Connect with us

Culture

കേരളം കീഴാറ്റൂരിലേക്ക്

Published

on

 

ദാവൂദ് അരിയില്‍

കണ്ണൂര്‍: കീഴാറ്റൂരില്‍ സമരം നടത്തുന്ന വയല്‍ക്കിളികള്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് സാമൂഹ്യ, രാഷ്ട്രീയ, പരിസ്ഥിതി പ്രവര്‍ത്തകര്‍ കീഴാറ്റൂരിലേക്ക്. ഉച്ചയ്ക്ക് മൂന്നു മണിയോടെ തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ സംഘടിച്ച ശേഷമാണ് കീഴാറ്റൂരിലേക്ക് റാലി നടത്തുന്നത്.

സമരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് സാമുഹ്യ, രാഷ്ടീയ, പരിസ്ഥിതി, പൗരാവകാശ പ്രവര്‍ത്തകര്‍ പങ്കെടുക്കും. എറണാകുളംകണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍നിരവധി പേര്‍ കണ്ണൂരിലെത്തി. സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു നിരവധി പേര്‍ രാവിലെ വയല്‍ സന്ദര്‍ശിക്കാന്‍ എത്തി. ഇന്നു രാവിലെ മുതല്‍ വയല്‍കിളികളുടെ നേതൃത്വത്തില്‍ സമരപന്തല്‍ പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ തുടരുകയാണ്. ഇതിനിടെ കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വിഎം സുധീരരന്‍, കെ.സുധാകരന്‍, ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയവര്‍ വയല്‍സന്ദര്‍ശിച്ചു. സിനിമാ താരം സുരോഷ് ഗോപി എം.പി കണ്ണൂരില്‍ എത്തിയിട്ടുണ്ട്്. മുന്നൂ മണിയോടെ കൂടുതല്‍ പേര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തളിപ്പറമ്പില്‍ നിന്ന് രണ്ടു കിലോ മീറ്റര്‍ നടന്നാണ് കീഴാറ്റൂരില്‍ എത്തുക.

കീഴാറ്റൂര്‍ റോഡിനു ഇരു ഭാഗത്തും സിപിഎം ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട. നാട്ടിലെ വികസനത്തിന് തങ്ങള്‍ ഒറ്റകെട്ടാണെന്നും വയല്‍കിളികള്‍ വികസന വിരോധികളാണെന്നും ബോര്‍ഡില്‍ സുചിപ്പിക്കുന്നു.

സമരക്കാര്‍ക്കെതിരെ സിപിഎം ഇന്നലെ ബഹുജന റാലി നടത്തിയിരുന്നു. നിരവധിപേര്‍ റാലിയില്‍ പങ്കെടുത്തു.റോഡരികില്‍ സിപിഎം കാവല്‍പുരയും സ്ഥാപിച്ചിട്ടുണ്ട്്.

വയല്‍ കിളികളുടെ സമര നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീട്ടിനു നേരെയുണ്ടായ അക്രമത്തിിന്റെ പശ്ചാതലത്തില്‍ വന്‍ പൊലീസ് സന്നാഹമാണ് കീഴാറ്റൂരിലുള്ളത്. തളിപ്പറമ്പ് ഡിവൈ.എസ്.പിക്കാണ് സുരക്ഷാ ചുമതല. എന്നാല്‍ സംഘര്‍ഷ സാധ്യതയില്ലെന്നാണ് പൊലീസിന്റെ ഇന്നത്തെ വിലയിരുത്തല്‍.

സര്‍ക്കാര്‍ ദുരഭിമാനം വെടിഞ്ഞ് ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുക്കണമെന്ന് വയല്‍ സന്ദര്‍ശിച്ച വി.എം സുധീകന്‍ പറഞ്ഞു. ശാസ്ത്ര സാഹിത്യ പരിഷത്ത്് ഉള്‍പ്പെടെ ബദല്‍ നിര്‍ദേശം മുന്നോട്ടു വെച്ചിട്ടുണ്ട്്്. ഇത് പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു.

കീഴാറ്റൂര്‍ സമര ഐക്യദാര്‍ഢ്യ സമതി നടത്തുന്ന റാലിയില്‍ സുരേഷ് ഗോപി എം.പി, പി.സി ജോര്‍ജ് എം.എല്‍.എ, പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ദയാബായ്, എഴുത്തുകാരി സാറാ ജോസഫ്, ഡോ.പി.കെ ജയിംസ്, ആര്‍.എം.പി നേതവ് കെ.കെ രമ, ഗ്രോവാസു, ഹരീഷ് വാസുദേവന്‍ യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ സുബൈര്‍, എ.ഐ.വൈ.എഫ് നേതാവ് മഹേഷ് കക്കത്ത് തുടങ്ങിയവര്‍ പങ്കെടുക്കും.

കീഴാറ്റൂരൂം വയലും

13.30 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശമാണ് തളിപ്പറമ്പ്. 70000ത്തോളം ജനസംഖ്യയുണ്ട്. കുന്നും വയലും നിറഞ്ഞ നഗരസഭയുടെ വടക്ക് കുപ്പം പുഴയും തെക്ക് കുറ്റിക്കോല്‍ പുഴയുമാണ്. തെക്കുപടിഞ്ഞാറു ഭാഗത്താണ് കീഴാറ്റൂര്‍ കൂവോട് വയല്‍. തണ്ണീര്‍ തടമായ ഈ വയല്‍ പ്രദേശത്തിന്റെ ജലസംഭരണിയാണ്. കുററിക്കോല്‍ മേഖലയില്‍ വയലുകള്‍ക്ക് വലിയ വീതിയുണ്ടെങ്കിലും കീഴാറ്റൂരില്‍ 100 മുതല്‍ 200 മീറ്റര്‍ മാത്രമേ ഉള്ളൂ. ഈ മേഖലയിലെ വയലുകളെ മൂന്നായി തിരിക്കാം കീഴാറ്റൂര്‍, കൂവോട്, കുറ്റിക്കോല്‍. കീഴാറ്റൂരില്‍ 91. വിസ്തൃതിയുണ്ട് കര്‍ഷകര്‍ 268ഉം. കൂവേട്ട് 89 ഉം കര്‍ഷകര്‍ 134 ആണ്. കുറ്റിക്കോലില്‍ 48 ഉം 172ആണ് കര്‍ഷകര്‍.

ബദല്‍ എന്ത്

ദേശീയ പാത അതോറിറ്റി രണ്ടു അലൈമെന്റ് പരിശോധിച്ചു. ഒന്ന കുറ്റിക്കോല്‍, പ്ലാത്തോട്ടം, മാന്തക്കുണ്ട് വഴി കുപ്പം വരെ രണ്ട്കുറ്റിക്കോല്‍, കൂവോട,് കീഴാറ്റൂര്‍, വഴി കുപ്പം വരെ.ഇവ രണ്ടും നെല്‍വയലും തണ്ണീര്‍ തടങ്ങളും നിറഞ്ഞതും ജനവാസ കേന്ദ്രവുമാണ്. എന്നാല്‍ നിലവിലുള്ള തളിപ്പറമ്പ് ദേശീയ പാത വീതികൂട്ടുന്നത് ഏറെ സൗകര്യമാണ്. ഇതിനായി മേല്‍ പാലം നിര്‍മിക്കണമെന്ന ആവശ്യം മുന്നോട്ട് വന്നു. നേരത്തെ ചാലക്കുടിയില്‍ വിജയിച്ചതുമാണ്. എന്നാല്‍ കീഴാറ്റൂര്‍ തന്നെവേണം എന്ന നിര്‍ദേശം സ്ഥലം എംഎല്‍എ ജയിംസ് മാതൃുവിന്റെതാണ്. എന്തു കെണ്ടാണ് ഈ പിടിവാശി. മേമേല്‍ പാലം വരുന്നുണ്ടെങ്കില്‍ തന്നെ അതു കീഴാറ്റൂര്‍ വയലിനു മുകളിലൂടെ വേണം എന്നതാണ് പാര്‍ട്ടി നിലപാട്. അതു നാടപ്പാക്കുകയും ചെയ്യുമെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്.

സമരം തുടങ്ങിയത് സിപിഎം

കീഴാറ്റൂരില്‍ ബൈപ്പാസിനായി ഭൂമി കണ്ടെത്തിയപ്പോള്‍ അന്നു സമരവുമായി രംഗത്ത് എത്തിയത് സിപിഎം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിലാണ്. അന്നു സമരം ജനശ്രദ്ധനേടിയിരുന്നില്ല. ജനകീയ സമതിയുണ്ടായക്കി ബൈപ്പാസ് വിരുദ്ധ സമരം ചൂടുപിടിക്കുന്നതിനിടയില്‍ തെരഞ്ഞെടുപ്പ് വന്നു. ഇതിനിടെ സര്‍വേ നടപടിയും സമരവും മുടങ്ങി. പിന്നീട് അധികാരത്തില്‍ ഇടതു പക്ഷം വന്നതോടെ സമരത്തില്‍ നിന്ന് ഒരുഭാഗം പിന്‍മാറി. പക്ഷേ സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം സമരത്തില്‍ ഉറച്ചു നിന്നു. വയല്‍ സംരക്ഷണത്തിനു വയല്‍കിളികള്‍ എന്ന പേരില്‍ അറിയപ്പെട്ടു.

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending