Connect with us

Sports

മോണി മോര്‍ക്കല്‍ വിരമിക്കുന്നു

Published

on

 

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ മോണി മോര്‍ക്കല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കുന്നു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കു ശേഷം വിരമിക്കുമെന്ന് വെറ്ററന്‍ താരം പറഞ്ഞു. കുടുംബ ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടിയാണ് കളി മതിയാക്കുന്നതെന്നും ക്രിക്കറ്റില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും 33-കാരന്‍ പഞ്ഞു. മാര്‍ച്ച് ഒന്ന് മുതലാണ് ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മിലുള്ള പരമ്പര ആരംഭിക്കുന്നത്.
‘പുതിയൊരു അധ്യായം തുടങ്ങുന്നതിനു വേണ്ടി ഈ തീരുമാനം കൈക്കൊള്ളുക എന്നത് ബുദ്ധിമുട്ടായിരുന്നു. എന്റെ ഭാര്യ വിദേശിയാണ്. ടീമിന്റെ വിദേശ ഷെഡ്യൂളുകള്‍ വ്യക്തിജീവിതത്തെ ബാധിക്കുന്നുണ്ട്. കുടുംബത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് തീരുമാനം.’ മോര്‍ക്കല്‍ പറഞ്ഞു.
‘ദക്ഷിണാഫ്രിക്കന്‍ ജഴ്‌സിയണിഞ്ഞു കൊണ്ടുള്ള ഓരോ നിമിഷവും ഞാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. എന്നില്‍ ഇനിയും ക്രിക്കറ്റ് ശേഷിക്കുന്നു എന്നാണ് എനിക്കു തോന്നുന്നത്. ഭാവിയില്‍ എന്താണ് സംഭവിക്കുക എന്നറിയാന്‍ എനിക്കും താല്‍പര്യമുണ്ട്. നിലവില്‍, ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലാണ് ശ്രദ്ധ’ – താരം വ്യക്തമാക്കി.
2006-ല്‍ അരങ്ങേറിയ മോര്‍ക്കല്‍ 87 ടെസ്റ്റില്‍ നിന്നായി 294 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരില്‍ അഞ്ചാം സ്ഥാനത്താണ് മോര്‍ക്കല്‍. 2016-ല്‍ കരിയറിനെ തന്നെ ബാധിച്ചേക്കുമെന്ന് തോന്നിച്ച പരിക്കേറ്റെങ്കിലും കഴിഞ്ഞ മാര്‍ച്ചില്‍ അദ്ദേഹം അന്താരാഷ്ട്ര രംഗത്ത് തിരിച്ചെത്തി. ഇന്ത്യക്കെതിരെ ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നതില്‍ മോര്‍ക്കല്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.
കൊല്‍പാക് നിയമ പ്രകാരം ഇംഗ്ലണ്ടില്‍ മോര്‍ക്കല്‍ കളി തുടര്‍ന്നേക്കുമെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കന്‍ ടീം ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയപ്പോള്‍ മൂന്ന് കൗണ്ടി ടീമുകള്‍ ഈ ആവശ്യം ഉന്നയിച്ച് മോര്‍ക്കലിനെ സമീപിച്ചിരുന്നെങ്കിലും താരം വ്യക്തമായ ഒരു ഉത്തരം നല്‍കിയിരുന്നില്ല. കൊല്‍പാക് നിയമം ഉപയോഗിച്ച് ഇംഗ്ലണ്ടില്‍ കളിക്കാനും അവിടെ താമസമാക്കാനുമാണ് താരത്തിന്റെ പദ്ധതി എന്ന് റിപ്പോര്‍ട്ടുകളുണ്ട്.
കൊല്‍പാക് ഉപയോഗിക്കാന്‍ മോര്‍ക്കല്‍ ശ്രമിക്കുകയാണെങ്കില്‍ യോര്‍ക്‌ഷെയര്‍, സറേ ടീമുകള്‍ താരത്തിനു വേണ്ടി രംഗത്തുണ്ട്. ഒരു വര്‍ഷം മുമ്പ് പേസ് ബൗളര്‍ കെയ്ല്‍ ആബട്ട് കൊല്‍പാക് നിയമം ഉപയോഗിച്ച് ഇംഗ്ലണ്ടിലേക്ക് കൂടുമാറിയിരുന്നു.

Cricket

ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ്; വില്യംസണ്‍ ക്യാപ്റ്റന്‍

ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്

Published

on

വെല്ലിങ്ടണ്‍: ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്. കെയിന്‍ വില്യംസനാണ് ക്യാപ്റ്റന്‍. ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവരടങ്ങിയ ടീം ബൗളിങ്ങ് ആക്രമണത്തിലേക്ക് ഹെന്റി ഇടംപിടിച്ചു. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ന്യൂസിലാന്‍ഡിന്റെ മികച്ച ഓള്‍ റൗണ്ടറായി പ്രകടനം കാഴ്ച വെച്ച രച്ചിന്‍ രവീന്ദ്രയും ടീമിലുണ്ട്.ആദം മില്‍നെയും കൈല്‍ ജാമിസണും കണങ്കാലിനു പരിക്കേറ്റതിനാല്‍ ഇത്തവണ ടീമിലില്ല.

നാലാം തവണയാണ് വില്യംസണ്‍ ന്യൂസിലാന്‍ഡിന്റെ ടി20 ലോകകപ്പ് ടീമിന്റെ ക്യാപ്റ്റനാവുന്നത്. കഴിഞ്ഞ മൂന്ന് തവണയും സെമി ഫൈനലില്‍ എത്തിയെങ്കിലും കിരീടം നേടാനാവാതെ ന്യൂസിലാന്‍ഡ് കളിക്കളം വിട്ടിരുന്നു.

കെയിന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍),ഫിന്‍ അലന്‍, ട്രെന്റ് ബോള്‍ട്ട്, മൈക്കിള്‍ ബ്രോസ് വെല്‍, മാര്‍ക്ക് ചപ്മാന്‍, ദേവണ്‍ കോണ്‍ വെ, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്റി, ഡറില്‍ മിച്ചല്‍, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിംപ്‌സ്, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി എന്നിവരാണ് ന്യൂസിലന്‍ഡ് ടീം അംഗങ്ങള്‍. ഗ്രൂപ്പ് സിയില്‍ ജൂണ്‍ ഏഴിന് അഫ്ഗാനിസ്ഥാനെതിരെയാണ് ന്യൂസിലാന്‍ഡിന്റെ ആദ്യ മത്സരം.

 

Continue Reading

Football

ഫ്രഞ്ച് ലീഗ്; തുടര്‍ച്ചയായി മൂന്നാം തവണ കിരീടം ചൂടി പിഎസ്ജി

പിഎസ്ജിയുടെ പന്ത്രണ്ടാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും കിരീട നേട്ടമാണിത്.

Published

on

പാരിസ്:ഫ്രഞ്ച് ലീഗില്‍ തുടര്‍ച്ചയായി മൂന്നാം തവണയും കിരീടം ചൂടി പിഎസ്ജി.രണ്ടാം സ്ഥാനത്തുളള മൊണാക്കോ ലിയോണിനോട് 3-2ന് തോറ്റാതോടെയാണ് മൂന്ന് മത്സരങ്ങള്‍ ശേഷിക്കെ പിഎസ്ജി വിജയിച്ചത്.പിഎസ്ജിയുടെ പന്ത്രണ്ടാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും കിരീട നേട്ടമാണിത്.

യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിയിലെത്തിയ പിഎസ്ജി ബുധനാഴ്ച ആദ്യപാദ മത്സരത്തില്‍ ബൊറൂസിയ ഡോട്ട്മുണ്ടുമായി ഏറ്റുമുട്ടും. മേയ് 25ന് ഫ്രഞ്ച് കപ്പ് ഫൈനലില്‍ ലിയോണിനെതിരെ ഇറങ്ങുന്ന ടീം മൂന്ന് കിരീടങ്ങഴളുമായി ചരിത്ര നേട്ടമാണ് ലക്ഷ്യമിടുന്നതന്.

 

Continue Reading

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Trending