Culture
ബിപ്ലബ് ദേബിന്റെ വെളിപാടുകള്‍ വെറും മണ്ടത്തരങ്ങളല്ല; സംഘപരിവാര്‍ ഗൂഢാലോചനയെന്ന് റിപ്പോര്‍ട്ട്

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് തുടര്‍ച്ചയായി പറയുന്ന വിഡ്ഢിത്ത പ്രസ്താവനകള്‍ വെറും മണ്ടത്തരങ്ങളല്ലെന്ന് നിരീക്ഷകര്‍. കൃത്യമായ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘപരിവാറിന്റെ ഗൂഢാലോചനയാണ് ബിപ്ലബ് ദേബിന്റെ പ്രസ്താവനകള്‍ക്ക് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. മോദി സര്‍ക്കാരിന്റെ വീഴ്ചകളും സംഘപരിവാര്‍ പ്രതിസ്ഥാനത്ത് വരുന്ന സംഭവങ്ങളും രാജ്യത്ത് ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനുള്ള തന്ത്രപരമായ നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ത്രിപുര മുഖ്യമന്ത്രിയുടെ പ്രസ്താവനകളെ കാണുന്നത്. കഠ്‌വ, ഉന്നാവോ പീഡനങ്ങളില്‍ സംഘപരിവാര്‍ നേതാക്കള്‍ പ്രതിസ്ഥാനത്ത് വരികയും രാജ്യത്താകമാനം ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത ഘട്ടത്തിലാണ് ബിപ്ലബ് ദേബ് മണ്ടത്തരങ്ങള്‍ പറഞ്ഞു തുടങ്ങിയത്.
രാജ്യം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോള്‍ ഉയര്‍ന്നു വരുന്ന ഗൗരവപ്പെട്ട ചര്‍ച്ചകളെ ഇത്തരം പ്രസ്താവനകളിലൂടെ മറികടക്കാമെന്നും സംഘപരിവാര്‍ പ്രതീക്ഷിക്കുന്നു. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കാത്തതിനെ കുറിച്ചള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ രാജ്യത്ത് ശക്തമാണ്. മണ്ടന്‍ പ്രസ്താനവകള്‍ നടത്തിയാല്‍ മാധ്യമങ്ങള്‍ അതുമായി കെട്ടിമറിയുമ്പോള്‍ ഗൗരവമുള്ള ചര്‍ച്ചകളില്‍ നിന്ന് ഒഴിഞ്ഞുമാറാമെന്നതാണ് സംഘപരിവാറും മോദിയും ഇതിലൂടെ കാണുന്ന ഗുണം.
ഇന്റര്‍നെറ്റ് സംവിധാനവും സാറ്റലൈറ്റും മഹാഭാരത യുദ്ധകാലത്ത് തന്നെ നിലവിലുണ്ടായിരുന്നു എന്നായിരുന്നു ബിപ്ലബ് ദേബിന്റെ ആദ്യത്തെ വെളിപാട്. അതുപയോഗിച്ചാണ് അന്ന് സഞ്ജയന്‍ ധൃതരാഷ്ട്രര്‍ക്ക് യുദ്ധത്തിലെ തത്സമയ വിവരണം നല്‍കിയതെന്നായിരുന്നു ത്രിപുര മുഖ്യമന്ത്രി പറഞ്ഞത്. യുദ്ധഭൂമിയുടെ ഒരു ഭാഗത്തിരിക്കുന്ന സഞ്ജയന് യുദ്ധക്കളത്തിന്റെ എല്ലാ ഭാഗത്തും നടക്കുന്ന കാര്യങ്ങള്‍ വിവരിക്കാന്‍ കഴിഞ്ഞത് സാറ്റലൈറ്റ് സംവിധാനം നിലവിലുണ്ടായിരുന്നതിനാലാണ് – ബിപ്ലബ് ദേബ് പറഞ്ഞു.
മെക്കാനിക്കല്‍ എഞ്ചിനീയര്‍മാരല്ല സിവില്‍ എഞ്ചിനീയര്‍മാരാണ് സിവില്‍ സര്‍വീസില്‍ വരേണ്ടത് എന്നായിരുന്നു കഴിഞ്ഞ ദിവസം ബിപ്ലബ് ദേബിന്റെ വെളിപാട്. ബിരുദധാരികളായ യുവാക്കള്‍ സര്‍ക്കാര്‍ ജോലിക്കു പിറകെ പോവാതെ വല്ല പശുവിനേയും വാങ്ങി വളര്‍ത്തിക്കൂടെയെന്നാണ് ത്രിപുര മുഖ്യമന്ത്രി ഇന്ന് പറഞ്ഞത്. അതിന് പറ്റുന്നില്ലെങ്കില്‍ മുറുക്കാന്‍കട തുടങ്ങാനും അദ്ദേഹം നിര്‍ദേശിച്ചു. ‘എന്തിന് വേണ്ടിയാണ് നീറ്റ് എക്‌സാമിനും സര്‍ക്കാര്‍ ജോലിക്കും പിറകെ ഓടുന്നത്. ബിരുദധാരികള്‍ക്ക് പശുവിനെ ലഭിക്കും. അതില്‍ നിന്ന് പത്തു വര്‍ഷം കൊണ്ട് പത്തുലക്ഷം രൂപയെങ്കിലുമുണ്ടാക്കാം. അതുപോലെ യുവാക്കള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു പിറകെ അലയുന്നതിനു പകരം ഒരു മുറുക്കാന്‍ കടയിട്ടിരുന്നെങ്കില്‍ അഞ്ചു ലക്ഷം രൂപ ബാങ്ക് ബാലന്‍സ് ഇപ്പോള്‍ ഉണ്ടായേനെ’- ബിപ്ലബ് പറഞ്ഞു.
Film
ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.
എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.
Film
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.
പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.
Film
സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.
ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.
-
film2 days ago
ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ “ധീരൻ” ജൂലൈ നാലിനു; ട്രെയ്ലർ പുറത്ത്
-
kerala2 days ago
നന്ദി അറിയിക്കാന്‍ പാണക്കാടെത്തി ഷൗക്കത്ത്; മധുരം നല്കി സ്വീകരിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
-
News2 days ago
ഇസ്രാഈലില്‍ നിന്നും 18 മലയാളികള്‍ കൂടി ഇന്ത്യയിലെത്തി
-
kerala2 days ago
യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; പ്രൊബേഷന്‍ എസ്ഐക്ക് സ്ഥലമാറ്റം
-
News2 days ago
ഇസ്രാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചു, ട്രംപിന് നന്ദി പറഞ്ഞ് നെതന്യാഹു
-
india2 days ago
യുപിയിലെ ആശുപത്രിയില്‍ 13കാരിക്ക് നേരെ അതിക്രമം; രോഗിയുടെ കൂട്ടിരിപ്പുകാരന് അറസ്റ്റില്‍
-
News2 days ago
ഇസ്രാഈല്‍ സെറ്റില്‍മെന്റുമായി ബന്ധമുള്ള കമ്പനികളില്‍ നിന്ന് ഷിപ്പിംഗ് ഭീമന് മെഴ്സ്ക് പിന്‍വാങ്ങുന്നു
-
kerala2 days ago
മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയര്‍ ഊരി തെറിച്ച് അപകടം