Video Stories
എല്ലാവരും കള്ളപ്പണക്കാരാണ്; അതെ, നമ്മളെല്ലാവരും

രഞ്ജിത് മാമ്പിള്ളി
ഹോ, 500 ൻറെയും 1000 ത്തിൻറെയും നോട്ടുകൾ നിരോധിച്ചതോടെ ഫേസ്ബുക് ഫീഡ് മുഴുവൻ ഹരിശ്ചന്ദ്രൻമ്മാരെ കൊണ്ട് നിറഞ്ഞു. ഫേസ്ബുക് ഒരു രാജ്യമായി പ്രഖ്യാപിച്ചാൽ എല്ലാവരും മോഡൽ പൌരൻമ്മാർ. ഈ ബ്ലാക് മണി എന്ന് പറഞ്ഞാൽ ആരുടെയൊ കട്ടിലിനടിയിൽ ഇരിക്കുന്ന കെട്ട് കണക്ക് നോട്ടാണെന്ന് ഒരു ധാരണ എല്ലാവർക്കും ഉണ്ടെന്ന് തോന്നുന്നു. അങ്ങനെ ഉണ്ടെങ്കിൽ അത് ബ്ലാക് മണിയുടെ ഒരു ചെറിയ ശതമാനമേ ഉള്ളു. ഭൂരിപക്ഷം ബ്ലാക് മണിയും നിങ്ങളുടെ കണ്മുന്നിൽ തന്നെ കിടപ്പുണ്ട്. നിങ്ങളുടെ വീട് !!! (ഫ്ലാറ്റ്/വില്ല ആണെങ്കിൽ ഉറപ്പിച്ചൊ)

രഞ്ജിത് മാമ്പിള്ളി
നിങ്ങൾ സ്ഥലം വാങ്ങിക്കുകയൊ വിൽക്കുകയൊ ചെയ്തപ്പോൾ വിൽപ്പന നികുതി കുറയ്‌ക്കാൻ സ്ഥലത്തിനു മുടക്കിയ കാശ് കാണിച്ചിരുന്നൊ ?. എന്നാൽ നിങ്ങളും ബ്ലാക് മാർക്കെറ്റിൽ കാശിറക്കിയവനൊ, കാശു വാരിയവനൊ ആണ്. വീട് പണിക്ക് സാധനം വാങ്ങുമ്പൊൾ ബില്ലടിക്കാതെ സാധനം വാങ്ങിയിട്ടുണ്ടൊ ?. നിങ്ങളും ബ്ലാക് മണിയിലേയ്‌ക്ക് ഡൊണേറ്റ് ചെയ്തിട്ടുണ്ട്.
അപ്പൊ ഹരിശ്ചന്ദ്രൻറെ വേഷം കെട്ടുമ്പോൾ ഒരു സ്വയം വിലയിരുത്തൽ നല്ലതാണ്. !
ഇൻഡ്യയിൽ ബ്ലാക് മണി കിടന്ന് കളിക്കുന്ന മൂന്ന് ബിസ്സിനസ്സുകളാണ്. ഒന്ന് റിയൽ എസ്‌റ്റേറ്റ്, രണ്ട് സ്വർണ്ണം, മൂന്ന് സിനിമ വ്യവസായം. ബ്ലാക് മണി വെളുപ്പിച്ചെടുക്കാൻ ഏറ്റവും എളുപ്പ മാർഗ്ഗം ഇത് മൂന്നുമാണ്. നിർഭാഗ്യവശാൽ കണ്‌സ്യൂമർ മാർക്കെറ്റ് മൊത്തം ഈ ബിസ്സിനസ്സുകളെ ആശ്രയിച്ചാണിരിക്കുന്നത്.
ഒരു റിയൽ എസ്‌റ്റേറ്റ് ക്രയവിക്രയം അനലൈസ് ചെയ്താൽ ഈ പ്രശ്നത്തിൻറെ വ്യാപ്തി മനസ്സിലാവും. ഏതോ ഒരു ബ്രോക്കർ കാണിച്ചു തന്ന സ്ഥലം നിങ്ങൾ വാങ്ങുന്നു. സ്‌റ്റാമ്പ് ഡ്യുട്ടി ലാഭിക്കാനായി ഗവണ്മെൻറ് നിഷ്കർഷിക്കുന്ന റേറ്റാണ് ആധാരത്തിൽ കാണിക്കുക. ബാക്കി ബ്ലാക് മണി. പൈസ അടിച്ച ബ്രോക്കറും, വിൽപ്പന നടത്തിയ ഉടമയും കാശും കൊണ്ട് ഓടുന്നത് സ്വർണ്ണക്കടയിലേയ്‌ക്കാണ്. നാലഞ്ച് ലക്ഷത്തിനു ബിസ്‌കറ്റ് വാങ്ങുന്നു ഏതെങ്കിലും ബാങ്കിൻറെ ലോക്കറിൽ സൂക്ഷിക്കുന്നു. അഞ്ചും പത്തും ലക്ഷവും അതു പോലെ കെട്ടി കട്ടിലിനടിയിൽ വെയ്‌ക്കുന്ന പരിപാടി ഒക്കെ പണ്ടായിരുന്നു.
ഉണ്ടാകാൻ പോകുന്ന പ്രശ്നം റിയൽ എസ്‌റ്റേറ്റ് വില പകുതിയായി ഇടിയും. ബ്ലാക് മണി ഇറക്കാൻ സാധിക്കാത്തതിനാൽ ഇവരൊക്കെ മുടക്കിയ കാശിനു സ്‌റ്റാമ്പ് ഡ്യുട്ടി എടുക്കണ്ടി വരും. അതായത് വില കൂട്ടി വാങ്ങാനൊ, വിൽക്കാനൊ ആളില്ലാതായി വരും. അതിനർത്ഥം ഇന്ന് ബാംഗ്ലൂരിലും, ബോംബെയിലും, മദ്രാസ്സിലും, കൊച്ചീലുമൊക്കെ കോടി കണക്കിന് രൂപ മുടക്കി വാങ്ങിയ അപ്പാർട്ട്‌മെൻറുകൾക്ക് വില താനെ കുറയും. ചുരുക്കി പറഞ്ഞാൽ കള്ള പ്പണം അപ്രത്യക്ഷമാകുന്നതോടെ കള്ളപ്പണം മുടക്കി വാങ്ങിയ വീടിൻറെ മൂല്യമാണ് ആദ്യം ഇടിയാൻ പോകുന്നത്. റിയൽ എസ്‌റ്റേറ്റ് ബിസ്സിനസ്സുകൾ നടക്കാതാകുമ്പോൾ സ്വർണ്ണത്തിനു വിലയും കുറയും. (ഇതിൻറെ പ്രതിഫലനം ഇൻറർനാഷണൽ മാർക്കെറ്റിലും വ്യാപിക്കും). സേഫ് ഡെപ്പോസിറ്റിലിരിക്കുന്ന സ്വർണ്ണ ബിസ്കറ്റുകൾക്കും വില കുറയുമെന്നും ചുരുക്കം.
ബ്ലാക് മാർക്കെറ്റ് അപ്രത്യക്ഷമാകുന്നതോടെ, (മൊത്തമായി അപ്രത്യക്ഷമാകും എന്ന് വിശ്വസിക്കുന്നില്ല), അവിശ്യ സാധനങ്ങളുടെ വില കൂടും. അരിയും പച്ചക്കറിക്കും എല്ലാം വില കൂടും.
ചുരുക്കി പറഞ്ഞാൽ കുറച്ചു കാലത്തേയ്‌ക്കെങ്കിലും മധ്യവർഗ്ഗത്തിൻറെ വയറ്റത്തടിക്കുന്ന പരിപാടിയായി പോയി.. വലിയ കള്ളപ്പണക്കാർ, അതായത് വിക്കിലീക്സിൽ പേരു വന്നാൽ നാലു പേർ അറിയുന്ന തരം കള്ളപ്പണക്കാർ കാശു സൂക്ഷിക്കുന്നത് കട്ടിലിനടിയിലല്ല. അതൊക്കെ ഡോളറുകളിലേയ്‌ക്ക് മാറ്റി കാൻമാനിലും, സെൻറ് കീറ്റ്സിലും ഒക്കെ എത്തിച്ചിട്ടുണ്ടാവും. അവരെ ഒന്നും ഈ തീരുമാനം കൊണ്ട് ഒരു ചുക്കും ചെയ്യാൻ കഴിയില്ല.
എന്നിരുന്നാലും ലോങ് റണ്ണിൽ ഈ തീരുമാനം ഗുണം ചെയ്യും. ഒരു പ്രൈമറി സ്കൂൾ അദ്ധ്യാപകന് പണം മുടക്കി സ്ഥലം വാങ്ങി വീട് പണിയാൻ സാധിക്കുന്നില്ലെങ്കിൽ ആ ഇക്കണോമി സസ്റ്റൈനബിൾ അല്ല. ആ അവസ്ഥ മാറും. ഒരു ചെറിയ ടൈം പിരീഡിലേയ്‌ക്ക് വളരെ അധികം പേർക്ക് ചില അസൌകര്യങ്ങൾ നേരിടണ്ടി വരും. അതെത്ര കാലം നിൽ നിൽക്കുമെന്ന് പറയാൻ പറ്റില്ല. ഈ ലോങ് റണ് എന്നത് എന്നു തുടങ്ങുമെന്നും പറയാൻ സാധിക്കില്ല. അതിനൊരു പ്ലാൻ ഈ തീരുമാനത്തിനു പുറകിലുള്ളവർക്കുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
kerala
അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദിച്ച കേസ്; പ്രതികള്‍ കസ്റ്റഡിയില്‍
അട്ടപ്പാടി ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തില്‍ പ്രതികളെ ചോദ്യം ചെയ്യ്തു വരികയാണ്.

പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ വിവസ്ത്രനാക്കി കെട്ടിയിട്ട് മര്‍ദിച്ച കേസിലെ പ്രതികള്‍ പിടിയില്‍. ഷോളയൂര്‍ സ്വദേശി റെജിന്‍ മാത്യു, ആലപ്പുഴ സ്വദേശി വിഷ്ണുദാസ് എന്നിവരാണ് പിടിയിലായത്. ഇരുവരുടെയും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
അട്ടപ്പാടി ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തില്‍ പ്രതികളെ ചോദ്യം ചെയ്യ്തു വരികയാണ്. കോയമ്പത്തൂരില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
അതേസമയം മര്‍ദനമേറ്റ യുവാവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. വാഹനത്തിന്റെ ഡ്രൈവര്‍, ക്ലീനര്‍ എന്നിവര്‍ക്കെതിരെ അഗളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എസ് സി, എസ് ടി വിഭാഗത്തിനെതിരായ അതിക്രമം തടയല്‍ വകുപ്പ് പ്രകാരമാണ് കേസെടുത്തിരുന്നത്. അഗളി ചിറ്റൂര്‍ ആദിവാസി ഉന്നതിയിലെ സിജുവിനെയാണ് കെട്ടിയിട്ട് മര്‍ദിച്ചത്.
യുവാവിനെ വിവസ്ത്രനാക്കി ഒരുമണിക്കൂറോളം പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചുവെന്നാണ് പരാതി. കഴിഞ്ഞ ഞായറാഴ്ച്ചയാണ് വാഹനത്തിന് മുന്നിലേക്ക് ചാടിയെന്ന് ആരോപിച്ച് പിക്കപ്പ് വാനിലെത്തിയ സംഘം ആദിവാസി യുവാവിനെ മര്‍ദിച്ചത്. പരിക്കേറ്റ സിജു ചികിത്സയിലാണ്. സിജുവിനെ കെട്ടിയിട്ടതിന്റെ അടക്കം ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
Cricket
ഐപിഎല്‍ ഫൈനലില്‍ ഓപ്പറേഷന്‍ സിന്ദൂറിന് ആദരം: സൈനിക മേധാവികളെ ക്ഷണിച്ച് ബിസിസിഐ
ജൂണ്‍ 3 ന് അഹമ്മദാബാദില്‍ നടക്കുന്ന ഐപിഎല്‍ ഫൈനലില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ സായുധ സേനയുടെ മൂന്ന് സൈനിക മേധാവികളെയും ക്ഷണിച്ചിട്ടുണ്ടെന്ന് ബിസിസിഐ അറിയിച്ചു.

ജൂണ്‍ 3 ന് അഹമ്മദാബാദില്‍ നടക്കുന്ന ഐപിഎല്‍ ഫൈനലില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ സായുധ സേനയുടെ മൂന്ന് സൈനിക മേധാവികളെയും ക്ഷണിച്ചിട്ടുണ്ടെന്ന് ബിസിസിഐ അറിയിച്ചു. ഈ പരിപാടിയുടെ സമാപന ചടങ്ങില്‍ സമീപകാല ഓപ്പറേഷന്‍ സിന്ദൂറിലെ അവരുടെ ‘വീര പരിശ്രമങ്ങള്‍ക്ക്’ ആദരം ഉണ്ടാകും.
ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയാണ് ഇക്കാര്യം മാധ്യമപ്രസ്താവനയില്‍ അറിയിച്ചത്.
‘ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയം ആഘോഷിക്കാന്‍ അഹമ്മദാബാദില്‍ നടക്കുന്ന ഐപിഎല്‍ ഫൈനലിലേക്ക് എല്ലാ ഇന്ത്യന്‍ സായുധ സേനാ മേധാവികള്‍ക്കും ഉയര്‍ന്ന റാങ്കിലുള്ള ഓഫീസര്‍മാര്‍ക്കും സൈനികര്‍ക്കും ഞങ്ങള്‍ ക്ഷണം നല്‍കിയിട്ടുണ്ട്,’ സൈകിയ പറഞ്ഞു.
രാജ്യത്തിന്റെ സായുധ സേനയുടെ ‘ധീരത, ധൈര്യം, നിസ്വാര്‍ത്ഥ സേവനം’ എന്നിവയെ ബിസിസിഐ അഭിവാദ്യം ചെയ്യുന്നതായി സൈകിയ പറഞ്ഞു.
രാഷ്ട്രത്തെ സംരക്ഷിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത ‘ഓപ്പറേഷന്‍ സിന്ദൂറിന് കീഴിലുള്ള വീരോചിതമായ പരിശ്രമങ്ങളെ’ അദ്ദേഹം പ്രശംസിച്ചു.
‘ഒരു ആദരം എന്ന നിലയില്‍, സമാപന ചടങ്ങ് സായുധ സേനയ്ക്ക് സമര്‍പ്പിക്കാനും നമ്മുടെ വീരന്മാരെ ആദരിക്കാനും ഞങ്ങള്‍ തീരുമാനിച്ചു. ക്രിക്കറ്റ് ഒരു ദേശീയ അഭിനിവേശമായി തുടരുമ്പോള്‍, രാജ്യത്തേക്കാളും നമ്മുടെ രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, സുരക്ഷ എന്നിവയേക്കാള്‍ വലുതായി മറ്റൊന്നില്ല,’ സൈകിയ പറഞ്ഞു.
ഏപ്രില്‍ 22-ന് നടന്ന പഹല്‍ഗാം ഭീകരാക്രമണമാണ് ഓപ്പറേഷന്‍ സിന്ദൂറിന് തുടക്കമിട്ടത്.
film
മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.
ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.
200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; ജയിലില്‍ തൂങ്ങിമരിക്കാന്‍ ശ്രമം; പ്രതി അഫാന്റെ നില അതീവഗുരുതരം
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സുസജ്ജം, സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കും: സണ്ണി ജോസഫ്
-
News3 days ago
എം.ഇ.എസ് മമ്പാട് കോളേജ് അലുംനി ജിദ്ദ ചാപ്റ്റർ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു
-
kerala3 days ago
കപ്പലപകടം; കടലില്‍ എണ്ണ പടരുന്നു; 13 കണ്ടെയ്നറുകളില്‍ അപകടകരമായ വസ്തുക്കള്‍
-
kerala3 days ago
കൊച്ചി പുറംകടലില്‍ മുങ്ങിയ കപ്പലിലെ നൂറോളം കണ്ടെയ്നറുകള്‍ കടലില്‍ വീണെന്ന് വിലയിരുത്തല്‍
-
kerala3 days ago
മലപ്പുറം കാക്കഞ്ചേരിയില്‍ ദേശീയപാതയില്‍ വിള്ളല്‍ രൂപപ്പെട്ടു; ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു
-
india3 days ago
പ്രസവാവധി ഭരണഘടനാപരമായ അവകാശമാണ; സുപ്രീം കോടതി വിധി