Connect with us

Culture

കേരളം തളരുന്നു: കടം രണ്ടു ലക്ഷം കോടി

Published

on

സിനു എസ്.പി കുറുപ്പ്
തിരുവനന്തപുരം

സംസ്ഥാന വരുമാനത്തിന്റെ വളര്‍ച്ചാ നിരക്കില്‍ കുറവുണ്ടായതായും കടം കൂടുന്നതായും 2017 ലെ സാമ്പത്തികാവലോകനരേഖ വ്യക്തമാക്കുന്നു. മുന്‍കാലത്തെ അപേക്ഷിച്ച് 2016-17 ല്‍ വളരെയധികം കുറഞ്ഞ് 9.53 ശതമാനത്തിലെത്തി. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തരോല്‍പാദനത്തിലും കുറവുണ്ടായെന്ന് വ്യക്തമാക്കുന്ന സാമ്പത്തികാവലോകനരേഖ ധനമന്ത്രി തോമസ് ഐസക്  നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. 2018-19 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് സാമ്പത്തികാവലോകന രേഖ സമര്‍പ്പിച്ചത്.

കടത്തിന്റെ വളര്‍ച്ചാ നിരക്കും കൂടുകയാണ്. 2015-16 ല്‍ 157,370.33 കോടി രൂപയായിരുന്ന സംസ്ഥാനത്തിന്റെ കടം തൊട്ടടുത്ത വര്‍ഷം രണ്ട് ശതമാനത്തിലേറെ വര്‍ധിച്ച് 186,453 കോടിയായി. നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെയുള്ള കണക്ക് അനുസരിച്ച് പൊതുകടം 207,026.81 കോടി രൂപയാണ്. ആഭ്യന്തര കടം മുന്‍വര്‍ഷത്തെ 118268.72 കോടിയില്‍ നിന്നും നടപ്പുസാമ്പത്തിക വര്‍ഷം ഇതുവരെയുള്ള കണക്ക് അനുസരിച്ച് 1,39,636.01 കോടിയായി വര്‍ധിച്ചു. സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിന്റെ വളര്‍ച്ചയും കുറയുന്ന പ്രവണതയാണ് രേഖപ്പെടുത്തുന്നത്. 2015-16ല്‍ 12.37 ശതമാനമായിരുന്ന ആഭ്യന്തര ഉല്‍പാദന നിരക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1.25 ആയി കുറഞ്ഞു.

അതേ സമയം സംഖ്യാപരമായി വരുമാനം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വര്‍ധിക്കാറുണ്ടെങ്കിലും നിരക്ക് അടിസ്ഥാനത്തിലെ കണക്ക് പരിശോധിച്ചാല്‍ എല്ലാ മേഖലകളിലും കുറവാണ് സൂചിപ്പിക്കുന്നത്.നികുതിയിതര വരുമാനത്തിന്റെ വളര്‍ച്ചയും കുറയുകയാണ്. മുന്‍കാലങ്ങളിലെ കണക്കിനെ അപേക്ഷിച്ച് നികുതിവരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം പകുതിയായി കുറഞ്ഞു.

വരുമാനത്തിലെ വളര്‍ച്ചാ നിരക്ക് കുറയുന്നതിനൊപ്പം സംസ്ഥാനത്തിന്റെ ചെലവ് അനുദിനം കുതിച്ചുയരുന്നത് ആശങ്കാജനകമാണ്. 2015-16 ല്‍ 78,689.47 കോടി രൂപ ചെലവായത് തൊട്ടടുത്ത വര്‍ഷം 15 ശതമാനത്തോളം വര്‍ധിച്ച് 91, 096.31 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തം ചെലവില്‍ 30.69 ശതമാനവും ചെലവിട്ടത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാണ്. 16.77 ശതമാനം തുക പെന്‍ഷന്‍ വിതരണത്തിനും 13.30 ശതമാനം വായ്പകള്‍ക്കുള്ള പലിശ ഒടുക്കുന്നതിനും ചെലവാക്കി. തദ്ദേശസ്ഥാപനങ്ങള്‍ക്ക് 6.65 ശതമാനം തുകയും അനുവദിച്ചതായും സാമ്പത്തികാവലോകന രേഖയില്‍ വ്യക്തമാക്കുന്നു.

സംഖ്യാപരമായ കണക്കുകളില്‍ മാത്രമാണ് സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിക്കുന്നത്. നികുതിയിനത്തില്‍ നിന്നാണ് സംസ്ഥാനവരുമാനത്തിന്റെ 55.78 ശതമാനവും ലഭിക്കുന്നത്. മൂല്യവര്‍ധിത നികുതി, വില്‍പ്പനനികുതി, എക്‌സൈസ് ഡ്യൂട്ടി, ഭൂനികുതി, റജിസ്‌ട്രേഷന്‍ ഫീസ്, മോട്ടോര്‍ വാഹന നികുതി എന്നിവയാണ് സംസ്ഥാനത്തിന്റെ പ്രധാന നികുതി സ്രോതസുകള്‍. 2016-17 ല്‍ നികുതി വരുമാനമായി ഖജനാവിലെത്തിയത് 42176.38 കോടി രൂപയാണ്. നികുതിയിതര വരുമാനമായി 9698.98 കോടി രൂപയും കേന്ദ്രസര്‍ക്കാര്‍ നികുതി-ഗ്രാന്റ് ഇനങ്ങളിലായി 23735.36 കോടി രൂപയും സംസ്ഥാനത്തിന് ലഭിച്ചു.

2016-17 ലെ വാറ്റ്-വില്‍പ്പന നികുതിയിനത്തില്‍ 33453.49 കോടി രൂപയും വാഹനനികുതിയായി3107.23 കോടിയും സ്്റ്റാമ്പ് ഡ്യൂട്ടി-റജിസ്‌ട്രേഷന്‍ ഫീസായി 3006.59 കോടിയും എക്‌സൈസ് ഡ്യൂട്ടിയായി 2019.30 കോടിയും ഭൂനികുതിയായി 124.15 കോടിയും ഖജനാവിലെത്തി. കേന്ദ്രസര്‍ക്കാറില്‍ നിന്ന് 2016-17 കാലയളവില്‍ 23,735.37 കോടി രൂപ നികുതിവിഹിതമായും ഗ്രാന്റായും ലഭിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9.82 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാനത്തിന്റെ റവന്യുച്ചെലവ് 78,689.47 കോടിയില്‍ നിന്നും 15.76 ശതമാനം വര്‍ധിച്ച് 91,096.31 കോടിയായെന്ന് വ്യക്തമാക്കുന്ന 2016-17 ലെ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടും ഇന്നലെ നിയമസഭയില്‍ വെച്ചു. മൂലധനച്ചെലവ് 35.29 ശതമാനം കൂടി 11286.24 കോടിയിലെത്തി. ആഭ്യന്തര ഉല്‍പാദന-റവന്യുകമ്മി നിരക്ക്് സര്‍ക്കാറിന്റെ സാമ്പത്തികനയത്തില്‍ ലക്ഷ്യമിട്ടിരുന്നതിനേക്കാള്‍ കുറയ്ക്കാനായി. അതേസമയം ധനകമ്മി 3.51 ശതമാനമെന്ന പരിധി മറികടന്ന് 4.04 ശതമാനമായി. കടം 26.82 ശതമാനമെന്ന പരിധിയില്‍ നിലനിര്‍ത്താനായിരുന്നു ലക്ഷ്യമെങ്കിലും നേരിയ തോതില്‍ വര്‍ധിച്ച് 28.96 ശതമാനമായി.

kerala

ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍

ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി

ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്

Published

on

വാരണസി: ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന്‍ രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.

Continue Reading

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

Trending