Connect with us

Video Stories

മധുരത്തിന്റെ നാട്ടിലേക്ക് ഹൃദ്യമായ സ്വാഗതം

Published

on

വാസുദേവന്‍ കുപ്പാട്ട്

കോഴിക്കോട് :സത്യത്തിന്റെ തുറമുഖം ഹരിതരാഷ്ട്രീയത്തിന്റെ യുവജനശബ്ദത്തിന് വേണ്ടി കാതോര്‍ക്കുന്നു. ദേശീയപ്രസ്ഥാനവും സ്വാതന്ത്ര്യസമരവും രണഭൂമിയാക്കി മാറ്റിയ കോഴിക്കോടിന്റെ മണ്ണില്‍ മുസ്്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന സമ്മേളനം ചിന്തയുടെയും കര്‍മത്തിന്റെയും പുതിയ യുഗത്തിന് നാന്ദി കുറിക്കും. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിച്ച മഹാരഥന്മാരെ ആദരിച്ചും അനുസ്മരിച്ചും കമാനങ്ങളും ബോര്‍ഡുകളും ഉയര്‍ന്നുകഴിഞ്ഞു. മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്്‌റു, അബുള്‍കലാം ആസാദ്, സര്‍സയ്യിദ് അഹമ്മദ്ഖാന്‍, മൗലാനാ മുഹമ്മദലി, അല്ലാമ ഇക്്ബാല്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ കമാനങ്ങളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, പൂക്കോയ തങ്ങള്‍, സീതിസാഹിബ്, ഉപ്പി സാഹിബ്, ജി.എം ബനാത്ത് വാല, ഉമര്‍ ബാഫഖി തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്നിങ്ങനെ മുസ്്‌ലിംലീഗ് പ്രസ്ഥാനത്തെ നെഞ്ചോട് ചേര്‍ത്ത നേതൃസരണിയിലെ പ്രമുഖരുടെ ഛായാപടങ്ങളും കമാനങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു. ശ്രീനാരായണഗുരു, ബി.ആര്‍ അംബേദ്കര്‍ തുടങ്ങിയ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും സമ്മേളനത്തിന്റെ പ്രചാരണ കമാനങ്ങളില്‍ അനുസ്മരിക്കുന്നു. ഫാസിസം വാക്കുകളിലും പ്രവൃത്തികളിലും നിറച്ചിട്ടുള്ള ഇന്ത്യന്‍ ഭരണകൂടത്തിന്റെ പൈശാചിക വേഷം തുറന്നു കാണിക്കുക എന്നതാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം. സംഘപരിവാര്‍ രാജ്യത്ത് നടപ്പാക്കുന്ന സാമ്പത്തിക അടിയന്തരാവസ്ഥ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാവും.

യുവജനങ്ങള്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ സമ്മേളനം വിശദമായി തന്നെ പരിശോധിക്കും. മയക്കുംമരുന്നും തീവ്രവാദവും യുവാക്കളെ ആകര്‍ഷിക്കുന്ന ഘടകങ്ങളായി മാറുകയാണെന്ന വസ്തുത യൂത്ത്‌ലീഗ് മനസ്സിലാക്കുന്നുണ്ട്. ഇത്തരം സാമൂഹ്യവിപത്തുകളില്‍ നിന്ന് യുവാക്കളെ രക്ഷിച്ചെടുക്കേണ്ട ബാധ്യത തങ്ങളില്‍ നിക്ഷിപ്തമാണെന്ന് യൂത്ത്‌ലീഗ് വിശ്വസിക്കുന്നു. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പ്രസ്ഥാനം ഏറെക്കാലമായി പ്രവര്‍ത്തിക്കുന്നുണ്ട്.
സംഘപരിവാറിന്റെ അജണ്ടക്ക് മറുമരുന്നതായി വേണ്ടത് തീവ്രവാദമാണ് എന്ന ചിന്ത ഒരിക്കലും യൂത്ത്‌ലീഗ് വെച്ചു പുലര്‍ത്തുന്നില്ല. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരെ ഒറ്റപ്പെടുത്താന്‍ യൂത്ത്‌ലീഗ് പ്രതിജ്ഞാബദ്ധമാണ്.

മതസഹിഷ്ണുതയുടേയും മതേതരത്വത്തിന്റെയും കൊടിക്കൂറകള്‍ നാടെങ്ങും ഉയരട്ടെ എന്നാണ് യൂത്ത്‌ലീഗിന്റെ ആശംസ. അത്തരം ചിന്തകളും അന്വേഷണങ്ങളുമാണ് സമ്മേളനനഗരിയില്‍ മുഴങ്ങികേള്‍ക്കുക. തീവ്രവാദവുമായി സന്ധിയില്ലാത്ത പോരാട്ടം യൂത്ത്‌ലീഗ് തുടരും. നമ്മുടെ നാട്ടില്‍ ശാന്തിയും സമാധാനവും പുലരണം എന്നാണ് യൂത്ത്‌ലീഗ് ആഗ്രഹിക്കുന്നത്. സാമൂതിരിയും മങ്ങാട്ടച്ചനും കുഞ്ഞാലി മരക്കാരും ചേര്‍ന്നുള്ള സദ്്ഭരണത്തിന്റെ കഥയാണ് കോഴിക്കോടിന് പറയാനുള്ളത്. ബ്രിട്ടീഷുകാരോടും മറ്റ് വിദേശശക്തികളോടും പൊരുതിയ പാരമ്പര്യം ഇന്ന് രാജ്യത്ത് തന്നെയുള്ള ഫാസിസ്റ്റ് ശക്തികളുമായി പോരാടാനാണ് ആഹ്വാനം ചെയ്യുന്നത്. ഈ ദൗത്യം ഏറ്റെടുക്കാന്‍ യൂത്ത്‌ലീഗ് സന്നദ്ധമാണെന്ന്്് ഇതിനകം വിളംബരം ചെയ്യപ്പെട്ടു. സമ്മേളനത്തില്‍ ഉരുത്തിരിയുന്ന ആശയങ്ങള്‍ യുവജനതയുടെ പുതിയൊരു ലോകം കെട്ടിപ്പടുക്കുന്നതിനുള്ള അലകും പിടിയും ആയിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

Video Stories

കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി.

Published

on

കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി. നാളെ 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വയനാട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

Continue Reading

Video Stories

രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്‌റു എന്ന മുസല്‍മാനാണ്; വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി ബിജെപി നേതാവ് പി.സി ജോര്‍ജ്

മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്‌ലിം സമൂഹം വളര്‍ത്തിക്കൊണ്ടുവരുന്നതായും പി.സി ജോര്‍ജ് വര്‍ഗീയ പ്രസ്താവന നടത്തി.

Published

on

വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി ബിജെപി നേതാവ് പി.സി ജോര്‍ജ്. രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്‌റു എന്ന മുസല്‍മാനാണ്. ദൈവവിശ്വാസമില്ല എന്ന് പറഞ്ഞു നടന്നിരുന്ന നെഹ്‌റു വീട്ടിനകത്ത് അഞ്ചു നേരം നമസ്‌കരിച്ചിരുന്നെന്നും പി.സി ജോര്‍ജ് പറഞ്ഞു. മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്‌ലിം സമൂഹം വളര്‍ത്തിക്കൊണ്ടുവരുന്നതായും പി.സി ജോര്‍ജ് വര്‍ഗീയ പ്രസ്താവന നടത്തി.

ഭാരതത്തോട് സ്‌നേഹമില്ലാത്ത ഒരുത്തനും ഇവിടെ ജീവിക്കുന്നത് ശരിയല്ല. ക്രിക്കറ്റ് മാച്ചില്‍ പാകിസ്താന്റെ വിക്കറ്റ് പോകുമ്പോള്‍ ചിലര്‍ അല്ലാഹു അക്ബര്‍ എന്ന് വിളിക്കുന്നു. ഇതിന്റെ പേരില്‍ പിണറായി ഒരു കേസ് കൂടിയെടുത്താലും തനിക്ക് പ്രശ്‌നമില്ല. ബാക്കി കോടതിയില്‍ തീര്‍ത്തോളാമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

‘അടിയന്തരാവസ്ഥക്ക് ആരംഭം കുറിച്ചത് നെഹ്‌റുവാണ്. നെഹ്‌റു ഭരണഘടന ഭേദഗതിയിലൂടെ രാജ്യത്തെ തകര്‍ത്തു. ആദ്യ ഭരണഘടനാ ഭേദഗതിയിലൂടെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കി. അതിന്റെ തുടര്‍ച്ചയാണ് ഇന്ധിരാ ഗാന്ധി ചെയ്തത്. ഇന്ത്യ എന്ന പേര് തിരുത്തേണ്ട സമയമായി. അത് സായിപ്പ് ഇട്ട പേരാണ്. അതും ചുമന്നു നടന്നാല്‍ ഒരു കാര്യവുമില്ല. ഋശീശ്വരന്മാരുടെമാരുടെ പൈതൃകം പേറുന്ന നാടാണ് നമ്മുടേത്. പേരിലും അത് ഉള്‍കൊള്ളാന്‍ തയ്യാറാകണം.’ പി.സി ജോര്‍ജ് പറഞ്ഞു.

എച്ച്ആര്‍ഡിഎസിന്റെ നേതൃത്വത്തില്‍ ഇടുക്കിയില്‍ സംഘടിപ്പിച്ച അടിയന്തരാവസ്ഥ അനുസ്മരണ പരിപാടിയിലാണ് പി.സി ജോര്‍ജിന്റെ വിജിത്രവാദങ്ങള്‍ ഉന്നയിച്ചത്.

Continue Reading

GULF

മാസങ്ങളായി ശമ്പളം നല്‍കിയില്ല, ആശുപത്രി ഉപകരണങ്ങള്‍ ലേലം ചെയ്യാം; ഉത്തരവിട്ട് കോടതി

ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് ദുബൈ കോടതി വിധി പറഞ്ഞത്.

Published

on

ദുബൈ : മാസങ്ങളായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതില്‍ ആശുപത്രി ഉപകരണങ്ങള്‍ ലേലത്തില്‍ വില്‍ക്കണമെന്ന് ഉത്തരവിറക്കി ദുബൈ കോടതി.

ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് ദുബൈ കോടതി വിധി പറഞ്ഞത്. 3.07 ദശലക്ഷം ദിര്‍ഹമാണ് ശമ്പളമായി ജീവനക്കാര്‍ക്ക് നല്‍കാനുള്ളത്.

ശമ്പളം നല്‍കുന്നതില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് കോടതിക്കു ബോധ്യപ്പെട്ടതോടെ ആശുപത്രിയിലെ ഉപകരണങ്ങള്‍ ലേലം ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.

ജൂലൈ 8ന് റാസ് അല്‍ ഖോര്‍ പരിസരത്ത് വൈകിട്ട് അഞ്ച് മണിക്ക് ലേലം നടത്താനാണ് തീരുമാനം. നേരത്തെ ആശുപത്രി ഉപകരണങ്ങള്‍ കണ്ടു കെട്ടാന്‍ കോടതി ഉത്തരവിട്ടിരുന്നു.

എക്‌സ്-റേ മെഷീനുകള്‍, ഓട്ടോമേറ്റഡ് അനലൈസറുകള്‍, ബ്രോങ്കോസ്‌കോപ്പി ഉപകരണങ്ങള്‍, രോഗി കിടക്കകള്‍, ഇന്‍ഫ്യൂഷന്‍ പമ്പുകള്‍ എന്നിവയുള്‍പ്പെടെ മുഴുവന്‍ ഉപകരണങ്ങളും ലേലത്തിലൂടെ വില്‍ക്കും.

അതേസമയം ലേലത്തില്‍ എതിര്‍പ്പുള്ളവര്‍ക്ക് ലേലം നടക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് വരെ അനുബന്ധ രേഖകള്‍ സമര്‍പ്പിക്കാമെന്നും കോടതി അറിയിച്ചു.

Continue Reading

Trending