Connect with us

More

മൂന്ന് ദിവസം കൊണ്ട് ഏഴ് ഗോളുകള്‍; സ്പാനിഷ് ലാലീഗയില്‍ അല്‍ഭുതമായി അന്റോണിയോ ഗ്രീസ്മാന്‍

Published

on

മാഡ്രിഡ്: ലോക ഫുട്‌ബോള്‍ ചര്‍ച്ച ചെയ്യുന്ന മൂന്ന് മുന്‍നിരക്കാരുണ്ട്-കൃസ്റ്റിയാനോ റൊണാള്‍ഡോയും ലിയോ മെസിയും പിന്നെ നെയ്മറും. ഇവരുടെ സ്‌ക്കോറിംഗ് പാടവം പലപ്പോഴും വലിയ ചര്‍ച്ചയാവുമ്പോള്‍ അത്‌ലറ്റികോ മാഡ്രിഡ് എന്ന ക്ലബിന്റെ ഗോള്‍വേട്ടക്കാരനായ അന്റോണിയോ ഗ്രീസ്മാന്‍ എന്ന ഫ്രഞ്ചുകാരന്റെ കരുത്ത് ചര്‍ച്ച ചെയ്യപ്പെടാറില്ല. അവസരവാദത്തിന്റെയും ലക്ഷ്യബോധത്തിന്റെയും യൂറോപ്യന്‍ പ്രതിരൂപമായി നില്‍ക്കുന്ന ഗ്രീസ്മാന്‍ ഒരാഴ്ച്ചക്കിടെ സ്വന്തം ക്ലബിന് വേണ്ടി ഏഴ് ഗോളുകള്‍ സ്‌ക്കോര്‍ ചെയ്താണ് വാര്‍ത്താ തലക്കെട്ടുകളില്‍ ഇടം നേടിയിരിക്കുന്നത്. തുടര്‍ച്ചയായി രണ്ട് മല്‍സരങ്ങളില്‍ ഹാട്രിക്. ആദ്യം അത്‌ലറ്റിക്കോക്കെതിരെ മൂന്ന് ഗോളുകള്‍.

ഇന്നലെ ലീഗില്‍ നടന്ന മല്‍സരത്തിലവര്‍ ലഗാനസിനെ നാല് ഗോളിന് തരിപ്പണമാക്കി. ലഗാനസിനെതിരെ ടീം നേടിയ നാല് ഗോളുകളും ഗ്രീസ്മാന്റെ ബൂട്ടില്‍ നിന്നായിരുന്നു. ഈ വിജയത്തോടെ ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റികോ മാഡ്രിഡ് ഒന്നാം സ്ഥാനക്കാരായ ബാര്‍സിലോണക്ക് നാല് പോയിന്റ് അരികിലെത്തി. കഴിഞ്ഞ മല്‍സരത്തില്‍ എസ്പാനിയോളിന് മുന്നില്‍ ഒരു ഗോളിന് തല താഴ്ത്തിയ റയല്‍ മാഡ്രിഡ് മൂന്നാം സ്ഥാനം നിലനിര്‍ത്താന്‍ പൊരുതുമ്പോഴാണ് ഗ്രീസ്മാനും സംഘവും അത്യുഗ്രന്‍ ഫോമില്‍ കളിക്കുന്നത്. ഒരാഴ്ച്ചക്കിടെ രണ്ടാമത് ഹാട്രിക്കുമായി ഗ്രീസ്മാന്‍ തന്റെ മൂല്യം തെളിയിക്കുമ്പോള്‍ ചാമ്പ്യന്‍ഷിപ്പ് തന്നെയാണ് ടീമിന്റെ ലക്ഷ്യമെന്ന് ടീം മാനേജ്‌മെന്റും വിശദീകരിക്കുന്നു.ബാര്‍സയുടെ അരികിലെത്തിയ സന്തോഷമാണ് ഗ്രീസ്മാന്‍ പ്രകടിപ്പിക്കുന്നത്. സമീപ മല്‍സരങ്ങളില്‍ റയലിനെ പോലെ ബാര്‍സയും തപ്പിതടയുമ്പോള്‍ ഗ്രീസ്മാന്റെ ഫോം തന്നെയാണ് അത്‌ലറ്റികോ സംഘത്തിന് പ്രതീക്ഷ നല്‍കുന്നത്.

ഈ നൂറ്റാണ്ടില്‍ ആദ്യമായാണ് അത്‌ലറ്റികോയുടെ ഒരുതാരം തുടര്‍ച്ചയായ മല്‍സരങ്ങളില്‍ ഹാട്രിക് സ്വന്തമാക്കുന്നത്. 2014 ല്‍ കൊളംബിയക്കാരന്‍ റാഡിമല്‍ ഫല്‍ക്കാവോ ഒരു മല്‍സരത്തില്‍ നാല് ഗോളുകള്‍ സ്‌ക്കോര്‍ ചെയ്തതിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ അത്‌ലറ്റികോ താരമെന്ന ബഹുമതിയും ഗ്രീസ്മാന്‍ സ്വന്തമാക്കി. 26,35,56,67 മിനുട്ടുകളിലായിരുന്നു ലഗാനസിനെതിരായ ഗോളുകള്‍. 35,033 ത്തിലധികം കാണികളെ സാക്ഷി നിര്‍ത്തി അക്ഷരാര്‍ത്ഥത്തില്‍ തകര്‍പ്പന്‍ ഗോള്‍ വേട്ടയായിരുന്നു അത്. വേഗതയും ലക്ഷ്യബോധവും പിന്നെ കൗശലവുമായപ്പോള്‍ ഗ്രീസ്മാന് മുന്നില്‍ ലഗാനസ് ഡിഫന്‍സും ഗോള്‍ക്കീപ്പറും തല താഴ്ത്തുകയായിരുന്നു.

ലഗാനസിനെതിരെ ഇരുപകുതികളിലായാണ് ഫ്രഞ്ച് മുന്‍നിരക്കാരന്‍ തന്റെ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്തത്. മല്‍സരത്തിന് 26 മിനുട്ട് പ്രായമായപ്പോഴായിരുന്നു ഗ്രീസ്മാന്റെ ആദ്യ ഗോള്‍. അത്‌ലറ്റികോ താരം ജെറാര്‍ഡ് ഗുംബാവുനന്റെ ഷോട്ട് ഗോള്‍ക്കീപ്പര്‍ തടുത്തെങ്കിലും പന്ത് മറ്റൊരു അത്‌ലറ്റികോ താരം ഗബ്രിയേലിന്റെ കാലുകളിലേക്കായിരുന്നു. ആ ഷോട്ട് ഡിഫന്‍ഡര്‍ തടുത്തപ്പോള്‍ പന്ത് ഗ്രീസ്മാന്റെ അരികില്‍. അദ്ദേഹത്തിന്റെ ഷോട്ട് ആര്‍ക്കും തടുക്കാനായില്ല. രണ്ടാം ഗോള്‍ ഒമ്പത് മിനുട്ടിനകം അതിമനോഹരമായ ഫ്രീകിക്കില്‍ നിന്നായിരുന്നു. ഹെഡ്ഡറില്‍ നിന്ന് ഹാട്രിക് തികച്ചത് രണ്ടാം പകുതിയില്‍. പതിനൊന്ന് മിനുട്ടിന് ശേഷം ഹെഡ്ഡറില്‍ നിന്നും നാലാം ഗോള്‍. ലീഗില്‍ സിമയോണി സംഘത്തിന്റെ ഏഴാം തുടര്‍ച്ചയായ വിജയമാണിത്. അടുത്ത മല്‍സരത്തിലവര്‍ നേരിടുന്നത് ശക്തരായ ബാര്‍സിലോണയെയാണ്.

tech

ഗൂഗിള്‍ ക്രോമിന് വെല്ലുവിളി; എഐ പവര്‍ വെബ് ബ്രൗസര്‍ സമാരംഭിക്കാന്‍ ഓപ്പണ്‍എഐ

ഗൂഗിള്‍ ക്രോമിന് നേരിട്ട് എതിരാളിയായേക്കാവുന്ന ഒരു എഐ-പവര്‍ വെബ് ബ്രൗസര്‍ സമാരംഭിക്കാന്‍ ഓപ്പണ്‍എഐ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

Published

on

ഗൂഗിള്‍ ക്രോമിന് നേരിട്ട് എതിരാളിയായേക്കാവുന്ന ഒരു എഐ-പവര്‍ വെബ് ബ്രൗസര്‍ സമാരംഭിക്കാന്‍ ഓപ്പണ്‍എഐ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബ്രൗസിംഗ് അനുഭവത്തില്‍ തന്നെ ChatGPT പോലുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍ച്ചേര്‍ത്ത് ഉപയോക്താക്കള്‍ ഇന്റര്‍നെറ്റുമായി എങ്ങനെ ഇടപഴകുന്നു എന്ന് പുനര്‍നിര്‍വചിക്കാന്‍ ഈ വരാനിരിക്കുന്ന ബ്രൗസര്‍ ലക്ഷ്യമിടുന്നു. ഫീച്ചറുകളില്‍ തത്സമയ സംഗ്രഹം, വോയ്സ് കമാന്‍ഡുകള്‍, സന്ദര്‍ഭോചിത മെമ്മറി, വെബ്സൈറ്റുകളിലും മീഡിയ പ്ലാറ്റ്ഫോമുകളിലും ഉടനീളം സ്മാര്‍ട്ട് തിരയല്‍ ഒപ്റ്റിമൈസേഷന്‍ എന്നിവ ഉള്‍പ്പെട്ടേക്കാം. OpenAI അതിന്റെ 500 ദശലക്ഷം പ്രതിവാര ChatGPT ഉപയോക്താക്കളുടെ ഒരു ഭാഗമെങ്കിലും വിജയകരമായി ആകര്‍ഷിക്കുകയാണെങ്കില്‍, അത് ആല്‍ഫബെറ്റിന്റെ പരസ്യ-വരുമാന മോഡലിനെ സാരമായി തടസ്സപ്പെടുത്തും. ഇത് ഉപയോക്തൃ ഡാറ്റ ശേഖരണത്തിനും സ്ഥിരസ്ഥിതി തിരയല്‍ എഞ്ചിന്‍ റൂട്ടിംഗിനും Chrome-നെ വളരെയധികം ആശ്രയിക്കുന്നു.

OpenAI-യുടെ AI ബ്രൗസര്‍, Google Chrome-ന്റെ പരസ്യ-പവര്‍ ആധിപത്യത്തെ തടസ്സപ്പെടുത്തിയേക്കാം. ഓപ്പണ്‍എഐയുടെ പുതിയ ബ്രൗസര്‍ ആഴ്ചകള്‍ക്കുള്ളില്‍ സമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നിഷ്‌ക്രിയ ബ്രൗസിംഗില്‍ നിന്ന് ഇന്ററാക്റ്റീവ്, അസിസ്റ്റന്റ് നയിക്കുന്ന നാവിഗേഷനിലേക്ക് മാറുന്ന പരമ്പരാഗത വെബ് അനുഭവം രൂപാന്തരപ്പെടുത്തുന്നതിന് ബ്രൗസര്‍ കൃത്രിമബുദ്ധി ഉപയോഗിക്കും. ChatGPT-ന് സമാനമായ നേറ്റീവ് ചാറ്റ് ഇന്റര്‍ഫേസില്‍ നിരവധി ഉപയോക്തൃ ജോലികള്‍ നിലനിര്‍ത്തുന്നതിലൂടെ, വെബ്സൈറ്റുകള്‍ നേരിട്ട് സന്ദര്‍ശിക്കേണ്ടതിന്റെ ആവശ്യകത കുറയ്ക്കാനും അതുവഴി ഉപയോക്താക്കള്‍ ഓണ്‍ലൈന്‍ ഉള്ളടക്കം എങ്ങനെ കണ്ടെത്തുകയും ഇടപഴകുകയും ചെയ്യുന്നു എന്നതിനെ മാറ്റുകയാണ് OpenAI ലക്ഷ്യമിടുന്നത്. ആല്‍ഫബെറ്റിന്റെ പരസ്യ സാമ്രാജ്യത്തിന്റെ ഒരു നിര്‍ണായക സ്തംഭമാണ് ഗൂഗിള്‍ ക്രോം, അതിന്റെ പരസ്യ ടാര്‍ഗെറ്റിംഗ് അല്‍ഗോരിതങ്ങളെ ശക്തിപ്പെടുത്തുന്ന വിശദമായ ഉപയോക്തൃ പെരുമാറ്റ ഡാറ്റ നല്‍കുന്നു. ആല്‍ഫബെറ്റിന്റെ ഏകദേശം 75% വരുമാനവും പരസ്യത്തില്‍ നിന്നാണ്, കൂടാതെ ആഗോളതലത്തില്‍ 3 ബില്യണിലധികം ഉപയോക്താക്കളുള്ള Chrome-ന്റെ വ്യാപകമായ ഉപയോഗം സ്ഥിരസ്ഥിതിയായി Google തിരയലിലേക്ക് തിരയല്‍ ട്രാഫിക്കിനെ നേരിട്ട് നയിക്കാന്‍ സഹായിക്കുന്നു.

ഓപ്പണ്‍എഐയുടെ ബ്രൗസറിന് Google-ല്‍ നിന്ന് തിരയല്‍ സ്വഭാവം വഴിതിരിച്ചുവിടുന്നതിലൂടെ ഈ നേട്ടം കുറയ്ക്കാനാകും. പ്രത്യേകിച്ചും ഇത് AI- സഹായിച്ച വെബ് ടാസ്‌ക്കുകള്‍ക്കുള്ള ഗോ-ടു പ്ലാറ്റ്ഫോമായി മാറുകയാണെങ്കില്‍. OpenAI ബ്രൗസറിനെ ഒരു സ്മാര്‍ട്ട് അസിസ്റ്റന്റാക്കി മാറ്റുന്നു. ഓപ്പണ്‍എഐയുടെ തന്ത്രത്തില്‍ ഓപ്പറേറ്റര്‍ പോലുള്ള AI ടൂളുകളുടെ ആഴത്തിലുള്ള സംയോജനവും ബ്രൗസറിനെ ശക്തമായ ടാസ്‌ക്-കംപ്ലീഷന്‍ ഏജന്റാക്കി മാറ്റുന്നതും ഉള്‍പ്പെടുന്നു. ഇതിനര്‍ത്ഥം ബ്രൗസറിന് റിസര്‍വേഷനുകള്‍ ബുക്ക് ചെയ്യാനോ ഫോമുകള്‍ പൂരിപ്പിക്കാനോ ഉപയോക്താവിന് വേണ്ടി നേരിട്ട് വാങ്ങലുകള്‍ പൂര്‍ത്തിയാക്കാനോ കഴിയും. ഒരു ഉപയോക്താവിന്റെ വെബ് പ്രവര്‍ത്തനത്തിലേക്കുള്ള പൂര്‍ണ്ണമായ ആക്സസിന്റെ പിന്തുണയോടെയുള്ള ഇത്തരം ഏജന്റ് അധിഷ്ഠിത ഇടപെടലുകള്‍, സജീവമായ ഇന്റര്‍നെറ്റ് ഉപയോഗത്തിലേക്കുള്ള മാറ്റത്തെ പ്രതിനിധീകരിക്കുന്നു, അവിടെ AI നിങ്ങളെ സഹായിക്കുക മാത്രമല്ല, നിങ്ങളുടെ താല്‍പ്പര്യാര്‍ത്ഥം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

Continue Reading

kerala

കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി

Published

on

കണ്ണൂര്‍: കാസര്‍കോട്ടെ പാദപൂജ വിവാദത്തിന് പിന്നാലെ കണ്ണൂരിലും മാവേലിക്കരയിലും വിദ്യാര്‍ഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ. കണ്ണൂരില്‍ ശ്രീകണ്ഠാപുരം വിവേകാനന്ദ വിദ്യാപീഠത്തിലാണ് കാല്‍കഴുകല്‍ നടന്നത്. ആദ്യം പൂര്‍വാധ്യാപകന്റെ കാല്‍ അധ്യാപകര്‍ കഴുകി. ശേഷം വിദ്യാര്‍ഥികളെ കൊണ്ടും പാദപൂജ ചെയ്യിക്കുകയായിരുന്നു. മറ്റൊരു സ്‌കൂളില്‍ നിന്ന് വിരമിച്ച അധ്യാപകന്റെ പാദപൂജയാണ് നടത്തിയത്. മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലും പാദപൂജ നടന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സ്‌കൂളിലെ അധ്യാപകരുടെ പാദമാണ് വിദ്യാര്‍ഥികള്‍ കഴുകിയത്. ഗുരുപൂജ എന്ന പേരിലായിരുന്നു ചടങ്ങുകള്‍ നടന്നത്.

വിദ്യാര്‍ത്ഥികളില്‍ അടിമത്ത മനോഭാവം വളര്‍ത്തുന്ന ഇത്തരം ആചാരങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മുന്നറിയിപ്പ് നല്‍കി. അതേസമയം, കാസര്‍കോട് ബന്തടുക്ക സരസ്വതി വിദ്യാലയത്തില്‍ വിദ്യാര്‍ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ച സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് തേടി. പാദപൂജ വിവാദങ്ങളില്‍ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഭാരതീയ വിദ്യാ നികേതന്‍ നടത്തുന്ന ചില സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ചെന്ന വാര്‍ത്ത അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. ഇത് ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കാത്തതും പ്രതിഷേധാര്‍ഹവുമാണ്. വിദ്യാഭ്യാസം എന്നത് കുട്ടികളില്‍ ശാസ്ത്രബോധവും പുരോഗമന ചിന്തയും വളര്‍ത്താനുള്ളതാണ്. ഇത്തരം പ്രവൃത്തികള്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെ തന്നെ ഇല്ലാതാക്കുന്നതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Continue Reading

kerala

ആലപ്പുഴയിൽ വിദ്യാർത്ഥിയെക്കൊണ്ട് ബിജെപി ജില്ലാ സെക്രട്ടറിയുടെ കാൽകഴുകിച്ചു

Published

on

ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി നേതാവിന്റെ കാല് വിദ്യാർത്ഥിയെക്കൊണ്ട് കഴുകിച്ചു. ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ. അനൂപിന്റെ കാലാണ് വിദ്യാർത്ഥിയെക്കൊണ്ട് കഴുകിച്ചത്. ഗുരുപൂർണിമ ചടങ്ങുകളുടെ ഭാഗമായി മാവേലിക്കര വിവേകാനന്ദ വിദ്യാപീഠം സ്കൂളിലായിരുന്നു സംഭവം.

ചടങ്ങിൽ സ്‌കൂളിലെ അധ്യാപകരുടെയും വിരമിച്ച അധ്യാപകരുടെയും ‘പാദപൂജ’യാണ് നടന്നത്. എന്നാൽ അനൂപ് സ്‌കൂളിലെ അധ്യാപകനല്ല. അനധ്യാപകനായ അനൂപ് മാനേജ്‍മെന്റ് പ്രതിനിധി എന്ന പേരിലാണ് ചടങ്ങിൽ പങ്കെടുത്തത്.

നേരത്തെ മാവേലിക്കയിലെ വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലും വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ചിരുന്നു. അധ്യാപകരുടെ കാലില്‍ വെള്ളം തളിച്ച് പൂക്കള്‍ ഇടാന്‍ കുട്ടികളോട് ആവശ്യപ്പെടുകയായിരുന്നു. സ്‌കൂളിലെ 101 അധ്യാപകരുടെ പാദമാണ് വിദ്യാര്‍ത്ഥികള്‍ കഴുകിയത്. സമാനമായ സംഭവം കാസര്‍കോട് ബന്തടുക്കയിലും ഉണ്ടായിരുന്നു.

Continue Reading

Trending