Connect with us

Culture

കേംബ്രിഡ്ജ് അനലിറ്റിക്കയും ഇന്ത്യന്‍ രാഷ്ട്രീയ പതിപ്പുകളും

Published

on

പി. കെ. അന്‍വര്‍ നഹ

രാഷ്ട്രങ്ങളുടെ ആധിപത്യമനോഭാവത്തിന് അതിരുകളില്ല. അത് നേടിയെടുക്കാന്‍ അവലംബിക്കുന്ന രീതി രഹസ്യസ്വഭാവവും സങ്കീര്‍ണവുമാകയാല്‍ പൊതുജനവിശകലനത്തിന് പാത്രീഭവിക്കുക ദുര്‍ലഭമാണുതാനും. എങ്കിലും ആധിപത്യം എന്നാല്‍ എന്ത് എന്നതിനെക്കുറിച്ച് ഏകദേശ ധാരണയെങ്കിലും ആധുനിക പൗരന്മാരില്‍ ഉണ്ട്. ആധിപത്യവ്യാപനത്തിന് മിക്കവരും ഉപയോഗപ്പെടുത്തുന്ന ആയുധങ്ങളാണ് സൈനികശക്തി, ധനശക്തി, രാഷ്ട്രീയവും സാംസ്‌കാരികവുമായ ചിഹ്നങ്ങള്‍ മുതലായവ. ഇതില്‍ ആധിപത്യം ചില രാജ്യങ്ങള്‍ മാരകശക്തി (hegemony as hard power) എന്ന നിലയില്‍ ഉപയോഗപ്പെടുത്തുവാന്‍ ശ്രമിച്ച് വരികയാണ്. സൈനികഇടപെടല്‍ നടത്തുക എന്ന നിലയിലേക്ക് കാര്യങ്ങളെ എത്തിക്കുവാന്‍ ആവശ്യമായ കരുനീക്കങ്ങളാണ് ഇത്തരത്തില്‍ നടത്തുന്നത്. ആരുടെ മേലാണ് ആധിപത്യം സ്ഥാപിക്കേണ്ടത്, അവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്.

ഭരണകൂടത്തെ ഒരു തട്ടിലും, ജനങ്ങളെ മറ്റൊരു തട്ടിലും പ്രതിഷ്ഠിച്ച് തന്ത്രങ്ങളും കുതതന്ത്രങ്ങളും ഒരുക്കിയാണ് വിവരശേഖരണങ്ങള്‍ നടത്തുക. ഇതിനായി പണ്ടുമുതലേ സ്വീകരിച്ചിരുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് സര്‍വ്വേ. അതിലെ ചോദ്യാവലിയിലൂടെ ലഭ്യമാകുന്ന അറിവുകള്‍, ചില നിലപാടുകള്‍ അറിയുന്നതിനും അതിനനുസരിച്ച് വിലയിരുത്തലുകള്‍ നടത്തുന്നതിനും പര്യാപ്തമാണ്. വിദേശത്തുനിന്നും ലഭ്യമായിരുന്ന ആനുകാലികങ്ങളിലൂടെയായിരുന്നു മുമ്പ് ഇത് സാധ്യമാക്കിയിരുന്നത്. ആധിപത്യമനോഭാവം ഘടനാപരമായി ശക്തി പ്രാപിച്ചതോടെ ഈ സാധ്യത പോരാതെയായി. അതിനായി പിന്നീട് രൂപപ്പെടുത്തിയതാണ് ചില പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള അക്കാദമിക് സിലബസ്സുകള്‍. ലോകോത്തരമായ ഈ സിലബസ് പഠിച്ചെടുക്കുന്നതോടെ, ഇന്ത്യയെപ്പോലെ മൂന്നാം ലോകരാജ്യങ്ങളിലെ പ്രൊഫഷണലുകള്‍ ഇത് സ്വന്തം രാജ്യത്ത് പ്രാവര്‍ത്തികമാക്കാന്‍ ശ്രമം നടത്തും. ഇതിനു ലഭിക്കുന്ന സ്വീകാര്യതയെ അത്ര പെട്ടെന്ന് എതിര്‍ക്കാനോ, ചെറുക്കാനോ ഭരണകൂടങ്ങള്‍ക്കോ പൗരന്മാര്‍ക്കോ സാധ്യമല്ലാതെവരും.

ഇന്ത്യയിലെ നോട്ടു നിരോധനം അത്തരമൊരു അവസ്ഥയിലൂടെ കാണാവുന്നതാണ്. എതിര്‍ക്കണോ വേണ്ടയോ എന്ന് ആര്‍ക്കും നിശ്ചയമില്ലാത്ത അവസ്ഥ വന്നുപെട്ടത് അങ്ങനെയാണ്. അതിന്റെ മാസ്റ്റര്‍ ബ്രെയിന്‍ ഇന്ത്യയില്‍ വിരിഞ്ഞതാകാന്‍ സാധ്യതയില്ല. റിസര്‍വ് ബാങ്ക് തലവന്‍ പറഞ്ഞത് ഇത്തരമൊരു തീരുമാനത്തിന് പിന്നില്‍ തന്റെ അഭിപ്രായം ഉണ്ടായിരുന്നില്ല എന്നാണ്. ധനനിര്‍ഗമനത്തെ (Cash flow) ഒരു നിമിഷം നിര്‍ത്തിയാല്‍ ആ നിമിഷത്തെ സമയം കൊണ്ടോ, ധനം കൊണ്ടോ പരിഹരിക്കാനാവില്ല എന്ന സത്യത്തെ സൗകര്യപൂര്‍വ്വം വിസ്മരിക്കാന്‍ ഇടയായത് ഏതോ ബാഹ്യശക്തികളുടെ ബോധപൂര്‍വ്വമായ ഇടപെടല്‍ മൂലം തന്നെയാണ്. ഈ വിഷയത്തില്‍ സിലബസിന്റെ ഉദാഹരണം പറയാം. 1900-ല്‍ അമേരിക്കയിലെ പെന്‍സില്‍വാനിയ സര്‍വ്വകലാശാലയിലാണ് ബിസിനസ്സ് കോഴ്‌സുകള്‍ ആരംഭിക്കുന്നത്. ലോകത്തെമ്പാടും അത് പടര്‍ന്നിരിക്കുന്നു. പഠിപ്പിക്കുന്നതാകട്ടെ അമേരിക്കാന്‍ സാമൂഹിക സാമ്പത്തിക മേല്‍ക്കോയ്മ അരക്കിട്ട് ഉറപ്പിക്കുന്ന രീതിയിലും. അമേരിക്കയുടെ ഘടനാപരമായ ആധിപത്യത്തെ ഉറപ്പിച്ച് നിര്‍ത്താന്‍ നമ്മുടെ യൗവ്വനം ദിവസവും കോട്ടും ടൈയും അണിയുന്നു എന്നു സാരം. വിവരസാങ്കേതിക വിദ്യയിലെ ആധിപത്യവും ചെറുതല്ല. 1960-ല്‍ അമേരിക്കയുടെ മിലിറ്ററി ഗവേഷണ പദ്ധതിയിലൂടെ നിലവില്‍വന്ന അര്‍പാനെറ്റില്‍ നിന്നാണ്ഇന്റര്‍നെറ്റ് ആരംഭിക്കുന്നത്. ലോകം മുഴുവന്‍ ആ വല 24 മണിക്കൂറും കണ്‍തുറന്ന് പ്രവര്‍ത്തിക്കുന്നു. അമേരിക്കയുടെ ഉടമസ്ഥതയിലുള്ള സാറ്റലൈറ്റുകളാണ് നെറ്റ് പ്രവര്‍ത്തനത്തിന്റെ അടിസ്ഥാന ഭൂമിക. ലോക സമ്പദ്‌വ്യവസ്ഥയില്‍ അമേരിക്കന്‍ വിഹിതം 25%വും, ലോകവാണിജ്യത്തില്‍ 15%-വുമാണ്. ലോകത്ത് ഒരിടത്തും ആദ്യ മൂന്നില്‍പ്പെടാത്ത ഒരു അമേരിക്കന്‍ സ്ഥാപനവുമില്ല. സ്വാധീനത്തിന്റെ മറ്റൊരു ഘടകത്തേയും പരിചയപ്പെടാം. അത് ഇപ്പറഞ്ഞ രീതിയിലുള്ള സമീപനത്തിനുപകരം മൃദുനയങ്ങള്‍ സ്വീകരിച്ചുള്ളവയാണ്. അതിലാണ് കേംബ്രിഡ്ജ് അനലിറ്റിക്ക പോലുള്ള സ്ഥാപനങ്ങള്‍ക്കുള്ള സ്ഥാനം.

തങ്ങള്‍ ഉദ്ദേശിക്കുന്ന മേഖലകളില്‍ സമ്മതം ഉണ്ടാക്കിയെടുക്കല്‍ (Manufatured consent) ഒരു ആധിപത്യ രീതിശാസ്ത്രമാണ്. പ്രത്യയശാസ്ത്ര പരമായ വിഭവങ്ങള്‍ക്കുമേല്‍ ഇവര്‍ ചാര്‍ത്തി നല്‍കുന്ന തന്നിഷ്ടങ്ങള്‍, അറിയാതെ തന്നെ നമ്മുടെ ആദര്‍ശത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ ഉതകുന്നവയാകും. അവര്‍ നെയ്‌തെടുക്കുന്ന ജീവിതസങ്കല്‍പ്പങ്ങള്‍, സ്വപ്‌നങ്ങളാക്കി ലോകത്ത് വിതരണം ചെയ്യുന്നു. ഈ ഉല്‍പ്പന്നത്തെ കൈക്കലാക്കാല്‍ ജീവിതലക്ഷ്യമായി കാണുന്ന ജനത അതിനുവേണ്ടി അണിനിരക്കുന്നു. സത്യത്തില്‍ അത് സ്വന്തമാക്കാന്‍ നടത്തുന്ന തന്ത്രപ്പാടില്‍ താന്‍ സ്വന്തമായി ഒരുക്കൂട്ടേണ്ട വിലപ്പെട്ട സ്വത്വപ്രതിഷ്ഠയെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. അതിന് ഉദാഹരണമാണ് അമേരിക്കയെ വെല്ലുവിളിച്ചിരുന്ന സോവിയറ്റ് നാടിനുണ്ടായ തകര്‍ച്ച. ആ നാട്ടിലെ ജനതയ്ക്കുമേല്‍ പ്രത്യയശാസ്ത്രവിമോചനമെന്ന ആശയം വിതയ്ക്കപ്പെട്ടത് നീല ജീന്‍സിലൂടെയായിരുന്നു. നീലജീന്‍സ് ധാരണം പുരോഗമനപരമാണ് എന്നവര്‍ പ്രചരിപ്പിച്ചു. ചെറുപ്പക്കാര്‍ക്ക് അതൊരു പ്രലോഭനമായിരുന്നു. അവര്‍ ജീന്‍സിനുവേണ്ടി കാത്തിരുന്നു. ഒരു വര്‍ഷത്തെ വരുമാനം സ്വരൂപിക്കണമായിരുന്നു ഒന്നോ രണ്ടോ ജീന്‍സിന്. അമേരിക്കയില്‍ നിന്ന് കരിഞ്ചന്തയില്‍ ഈ സാധനം വന്‍തോതില്‍ സോവിയറ്റ് നാട്ടില്‍ ഇറങ്ങി. ആണും പെണ്ണും നല്ല ജീവിതത്തിന്റെ അടയാളമായി ജീന്‍സിനെ കണ്ടു. ഉപഭോഗസംസ്‌ക്കാരത്തിന്റെ പ്രലോഭനങ്ങളെ സോവിയറ്റ് ജനതയ്ക്ക് മേല്‍ കടത്തിവിട്ടപ്പോള്‍ സോവിയറ്റ് യൂണിയന്‍ എന്ന രാജ്യം തന്നെ ഇല്ലാതെയായി. പെണ്‍വസ്ത്രങ്ങളായ ലെഗ്ഗിന്‍സ്, പര്‍ദ്ദ തുടങ്ങിയവ സംബന്ധിച്ച അനുകൂല പ്രത്യനുകൂല സംവാദങ്ങള്‍ ഈ പശ്ചാതലത്തില്‍ വേണം പരിശോധിക്കാന്‍. മതദര്‍ശന സംബന്ധമായി ഉദ്‌ബോധനം നടത്തുന്നവരെ അറസ്റ്റ് ചെയ്യുന്നത് ഇത്തരം പശ്ചാത്തലങ്ങള്‍ ആഴത്തില്‍ പരിശോധിക്കാതെയാണ്. ഇവിടെയാണ് ഫറൂഖ് കോളജിന്റെ നിലപാടുകള്‍ ചരിത്രമാകുന്നത്. ഈ വിഷയങ്ങള്‍ മുന്‍പില്‍ വെച്ച് വേണം കേംബ്രിഡ്ജ് അനലിറ്റിക്ക, അഭിപ്രായ സര്‍വ്വേ ഇന്ത്യയിലും നടത്തിയത് പരിശോധിക്കാന്‍.

കേംബ്രിഡ്ജ് അനലിറ്റിക്ക ലഭിക്കുന്ന വിവരം അനുസരിച്ച് കേരളത്തിലെ ‘ജിഹാദി’-റിക്രൂട്ട്‌മെന്റിനെക്കുറിച്ചും ‘ജിഹാദി’ പ്രസ്ഥാനങ്ങളോടുള്ള മലയാളികളുടെ പ്രതികരണമാണ് തേടിയത്. നിരീക്ഷണത്തിലൂടെ ജിഹാദിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നതിനെതിരായാണ് പ്രചരണം നടത്തിയതെന്ന് ഔദ്യോഗികഭാഷ്യം. ഇതിലടങ്ങിയ ചതി വെളിപ്പെടുത്താം. 2007-ല്‍ ജിഹാദ് എന്ന പദം കേരളം ഉള്‍പ്പടെ മുസ്‌ലീങ്ങളെ ടാര്‍ജറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന പ്രദേശങ്ങളിലേക്ക് പ്രചരിപ്പിക്കുക, ആ സംജ്ഞയെ, തുടര്‍ന്ന് തീവ്രവാദത്തിന്റെ പര്യായമായി പരിവര്‍ത്തിപ്പിക്കുക എന്ന ലക്ഷ്യം സമയബന്ധിതമായി പൂര്‍ത്തീകരിക്കുക. പതിനൊന്ന് വര്‍ഷം കൊണ്ട് അത് സാധ്യമായി എന്നതിന്റെ ഉദാഹരണമാണ് അടുത്ത സമയത്ത് ഹിന്ദുത്വനേതാവ് കുമ്മനം രാജശേഖരന്‍ പയ്യന്നൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് നടത്തിയ ജിഹാദി – ചുവപ്പന്‍ നയങ്ങള്‍ക്കെതിരെ നടത്തിയ യാത്ര. ശുദ്ധാര്‍ത്ഥമുള്ള ജിഹാദ് എന്ന പദത്തെ ജനസാമാന്യത്തിന് മുന്നില്‍ പ്രചരിപ്പിച്ചശേഷം അതിന്റെ അര്‍ത്ഥം ഇങ്ങനെ നികൃഷ്ഠമാണെന്ന് വിശദീകരിക്കുക. ആര്യസമാജ സ്ഥാപകന്‍ ദയാനന്ദ സരസ്വതി 1890-ല്‍ ‘സത്യാര്‍ത്ഥ പ്രകാശ’ത്തിലും, സഹപ്രവര്‍ത്തകനായ ലേക്‌റാം തന്റെ ‘രിസാലെ ജിഹാദ്’ എന്ന ലഘുലേഖയിലും ഒരു നൂറ്റാണ്ട് മുന്‍പ് ജിഹാദ് എന്ന പദത്തെ തെറ്റായ രീതിയില്‍ പരിവര്‍ത്തിപ്പിക്കുവാന്‍ ശ്രമിച്ചതിന്റെ വര്‍ത്തമാനകാല അനുരണനങ്ങളാണ് ഇന്ന് നടക്കുന്നത്. കേരളത്തിന്റെ സാസ്‌ക്കാരിക ബോധമണ്ഡലത്തിലേക്ക്, ലൗ ജിഹാദ്, ജിഹാദ്, തീവ്രവാദം തുടങ്ങിയ പദങ്ങള്‍ കടന്നു വരുന്നതിന്റെ പശ്ചാത്തലം ഇതാണ്. മലപ്പുറത്തെ ജനകീയറോഡ് ഉപരോധത്തെ, തീവ്രവാദികളുടെ ചെയ്തി എന്ന് കമ്മ്യൂണിസ്റ്റ് നേതാവായ വി. വിജയരാഘവന്‍ ആരോപിക്കുമ്പോള്‍ സംഘപരിവാര്‍ നിരന്തരമായി നടത്തുന്ന തീവ്രവാദ ആക്ഷേപത്തിന് കരുത്ത് പകരുകയാണ് ചെയ്യുന്നത്. ഇത് തന്നെയാണ് ആടിനെ പട്ടിയാക്കല്‍. (തുടരും)

Film

ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..

പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

Published

on

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.

രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.

അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.

Continue Reading

Film

മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി

വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

Published

on

കൊച്ചി: മാനേജറെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി. എറണാകുളം അഡിഷണൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തീർപ്പാക്കിയത്. സ്റ്റേഷൻ ജാമ്യത്തിൽ വിടാവുന്ന കുറ്റങ്ങളാണ് എഫ്ഐആർ ൽ ഉള്ളതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
പരാതിക്കാരൻ ഉണ്ണി മുകുന്ദൻ്റെ മാനേജർ ആയിരുന്നുവെന്ന് പ്രോസിക്യൂഷൻ ഹാജരാക്കിയ കേസ് ഡയറിയിൽ പറയുന്നു. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് നടനെതിരെ ഉള്ളത് എന്ന് രേഖപ്പെടുത്തിയാണ് കോടതിയുടെ നടപടി. അതിനിടെ വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും.
അതേസമയം, സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപെട്ട് ഉണ്ണി മുകുന്ദൻ ഡിജിപിക്കും എഡിജിപിക്കും പരാതി നൽകി. സിനിമയിലെ തന്റെ വളർച്ചയിൽ അസൂയപ്പെടുന്ന ചിലർ വിപിനെ ഉപയോഗിച്ച് ഗൂഢാലോചന നടത്തുന്നെന്നാണ് ഉണ്ണി പരാതിയിൽ പറയുന്നത്.
Continue Reading

Film

‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ​ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Published

on

സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷനാണ് ഉണ്ണിമുകുന്ദനെന്ന് അദ്ദേഹത്തിന്റെ മുൻ മാനേജർ വിപിൻകുമാർ. മാർക്കോ സിനിമയ്ക്കു ശേഷം ഉണ്ണിമുകുന്ദന്റെ സിനിമകളൊന്നും വിജയിച്ചില്ലെന്നും ​ഗെറ്റ് സെറ്റ് ബേബി വൻപരാജയമായതോടെ ഉണ്ണി മുകുന്ദൻ നിരാശനായി മാറിയെന്നുമാണ് വിപിൻ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്ന ആരോപണവുമായി വിപിൻ രം​ഗത്തെത്തിയത്. ശ്രീഗോകുലം മൂവീസുമായി ചേർന്ന് ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യാനിരുന്ന ഒരു ചിത്രത്തിൽ നിന്ന് അവർ പിന്മാറിയിരുന്നു. അത് അദ്ദേഹത്തിന് വലിയ ഷോക്കായെന്നും വിപിന്റെ പരാതിയിൽ പറയുന്നു. താനൊരു സിനിമാ പ്രവര്‍ത്തകനാണെന്നും പല സിനിമകള്‍ക്കുവേണ്ടിയും ജോലി ചെയ്തിട്ടുണ്ടെന്നും വിപിൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണം. സിനിമാ സംഘടനകൾക്കും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആറ് വർഷമായി ഞാൻ സിനിമാ താരം ഉണ്ണിമുകുന്ദന്റെ പ്രൊഫഷനൽ മാനേജരായി ജോലി ചെയ്‌ത് വരികയാണ്. കൂടാതെ കഴിഞ്ഞ പതിനെട്ട് വർഷമായി മറ്റ് പല താരങ്ങളുടേയും പിആർ വർക്കുകളും സിനിമാ പ്രമോഷൻ പ്രവർത്തനങ്ങളും ചെയ്തുവരികയാണ്. ഉണ്ണിമുകുന്ദന്റെ കൂടെ പ്രവർത്തിച്ച ഈ കാലയളവിലെല്ലാം എന്നെ അദ്ദേഹം മാനസികമായി പീഡിപിക്കുകയും തേജോ വധം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ മുൻകാലങ്ങളിൽ പ്രവർത്തിച്ച പലർക്കും ഇതേ അനുഭവങ്ങൾ ഉണ്ടായതിനെത്തുടർന്ന് പുറത്തു പോയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയമായ ചിത്രമാണ് മാർക്കോ. എന്നാൽ അതിനുശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം വൻ പരാജയമായി മാറി. അന്നുമുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണ്. ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും അദ്ദേഹം അസ്വാരസ്യത്തിലാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആളെന്ന രീതിയിൽ ഈ പ്രശ്നങ്ങൾ പ്രൊഫഷണലായി എന്നേയും ബാധിച്ചിട്ടുണ്ടെന്നാണ് വിപിൻ പരാതിയിൽ പറയുന്നത്.
Continue Reading

Trending