Video Stories
മോഹന്‍ലാലിന്റെ താരാധന സിനിമക്ക് പിന്നാലെ ദിലീപ് ആരാധകന്റെ കഥ പറഞ്ഞ് പുതിയ ചിത്രം

തമിഴ്‌നാട്ടിലും മറ്റു തെക്കന്‍ സംസ്ഥാനങ്ങളിലും മാത്രം കണ്ടിരുന്ന താരാധനാ ഭ്രമം മലയാള സിനിമാ ലോകത്തും പിടിമുറുക്കുന്നു. താരാധന മൂത്ത് ആരാധകര്‍ ചെയ്യുന്ന ചില വിചിത്ര സംഭവങ്ങളും പണ്ട് മലയാളികള്‍ക്കിടയില്‍ തമാശയും അത്ഭുതമൂറുന്നതുമായിരുന്നു. എന്നാല്‍ സിനിമാ താരങ്ങളുടെ ഫഌക്‌സ് ബോര്‍ഡുകളുലും ചിത്രങ്ങളില്‍ പാലഭിഷേകം നടത്തുന്ന കാര്യങ്ങള്‍ വരെ ഇപ്പോള്‍ മലയാളി ആരാധകരിലും എത്തികഴിഞ്ഞുവെന്നാണ് വസ്തുത. താരങ്ങളോട് തോന്നുന്ന ഇത്തരം കോമാളിത്തര ആരാധന കാര്യങ്ങള്‍ കേരളത്തിലും പുരോഗമിക്കുകയാണ്.
കുറഞ്ഞ വര്‍ഷങ്ങള്‍ക്ക് മുമ്പ് സിനിമാ താരങ്ങള്‍ക്ക് ദൈവ പരിവേഷം നല്‍കുന്നതിനെ കുറിച്ച് സംസാരിച്ചാല്‍ അത്തരം പ്രവണതയെ പുച്ഛിക്കുന്ന മറുപടിയായിരുന്നു മലയാളിക്ക്. എന്നാല്‍ ഇപ്പോള്‍ ഗൗരവമായ പല രാഷ്ട്രീയ മാറ്റങ്ങളും മലയാള സിനിമയില്‍ വരുന്നതായാണ് കാണുന്നത്. കേരളത്തിലെ ആരാധകര്‍ സൂപ്പര്‍ താരങ്ങള്‍ക്കായി സമൂഹ മാധ്യമങ്ങളില്‍ പരസ്പരം പൊരുതുന്നത് മുതല്‍ അവര്‍ക്ക് വേണ്ടി റോഡിലിറങ്ങാന്‍ വരെ തയ്യാറാവുകയാണ്.
താരാധനക്ക് കൊഴിപ്പുകൂട്ടുന്ന രീതിയില്‍ അത്തരം ആരാധക സിനിമകള്‍ മലയാളത്തില്‍ നിറയുന്നതായാണ് പുതിയ വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. താരങ്ങളുടെ കഥ പരസ്യമാവുമ്പോള്‍ നടീ നടന്മാരുടെ യഥാര്‍ത്ഥ ജീവിതം പുതിയ മുഖങ്ങളായി പ്രേ്ക്ഷകന് മുന്നിലേക്ക് എ്ത്തുകയാണ്.
മലയാളത്തിലെ മുന്‍നിര നായകനായ മോഹന്‍ലാലിന്റെ താരാധന സിനിമകളാണ് സോഷ്യല്‍മീഡിയയിലെ പുതിയ ചര്‍ച്ച. മാസ് രംഗങ്ങളും ലാലിനെ വാഴ്ത്തുന്ന ഗാനങ്ങളുമായി താരത്തിന്റെ സിനിമ വിശേഷം ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്.
നടന്‍ ദിലീപിന്റെ ആരാധകന്റെ കഥയുമായി പുതിയ ചിത്രമൊരുങ്ങുന്നു. ദിലീപ് ആരാധകനും സിനിമാമോഹിയുമായ യുവാവിന്റെ കഥ പറയുന്ന ചിത്രത്തിന് ഷിബു എന്നാണ് പേരിട്ടിരിക്കുന്നത്. അര്‍ജുനും ഗോകുലും ചേര്‍ന്നാണ് ചിത്രമൊരുക്കുന്നത്. തിയേറ്റര്‍ ജോലിക്കാരനായ പിതാവിലൂടെ സിനിമയെ പ്രണയിക്കുന്ന ഷിബു എന്ന യുവാവ് ദിലീപിന്റെ പൊട്ടിച്ചിരിപ്പിക്കുന്ന സിനിമകള്‍ കണ്ട് നടന്റെ കടുത്ത ആരാധകനായി മാറുന്നു. തുടര്‍ന്ന് ദിലീപിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാനുള്ള ഷിബുവിന്റെ ആഗ്രഹമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ചിത്രത്തിന്റെ നായകനെ തീരുമാനിച്ചിട്ടില്ല. പ്രണീഷ് വിജയനാണ് തിരക്കഥ ഒരുക്കുന്നത്. മോഹന്‍ലാലിന്റെ ആരാധകരുടെ കഥ പറയുന്ന രണ്ട് ചിത്രങ്ങള്‍ അടുത്ത മാസം തിയേറ്ററുകളില്‍ എത്തുന്നുണ്ട്. സജിത് യഹിയ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ എന്ന ചിത്രത്തില്‍ മഞ്ജു വാര്യരും ഇന്ദ്രജിത്തുമാണ് നായികാനായകന്‍മാര്‍. ഇന്നസെന്റിനെ പ്രധാന കഥാപാത്രമാക്കി ഒരുക്കുന്ന സുവര്‍ണപുരുഷനാണ് മറ്റൊന്ന്.
രാഷ്ട്രീയത്തില്‍ ജവ സേവനത്തിന്റെ ചവിട്ടുപടികളില്‍ തൊടാതെ സിനിമക്കാര്‍ നിയമസഭാ, പാര്‍ലമെന്റ് സീറ്റുകള്‍ പിടിക്കുമ്പോള്‍ മലയാള സിനിമയിലെ മാറ്റം കേരളത്തിലെ രാഷ്ട്രീയ നിരീക്ഷകര്‍ ഗൗരവത്തോടെയാണ് കാണുന്നത്.
തമിഴന്മാരുടെ സിനിമാ ഭ്രമം താരാധനയിലേക്കും പിന്നീട് രാഷ്ട്രീയത്തിലേക്കും എത്തിച്ചേരുമ്പോള്‍. മലയാളത്തിലെ സിനിമാ രംഗത്തെ പുതിയ രീതി താര രാജാക്കന്മാരേയും പുതിയ തലൈവരേയും ഉയര്‍ത്തി കൊണ്ടുവരുന്നതിനാണോ എന്ന് കാത്തിരിക്കേണ്ടതാണ്.
Celebrity
‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.
film
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.
അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.
Video Stories
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
-
kerala3 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
india3 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
Celebrity2 days ago
‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍
-
Football2 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
News3 days ago
ഉപരോധം പുനഃസ്ഥാപിക്കാന്‍ സമ്മര്‍ദം ശക്തമാകുന്ന സാഹചര്യത്തില്‍ ഇസ്രാഈലിന്റെ ആണവ രഹസ്യങ്ങള്‍ പുറത്തുവിടും; ഇറാന്
-
film3 days ago
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
-
kerala3 days ago
തീപിടിച്ച ചരക്കുകപ്പല്‍ ചെരിഞ്ഞു; രക്ഷാദൗത്യം പ്രതിസന്ധിയില്‍
-
india3 days ago
മൂല്യം 17,000 കോടി രൂപ; ആര്‍സിബി വില്‍പ്പനയ്ക്ക്?