Connect with us

Culture

ടി-20പരമ്പര: രോഹിത്തിന് റെക്കോര്‍ഡ്, ധോണിക്കും കോഹ്‌ലിക്കും കഴിയാത്ത നേട്ടം

Published

on

ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ടി-20യില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച രോഹിത് ശര്‍മക്ക് റെക്കോര്‍ഡ്. നായകനെന്ന നിലയില്‍ ഇന്ത്യന്‍ ടീമിനെ നയിച്ച ആദ്യ നാലു മത്സരങ്ങള്‍ വിജയ സ്വന്തമാക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് ചരിത്ര പരമ്പര വിജയത്തോടെ രോഹിത്തിനെ തേടിയെത്തിയത്. സക്ഷാല്‍ മാഹേന്ദ്ര ധോണിക്കും വിരാട് കോഹ്‌ലിക്കും നേടാന്‍ പറ്റാത്തെ നേട്ടമാണ് ഇത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ നായകനാണ് രോഹിത്.

നായകന്‍ വിരാട് കോഹ്‌ലിയുടെ അഭാവത്തിലാണ് ടീം ഇന്ത്യയെ നയിക്കാന്‍ ഒരിക്കല്‍ കൂടി രോഹിത്തിന് അവസരം ലഭിച്ചത്. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനായ രോഹിത് നേരത്തെ തന്റെ നേതൃപാടവം തെളിയിച്ചതാണ്. നിര്‍ണായ മത്സരത്തില്‍ ബാറ്റിങില്‍ തന്റെ മികവ് പുറത്തെടുക്കായില്ലെങ്കിലും ബൗളിങില്‍ കൃത്യമായ സാഹചര്യത്തില്‍ ബൗളര്‍മാരെ ഉപയോഗിച്ച് ഇന്ത്യക്ക് വിജയം സമ്മാനിക്കാന്‍ രോഹിത്തിനായി. ഇതില്‍ ശ്രദ്ധേയമായത് അക്‌സര്‍ പട്ടേലിനെ പകരമായി പാര്‍ട്ട് ടൈം ബൗളറായ സുരേഷ് റെയ്‌നയെ അവസരിത്തിനൊത്ത് ഉപയോഗിച്ചാണ്. ഇതിലൂടെ തന്റെ നായകപാടവം ഒരിക്കല്‍കൂടി രോഹിത് ക്രിക്കറ്റ് ലോകത്തിന് കാട്ടികൊടുക്കുകയായിരുന്നു. ഇതോടെ സൂപ്പര്‍ നായകന്‍ കോഹ് ലിയുടെ അഭാവം ടീമിന് ബാധിക്കില്ലെന്നും തെളിയിച്ചിരിക്കുകയാണ്.

ന്യൂലാന്‍ഡില്‍ നടന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ ഏഴ് റണ്‍സിന് ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. അന്ന് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചപ്പോളു നായകന്‍ രോഹിത് തന്നെയായിരുന്നു. പാക്കിസ്ഥാന്റെ മിസ്ബാഹുല്‍ ഹഖ്, ശാഹിദ് അഫ്രീദി, സര്‍ഫാസ് അഹമ്മദ്, ശ്രീലങ്കയുടെ കുമാര്‍ സങ്കക്കാര, ലസിത് മലിങ്ക എന്നിവരാണ് ആദ്യ നാലു മത്സരങ്ങളില്‍ വിജയം നേടുന്ന നായകന്‍ എന്ന നേട്ടം ഇതിന് മുമ്പ് കരസ്ഥമാക്കിയ ക്യാപ്റ്റന്‍മാര്‍.

Film

ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

Published

on

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.

എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.

 

Continue Reading

Film

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

Published

on

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.

പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.

Continue Reading

Film

സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

Published

on

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.

ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.

 

Continue Reading

Trending