Connect with us

Culture

റഷ്യ വോട്ട് ചെയ്തു; പുടിന്‍ പ്രതീക്ഷയില്‍

Published

on

മോസ്‌കോ: പ്രതിപക്ഷ ബഹിഷ്‌കരണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും മധ്യേ റഷ്യയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍ നാലാം തവണയും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. ഏഴ് സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടെങ്കിലും പുടിന്‍ വിജയിക്കുമെന്നാണ് അഭിപ്രായ സര്‍വേകളെല്ലാം പ്രവചിക്കുന്നത്.
വോട്ടെടുപ്പ് കഴിഞ്ഞ ഉടനെ പുറത്തുവന്നുകൊണ്ടിരിക്കുന്ന സൂചനകളും പുടിന് അനുകൂലമാണ്. വോട്ടെടുപ്പ് അട്ടിമറിച്ച് വിജയം ഉറപ്പാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. പുടിന്റെ വിജയം ഉറപ്പിച്ച പോലെയാണ് മോസ്‌കോയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്. ക്രെംലിന് സമീപം വിജയപ്രഖ്യാപനം നടത്തി പുടിന്‍ സംസാരിക്കാറുള്ള വേദി സജ്ജമായിക്കഴിഞ്ഞു. ഒരു ലക്ഷത്തോളം പോളിങ് സ്‌റ്റേഷനുകളിലായി 10.9 കോടി സമ്മതിദായകര്‍ വോട്ട് രേഖപ്പെടുത്തി. 145 രാജ്യങ്ങളിലെ റഷ്യക്കാര്‍ക്കും വോട്ടു ചെയ്യാന്‍ സൗകര്യമൊരുക്കിയിരുന്നു. ട്രെയിനുകള്‍, ആസ്പത്രികള്‍, സൈനിക താവളങ്ങള്‍ എന്നിവിടങ്ങളിലും വോട്ട് രേഖപ്പെടുത്താന്‍ സൗകര്യമൊരുക്കിയിരുന്നു.
വടക്കന്‍ മേഖലയില്‍ ഹെലികോപ്ടറുകളിലാണ് ഉദ്യോഗസ്ഥരെയും പോളിങ് സാമഗ്രികളും കൊണ്ടുപോയത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ റഷ്യന്‍ ക്രൂ കമാന്‍ഡര്‍ ആന്റണ്‍ സ്‌കപ്ലറോ വെര്‍ച്വല്‍ വോട്ടിങ് സ്‌റ്റേഷനില്‍ വോട്ട് ചെയ്തു. ഉക്രൈനില്‍നിന്ന് റഷ്യ പിടിച്ചെടുത്ത ക്രീമിയയിലെ ജനങ്ങളും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പങ്കെടുത്തു. പുടിന്‍ അവസാന തെരഞ്ഞെടുപ്പ് റാലി നടത്തിത് ക്രീമിയയിലായിരുന്നു. വോട്ടെടുപ്പിന്റെ തലേദിവസം പ്രചാരണങ്ങള്‍ പാടില്ലെന്നാണ് നിയമമെങ്കിലും പുടിന്റെ പ്രവര്‍ത്തനങ്ങളെ വാഴ്ത്തുന്ന ക്രീമിയ എന്ന ഡോക്യുമെന്ററി സ്‌റ്റേറ്റ് ടെലിവിഷന്‍ സംപ്രേക്ഷണം ചെയ്തു. തെരഞ്ഞെടുപ്പിന് മുന്നോടിയായി പുടിന്‍ എതിരാളികളെ മുഴുവന്‍ അടിച്ചമര്‍ത്തിയിരുന്നു. പ്രധാന എതിരാളിയായ പ്രതിപക്ഷ നേതാവ് അലെക്‌സി നാവല്‍നിയെ ജയിലിലടച്ചിരിക്കുകയാണ്.
തനിക്കെതിരെയുള്ള കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പുടിന്‍ ഏകാധിപത്യ സ്വഭാവത്തോടെ നടത്തുന്ന വോട്ടെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് പുടിനും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെട്ടു. പോളിങ് ശതമാനം കുറയുമെന്ന് ഭയന്ന് റഷ്യന്‍ പൗരന്മാരെ വോട്ടിങ് കേന്ദ്രങ്ങളിലെത്തിക്കാന്‍ ഭരണകൂടം എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. പ്രാദേശിക ഹിതപരിശോധനകള്‍, സംഗീതം, പ്രൊഫഷണല്‍ ട്രെയിനിങ് തുടങ്ങിയ ആകര്‍ഷകങ്ങളായ പല പരിപാടികളും പോളിങ് സ്‌റ്റേഷനുകള്‍ക്ക് സമീപം സംഘടിപ്പിച്ചിരുന്നു.
വോട്ടര്‍മാരെ ബലമായി കൊണ്ടുപോയതായി ആരോപണമുണ്ട്. പുടിന്‍ അനുകൂല സംഘടനകളും ഔദ്യോഗിക സംവിധാനങ്ങളും വോട്ടര്‍മാരെ പോളിങ് സ്‌റ്റേഷനുകളില്‍ എത്തിക്കുന്നതിന് പ്രത്യേക വാഹനം ഏര്‍പ്പാടാക്കിയിരുന്നു. പോളിങ് ശതമാനത്തിലെ കുറവ് പുടിന്റെ വിജയത്തിന് തിളക്കം കുറക്കുമെന്ന ഭയമാണ് ഇത്തരമൊരു നീക്കത്തിന് കാരണമെന്ന് പ്രതിപക്ഷം പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

Published

on

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.

എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.

 

Continue Reading

Film

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

Published

on

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.

പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.

Continue Reading

Film

സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

Published

on

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.

ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.

 

Continue Reading

Trending