Connect with us

More

ബൈക്കുകളുടെ രൂപാന്തരപ്പെടുത്തലും അമിതവേഗവും  തടയാന്‍ കര്‍ശന പരിശോധന

Published

on

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളുടെ മത്സരയോട്ടത്തെപറ്റിയും അമിത വേഗതയെക്കുറിച്ചും ഒട്ടനവധി പരാതികളാണ് അധികൃതര്‍ക്ക് ലഭിക്കുന്നത്. രാത്രികാലങ്ങളിലടക്കം പ്രധാന പാതകളില്‍ ബൈക്ക് അപകടങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. ബൈക്കുകളുടെ വിവിധ ഭാഗങ്ങള്‍ രൂപമാറ്റം വരുത്തി അമിത ശബ്ദത്തോടെ നിരത്തുകളില്‍ ഉപയോഗിക്കുന്നതും വര്‍ധിച്ചതായാണ് കണക്കുകള്‍. ഇത്തരങ്ങളില്‍ വാഹനങ്ങള്‍ രൂപമാറ്റം വരുത്തുന്നത് നിയമവിരുദ്ധമാണെന്ന് അറിഞ്ഞുതന്നെയാണ് പലരും ഇതിന് പിന്നാലെ പോകുന്നതെന്ന് അധികൃതര്‍ പറയുന്നു.
നിരത്തുകളിലെ മത്സരയോട്ടങ്ങളില്‍ പങ്കെടുക്കുന്ന 18 വയസിന് താഴെയുള്ളവരുടെ രക്ഷിതാക്കളെ വിവരം അറിയിക്കണമെന്ന് ഗതാഗത കമ്മീഷണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പൊതുനിരത്തുകളിലെ ചീറിപ്പായലുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ഇക്കാര്യം 7025950100 എന്ന നമ്പര്‍ വഴിയും അറിയിക്കാം. മോട്ടോര്‍ വാഹന നിയമത്തിലെ 52ാം വകുപ്പ് അനുസരിച്ച് വാഹനങ്ങളില്‍ ആള്‍ട്രേഷന്‍ നടത്തുന്നത് കുറ്റകരമാണ്. റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിര്‍മാതാക്കള്‍ നല്‍കിയിരിക്കുന്ന അവസ്ഥയില്‍ നിന്ന് മാറ്റം വരുത്തി ഉപയോഗിക്കാന്‍ വാഹന ഉടമസ്ഥന് അവകാശമില്ല.
ഇരുചക്രവാഹനങ്ങളില്‍ സൈലന്‍സറില്‍ മാറ്റങ്ങള്‍ വരുത്തി ശബ്ദം കൂട്ടി നല്‍കുന്നതും ഹാന്‍ഡില്‍ അടക്കം രൂപാന്തരപ്പെടുത്തി നല്‍കുന്ന നിരവധി വര്‍ക്ക് ഷോപ്പുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം വര്‍ക്ക് ഷോപ്പുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് ഗതാഗത കമ്മീഷണറുടെ നിര്‍ദേശം. ഇത്തരം നിയമവിരുദ്ധ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അത്തരം വര്‍ക്ക്‌ഷോപ്പുകള്‍ക്ക് നോട്ടീസ് നല്‍കുകയും ലൈസന്‍സ് റദ്ദാക്കണമെന്നുമാണ് നിര്‍ദേശം. സൈലന്‍സറുകളും ഹാന്‍ഡില്‍ ബാറുകളും മഡ് ഗാര്‍ഡുകളും ടയറുകളുമാണ് ഇത്തരത്തില്‍ രൂപമാറ്റം വരുത്തി നല്‍കുന്നത്. ഇത് വാഹനത്തിന്റെ സ്വാഭാവികമായ ബാലന്‍സിംഗിനെ ബാധിക്കുകയും അപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു.
എന്നാല്‍ പരിശോധനയുടെ പേരില്‍ ഇരുചക്ര യാത്രികരെ പിന്തുടര്‍ന്ന് പിടിക്കേണ്ടതില്ലെന്നും പ്രത്യേക നിര്‍ദേശമുണ്ട്. വാഹന പരിശോധനക്കിടെ രക്ഷപ്പെട്ടുപോകുന്നവരെ പിന്തുടര്‍ന്ന് പിടിക്കുന്നത് അപകടങ്ങള്‍ക്ക് വഴിവെക്കുന്ന സാഹചര്യത്തിലാണ് നിര്‍ദേശം. അത്തരം വാഹനങ്ങളുടെ നമ്പര്‍ എഴുതിയെടുക്കുകയും ഫോട്ടോയോ വീഡിയോ ചിത്രീകരിക്കുകയും വേണം. ഇതുപയോഗിച്ച് നിയമനടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.
രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതിനെതിരെ 2016 ഫെബ്രുവരിയില്‍ ഹൈക്കോടതി മോട്ടോര്‍വാഹന വകുപ്പിനും പൊലീസിനും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇത്തരം വാഹനങ്ങള്‍ പൊതുജനങ്ങളുടെ ജീവന് തന്നെ ഭീഷണിയാണെന്നും നിയമത്തിലെ 52ാംവകുപ്പ് അനുസരിച്ച് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നുമായിരുന്നു നിര്‍ദേശം.

kerala

മഞ്ചേശ്വരത്ത് അമ്മയെ തീകൊളുത്തി കൊന്ന സംഭവം: മകന്‍ അറസ്റ്റില്‍

200 കിലോമീറ്റര്‍ പൊലീസ് പ്രതിയെ പിന്തുടര്‍ന്നാണ് പിടികൂടിയത്

Published

on

മഞ്ചേശ്വരത്ത് അമ്മയെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍. ഉഡുപ്പി കുന്ദാപുരയില്‍ വച്ച് മെല്‍വിനെ പിടികൂടി. 200 കിലോമീറ്റര്‍ പൊലീസ് പ്രതിയെ പിന്തുടര്‍ന്നാണ് പിടികൂടിയത്. അമ്മയെ കൊലപ്പെടുത്തിയതിന് ശേഷം തീ കൊളുത്തിയതാണോയെന്നാണ് സംശയം. ഹില്‍ഡ ഡിസൂസ എന്ന 60 വയസുകാരിയാണ് കൊല്ലപ്പെട്ടത്.

ഹില്‍ഡ ഉറങ്ങികിടക്കുമ്പോഴായിരുന്നു സംഭവം. മകന്‍ മെല്‍വിന്‍ മൊണ്ടേര സംഭവത്തിന് ശേഷം ഒളിവില്‍ പോയിരുന്നു. അയല്‍ക്കാരിയായ ലോലിത എന്ന യുവതിയേയും മെല്‍വിന്‍ തീ കൊളുത്തിയെങ്കിലും ഇവര്‍ പൊള്ളലുകളോടെ രക്ഷപ്പെട്ടു. യുവതി ആശുപത്രിയില്‍ ചികില്‍സയിലാണ്. ആക്രമണത്തിന് കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല.

 

Continue Reading

kerala

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരികളുടെ ജാമ്യാപേക്ഷ തള്ളി

സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്ന കൈ ബ്രാഞ്ച് റിപ്പോര്‍ട്ട് ശരി വച്ചാണ് കോടതിയുടെ നടപടി

Published

on

തിരുവനന്തപുരം: കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ 3 വനിതാ ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. വനിതാ ജീവനക്കാരായിരുന്ന വിനീത – ദിവ്യ- രാധകുമാരി എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.

സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്ന ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് ശരി വച്ചാണ് കോടതിയുടെ നടപടി. മൂന്ന് ജീവനക്കാരും അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യുന്ന നടപടികളിലേക്ക് അന്വേഷണസംഘം ഉടന്‍ കടക്കും.

ദിയയുടെ സ്ഥാപനത്തില്‍ നിന്ന് 69 ലക്ഷം രൂപയുടെ സാമ്പത്തിക തിരുമറി ജീവനക്കാര്‍ നടത്തിയെന്നായിരുന്നു കൃഷ്ണകുമാറിന്റെയും മകളുടെയും പരാതി. അതേസമയം ജീവനക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് കൃഷ്ണകുമാറിനെതിരെ നല്‍കിയ പരാതിക്ക് അടിസ്ഥാനം ഇല്ലെന്നും ക്രൈം ബ്രാഞ്ച് കോടതിയില്‍ അറിയിച്ചിട്ടുണ്ട്.

Continue Reading

kerala

സംസ്ഥാന പൊലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടികയായി; എം ആർ അജിത് കുമാറിനെ ഒഴിവാക്കി

Published

on

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കുള്ള മൂന്ന് പേരുടെ പട്ടികയായി. നിതിൻ അഗർവാൾ, റവാട ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവരാണ് യുപിഎസ് സി തയ്യാറാക്കിയ പട്ടികയിലുള്ളത്. ഇവരിൽനിന്ന് ഒരാളെ മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവിയായി തെരഞ്ഞെടുക്കും.

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കുള്ളവരുടെ പട്ടികയിൽ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരെയും പരിഗണിക്കാൻ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. 30 വർഷത്തെ സർവീസും ഡിജിപി റാങ്കും ഇല്ലാത്തവരെ പരിഗണിക്കാൻ ആകില്ലെന്ന യുപിഎസ്‍സി നിലപാടിനെതിരെയായിരുന്നു ആഭ്യന്തര വകുപ്പിന്‍റെ നീക്കം.

സംസ്ഥാനത്തിന്‍റെ അടുത്ത പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാൻ ആറ് പേരുകളാണ് കേരളം കേന്ദ്രത്തിനു മുമ്പാകെ വച്ചത്. ഒന്നാമതായി ഡിജിപി റാങ്കിലുള്ള നിതിൻ അഗർവാൾ, റവാഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, ഇതിന് പുറമേ എഡിജിപി റാങ്കിലുള്ള സുരേഷ് രാജ് പുരോഹിത്, എം.ആർ അജിത് കുമാർ എന്നിവരാണ് പട്ടികയിലുണ്ടായിരുന്നത്. ഇതിൽ സംസ്ഥാന പൊലീസ് മേധാവി ആകാൻ പരിഗണിക്കപ്പെടുന്നവരുടെ ചുരുക്ക പട്ടികയിൽ അജിത് കുമാറിനെ കൂടി ഉൾപ്പെടുത്തണമെന്നായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം.

അതിനിടെ ഡിജിപി റാങ്കിലുള്ള ഫയർഫോഴ്സ് മേധാവി യോഗേഷ് ഗുപ്തയെ ഒഴിവാക്കി അജിത് കുമാറിന്‍റെ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമം ആഭ്യന്തരവകുപ്പ് നടത്തുന്നുണ്ടെന്ന് ആക്ഷേപവും ഉയർന്നിരുന്നു. 30 വർഷത്തെ സർവീസും ഡിജിപി റാങ്കും ഇല്ലാത്തവരെ പരിഗണിക്കാനാവില്ല എന്ന് യുപിഎസ്സി നേരത്തെ നിലപാടെടുത്തിരുന്നു.

Continue Reading

Trending