Culture
ക്ഷേമനിധി-സാമൂഹികസുരക്ഷാ പെന്‍ഷന്‍: ഗുണഭോക്താക്കളുടെ എണ്ണം കുറക്കുന്നു

തിരുവനന്തപുരം: പോരായ്മകളുണ്ടെന്ന് ആരോപിച്ച് ക്ഷേമനിധി-സാമൂഹികസുരക്ഷാ പെന്‍ഷനുകള്‍ വാങ്ങുന്ന ഗുണഭോക്താക്കളുടെ എണ്ണം സര്‍ക്കാര്‍ വെട്ടിക്കുറയ്ക്കുന്നു. ഇതനുസരിച്ച് പട്ടികയില്‍ നിന്നും പുറത്താക്കേണ്ടവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. നേരത്തെയുള്ള സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് രണ്ട് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ഒരു പെന്‍ഷന്‍ പുതുക്കിയ നിരക്കിലും മറ്റൊന്ന് പുതുക്കുന്നതിന് മുമ്പുള്ള നിരക്കിലും കൈപ്പറ്റാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ വരുമാനനഷ്ടമുണ്ടാക്കുന്നെന്ന് പറഞ്ഞ് ഒരു പെന്‍ഷന്‍ അനുമതിച്ചാല്‍ മതിയെന്നാണ് ധനവകുപ്പിന്റെ നിലപാട്. ഇത് സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ആയിരം രൂപയുടെ രണ്ട് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് പോലും ഒരു പെന്‍ഷന്‍ മാത്രമേ ലഭിക്കു.
ആദായനികുതി അടയ്ക്കുന്നവരും രണ്ടേക്കറിലേറെ ഭൂമിയുള്ളവര്‍ക്കും ഇനി ഒരു തരത്തിലുമുള്ള പെന്‍ഷന്‍ കിട്ടില്ല. ഇ.പി.എഫ്, കേന്ദ്ര, സംസ്ഥാന സര്‍വീസ് പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കും ക്ഷേമനിധി-സാമൂഹികസുരക്ഷാ പെന്‍ഷനുകള്‍ ലഭിക്കില്ല. ഇത് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍ മറ്റു സര്‍വീസ് പെന്‍ഷനോ ഇ.പി.എഫ് പെന്‍ഷനോ കൈപ്പറ്റുന്നില്ലെന്നും ആദായനികുതി അടക്കുന്നില്ലെന്നും രണ്ടു ഏക്കറിന് പുറത്ത് ഭൂമിയില്ലെന്നും തദ്ദേശസ്ഥാപനങ്ങളില്‍ സത്യവാങ്മൂലം നല്‍കണം. പെന്‍ഷന്‍ ഇരട്ടിപ്പ് കണ്ടെത്തുന്നതിന് ആധാര്‍ നമ്പര്‍ കൂടി ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
വിധവാപെന്‍ഷന്‍ ലഭിക്കുന്നവര്‍ തങ്ങള്‍ പുനര്‍വിവാഹിതരായിട്ടില്ലെന്ന സത്യവാങ്മൂലം നല്‍കണം. ബാങ്ക് മുഖനേയോ ഇ മണിയോര്‍ഡര്‍ മുഖനേയോ പെന്‍ഷന്‍ വാങ്ങുന്നവര്‍ അക്ഷയസെന്റര്‍ മുഖനേ വിവരങ്ങള്‍ പുതുക്കി നല്‍കണം. ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും ഒരു പെന്‍ഷന്‍ മാത്രമേ ലഭിക്കു. രണ്ട് പെന്‍ഷന്‍ ലഭിച്ചെന്ന് കണ്ടെത്തിയാല്‍ ഇത് പിന്നീടുള്ള പെന്‍ഷനില്‍ വകയിരുത്തും.
സ്വന്തം ഫണ്ടില്‍ നിന്നും പെന്‍ഷന്‍ അനുവദിക്കുന്ന ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താക്കള്‍ക്കും വികലാംഗപെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താക്കള്‍ക്കും ഒരു സാമൂഹികസുരക്ഷാപെന്‍ഷന്റെ കൂടി കേന്ദ്രവിഹിതം മാത്രം നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ വിധവാ പെന്‍ഷന്‍ എന്നിവയുടെ കേന്ദ്രവിഹിതമാണ് ലഭിക്കുക. പുതിയ തീരുമാനത്തോടെ ഇതും ലഭിക്കാത്ത സ്ഥിതിയുണ്ടാകുമെന്ന് ആശങ്കയുണ്ട്.
തദ്ദേശസ്ഥാപനങ്ങള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ സര്‍ക്കാര്‍തലത്തില്‍ പരിശോധിച്ചായിരിക്കും വെട്ടിനിരത്തല്‍ നടക്കുന്നത്. ഗുണഭോക്താക്കളുടെ വിവരം ശേഖരിക്കാനും അത് ശരിയാണെന്ന് ഉറപ്പുവരുത്താനും പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് കുടുംബശ്രീയുടെ സേവനം പ്രയോജനപ്പെടുത്താം. കുടുംബശ്രീ സര്‍വേയും ബാങ്കുകളില്‍ നിന്നുള്ള പ്രതികരണവും കണക്കിലെടുത്താണ് പെന്‍ഷന്‍ വിതരണത്തിലെ പോരായ്മകള്‍ പരിഹരിക്കുന്നതെന്നാണ് അധികൃതരുടെ വാദം. ഇക്കഴിഞ്ഞ ജൂണ്‍ മുതലാണ് ക്ഷേമ പെന്‍ഷനുകള്‍ ജില്ലാസഹകരണബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സഹകരണബാങ്കുകള്‍ മുഖേന വീട്ടിലെത്തിക്കാന്‍ തുടങ്ങിയത്.
Film
ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.
എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.
Film
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.
പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.
Film
സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.
ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.
-
News3 days ago
ഇസ്രാഈലില്‍ നിന്നും 18 മലയാളികള്‍ കൂടി ഇന്ത്യയിലെത്തി
-
film3 days ago
ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ “ധീരൻ” ജൂലൈ നാലിനു; ട്രെയ്ലർ പുറത്ത്
-
india3 days ago
യുപിയിലെ ആശുപത്രിയില്‍ 13കാരിക്ക് നേരെ അതിക്രമം; രോഗിയുടെ കൂട്ടിരിപ്പുകാരന് അറസ്റ്റില്‍
-
india3 days ago
ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഓപ്പറേഷന് സിന്ദൂറില്‍ പങ്കെടുത്തത് നിയമ നടപടികളില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണമല്ല; സുപ്രീം കോടതി
-
kerala3 days ago
യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; പ്രൊബേഷന്‍ എസ്ഐക്ക് സ്ഥലമാറ്റം
-
india2 days ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
local21 hours ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
film3 days ago
മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതികള്‍ കുറ്റം ചെയ്തതിന് തെളിവുണ്ടെന്ന് പൊലീസ്