Connect with us

More

നിര്‍വികാരയായി ആമി; സിനിമ എടുക്കണമെങ്കില്‍ കമല്‍ ‘എന്റെ കഥ’യെങ്കിലും വായിച്ചിരിക്കണം…

Published

on

ഫസീല മൊയ്തു

തുടക്കം മുതല്‍ അവസാനം വരെ ഇത്രയുമയധികം വിവാദങ്ങള്‍ കത്തിനിന്നൊരു മലയാള സിനിമ അടുത്തൊന്നുമുണ്ടാവില്ല. മലയാളത്തിന്റെ പ്രിയ എഴുത്തുകാരി കമലാസുരയ്യയുടെ ജീവിതകഥ പറയുന്ന ചിത്രം ‘ആമി’ എടുക്കാന്‍ തീരുമാനിച്ചപ്പോള്‍ സംവിധായകന്‍ കമല്‍ എല്ലാം ഉറപ്പിച്ചു തീരുമാനിച്ചാവും പുറപ്പെട്ടുണ്ടായിരിക്കുക. അങ്ങനെ കത്തിനിന്ന വിവാദങ്ങള്‍ക്കിടെ ആമിയെത്തി. മാധവിക്കുട്ടിയായും കമലാദാസായും സുരയ്യയായും മലയാളികളുടെ മനസ്സിനെ തൊട്ടറിഞ്ഞ ആമി വെള്ളിത്തിരയിലെത്തുമ്പോള്‍ കമല്‍ എന്ന സംവിധായകന്റെ ദയനീയ തോല്‍വിയാണ് പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയുന്നത്.

പുന്നയൂര്‍കുളത്തെ നാലപ്പാട്ട് തറവാട്ടിലെ ബാല്യകാലവും കൗമാരവുമാണ് സിനിമയില്‍ കൂടുതലും ചിത്രീകരിച്ചിരിക്കുന്നത്. കുട്ടിക്കാലത്തു തന്നെ കൊല്‍ക്കത്തയിലേക്ക് പറിച്ചു നടുന്ന ആമിയുടെ കൗമാരകാലവും പിന്നീട് വിവാഹജീവിതവും സിനിമയില്‍ പറയുന്നുണ്ട്. മേല്‍ജാതി കീഴ്ജാതി സാമൂഹികാവസ്ഥയെ ചെറുതായി തൊട്ടുകാണിച്ച് മുന്നോട്ടുപോകുന്ന സംവിധായകന് ആമിയെ യൗവ്വനകാലത്തില്‍ വരച്ചെടുക്കുമ്പോള്‍ കൈവിറക്കുന്നതാണ് വലിയ പോരായ്മ. ബാല്യവും കൗമാരവും ഭംഗിക്ക് അഭിനയിപ്പിച്ചു പ്രതിഫലിപ്പിക്കാന്‍ കൊച്ചു താരങ്ങള്‍ക്ക് കഴിഞ്ഞെങ്കിലും മഞ്ജുവാര്യര്‍ മാധവിക്കുട്ടിയായി എത്തിയപ്പോള്‍ അലോസരങ്ങളുടെ പെരുമഴയായിരുന്നു. വെച്ചുകെട്ടിയ വേഷവിധാനങ്ങളും ഭാഷയുടെ ഏച്ചുകെട്ടലുകളും എന്തിന് മാധവിക്കുട്ടിയുടെ ഉള്ളുതുറന്ന ചിരിപോലും പ്രേക്ഷകരെ അസ്വസ്ഥരാക്കി. ഒന്നിനു പിറകെ ഒന്നൊന്നായി വന്ന എല്ലാ രംഗങ്ങളിലും മഞ്ജുവിന് മാധവിക്കുട്ടിയാവാന്‍ കഴിഞ്ഞില്ലെന്നത് പ്രേക്ഷകര്‍ക്ക് നിരാശയാണ് നല്‍കിയത്. രാധാ-കൃഷ്ണ പ്രണയത്തെ കൂട്ടുപിടിച്ച് സാങ്കല്‍പ്പിക കഥാപാത്രമായി നടന്‍ ടൊവീനോ തോമസ് ആമിയിലുണ്ട്. ഇടക്കിടെ മഞ്ജുവിന്റെ നരേഷനൊപ്പം ടൊവീനോയും എത്തുന്നുണ്ട്. എന്നാല്‍ മെച്ചപ്പെട്ടതെന്തെങ്കിലും ടൊവീനോക്ക് ചെയ്യാന്‍ ചിത്രത്തിലില്ല എന്നതാണ് വാസ്തവം.

15-ാം വയസ്സില്‍ വിവാഹിതയാവുന്ന മാധവിക്കുട്ടിയുടെ ഭര്‍ത്താവായി വേഷമിടുന്നത് 35കാരനായ മുരളീഗോപിയാണ്. അഭിനയത്തില്‍ മുരളീഗോപിയുടെ മികവ് പ്രശംസനീയമാണ്. വിവാഹജീവിതത്തെക്കുറിച്ച് പറയുന്ന സിനിമയുടെ ആദ്യഭാഗം കൂടുതലും നീട്ടിവലിച്ചു കൊണ്ടുപോവുകയാണ് സംവിധായകന്‍. രണ്ടാം ഭാഗത്തില്‍ ഏറെ പ്രശസ്തയായ മാധവിക്കുട്ടി രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതും അവരുടെ വിവാദമായ മതംമാറ്റവുമാണ് കാണിക്കുന്നത്. അക്ബര്‍ അലി എന്ന മുസ്‌ലിം യുവാവില്‍ ആകൃഷ്ടയാവുകയും ഇരുവരും പരസ്പരം അടുക്കുകയും ചെയ്യുന്നതാണ് ആമിയിലെ ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു രംഗം. ഇസ്‌ലാം മതത്തില്‍ ആകൃഷ്ടയാവുന്ന മാധവിക്കുട്ടി മതം മാറുന്നതോടെ അവര്‍ക്കെതിരെ തീവ്ര ഹൈന്ദവ നിലപാടുകാര്‍ തിരിയുന്നത് കമലെന്ന സംവിധായകന്‍ വൃത്തിക്ക് കാണിക്കുന്നുണ്ട്. എന്നാല്‍ മതംമാറി മറുപക്ഷത്തെത്തുന്ന കമലാസുരയ്യയെ കാണിക്കുമ്പോള്‍ സംവിധായകന്‍ അതീവ ദുര്‍ബലയായ ഒരു സ്ത്രീയെയാണ് വരച്ചുകാണിക്കുന്നത്. ചില രംഗങ്ങളില്‍ മഞ്ജു കമലാസുരയ്യയെ കൈപിടിയിലൊതുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നത് ആമിക്കൊരു മുതല്‍കൂട്ടാണെന്ന് വിലയിരുത്താം.

1971 കാലഘട്ടം മുതലിങ്ങോട്ട് മാധവിക്കുട്ടിയുടെ ജീവിത പശ്ചാത്തലം ദൃശ്യവല്‍ക്കരിക്കാന്‍ മധു നീലകണ്ഠന്റെ ക്യാമറ ശ്രമിച്ചിട്ടുണ്ട്. അതില്‍ കുറേയൊക്കെ വിജയിക്കുന്നുമുണ്ട്. ചിത്രത്തിലെ പശ്ചാത്തല സംഗീതവും ശ്രേയ ഘോഷാലിന്റെ ശബ്ദ മാധുര്യവും മാത്രമാണ് പ്രേക്ഷകരെ പിന്നേയും പിടിച്ചുനിര്‍ത്തുന്നത്. അവസാന നാളുകളില്‍ മൂന്നു ഭാഷകളറിയാവുന്ന, രണ്ടു ഭാഷകളിലെഴുതുന്ന മാധവിക്കുട്ടിയെ ഏറെ ദുര്‍ബലയായും, നിര്‍വികാരയായും കമല്‍ വരച്ചിടുമ്പോള്‍ സിനിമ കണ്ടിറങ്ങുന്നവര്‍ പറയുന്നതിത്ര മാത്രമാണ്, കമല്‍ ഒന്നു കൂടി ‘ എന്റെ കഥ’ വായിക്കണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More

കെനിയയില്‍ അണക്കെട്ട് പൊട്ടി 42 മരണം

നിരവധി ആളുകള്‍ ചെളിയില്‍ ഇനിയും കുടുങ്ങിക്കിടക്കുകയാണ്

Published

on

രാജ്യത്ത് കനത്ത മഴയും വെളളപ്പൊക്കവും കാരണം ഡാം തകര്‍ന്ന് 42 പേര്‍ക്ക് ദാരുണാന്ത്യം. ഇതോടെ മഴക്കെടുതി മൂലം മരിച്ചവരുടെ എണ്ണം 120 ആയി. നിരവധി ആളുകള്‍ ചെളിയില്‍ ഇനിയും കുടുങ്ങിക്കിടക്കുകയാണ്.

വെളളപ്പൊക്കം കാരണം റോഡുകളും സമീപസ്ഥലങ്ങളും വെളളത്തിനടിയിലാണ്.24,000 വീടുകളില്‍ നിന്ന് ആളുകളെ ഇതിനോടകം മാറ്റിപ്പാര്‍പ്പിച്ചു.നിലവിലെ സാഹച്യം കണക്കിലെടുത്ത് സ്‌കൂളുകള്‍ ഒരാഴ്ച കൂടി അടച്ചിടുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ വര്‍ഷം കെനിയ,സൊമാലിയ,എത്യോപ്യ എന്നിവടങ്ങളില്‍ മഴയിലും വെളളപ്പൊക്കത്തിലും 300ലധികം ആളുകള്‍ മരിച്ചിരുന്നു.നിലവിലെ സ്ഥിതി കെനിയയിലും അയല്‍ രാജ്യങ്ങളിലും ആശങ്കക്ക് കാരണമായിട്ടുണ്ട്.

Continue Reading

More

യുഎസിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ഫലസ്തീന്‍ പതാകയുര്‍ത്തി പ്രതിഷേധം: 900 പേര്‍ അറസ്റ്റില്‍

ഫലസ്തീന്‍ അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഹാര്‍വാര്‍ഡ് വക്താവ് പറഞ്ഞു

Published

on

കേംബ്രിഡ്ജ്: അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ജോണ്‍ ഹാര്‍വാര്‍ഡ് പ്രതിമക്ക് മുകളില്‍ ഫലസ്തീന്‍ അനുകൂല പതാക ഉയര്‍ത്തി വിദ്യാര്‍ത്ഥികള്‍. സംഭവത്തില്‍ 900 പേരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.

ഫലസ്തീന്‍ അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഹാര്‍വാര്‍ഡ് വക്താവ് പറഞ്ഞു. ഇസ്രാഈലിന്റെ ഫലസ്തീന്‍ അധിനിവേഷത്തിനെതിരെ വ്യാപകമായ പ്രധിഷേധങ്ങളാണ് ലോകമെമ്പാടുള്ള ക്യാമ്പസുകളില്‍ അരങ്ങേറുന്നത്. ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയിലെ ഫലസ്തീന്‍ അനുകൂല പ്രക്ഷോഭകരെ അറസ്റ്റ് ചെയ്ത് ഒരാഴ്ചക്ക് ശേഷമാണ് വീണ്ടും നടപടി.

യുഎസില്‍ ഏപ്രില്‍ മാസം 18 മുതലാണ് സര്‍വകലാശാലകളില്‍ പ്രതിഷേധം തുടങ്ങിയത്. ബഌമിംഗ്ടണിലെ ഇന്ത്യാന യൂണിവേഴ്‌സിറ്റി, അരിസോണ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി , സെന്റ് ലൂയിസിലെ വാഷിങ്ങ്ടണ്‍ യൂണിവേഴ്‌സിറ്റി എന്നിവയുള്‍പ്പെടെ നിരവധി ക്യാമ്പസുകളില്‍ നടന്നു വരുന്ന പ്രക്ഷോഭങ്ങളില്‍ ശനിയാഴ്ച വരെ മാത്രം അറസ്റ്റ് ചെയ്തവരുടെ എണ്ണം 225 ആണ്.

സെന്റ് ലൂയിസിലെ വാഷിങ്ങ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രധിഷേധങ്ങളില്‍ വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥികളല്ലാത്തവരും മാര്‍ച് നടത്തുകയും ടെന്റ് സ്ഥാപിക്കുകയും ചെയ്തു. തെക്കന്‍ ഗാസയിലെ റഫയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നുമുള്ള ഫലസ്തീന്‍ വിദ്യാര്‍ത്ഥികള്‍ യുഎസ് കോളേജ് ക്യാമ്പസുകളില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ക്യാമ്പസുകളില്‍ കാണുന്ന പ്രക്ഷോഭങ്ങള്‍ക്ക് നന്ദി എന്നായിരുന്നു അവരുടെ പ്രതികരണം.

Continue Reading

Cricket

ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ്; വില്യംസണ്‍ ക്യാപ്റ്റന്‍

ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്

Published

on

വെല്ലിങ്ടണ്‍: ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്. കെയിന്‍ വില്യംസനാണ് ക്യാപ്റ്റന്‍. ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവരടങ്ങിയ ടീം ബൗളിങ്ങ് ആക്രമണത്തിലേക്ക് ഹെന്റി ഇടംപിടിച്ചു. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ന്യൂസിലാന്‍ഡിന്റെ മികച്ച ഓള്‍ റൗണ്ടറായി പ്രകടനം കാഴ്ച വെച്ച രച്ചിന്‍ രവീന്ദ്രയും ടീമിലുണ്ട്.ആദം മില്‍നെയും കൈല്‍ ജാമിസണും കണങ്കാലിനു പരിക്കേറ്റതിനാല്‍ ഇത്തവണ ടീമിലില്ല.

നാലാം തവണയാണ് വില്യംസണ്‍ ന്യൂസിലാന്‍ഡിന്റെ ടി20 ലോകകപ്പ് ടീമിന്റെ ക്യാപ്റ്റനാവുന്നത്. കഴിഞ്ഞ മൂന്ന് തവണയും സെമി ഫൈനലില്‍ എത്തിയെങ്കിലും കിരീടം നേടാനാവാതെ ന്യൂസിലാന്‍ഡ് കളിക്കളം വിട്ടിരുന്നു.

കെയിന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍),ഫിന്‍ അലന്‍, ട്രെന്റ് ബോള്‍ട്ട്, മൈക്കിള്‍ ബ്രോസ് വെല്‍, മാര്‍ക്ക് ചപ്മാന്‍, ദേവണ്‍ കോണ്‍ വെ, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്റി, ഡറില്‍ മിച്ചല്‍, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിംപ്‌സ്, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി എന്നിവരാണ് ന്യൂസിലന്‍ഡ് ടീം അംഗങ്ങള്‍. ഗ്രൂപ്പ് സിയില്‍ ജൂണ്‍ ഏഴിന് അഫ്ഗാനിസ്ഥാനെതിരെയാണ് ന്യൂസിലാന്‍ഡിന്റെ ആദ്യ മത്സരം.

 

Continue Reading

Trending