Culture
ആസിഫക്ക് നീതി വാങ്ങി കൊടുക്കാന്‍ ചങ്കൂറ്റത്തോടെ പൊരുതിയ രമേഷ് കുമാര്‍, നിങ്ങള്‍ക്ക് രാജ്യത്തിന്റെ പ്രണാമം

രാജ്യം ഒന്നടങ്കം ആസിഫക്ക് നീതി ലഭിക്കാന്‍ ശബ്ദമുയര്‍ത്തുമ്പോള്‍ പ്രതിസന്ധികള്‍ മറികടന്ന് കൊലപാതകത്തിന്റെ പിന്നിലെ പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്നത് ക്രൈംബ്രാഞ്ച് എസ്.പി രമേഷ് കുമാര്‍ ജല്ലയുടെ ചങ്കൂറ്റമാണ്. ആസിഫയോടുള്ള രമേഷ് കുമാറിന്റെ നീതി ബോധത്തിന് നിറകയ്യടിയാണ്
സമൂഹമാധ്യമങ്ങളില്‍ ലഭിച്ചുക്കൊണ്ടിരിക്കുന്നത്.
രാജ്യത്തെ നടുക്കിയ കൊലപാതകത്തിലെ പ്രതികള്‍ നിസാരക്കാരയിരുന്നില്ല. അതിനാല്‍ തന്നെ അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിക്കുകയെന്ന വലിയ വെല്ലുവിളിയായിരുന്നു എസ്.പി രമേഷ് കുമാര്‍ ജല്ലയുടെ മുമ്പില്‍. മരിക്കുന്നതിന് മുന്‍പ് എട്ടു വയസ്സുകാരിയോട് പ്രതികള്‍ കാണിച്ച കൊടും ക്രൂരത പുറംലോകത്ത് കൊണ്ടുവന്നത് രമേഷ് കുമാറിന്റെ കുറ്റപത്രമായിരുന്നു. അത്രത്തോളം തീവ്രമായി ആ കുഞ്ഞ് അനുഭവിച്ച കൊടുംയാതന അയാള്‍ കുറ്റപത്രത്തില്‍ മനുഷ്യമനസാക്ഷിയെ ഞെട്ടിക്കും വിധം വിവരിച്ചു. ആ കൊടുംക്രൂരതയുടെ ആഴം പുറംലോകത്തറിഞ്ഞതാണ് ആസിഫ കേസ് രാജ്യത്ത് ഇത്രത്തോളം ചര്‍ച്ചാവിഷയമാവാന്‍ പ്രധാനം കാരണം.
പ്രതികളെ രക്ഷിക്കാന്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ രണ്ടു മന്ത്രിമാര്‍ തന്നെ പ്രതികള്‍ക്കായി രംഗത്തിറങ്ങി. ചൗദരി ലാല്‍ സിങ്, ചന്ദ്രര്‍ പ്രകാശ് ഗംഗ എന്നീ മന്ത്രിമാരാണ് പ്രതികളെ രക്ഷിക്കാന്‍ ഹിന്ദു സംഘടന നടത്തിയ റാലിയില്‍ പങ്കെടുത്തത്. അപ്പോള്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ നേരിടേണ്ടി വന്ന രാഷ്ട്രീയ സമ്മര്‍ദം എത്രത്തോളമെന്ന് വ്യക്തമാകും. ഭരണകൂടത്തോടൊപ്പം ഒരു സംഘം അഭിഭാഷകരും ക്രൈംബ്രാഞ്ചിനെതിരെ രംഗത്തെത്തി. കുറ്റപത്രം സമര്‍പ്പിക്കാനെത്തിയപ്പോള്‍ കോടതിയില്‍ പ്രവേശിപ്പിക്കാതെ ഈ അഭിഭാഷകര്‍ തടഞ്ഞുവെക്കുന്ന അവസ്ഥ പോലും ഉണ്ടായി. ഇതില്‍ നിന്നെല്ലാം ഒന്നു വ്യക്തമാണ് ഒരുപറ്റം നിയമപാലകരും അധികാരികളും വേട്ടക്കാരനൊപ്പമായിരുന്നെന്ന്. എന്നാല്‍ ഇതൊന്നും ആസിഫക്ക് നീതി ലഭിക്കണമെന്ന രമേഷ് കുമാറിന്റെ നിശ്ചയദാര്‍ഢ്യത്തെ തെല്ലും കുറച്ചില്ല. അയാള്‍ ക്രൂരമായ കൊലപ്പെട്ട ആ എട്ടു വയസ്സുകാരിക്കായി നിലകൊണ്ടു. കോടതി അനുവദിച്ച സമയത്തിനുള്ളില്‍ തന്നെ അന്വേഷണം പൂര്‍ത്തിയാക്കി ഏപ്രില്‍ ഒന്‍പതിന് ഇദ്ദേഹം കുറ്റപത്രം സമര്‍പ്പിച്ചു.
വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനും നാലു പൊലീസുകാരുമടക്കം ആറുപേരെ പ്രതികളാക്കിയായിരുന്നു പഴുതുകളില്ലാത്ത കുറ്റപത്രം തയാറാക്കിയത്.കേസില്‍ നവീത് പെര്‍സാഡ എന്ന യുവ പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം രമേഷ് കുമാറിനെ അന്വേഷണത്തില്‍ സഹായിച്ചു. ആ കൂട്ടായ്മയുടെ മിടുക്കും കൂടി ചേര്‍ന്നാണ് കോടതി അനുവദിച്ച സമയത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കിയത്. ഇത്തരം കുറ്റകൃത്യങ്ങളില്‍ മുന്‍പും വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്ത ഉദ്യോഗസ്ഥനാണ് രതീഷ് കുമാര്‍ ജല്ല. തന്റെ ജീവനെക്കാളേറെ ആസിഫക്ക് നീതി വാങ്ങി കൊടുക്കാന്‍ പൊരുതിയ എസ്.പി രമേഷ് കുമാര്‍ ജല്ല നിങ്ങള്‍ക്ക് രാജ്യത്തിന്റെ പ്രണാമം
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
india3 days ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala2 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
Celebrity13 hours ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
india2 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
kerala2 days ago
പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
-
kerala3 days ago
നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ സംസ്കാരം ഇന്ന്
-
india3 days ago
അമിതമായ തിരക്ക്; മുംബൈയില്‍ ട്രെയിനില്‍ നിന്ന് വീണ് അഞ്ച് പേര് മരിച്ചു
-
kerala3 days ago
കപ്പലപകടം; കേസില്ല, നഷ്ട പരിഹാരം മതിയെന്ന് സംസ്ഥാന സര്‍ക്കാര്‍