kerala
കേരളോത്സവം പ്രഹസനമാക്കി; സര്‍ക്കാര്‍ യുവപ്രതിഭകളെ അപമാനിക്കുന്നു: എല്‍.ജി.എം.എല്‍
മതിയായ ആസൂത്രണമില്ലാതെയും സമയം അനുവദിക്കാതെയും കേരളോത്സവത്തെ പ്രഹസനമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ലോക്കൽ ഗവൺമെൻറ് മെമ്പേഴ്‌സ് ലീഗ് സംസ്ഥാന പ്രസിഡണ്ട് കെ. ഇസ്മായിൽ മാസ്റ്റർ, ജനറൽ സെക്രട്ടറി പി കെ ഷറഫുദ്ദീൻ എന്നിവർ കുറ്റപ്പെടുത്തി.
മതിയായ ആസൂത്രണമില്ലാതെയും സമയം അനുവദിക്കാതെയും കേരളോത്സവത്തെ പ്രഹസനമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ലോക്കൽ ഗവൺമെൻറ് മെമ്പേഴ്‌സ് ലീഗ് സംസ്ഥാന പ്രസിഡണ്ട് കെ. ഇസ്മായിൽ മാസ്റ്റർ, ജനറൽ സെക്രട്ടറി പി കെ ഷറഫുദ്ദീൻ എന്നിവർ കുറ്റപ്പെടുത്തി. തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ യുവജനങ്ങളുടെ കലാകായിക ശേഷി പരിപോഷിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന കേരളോത്സവത്തെ ഘട്ടം ഘട്ടമായി ഇല്ലാതാക്കാനാണ് സംസ്ഥാന യുവജനക്ഷേമ ബോർഡ് ശ്രമിക്കുന്നത്. കേരളോത്സവം നവംബർ 15ന് ആരംഭിക്കണമെന്ന് ഉത്തരവ് ഇറക്കുന്നത് നവംബർ 11ന് മാത്രമാണ്.
സാമ്പത്തിക വർഷത്തിന്റെ ആരംഭത്തിലോ ജൂൺ മാസത്തിലെങ്കിലുമോ കേരളോത്സവം സംബന്ധിച്ച കലണ്ടറും മാർഗ്ഗരേഖയും യുവജനക്ഷേമബോർഡിന് പുറത്തിറക്കാവുന്നതേയുള്ളൂ. എന്നാൽ ഇക്കാര്യത്തിൽ കുറച്ച് വർഷങ്ങളായി ബോർഡ് കടുത്ത അനാസ്ഥയാണ് നടത്തുന്നത്. ജനുവരി ആദ്യത്തിൽ ദേശീയ യുവജനോത്സവം നടക്കുന്നതിനാൽ അതിനു മുമ്പായി പ്രഹസനമായി കേരളോത്സവം നടത്തുന്നതിനുള്ള നീക്കം മാത്രമാണ് ഇപ്പോഴത്തേത്. നവംബർ 11ന് ഉത്തരവ് ഇറങ്ങിയശേഷം ഇത് സംബന്ധിച്ച് ഗ്രാമ പഞ്ചായത്ത് ഭരണസമിതി ചേർന്ന് തീരുമാനം എടുക്കുകയും സംഘാടകസമിതി രൂപീകരിച്ച് പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പാക്കുകയും വേണം. വെറും രണ്ടാഴ്ചകൊണ്ട് ഈ പ്രവർത്തനങ്ങൾ നടത്താൻ ഗ്രാമപഞ്ചായത്തുകളെ നിർബന്ധിക്കുകയാണ് യുവജനക്ഷേമ ബോർഡ്.
അഞ്ച് ജില്ലകളിൽ ഉപതിരഞ്ഞെടുപ്പുകൾ നടക്കുന്ന സാഹചര്യം പോലും ബോർഡ് പരിഗണിച്ചിട്ടില്ല. പരിപാടി സംഘടിപ്പിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങൾക്ക് ആവശ്യമായ സമയം നീട്ടി നിൽക്കണമെന്നും അവർ ആവശ്യപ്പെട്ടു. യുവയുവ പ്രതിഭകൾക്ക് മികച്ച അവസരം ഒരുക്കേണ്ട യുവജനക്ഷേമ ബോർഡ് അവയെ തല്ലിക്കൊടുത്താനും തദ്ദേശസ്ഥാപനങ്ങളെ വട്ടം കറക്കാനുമാണ് ശ്രമിക്കുന്നത്. മാർഗ്ഗരേഖ പുറത്തിറങ്ങാത്തതിനെ തുടർന്ന് സെപ്റ്റംബർ മുതൽ എൽ ജി എം എൽ ഉൾപ്പെടെയുള്ള സംഘടനകൾ ബോർഡിനെ ബന്ധപ്പെടുന്നുണ്ട്. എന്നാൽ വ്യക്തമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്. ഡിസംബറിൽ നടക്കേണ്ട സംസ്ഥാന കേരളോത്സവം കഴിഞ്ഞവർഷം മാർച്ചിൽ കുറഞ്ഞ പങ്കാളിത്തത്തോടെയാണ് സംഘടിപ്പിച്ചത്.
തദ്ദേശസ്ഥാപനങ്ങൾക്ക് കേരളോത്സവ സംഘാടനത്തിന് യുവജനക്ഷേമ ബോർഡ് അനുവദിക്കുന്ന വിഹിതവും ബോർഡിന് കീഴിൽ തദ്ദേശസ്ഥാപന തലങ്ങളിൽ പ്രവർത്തിച്ചിരുന്ന യൂത്ത് കോഡിനേറ്റർമാരെയും ഇപ്പോൾ നിർത്തലാക്കി ഇരിക്കുകയാണ്. ഒരുകാലത്ത് കേരളത്തിലെ യുവ പ്രതിഭകൾ ആഘോഷമാക്കിയിരുന്ന കേരളോത്സവത്തെ തകർക്കുന്നത് യുവാക്കളോടുള്ള വെല്ലുവിളിയാണ്. ഉത്തരവാദിത്വം നിർവഹിക്കാൻ സാധിക്കാത്ത യുവജന ക്ഷേമ ബോർഡിനെ സർക്കാർ പിരിച്ചുവിടണമെന്നും സർക്കാറാണ് തടസ്സമെങ്കിൽ ബോർഡ് വൈസ് ചെയർമാൻ അത് വ്യക്തമാക്കണമെന്നും എൽ.ജി എം എൽ ആവശ്യപ്പെട്ടു.
kerala
അലന്റെ കൊലപാതകം; പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും
മോഡല്‍ സ്‌കൂളിന്റെ സമീപത്താണ് കൊലപാതകം നടന്നത്. പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
തിരുവനന്തപുരം: 18 വയസുകാരനായ അലന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പ്രധാന പ്രതികളായ അജിനെയും കിരണിനെയും പൊലീസ് തെളിവെടുപ്പിനായി തൈക്കാട്ടെ സംഭവസ്ഥലത്ത് എത്തിച്ചു. മോഡല്‍ സ്‌കൂളിന്റെ സമീപത്താണ് കൊലപാതകം നടന്നത്. പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
ഇപ്പോള്‍ കേസില്‍ ഏഴ് പ്രതികളാണ് അറസ്റ്റിലായിരിക്കുന്നത്. അലനെ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ ഒന്നാം പ്രതി അജിനിയും മൂന്നാം പ്രതി കിരണുമാണ് തെളിവെടുപ്പിനായി എത്തിച്ചത്. കൊലപാതകത്തിനു ശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ട വഴികളും പൊലീസ് പരിശോധിച്ചു. കാട്ടാക്കട തുടങ്ങിയ ഒളിവിലായിരുന്നു പ്രതികള്‍ ഒളിച്ചിരുന്നതായി അന്വേഷണം വ്യക്തമാക്കുന്നു.
അജിനടക്കം അഞ്ചുപേര്‍ നേരത്തെ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയിരുന്നു. ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. ശേഷിക്കുന്ന ആറു പ്രതികളുടെയും പൊലീസ് കസ്റ്റഡി നാളെ വൈകുന്നേരം അഞ്ചുവരെ നീളും.
മ്യൂസിയം പൊലീസ് സ്റ്റേഷന്റെ റൗഡി ലിസ്റ്റിലടക്കമുള്ള നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അജിനാണ് മുഖ്യപ്രതി. തൈക്കാട് മോഡല്‍ സ്‌കൂളിലെ 9, 10 ക്ലാസ് കുട്ടികള്‍ തമ്മില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ഉണ്ടായ തര്‍ക്കം ഒത്തുതീര്‍ക്കാനായി വിളിച്ചുവരുത്തിയപ്പോഴാണ് സംഭവം നടന്നത്.
സ്ഥലത്തുനിന്ന് മാറിപ്പോകാന്‍ പറഞ്ഞതില്‍ പ്രകോപിതരായ പ്രതികള്‍ ആദ്യം ഹെല്‍മറ്റ് ഉപയോഗിച്ചും തുടര്‍ന്ന് ഇരുമ്പുദണ്ഡ് ഉപയോഗിച്ചും അലനെ മര്‍ദിച്ചു. അവസാനം അജിന്‍ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അലന്റെ ഇടത് നെഞ്ചില്‍ കുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
kerala
തൃശൂരില്‍ കല്യാണ പാര്‍ട്ടിക്കാരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം
വെട്ടിക്കാട്ടിരിയിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ ചടങ്ങിനിടെ വഴിയടച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റമാണ് സംഘര്‍ഷത്തിന് കാരണമായത്.
ചെറുതുരുത്തി (തൃശൂര്‍): കല്യാണ പാര്‍ട്ടിക്കാരും നാട്ടുകാരും തമ്മിലുള്ള തര്‍ക്കം ചെറുതുരുത്തിയില്‍ കൂട്ടത്തല്ലിലേക്ക് വഷളായി. വെട്ടിക്കാട്ടിരിയിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ ചടങ്ങിനിടെ വഴിയടച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റമാണ് സംഘര്‍ഷത്തിന് കാരണമായത്.
വിവാഹത്തിന് എത്തിയവര്‍ നിരവധി ആഡംബര കാറുകള്‍ ഓഡിറ്റോറിയത്തിന് സമീപം പാര്‍ക്ക് ചെയ്തതോടെ റോഡ് ഭാഗികമായി തടസ്സപ്പെട്ടു. ഇതിനിടെ പിന്നില്‍ നിന്നെത്തിയ ടിപ്പര്‍ ലോറിയുടെ ഡ്രൈവര്‍ ഹോണ്‍ മുഴക്കിയതിനെ തുടര്‍ന്ന് കലഹം പൊട്ടിപ്പുറപ്പെട്ടു. വെട്ടിക്കാട്ടിരി ആലിക്കപറമ്പ് സ്വദേശി ബഷീറിനാണ് കല്യാണ പാര്‍ട്ടിക്കാരില്‍ നിന്ന് മര്‍ദനമേല്‍ക്കിയത്.
ഡ്രൈവറെ മര്‍ദിച്ചതിനെ നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ സംഘര്‍ഷം രൂക്ഷമായി. വിവരം ലഭിച്ച ചെറുതുരുത്തി പൊലീസ് ലാത്തി വീശിയാണ് ഇരുവിഭാഗങ്ങളെയും പിരിച്ചുവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
kerala
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയില്‍
തൃശൂരില്‍ ഒളിവിലായിരുന്ന 22 കാരനായ ആസിഫിനെ വിതുര പൊലീസ് പിടികൂടുകയായിരുന്നു.
തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രധാന പ്രതി ആസിഫ് മുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂരില്‍ ഒളിവിലായിരുന്ന 22 കാരനായ ആസിഫിനെ വിതുര പൊലീസ് പിടികൂടുകയായിരുന്നു.
സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്ന വഴി വിദ്യാര്‍ത്ഥിനിയെ കാറില്‍ കയറ്റിപ്പിടിപ്പിച്ചു കൊണ്ടുപോകുകയും ആളൊഴിഞ്ഞ സ്ഥലത്ത് വാഹനത്തിനുള്ളില്‍ തന്നെ പീഡിപ്പിക്കുകയും ചെയ്തതാണ് പരാതി. ഭീഷണിപ്പെടുത്തിയാണ് പ്രതി പെണ്‍കുട്ടിയെ കാറില്‍ കയറ്റിയതെന്നും അന്വേഷണത്തില്‍ വ്യക്തമായി.
പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ നെടുമങ്ങാട്ട് ഉപേക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. സംഭവത്തിനു പിന്നാലെ ആസിഫ് ഒളിവില്‍ പോയിരുന്നു. കൊലപാതകശ്രമം, കവര്‍ച്ച തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയായാണ് ഇയാളെ പൊലീസ് പരിചയപ്പെടുന്നത്.
പ്രതിയെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു. കേസ് സംബന്ധിച്ച കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
-
india1 day agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF1 day agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala1 day agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india1 day agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala1 day agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala1 day agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്

