രൂപം നല്‍കിയിട്ടുണ്ട്. ട്രെയിന്‍ യാത്രയുമായി ബന്ധപ്പെട്ട് യാത്രക്കാരുടെ പൊതുവായ ആവശ്യങ്ങള്‍ക്കായി എം.ടി.പി.എഫ് ശബ്ദമുയര്‍ത്തുന്നു.

kerala

തെരഞ്ഞെടുപ്പ് നടത്തിപ്പിലെ വീഴ്ച അന്വേഷിക്കണം; കമീഷന് പരാതി നൽകി വി.ഡി സതീശൻ

രണ്ട് വോട്ടുകള്‍ക്കിടയിലെ കാലതാമസം പല ബൂത്തുകളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു

Published

on

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ വോട്ടെടുപ്പിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. സംസ്ഥാനത്ത് ഇത്രയും മോശമായ രീതിയില്‍ തെരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന് കത്തിൽ കുറ്റപ്പെടുത്തി.

രണ്ട് വോട്ടുകള്‍ക്കിടയിലെ കാലതാമസം പല ബൂത്തുകളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. കനത്ത ചൂടില്‍ മണിക്കൂറുകളോളം കാത്ത് നിന്നിട്ടും വോട്ട് ചെയ്യാനാകാതെ നിരവധി പേര്‍ മടങ്ങിയ സംഭവങ്ങളുണ്ടായി.

ആറു മണിക്ക് മുന്‍പ് ബൂത്തില്‍ എത്തിയ നിരവധി പേര്‍ക്ക് വോട്ട് ചെയ്യാനാകാത്ത സാഹചര്യവും പല സ്ഥലങ്ങളിലുമുണ്ടായി. ഇരട്ട വോട്ടുകളും മരണപ്പെട്ടവരുടെ വോട്ടുകളും ഒഴിവാക്കി വോട്ടേഴ്‌സ് ലിസ്റ്റ് പരിഷ്‌ക്കരിക്കുന്നതിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ പരാജയപ്പെട്ടു. തെരഞ്ഞെടുപ്പ് നടത്തിപ്പിലുണ്ടായ ഗുരുതര വീഴ്ചകളെ കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് പരാതിയില്‍ ആവശ്യപ്പെട്ടു.

Continue Reading

india

ദക്ഷിണേന്ത്യക്ക് ദാഹിക്കുന്നു; അണക്കെട്ടിലുള്ളത് 17 ശതമാനം വെള്ളം മാത്രമെന്ന് കേന്ദ്ര ജല കമ്മീഷൻ

Published

on

ന്യൂഡൽഹി: താപനിലയില്‍ വലിയ വർധനവ് നേരിടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ വരള്‍ച്ചയുടെ വക്കില്‍. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയിലാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജല സംഭരണം എന്നാണ് റിപ്പോര്‍ട്ട്. കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ അണക്കെട്ടുകളില്‍ സംഭരിച്ചിട്ടുള്ള ജലം ശരാശരിയിലും താഴെയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ദേശീയ ജലകമ്മീഷന്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ അണക്കെട്ടുകളില്‍ 17 ശതമാനം ജലം മാത്രമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ ഇത് 29 ശതമാനം ആയിരുന്നിടത്താണ് ജല ദൗര്‍ലഭ്യത്തിന്റെ രൂക്ഷത വെളിപ്പെടുന്നത്. 43 അണക്കെട്ടുകളാണ് ആറ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലായുള്ളത്.

വേനല്‍ കാലത്ത് അണക്കെട്ടുകളിലെ ജലനിരപ്പ് കുറയുന്നത് അസാധാരണമല്ല, എന്നാല്‍ ഇത്തവണ നേരിടുന്ന കുത്തനെയുള്ള ഇടിവ് ആശങ്കയുണര്‍ത്തുന്നതാണ്. മണ്‍സൂണ്‍ ആരംഭിക്കാന്‍ ഇനിയും ഒരു മാസമെങ്കിലും വേണ്ടിവരുമെന്നതാണ് ആശങ്കയുടെ അടിസ്ഥാനം. മണ്‍സൂണ്‍ മഴയിലെ കുറവ് ജല സംഭരണം കുറയുന്നതിന് കാരണമായി. കുടിവെള്ളത്തിനും ജലസേചന ആവശ്യങ്ങള്‍ക്കുമായി കൂടുതല്‍ വെള്ളം പിന്‍വലിക്കേണ്ടിവന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടി. വെള്ള ക്ഷാമം ഇത്തവണ രൂക്ഷമായി നേരിടുകയാണ് കര്‍ണാടക. കാവേരി നദിയിലെ ജലനിരപ്പും സംഭരണികളിലെ ജലനിരപ്പും വേനല്‍ കടുത്തതോടെ ആശങ്കപ്പെടുത്തും വിധം താഴ്ന്നത് ബെംഗളൂരു മേഖലയെ ഉള്‍പ്പെടെ ബാധിച്ചു. കാവേരി നദിയിലെ വെള്ളം ആശ്രയിച്ചാണ് ബെംഗളൂരുവിലെ ജനജീവിതം മുന്നോട്ട് പോകുന്നത്.

2023ന് മുമ്പുള്ള വര്‍ഷങ്ങളെ അപേക്ഷിച്ച് 34 ശതമാനം മഴയുടെ കുറവാണ് കഴിഞ്ഞ തവണ കേരളത്തില്‍ രേഖപ്പെടുത്തിയത്. ഇത് വ്യാപക കൃഷി നാശങ്ങള്‍ക്കും കുടിവെള്ള ക്ഷാമത്തിനും വഴിവച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം സാധാരണയില്‍ കവിഞ്ഞ മഴ ലഭിക്കുമെന്നാണ് സൂചന. എല്‍നിനോ പ്രതിഭാസമായിരുന്നു കഴിഞ്ഞ തവണ വില്ലനായത്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ടുനില്‍ക്കുന്ന കാലവര്‍ഷത്തില്‍ സംസ്ഥാനത്ത് സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് ആദ്യ ഘട്ട പ്രവചനം. സാധാരണഗതിയില്‍ 2018.6 മില്ലിമീറ്റര്‍ മഴയാണ് കേരളത്തില്‍ ലഭിക്കുക. എന്നാല്‍ കഴിഞ്ഞ വര്‍ഷം 1327 മില്ലിമീറ്റര്‍ മാത്രമായിരുന്നു പെയ്തത്. അതേസമയം,ഈ വര്‍ഷം കേരളം ഉള്‍പ്പെടെയുള്ള മേഖലയില്‍ ശക്തമായ കാലവര്‍ഷം ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

Continue Reading

kerala

മദ്യപിക്കാന്‍ പണം വേണം, ജി പേ ഇടപാടിന് വിസമ്മതിച്ചു; അതിഥി തൊഴിലാളിയെ കുത്തിക്കൊന്ന യുവാവ് അറസ്റ്റില്‍

വാക്കുതർക്കത്തെ തുടർന്ന് അതിഥി തൊഴിലാളികൾ തന്നെയാണ് ഇയാളെ കുത്തിയതെന്ന സംശയത്തിൽ പൊലീസ് നാലുപേരെ കസ്റ്റഡിയിലെടുത്തിരുന്നു

Published

on

ആ‌ലപ്പുഴ: ഹരിപ്പാട് അതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ മലയാളി പിടിയിൽ. ഹരിപ്പാട് സ്വദേശി യദുകൃഷ്ണനാണ് (27) പിടിയിലായത്. ബംഗാൾ മാർഡ സ്വദേശിയും മത്സ്യക്കച്ചവടക്കാരനുമായ ഓംപ്രകാശാണ് (42)  കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം.

ഗൂഗിള്‍ പേ വഴി പണം നല്‍കാതിരുന്നതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. മദ്യപിക്കുന്നതിനായി ഗൂഗിള്‍പേ വഴി പണം അയക്കാമെന്നും പകരം കാഷ് നല്‍കാനും യദുകൃഷ്ണ ബംഗാള്‍ സ്വദേശിയോട് ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോള്‍ കത്തിയെടുത്ത് നെഞ്ചില്‍ കുത്തുകയായിരുന്നു.

വാക്കുതർക്കത്തെ തുടർന്ന് അതിഥി തൊഴിലാളികൾ തന്നെയാണ് ഇയാളെ കുത്തിയതെന്ന സംശയത്തിൽ പൊലീസ് നാലുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ മലയാളം സംസാരിക്കുന്ന ഒരാളാണ് കുത്തിയതെന്ന് ഇവർ പൊലീസിനോടു പറഞ്ഞു. തുടർന്ന് നടത്തിയ തിരച്ചിലിലാണ്  യദുകൃഷ്ണനെ പിടികൂടിയത്. പിടിയിലായ യദുകൃഷ്ണൻ  ആളുകളെ  കത്തികാണിച്ച് ഭീഷണിപ്പെടുത്തി പണം വാങ്ങുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു.

Continue Reading

Trending