Video Stories
ഹിലരിയെ പരാജയപ്പെടുത്തിയത് ആര് ?

നാട്ടിൻപുറം അമേരിക്ക വിചിത്രമായൊരു ലോകമാണ്. ആറേഴു കൊല്ലം ഇത്തരക്കാർ താമസിക്കുന്ന ഒരു ഓണംകേറാ മൂലയിൽ താമസിച്ച പരിചയത്തിൻറെ വെളിച്ചത്തിലാണ് ഈ വിലയിരുത്തൽ. ഒരു ശരാശരി നാട്ടിൻപുറം അമേരിക്കകാരൻറെ ജീവിതത്തിലെ ഏറ്റവും വലിയ സംഭവമാണ് അവൻറെ ഹൈസ്കൂൾ (12 ആം ക്ലാസ്) ഗ്രാജുവേഷൻ. ദൂരെ താമസിക്കുന്ന ബന്ധുക്കളൊക്കെ പരിപാടിക്ക് വരും. അപ്പൂപ്പനും അമ്മൂമ്മയെയും വലിയമ്മായി വലിയച്ഛൻ ഒക്കെ വണ്ടി പിടിച്ചു വരും. ഒരു പക്ഷെ ഒരു കല്യാണത്തോളം തന്നെ പ്രാധാന്യം ഈ ചടങ്ങിനുണ്ട്. കാരണം അവൻറെ വിദ്യാഭ്യാസം അതോടെ തീരുകയാണ്. നമ്മുടെ നാട്ടിൽ എം.എ യും പി.എച്.ഡി ഒക്കെ കഴിയുമ്പോഴുള്ള മനസ്ഥിഥിയാണ് ഒരു ശരാശരി പന്ത്രണ്ടാം ക്ലാസ്സുകാരനു ഈ അവസരത്തിൽ ഉണ്ടാകുന്നത്.

രഞ്ജിത് മാമ്പിള്ളി
ഈ വിദ്യാഭ്യാസം ധാരാളം മതി. അവൻറെ വൊക്കേഷനൽ ട്രേഡ് (മെക്കാനിക്, ഡ്രാഫ്‌റ്റ്സമാൻ, ഫോർമ്മാൻ, പെയിൻറർ, ആശാരി) ലൂടെ സാമാന്യം നല്ല സമ്പാദന ശേഷിയുള്ള ഒരു ജോലി അവന് കണ്ടെത്താനാവുമായിരുന്നു.. ഒരു ശരാശരി ഫാക്ടറി തൊഴിലാളി ആയാലും ഏകദേശം ഒരു സോഫ്‌റ്റ്‌വെയർ എഞ്ചിനീയറുടെ ശമ്പളത്തോട് അടുത്ത് തന്നെ സമ്പാദിക്കാം. മിക്ക ഫാക്ടറി ജോലികളും യൂണിയനൈസ്‌ഡും ആണ്. അതിനാൽ നല്ല ആനുകൂല്യങ്ങളും ലഭ്യമാണ്.
കഴിഞ്ഞ 16 വർഷം കൊണ്ട് ഈ ജോലികളെല്ലാം അപ്രത്യക്ഷമായി. ഉദാരവത്കരണവും, ഗ്ലോബലൈസേഷനും ആണ് കാരണം. ഫാക്ടറികൾ പുതിയ ലാഭം തേടി മനുഷ്യരെ മെഷീനുകൾ വെച്ച് റീപ്ലേസ് ചെയ്തു. ലാഭമുണ്ടാക്കാൻ സാധിക്കാത്തവ പൂട്ടിയും പോയി. ഒരു കാര്യം മനസ്സിലാക്കണം. ആൾക്കാരുടെ ജോലിയെ നഷ്ടപ്പെട്ടിട്ടുള്ളു. കമ്പനികളുടെ ഉത്പാദനം ഈ കാലയളവിൽ നാലു മടങ്ങായി. 1970 കളെ അപേക്ഷിച്ച് കമ്പനികളുടെ ലാഭം 20 മടങ്ങും വർദ്ധിച്ചു. ഇന്നും ഉത്പാദനം ആണ് അമേരിക്കൻ GDP യുടെ 36% വും.
ജോലിയിലും, ജീവിതത്തിലും വന്ന ഈ വത്യാസം നാട്ടിൻപുറം അമേരിക്കക്കാർ മനസ്സിലാക്കിയിരിക്കുന്നത് വത്യസ്തമായാണ്. തൊഴിലുകൾ വിദേശത്തേയ്‌ക്ക് പോയിരിക്കുന്നു. ഇമിഗ്രൻറ്സ് തങ്ങളുടെ ജോലികളും ജീവിതോപാധിയും തട്ടിയെടുത്തിരിക്കുന്നു. 100 കൊല്ലത്തിൽ ആദ്യമായി, വെറുമൊരു ഹൈസ്കൂൾ ഡിപ്ലോമ കൊണ്ട് പഴയ പോലെ വരുമാനമുള്ള ഒരു ജോലി ലഭിക്കില്ല എന്ന യാതാർത്ഥ്യമായി പലർക്കും സമരസപ്പെടാൻ പറ്റിയിട്ടില്ല. ഇന്ന് നാപ്പത് വയസ്സിനു മുകളിലുള്ള ഈ പ്രദേശങ്ങളിൽ ജീവിക്കുന്ന മിക്ക തൊഴിലാളികൾക്കും ജോലി നഷ്ടപ്പെടുകയൊ, സമാനമായ സമ്പാദന ശേഷിയുള്ള ജോലി കണ്ട് പിടിക്കാനുള്ള ബുദ്ധിമുട്ടിലും ആണ്. ഇവരാണ് ഹിലരിയെ തോൽപ്പിച്ചത്.
റിസൾട്ടുകൾ രേഖപ്പെടുത്തിയിരിക്കുന്ന ഒരു അമേരിക്കൻ മാപ്പെടുത്താൽ ട്രംപ് ജയിച്ച ചുവന്ന സ്‌റ്റേറ്റുകളാണ് കൂടുതൽ. പക്ഷെ പോളു ചെയ്ത മൊത്തം പോളുകളുടെ സ്ഥിഥി എടുത്താൽ രണ്ട് പേരും 47 ശതമാനം വോട്ടുകൾ നേടി ഏകദേശം തുല്യരായി നിൽക്കുന്നത് കാണാം. ഹിലരിക്ക് ലഭിച്ച വോട്ടുകൾ മൊത്തവും സിറ്റികളിൽ നിന്നും സിറ്റികളോട് ചേർന്ന സബർബ്ബുകളിൽ നിന്നുമാണ്. ഒറ്റയ്‌ക്കും തെറ്റയ്‌ക്കും ഉള്ള നാട്ടിൻപുറം അമേരിക്കയുടെ വോട്ടുകളാണ് ട്രംപിന് ഗുണമായത്.
മിഷിഗണും, വിസ്‌കോണ്സിനും, പെൽസിൽവാനിയയും ട്രംപിനു നേടാനായതാണ് ക്രൂഷ്യലായ വിജയഘടകം. ഇവിടാണ് അമേരിക്കയുടെ റസ്‌റ്റ് ബെൽറ്റ് (തുരുമ്പു മേഖല). പെൻസിൽവാനിയുടെ വടക്ക് വശത്തു നിന്ന് wisconsin വഴി മിനസോട്ടയിലേയ്‌ക്ക് ഡയഗണലായി ഒരു വര വരച്ചാൽ അതിനപ്പുറം ഇപ്പറം കിടക്കുന്ന സ്ഥലമാണ് തുരുമ്പ് മേഖല. അടച്ചു പോയിട്ട് തുരുമ്പെടുത്ത് ഉപയോഗ്യ ശൂന്യമായ ഫാക്ടറികൾ നിറഞ്ഞ ഈ മേഖലയാണ് ഹിലരിയുടെ പരാജയത്തിൻറെ ആണിക്കല്ലടിച്ചത്. വിസ്കോണ്സിനും, മിഷിഗനും, ഒരു പക്ഷെ പെൻസിൽവാനിയയും ക്ലിൻറണ് അനുകൂലമായിരുന്നു. രാഷ്ട്രീയ തന്ത്രജ്ഞർ മൊത്തം ഫ്ലോറിഡയും, നോർത്ത് കരോളീനയിലേയ്‌ക്കുമാണ് ശ്രദ്ധിച്ചിരുന്നത്. അവിടെ ക്ലിൻറണ് തോറ്റാലും പെൻസിലവാനിയയും, നെവാടയും. അല്ലെങ്കിൽ പെൻസിൽവാനിയയും ന്യുഹാംഷൈറും മാത്രം ജയിച്ച് ഹിലരിക്ക് ജയിക്കാമായിരുന്നു. പക്ഷെ മിഷിഗണും, വിസ്കോണ്സിനും ഉറപ്പായിരുന്ന സീറ്റുകൾ ജയിച്ചിരുന്നെങ്കിൽ മാത്രം.
ട്രംപിൽ എന്താണ് ഇവിടുത്തുകാർ കണ്ടത് ?
അതാണ് പ്രഹേളികയായി അവശേഷിക്കുന്നത്. വെറുപ്പ് സമർത്ഥമായി വിറ്റതാണ് ട്രംപിന് നേട്ടമായത്. മേക് അമേരിക്ക ഗ്രേറ്റ് എഗെയിൻ എന്ന മുദ്രാവാക്യം ഇവർക്ക് ക്ഷ പിടിച്ചു. വെറും ഹൈസ്കൂൾ വിദ്യാഭ്യാസം കൊണ്ട് സംബാദന ശേഷിയുള്ള ജോലികൾ ലഭ്യമായിരുന്ന 80 കളുടെ നൊസ്‌റ്റാൾജിക് ഓർമ്മകൾ ഉണർത്താൻ ട്രംപിനായി. ട്രംപിൻറെ സ്ത്രീ വിരുദ്ധതയൊ, മൂന്നു പ്രാവശ്യം ഡൈവോഴ്‌സ് ചെയ്യപ്പെട്ടവനെന്നതോ ഒക്കെ ഒരു അർബ്ബൻ മൂല്യങ്ങളെയെ അവഹേളിക്കുന്നുള്ളു. ഈ നാട്ടിൻപുറം അമേരിക്കയിലെ പാട്രിയാർക്കൽ സൊസൈറ്റിയുടെ എക്സാറ്റ് പ്രതിരൂപമാണ് ട്രംപ്. അവർക്ക് ട്രംപിനോട് അവരിലൊരാളായി താതാദ്മ്യം ചെയ്യാൻ പറ്റി. അവർക്കീ സ്‌ത്രീ വിരുദ്ധതയെന്നത് പൊളിറ്റിക്കലി ഇൻകറക്ടല്ല. അവരുടെ ശരാശരി ജീവിതത്തിൻറെ ഭാഗമാണവ. മീഡിയ ട്രംപിനെ കുറ്റക്കാരനാക്കി വിധിച്ചത് അവർക്കെതിരെയുള്ള ആരോപണമായി പോലും അവർക്ക് തോന്നിയിരിക്കും.
ഏതായാലും അടുത്ത നാലു കൊല്ലം എങ്ങനെയാകും എന്ന് കണ്ടറിയണം. മുസ്ലീം, ഇമിഗ്രൻറസ് വിരുദ്ധത നിറഞ്ഞ മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു ട്രംപിൻറെ അനുയായികൾ വിജയം ആഘോഷിച്ചത്. ഇൻഡ്യ ഒരു പാഠമായി കരുതാമെങ്കിൽ ഫ്രിഞ്ച് എലമെൻറുകൾ ഫണം വിടർത്തിയേക്കാം. ഏതായാലും സ്‌റ്റോക് മാർക്കെറ്റുകൾ പൊട്ടി പാളീസായിട്ടുണ്ട്. സംഭവം കലങ്ങി തെളിഞ്ഞ് ശാന്തമാകുമെന്ന് വിശ്വസിക്കുന്നു.
kerala
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.
പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്‌മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.
അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.
നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ല.
india
ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്‍കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.
ഭക്ഷ്യ ഉല്‍പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.
2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.
കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന്‍ 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.
‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.
ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.
Video Stories
എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. ജോലി കഴിഞ്ഞു മടങ്ങവെ വൈകീട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട തലയില്‍ വീണ് യുവതിക്ക് ദാരൂണാന്ത്യം. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യാ ശ്യാംമോനാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട യുവതിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.
തുടര്‍ന്ന് ആര്യയെ നാട്ടുക്കാര്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പില്‍ പോയിരുന്നത്. എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്ന് പേരാണ് മരണപ്പെട്ടത്.
എറണാകുളത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്. കണ്ണമാലി, നായരമ്പലം എന്നീ ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.
-
kerala2 days ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF2 days ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
Cricket3 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
kerala3 days ago
കനത്ത മഴ; ഭൂതത്താന്‍കെട്ട് ഡാമിന്റ മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തി
-
india2 days ago
കന്നഡ വിവാദം; തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്; മാപ്പ് പറയില്ലെന്ന് കമല്ഹാസന്
-
kerala3 days ago
കുമളിയില്‍ ലോറിക്ക് മുകളില്‍ മരം വീണു; യുവാവിന് ദാരുണാന്ത്യം
-
kerala3 days ago
കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവം; എന്‍എച്ച്എഐ പ്രോജക്ട് ഡയറക്ടര്‍ക്ക് സസ്പെന്ഷന്
-
News3 days ago
ശക്തമായ മഴ; സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ നാളെ അവധി