Video Stories
ദലിത് ഹര്‍ത്താലിനോട് ഐക്യപ്പെടണം: ടി.പി അഷ്റഫലി

ദലിത് സംഘടനകള്‍ സംയുക്തമായി തിങ്കളാഴ്ച പ്രഖ്യാപിച്ച ഹര്‍ത്താലിനോട് സഹകരിക്കണമെന്ന് മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷന് ദേശീയ അദ്ധ്യക്ഷന്‍ ടി.പി അഷ്റഫലി.
ദളിത് ആദിവാസി സമൂഹങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ നിയമ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന്നായി നിലവിലുള്ള 1989 ലെ പട്ടികജാതിവര്‍ഗ ( പീഡന നിരോധനം) നിയമം പരിപൂര്‍ണ്ണമായും ദുര്‍ബലപ്പെടുത്തികൊണ്ട് സുപ്രീം കോടതി 20.3.2018 ന് പുറപ്പെടിവിച്ച വിധിക്കെതിരെയും ആ വിധി പുന:പരിശോധ്ന ഹരജി നല്കുന്നതില് കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചക്കെതിരെയും വിവിധ ദളിത് സംഘടനകള്‍ 2.4.2018 ന് നടത്തിയ ഭാരത് ബന്ദില്‍ ഡജ രാജസ്ഥാന്, മദ്ധ്യപ്രദേശ് എന്നിവിടങ്ങളില്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ 12 പേര് കൊല്ലപ്പെട്ടു.നിരവധി പേര്‍ക്ക് പരിക്കേറ്റു.ഇത്രയും പേര് കൊല്ലപ്പെട്ടത് നമ്മളില്‍ എത്ര പേരറിഞ്ഞു? ഈ ഒരു ഹര്‍ത്താലുകൊണ്ട് അതറിയുകയെങ്കിലും ചെയ്താല്‍..ഒരു ചെറു പ്രതിഷേധമെങ്കിലും നടത്തിയാല്‍… അത് പാവപ്പെട്ട ഒരു സമൂഹം നടത്തുന്ന സമരങ്ങളോടുള്ള ഐക്യപ്പെടലാകും. അഷ്റഫലി ഫെയ്സ്ബുക്കില്‍ കുറിച്ച്.
ടി.പി അഷ്റഫലിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
തിങ്കളാഴ്ച ഹര്‍ത്താലുണ്ടോ?
ആ ഹര്‍ത്താല്‍ വിജയിക്കുമോ??
ഏതോ ദളിതരോ മറ്റോ ആണ് പ്രഖ്യാപിച്ചത് അതൊന്നും വിജയിക്കില്ല!!!
സംയുക്ത ദളിത് സമിതി പ്രഖ്യാപിച്ച
9 .4.2018 ലെ ഹര്‍ത്താലിനോട് പൊതുവെയുള്ള
ഒരു സമീപനമാണിത്.രാഷ്ട്രീയ പാര്‍ട്ടികളില്‍ പെട്ട ഒരാള്‍ക്ക് അക്രമമേറ്റോലോ കൊലപാതകത്തിനിരയായാലോ, വില വര്‍ധനവ്, തൊഴിലാളി ആവശ്യങ്ങള്‍ തുടങ്ങിയക്കെതിരെയുള്ള ഹര്‍ത്താല്‍ നമ്മുടെ ‘ദേശീയ ഉത്സവമായി’ കണ്ട് വിജയിപ്പിക്കാനായി രണ്ട് ദിവസം മുമ്പേ ഊട്ടി, മൈസൂര്‍, വയനാട് എന്നിവിടങ്ങളിലേക്ക് ടൂര്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്കൊന്നും ഈ ഹര്‍ത്താലിന് ടൂര്‍ പോകാന്‍ പ്ലാനില്ല.
പുഴയില്‍ ചാടാനും ബാര്‍ബിക്യു ചുടാനും ഒന്നും ആരും മുന്‍കൈ എടുക്കുന്നില്ല. കാരണം ദളിത് ഹര്‍ത്താലല്ലേ വിജയിക്കുമോ സംശയം ഇപ്പോഴും തീര്‍ന്നിട്ടില്ല.
പ്രിയപ്പെട്ടവരേ നമ്മളറിയണം എന്തിനാണീ ഹര്‍ത്താലെന്ന് ,ഐക്യപ്പെടണം ഈ ഹര്‍ത്താലിനോട്. വ്യാപാരികളും ബസ് ഓണേഴ്സും നിരാകരിക്കുകയല്ല സഹകരിക്കുകയാണ് വേണ്ടത്.
ദളിത് ആദിവാസി സമൂഹങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ നിയമ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന്നായി നിലവിലുള്ള 1989 ലെ പട്ടികജാതിവര്‍ഗ ( പീഡന നിരോധനം) നിയമം പരിപൂര്‍ണ്ണമായും ദുര്‍ബലപ്പെടുത്തികൊണ്ട് സുപ്രീം കോടതി 20.3.2018 ന് പുറപ്പെടിവിച്ച വിധിക്കെതിരെയും ആ വിധി പുന:പരിശോധ്ന ഹരജി നല്കുന്നതില് കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചക്കെതിരെയും വിവിധ ദളിത് സംഘടനകള്‍ 2.4.2018 ന് നടത്തിയ ഭാരത് ബന്ദില്‍ ഡജ രാജസ്ഥാന്, മദ്ധ്യപ്രദേശ് എന്നിവിടങ്ങളില്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ 12 പേര് കൊല്ലപ്പെട്ടു.നിരവധി പേര്‍ക്ക് പരിക്കേറ്റു.
ഇത്രയും പേര് കൊല്ലപ്പെട്ടത് നമ്മളില്‍ എത്ര പേരറിഞ്ഞു? ഈ ഒരു ഹര്‍ത്താലുകൊണ്ട് അതറിയുകയെങ്കിലും ചെയ്താല്‍…
ഒരു ചെറു പ്രതിഷേധമെങ്കിലും നടത്തിയാല്‍… അത് പാവപ്പെട്ട ഒരു സമൂഹം നടത്തുന്ന സമരങ്ങളോടുള്ള ഐക്യപ്പെടലാകും.
രാജ്യത്ത് 18 മിനിറ്റില്‍ ഒരു ദളിതന് അക്രമത്തിനിരയാകുന്നു എന്നാണ് കണക്ക്. അത്ര ഭീകരമാണ് അവസ്ഥ. ഭീം റാവു അംബേദ്കര്‍ എന്ന ദളിത് വിമോചകന് നേതൃത്വം നല്‍കിയുണ്ടാക്കിയ ഭരണഘടനക്കും, നിയമങ്ങള്‍ക്കും സംരക്ഷിക്കാന്‍ കഴിയാത്ത അവസ്ഥ വന്നാല്‍ അതിക്രമങ്ങളുടെ, ചൂഷണങ്ങളുടെ തോത് ക്രമാധീതമായി വര്‍ധിക്കും. അതിനനുവധിച്ചുകൂട. മുസ്ലിംകളും ദളിതരുമാണ് ഈ രാജ്യത്ത് ഏറെ ഇരകളാക്കപ്പെടുന്നവര്‍. ദളിതന് നേരെയുള്ള ഏതൊരക്രമവും നാളെ മുസ്ലിമിനും നേരെയുളളതാണന്ന് തിരിച്ചറിയുക. അതിനാല്‍ തന്നെ ജനാധിപത്യമാര്‍ഗങ്ങളില്‍ പ്രതികരിക്കുക. നിയമപരമായി പോരാടുക.
9.4.18 ന് തിങ്കളാഴച നടക്കുന്ന ഹര്‍ത്താലിന് ാളെ ഐക്യദാര്‍ഡ്യം നേര്‍ന്ന് കേരളത്തിലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഇന്നും നാളെയുമായി പ്രകടനങ്ങള്‍ നടത്തും.
ഐക്യപ്പെടുക!! ഒന്നിച്ചു നില്ക്കുക!!പോരാടുക!!
kerala
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള് കേരള മെന്‍സ് അസോസിയേഷന് സ്വീകരണം നല്കിയ സംഭവം ഏറെ വിവാദമായിരുന്നു.
മെന്‍സ് അസോസിയേഷന് പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.
GULF
ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര് ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്, ഉസ്മാന് എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്വ തുടങ്ങിയവരും പങ്കെടുത്തു.
ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,
ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്കി.
News
ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയോട് റഷ്യ; ആണവ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്കി
മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു.

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു. ഇസ്രാഈല്‍ ആക്രമണങ്ങള്‍ ആണവ ദുരന്തത്തിന് കാരണമാകുമെന്ന് മോസ്കോ പറഞ്ഞു.
ഇസ്രാഈല്‍-ഇറാന് സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധത യുഎസ് തള്ളി.
ഇറാനും ഇസ്രാഈലും തമ്മിലുള്ള സ്ഥിതി ഗുരുതരമാണെന്ന് റഷ്യയുടെ എസ്വിആര് വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നരിഷ്കിന്‍ പറഞ്ഞു, ഇറാന്റെ ആണവ ഇന്‍ഫ്രാസ്ട്രക്ചറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണം ലോകം ‘മില്ലിമീറ്റര്‍’ ദുരന്തത്തില്‍ നിന്ന് അകന്നുവെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.
‘ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുകയാണ്,” യുഎന്‍ ആണവ സുരക്ഷാ വാച്ച്ഡോഗ് ഇതിനകം തന്നെ പ്രത്യേക നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
-
kerala3 days ago
എംവി ഗോവിന്ദൻ അറിയാതെ സത്യംപറഞ്ഞു, കോൺഗ്രസിനെ തോൽപിക്കാൻ സിപിഎം- ആർഎസ്എസ് രഹസ്യബന്ധം: സണ്ണി ജോസഫ്
-
kerala3 days ago
കണ്ണൂരില്‍ തെരുവുനായയുടെ കടിയേറ്റ അഞ്ച് വയസുകാരന് പേവിഷബാധയേറ്റു
-
News3 days ago
ഇസ്രാഈലിന്റെ വ്യോമ പ്രതിരോധ ശേഖരം കുറയുന്നു, മിസൈലുകള്‍ 10-12 ദിവസം മാത്രം നിലനില്‍ക്കുവെന്ന് റിപ്പോര്‍ട്ട്
-
News2 days ago
അഹമ്മദാബാദ് വിമാനാപകടം: 210 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
-
GULF3 days ago
പുണ്യാനുഭവവുമായി മലയാളി ഹാജിമാര്‍ മദീനയില്‍; കെഎംസിസി ഊഷ്മള സ്വീകരണം നല്കി
-
kerala3 days ago
കേരള സര്‍വകലാശാല പരീക്ഷ മൂല്യനിര്‍ണയം ക്രമക്കേട്: അന്വേഷണം നടത്താന്‍ മൂന്നംഗ സമിതി
-
More3 days ago
ഗസയില്‍ ഭക്ഷണം വാങ്ങാന്‍ വരി നിന്നവര്‍ക്ക് നേരെ വീണ്ടും ഇസ്രാഈല്‍ ആക്രമണം; 59 മരണം
-
kerala3 days ago
സ്വരാജിന് പണി കൊടുക്കാനാണെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത് ചരിത്ര സത്യമാണ്: സന്ദീപ് വാര്യർ