Connect with us

Video Stories

കള്ളപ്പണവും നികുതി വെട്ടിപ്പും: ഒരു സാധാരണ പൗരന്റെ ചിന്തകൾ

Published

on

നജീബ് മൂടാടി

കള്ളപ്പണം എന്നാൽ കൊള്ളയടിച്ചോ പിടിച്ചു പറിച്ചോ മയക്കുമരുന്നു വിറ്റോ ഒന്നും ഉണ്ടാക്കി കൂട്ടിവെക്കുന്ന പണമല്ല. സാധാരണക്കാരൻ കള്ളപ്പണം കൊണ്ട് ഇടപാട് നടത്തേണ്ടി വരുന്നത് പലപ്പോഴും ഇവിടത്തെ നികുതി ഇടപാടുകളുടെയും നിയമ പ്രശ്നങ്ങളുടെയും ഒക്കെ സങ്കീർണത മൂലമാണ്. നികുതി വെട്ടിക്കണം എന്ന് ആഗ്രഹം ഇല്ലെങ്കിലും പലപ്പോഴും നിലവിലുള്ള സിസ്റ്റത്തിന്റെ ഭാഗമായി അങ്ങനെ ആയിത്തീരുകയാണ് പലരും.

എങ്കിലും നികുതി കൊടുക്കുക എന്നത് തൃപ്തിയോടെ കാണുന്നവരല്ല ഏറെയും. എന്ത് കൊണ്ടാണ് സർക്കാരിന് കൊടുക്കേണ്ട നികുതി ഏതു വിധേനെയെങ്കിലും കൊടുക്കാതിരിക്കാനും വെട്ടിക്കാനും പലരും ഉത്സാഹിക്കുന്നത്? ഒരു ലക്ഷം രൂപ നികുതി വെട്ടിക്കാൻ സകല തന്ത്രവും പയറ്റുന്ന കച്ചവടക്കാരൻ തന്നെ ഒരു പാവപ്പെട്ടവന് വീട് വെക്കാൻ യാതൊരു മടിയും കാണിക്കാതെ രണ്ടോ മൂന്നോ ലക്ഷം രൂപ നൽകുന്നത് കാണാം. വലതു കൈ കൊടുക്കുന്നത് ഇടതു കൈ പോലും അറിയാതെ ഇങ്ങനെ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് പോലും നികുതി കൃത്യമായി നൽകാൻ മടിയാണ്. നികുതി നൽകുന്നതിലൂടെ സ്റ്റേറ്റിന്റെ വികസനവും പാവപ്പെട്ടവന്റെ ഉന്നമനവും ഒക്കെയാണ് നേട്ടം എന്ന് ബോധ്യപ്പെടുത്താൻ ഭരണ കൂടത്തിനോ സംവിധാനങ്ങൾക്കോ കഴിയുന്നില്ല എന്നതല്ലേ ഇതിനു കാരണം.

ടാറു ചെയ്തു കുറച്ചു നാൾ കൊണ്ട് തന്നെ പൊട്ടിപ്പൊളിഞ്ഞ നിരത്തിലൂടെ യാത്ര ചെയ്യേണ്ടി വരുന്ന, മെഡിക്കൽ കോളേജിൽ ലക്ഷങ്ങൾ ചെലവാക്കി വാങ്ങിയ യന്ത്രങ്ങൾ തുരുമ്പെടുത്തു നശിക്കുന്നു എന്ന വാർത്ത വായിക്കേണ്ടി വരുന്ന, ആദിവാസി വികസനത്തിന്റെ പേരിൽ കോടികൾ മുക്കുന്നത് നേരിൽ കാണുന്ന, പാവപ്പെട്ടവൻ തെരുവിലും പുറമ്പോക്കിലും ഇന്നും കഴിയുന്നത് കണ്മുന്നിലുള്ള ഒരു രാഷ്ട്രത്തിൽ, തങ്ങൾ നൽകുന്ന നികുതിപ്പണം ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കൊള്ളയടിക്കുകയാണ് എന്ന ധാരണ പൗരന്മാരിൽ ഉറച്ചു പോയതിൽ അത്ഭുതമുണ്ടോ?

ജനപ്രതിനിധികൾ രാജാക്കന്മാരെ പോലെ പെരുമാറുകയും പ്രജകൾ ഓച്ഛാനിച്ചു നിൽക്കേണ്ടവർ ആകുകയും ചെയ്യുന്ന ഒരു രാജ്യത്ത്‌, വികസനത്തെ കുറിച്ചുള്ള സ്വപ്നങ്ങൾക്കും കാഴ്ചപ്പാടുകൾക്കും പകരം വർഗ്ഗീയത പറഞ്ഞും എതിർ സ്ഥാനാർത്ഥിയുടെ കിടപ്പറ രഹസ്യങ്ങൾ വിളമ്പിയും വോട്ടു പിടിക്കുന്ന ഒരു രാജ്യത്ത്‌ സ്റ്റേറ്റിന്റെ കടമ എന്താണ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ആരെങ്കിലും മെനക്കെടുന്നുണ്ടോ? ഒരു കക്കൂസുണ്ടാക്കി കൊടുത്താൽ പോലും തറവാട്ട് സ്വത്തിൽ നിന്നും എടുത്തു കൊടുത്ത ഭാവത്തിൽ ഫ്ലക്സടിച്ചു തൂക്കുന്ന പഞ്ചായത്തു മെമ്പർ മുതൽ കേന്ദ്രമന്ത്രി വരെയുള്ള ജനപ്രതിനിധികളും, തങ്ങളുടെ നേതാക്കൾ ചെയ്യുന്നതൊക്കെ ശരിയാണ് എന്ന് ശഠിക്കുകയും എതിർ പാർട്ടിക്കാരനെ ആജന്മ ശത്രുവായി കാണുന്ന അണികളും ഉള്ള നാട്ടിൽ സർക്കാരും പൊതുജനവും പരസ്പര വിശ്വാസമില്ലാതെ പോകുന്നതിൽ അത്ഭുതമുണ്ടോ?

തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ചാക്കു കണക്കിന് കള്ളപ്പണം എത്തുന്ന, ഓരോ തെരഞ്ഞെടുപ്പിലും കയ്യിലുള്ള സ്വത്ത് ഇരട്ടിച്ചത് സത്യവാങ്മൂലം നൽകുന്ന രാഷ്ട്രീയക്കാർ ഉള്ള, രാഷ്ട്രീയക്കാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും വിദേശങ്ങളിൽ പോലും നിക്ഷേപങ്ങൾ ഉണ്ടെന്നു നാട്ടിൽ പാട്ടാകുന്ന ഒരു നാട്ടിൽ കൃത്യമായി നികുതി കൊടുക്കുന്ന ഉത്തമ പൗരനെ ഭൂലോക വിഡ്ഢിയായി സമൂഹം വിലയിരുത്തുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ടെങ്കിൽ ആരാണ് ഉത്തരവാദി?

രാജ്യത്തിന്റെ പുരോഗതി തന്റെ കൂടെ പുരോഗതിയാണ് എന്ന് ഓരോ പൗരനും ബോധ്യപ്പെടും വിധം കാഴ്ചപ്പാടും ആർജ്ജവവും ഉള്ളൊരു ഭരണകൂടം നമുക്ക് ഉണ്ടായിട്ടുണ്ടോ. മതത്തിന്റെയും ജാതിയുടെയും രാഷ്ട്രീയത്തിന്റെയും ഒക്കെ പേരിൽ ചില വിഭാഗങ്ങളുടെ അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുകയും ഭരണകൂടത്തിനു താല്പര്യം ഉള്ളവർക്ക് വാരിക്കോരി കൊടുക്കുകയും ചെയ്യുന്ന ഒരു സിസ്റ്റമാണ് നമ്മുടേത് എന്നൊരാൾ കരുതിയാൽ അയാളെ കുറ്റപ്പെടുത്താൻ കഴിയുമോ?

ജനസേവനം എന്നതിൽ നിന്ന് മാറി തനിക്കും തന്റെ തലമുറകൾക്കും സമ്പാദ്യമുണ്ടാക്കുവാനും അധികാരം കൊണ്ട് സകലരെയും വിറപ്പിക്കുവാനും ഉള്ള എളുപ്പവഴിയായി രാഷ്ട്രീയത്തെ ആക്കിത്തീർത്ത രാഷ്ട്രീയക്കാരും കൊല്ലുന്ന രാജാവിന്റെ തിന്നുന്ന മന്ത്രിമാർ ആയ ഉദ്യോഗസ്ഥരും നടത്തുന്ന അഴിമതികൾ നാട്ടു നടപ്പായി മാറിയ ഒരു രാജ്യത്ത് പ്രജകൾ മാത്രം നല്ലവരായി തീരുമോ?

എങ്ങനെയെങ്കിലും അവനവൻ പരമാവധി സമ്പാദിച്ചു വെച്ചാലേ ഭാവിയിൽ തങ്ങൾക്കും മക്കൾക്കും ഉപകരിക്കൂ എന്ന ബോധമാണ് മനുഷ്യരെ ഒടുങ്ങാത്ത ധനാസക്തരാക്കുന്നത്. എല്ലാ പൗരന്മാർക്കും അന്തസ്സോടെയുള്ള ജീവിതം ഉറപ്പുവരുത്താൻ, പാർപ്പിടവും ഭക്ഷണവും വിദ്യാഭ്യാസവും നൽകാൻ , വാർധക്യത്തിൽ സംരക്ഷണം ഒരുക്കാൻ ഒക്കെയും സ്റ്റേറ്റിനു സാധ്യമാവും എന്ന് ജനങ്ങൾക്ക് വിശ്വാസം ഉണ്ടായാലേ കള്ളപ്പണവും നികുതിവെട്ടിപ്പും ഒക്കെ ഇല്ലാതാവൂ.

ജനപ്രതിനിധികൾ ആയാലും ജനസേവകർ ആയാലും തങ്ങളുടെ പ്രവർത്തനങ്ങൾ രാഷ്ട്രത്തിന്റെയും പൗരന്മാരുടെയും നന്മക്കു വേണ്ടിയാണ് എന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടാൽ, പൗരന്മാരിൽ നിന്നും പിരിക്കുന്ന നികുതിപ്പണം കൊണ്ട് നടത്തുന്ന വികസനങ്ങൾ ഏറ്റവും സാധാരണക്കാരന് പോലും ഉപകരിക്കുന്നു എന്ന നില വന്നാൽ സ്വാഭാവികമായും കള്ളപ്പണവും നികുതിവെട്ടിപ്പുമൊക്കെ നിലക്കും.

ഭരണത്തിലേക്കുള്ള എളുപ്പവഴി മതവും ജാതിയും ദേശവും ഭാഷയും പറഞ്ഞു മനുഷ്യരെ തല്ലിക്കലാണ് എന്ന് കരുതുന്ന രാഷ്ട്രീയക്കാരും അവരുടെ പിണിയാളുകളായ ഉദ്യോഗസ്ഥരും ഏറി വരുന്നൊരു കാലത്ത്‌ ഇതൊക്കെ മനോഹരമായ നടക്കാത്ത സ്വപ്‌നങ്ങൾ മാത്രം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

Trending