Culture
കേരളം തളരുന്നു: കടം രണ്ടു ലക്ഷം കോടി

സിനു എസ്.പി കുറുപ്പ്
തിരുവനന്തപുരം
സംസ്ഥാന വരുമാനത്തിന്റെ വളര്‍ച്ചാ നിരക്കില്‍ കുറവുണ്ടായതായും കടം കൂടുന്നതായും 2017 ലെ സാമ്പത്തികാവലോകനരേഖ വ്യക്തമാക്കുന്നു. മുന്‍കാലത്തെ അപേക്ഷിച്ച് 2016-17 ല്‍ വളരെയധികം കുറഞ്ഞ് 9.53 ശതമാനത്തിലെത്തി. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തരോല്‍പാദനത്തിലും കുറവുണ്ടായെന്ന് വ്യക്തമാക്കുന്ന സാമ്പത്തികാവലോകനരേഖ ധനമന്ത്രി തോമസ് ഐസക് നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. 2018-19 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് സാമ്പത്തികാവലോകന രേഖ സമര്‍പ്പിച്ചത്.
കടത്തിന്റെ വളര്‍ച്ചാ നിരക്കും കൂടുകയാണ്. 2015-16 ല്‍ 157,370.33 കോടി രൂപയായിരുന്ന സംസ്ഥാനത്തിന്റെ കടം തൊട്ടടുത്ത വര്‍ഷം രണ്ട് ശതമാനത്തിലേറെ വര്‍ധിച്ച് 186,453 കോടിയായി. നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെയുള്ള കണക്ക് അനുസരിച്ച് പൊതുകടം 207,026.81 കോടി രൂപയാണ്. ആഭ്യന്തര കടം മുന്‍വര്‍ഷത്തെ 118268.72 കോടിയില്‍ നിന്നും നടപ്പുസാമ്പത്തിക വര്‍ഷം ഇതുവരെയുള്ള കണക്ക് അനുസരിച്ച് 1,39,636.01 കോടിയായി വര്‍ധിച്ചു. സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിന്റെ വളര്‍ച്ചയും കുറയുന്ന പ്രവണതയാണ് രേഖപ്പെടുത്തുന്നത്. 2015-16ല്‍ 12.37 ശതമാനമായിരുന്ന ആഭ്യന്തര ഉല്പാദന നിരക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1.25 ആയി കുറഞ്ഞു.
അതേ സമയം സംഖ്യാപരമായി വരുമാനം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വര്‍ധിക്കാറുണ്ടെങ്കിലും നിരക്ക് അടിസ്ഥാനത്തിലെ കണക്ക് പരിശോധിച്ചാല്‍ എല്ലാ മേഖലകളിലും കുറവാണ് സൂചിപ്പിക്കുന്നത്.നികുതിയിതര വരുമാനത്തിന്റെ വളര്‍ച്ചയും കുറയുകയാണ്. മുന്‍കാലങ്ങളിലെ കണക്കിനെ അപേക്ഷിച്ച് നികുതിവരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം പകുതിയായി കുറഞ്ഞു.
വരുമാനത്തിലെ വളര്‍ച്ചാ നിരക്ക് കുറയുന്നതിനൊപ്പം സംസ്ഥാനത്തിന്റെ ചെലവ് അനുദിനം കുതിച്ചുയരുന്നത് ആശങ്കാജനകമാണ്. 2015-16 ല്‍ 78,689.47 കോടി രൂപ ചെലവായത് തൊട്ടടുത്ത വര്‍ഷം 15 ശതമാനത്തോളം വര്‍ധിച്ച് 91, 096.31 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തം ചെലവില്‍ 30.69 ശതമാനവും ചെലവിട്ടത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാണ്. 16.77 ശതമാനം തുക പെന്ഷന് വിതരണത്തിനും 13.30 ശതമാനം വായ്പകള്‍ക്കുള്ള പലിശ ഒടുക്കുന്നതിനും ചെലവാക്കി. തദ്ദേശസ്ഥാപനങ്ങള്‍ക്ക് 6.65 ശതമാനം തുകയും അനുവദിച്ചതായും സാമ്പത്തികാവലോകന രേഖയില്‍ വ്യക്തമാക്കുന്നു.
സംഖ്യാപരമായ കണക്കുകളില്‍ മാത്രമാണ് സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിക്കുന്നത്. നികുതിയിനത്തില്‍ നിന്നാണ് സംസ്ഥാനവരുമാനത്തിന്റെ 55.78 ശതമാനവും ലഭിക്കുന്നത്. മൂല്യവര്‍ധിത നികുതി, വില്‍പ്പനനികുതി, എക്സൈസ് ഡ്യൂട്ടി, ഭൂനികുതി, റജിസ്ട്രേഷന് ഫീസ്, മോട്ടോര്‍ വാഹന നികുതി എന്നിവയാണ് സംസ്ഥാനത്തിന്റെ പ്രധാന നികുതി സ്രോതസുകള്‍. 2016-17 ല്‍ നികുതി വരുമാനമായി ഖജനാവിലെത്തിയത് 42176.38 കോടി രൂപയാണ്. നികുതിയിതര വരുമാനമായി 9698.98 കോടി രൂപയും കേന്ദ്രസര്‍ക്കാര്‍ നികുതി-ഗ്രാന്റ് ഇനങ്ങളിലായി 23735.36 കോടി രൂപയും സംസ്ഥാനത്തിന് ലഭിച്ചു.
2016-17 ലെ വാറ്റ്-വില്‍പ്പന നികുതിയിനത്തില്‍ 33453.49 കോടി രൂപയും വാഹനനികുതിയായി3107.23 കോടിയും സ്്റ്റാമ്പ് ഡ്യൂട്ടി-റജിസ്ട്രേഷന് ഫീസായി 3006.59 കോടിയും എക്സൈസ് ഡ്യൂട്ടിയായി 2019.30 കോടിയും ഭൂനികുതിയായി 124.15 കോടിയും ഖജനാവിലെത്തി. കേന്ദ്രസര്‍ക്കാറില്‍ നിന്ന് 2016-17 കാലയളവില്‍ 23,735.37 കോടി രൂപ നികുതിവിഹിതമായും ഗ്രാന്റായും ലഭിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9.82 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്തിന്റെ റവന്യുച്ചെലവ് 78,689.47 കോടിയില്‍ നിന്നും 15.76 ശതമാനം വര്‍ധിച്ച് 91,096.31 കോടിയായെന്ന് വ്യക്തമാക്കുന്ന 2016-17 ലെ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടും ഇന്നലെ നിയമസഭയില്‍ വെച്ചു. മൂലധനച്ചെലവ് 35.29 ശതമാനം കൂടി 11286.24 കോടിയിലെത്തി. ആഭ്യന്തര ഉല്പാദന-റവന്യുകമ്മി നിരക്ക്് സര്‍ക്കാറിന്റെ സാമ്പത്തികനയത്തില്‍ ലക്ഷ്യമിട്ടിരുന്നതിനേക്കാള്‍ കുറയ്ക്കാനായി. അതേസമയം ധനകമ്മി 3.51 ശതമാനമെന്ന പരിധി മറികടന്ന് 4.04 ശതമാനമായി. കടം 26.82 ശതമാനമെന്ന പരിധിയില്‍ നിലനിര്‍ത്താനായിരുന്നു ലക്ഷ്യമെങ്കിലും നേരിയ തോതില്‍ വര്‍ധിച്ച് 28.96 ശതമാനമായി.
Film
വാഹനാപകടം; നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala3 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
india2 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
kerala3 days ago
പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
-
Celebrity1 day ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
Football2 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
kerala2 days ago
തീപിടിച്ച ചരക്കുകപ്പല്‍ ചെരിഞ്ഞു; രക്ഷാദൗത്യം പ്രതിസന്ധിയില്‍
-
film3 days ago
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
-
kerala2 days ago
നിലമ്പൂരിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് എ വിജയരാഘവനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം; ദത്താത്രേയ സായി സ്വരൂപ്നാഥ്