Connect with us

Culture

വിടുവായിത്തമേ നിന്റെ പേരോ ബി.ജെ.പി

Published

on

വര്‍ഗീയ ഹിന്ദുത്വ സംഘടനകളുടെ ഉത്ഭവം മുതലിങ്ങോട്ട് നാം കേട്ടും കണ്ടും അനുഭവിച്ചും കൊണ്ടിരിക്കുന്ന പ്രസ്താവനകളും നടപടികളും മഹത്തായ നമ്മുടെ രാജ്യത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിനും പൈതൃകത്തിനും എത്ര മാരകമായ പ്രഹരമാണ് ഏല്‍പിച്ചുകൊണ്ടിരിക്കുന്നത്! ലോകം ശാസ്ത്ര പുരോഗതിയുടെ നെറുകയിലേക്ക് കുതിച്ച ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തില്‍തന്നെ ആര്‍.എസ്.എസിന്റെ ആശയങ്ങളും പ്രവര്‍ത്തനങ്ങളും ശാസ്ത്ര ലോകത്തിനും ഇന്ത്യന്‍ ജനതയുടെ വികാര വിചാരങ്ങള്‍ക്കുപോലും ഒരുനിലക്കും ചേരാത്തവയായിരുന്നു.

സഹസ്രാബ്ദങ്ങളായി ഹിന്ദുമതം ഉദ്‌ഘോഷിക്കുന്ന ലോകമേ തറവാട്, സനാതനധര്‍മം മുതലായ സവിശേഷമായ ആശയസംഹിതകളെയാകെ ഉലയ്ക്കുന്ന ആശയങ്ങളും പ്രവര്‍ത്തനങ്ങളുമാണ് ആ സംഘടനകളുടെ ഭാഗത്തുനിന്നുണ്ടായത്. ലോകംകണ്ട മികച്ച സോഷ്യലിസ്റ്റ് ഭരണാധികാരി ജവഹര്‍ലാല്‍ നെഹ്‌റുവും മറ്റും നേതൃത്വം നല്‍കിയ ഇന്ത്യയുടെ രാഷ്ട്രീയ അധികാര കേന്ദ്രങ്ങളെ അധമാവസ്ഥയിലേക്ക് കൊണ്ടുപോകുന്ന കാഴ്ചയാണ് ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്. ആറു പതിറ്റാണ്ടുകള്‍ക്കുശേഷം ആദ്യമായി രാജ്യഭരണം പിടിച്ച ആര്‍.എസ്.എസ് ഇന്ത്യന്‍ പൊതുമണ്ഡലത്തിലേക്കും അവരുടെ അശാസ്ത്രീയമായ വിതണ്ഡവാദങ്ങള്‍ നിരന്തരം പടര്‍ത്തിവിട്ടുകൊണ്ടിരിക്കുന്നു. ബാബരി മസ്്ജിദ് തകര്‍ക്കല്‍ മുതല്‍ പശുവിന്റെ പേരില്‍ രാജ്യത്തെ ന്യൂനപക്ഷ സമുദായാംഗങ്ങളെയും ദലിതുകളെയും ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന, പിഞ്ചുകുട്ടികളെ പോലും കടിച്ചുകീറാന്‍ പരിപാവനമായ അമ്പലപരിസരം ദുരുപയോഗിക്കുന്ന പ്രവണതയില്‍വരെ അത് ചെന്നെത്തി നില്‍ക്കുന്നു.

മേല്‍പരാമര്‍ശിത അസംസ്‌കൃത കൂട്ടത്തിലൊരാളാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ ത്രിപുര സംസ്ഥാനത്ത് അധികാരത്തിലേറിയ ബി.ജെ.പി സര്‍ക്കാരിന്റെ തലവനായ ബിപ്ലവ്‌ദേവ്കുമാര്‍ ദേവ്. കാല്‍നൂറ്റാണ്ടത്തെ സി.പി.എമ്മിനെതിരായ ഭരണവിരുദ്ധ വികാരത്തള്ളിച്ച നാല്‍പത്താറുകാരനായ ഇദ്ദേഹത്തിന് മുഖ്യമന്ത്രിപദത്തിന് അനുകൂലഘടകമായി. ബിപ്ലവ്‌ദേവ് അധികാരമേറ്റ് ആഴ്ചകള്‍ പിന്നിടുമ്പോള്‍തന്നെ അദ്ദേഹത്തിന്റെ വിതണ്ഡവാദങ്ങള്‍ ഓരോന്നായി പുറത്തുവരുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. ആധുനിക വിവരസാങ്കേതിവിദ്യയുടെ ഹൃദയമായ ഇന്റര്‍നെറ്റ് സംവിധാനം പുരാണ കാലത്തുതന്നെ ഉണ്ടായിരുന്നുവെന്ന ‘കണ്ടെത്ത’ലാണ് അദ്ദേഹം ആദ്യം നടത്തിയത്. ഡയാനഹെയ്ഡന് ലോക സുന്ദരിപട്ടം നല്‍കിയത് ശരിയായില്ലെന്നും സിവില്‍സര്‍വീസിനു വേണ്ടത് സിവില്‍ എന്‍ജിനീയര്‍മാരെയാണെന്നുമൊക്കെ ഈ ബിപ്ലവമുഖ്യന്‍ തട്ടിവിട്ടു. യുവാക്കള്‍ സര്‍ക്കാര്‍, വൈറ്റ്‌കോളര്‍ ജോലി അന്വേഷിക്കാതെ പശു വളര്‍ത്തല്‍ ജോലിയിലേക്ക് തിരിയണമെന്ന് ബിപ്ലവ്‌ദേവ് പറഞ്ഞത് കഴിഞ്ഞദിവസമാണ്. ലോകമിന്ന് വിവരത്തിനായി ഉപയോഗിച്ചുവരുന്ന ഗൂഗിള്‍ സെര്‍ച്ച്എഞ്ചിന്‍ പുരാതനകാലത്തുതന്നെ ഇന്ത്യയില്‍ ഉണ്ടായിരുന്നുവെന്നും അത് ഹിന്ദു പുരാണത്തിലെ നാരദമുനിയായിരുന്നുവെന്നും മറ്റൊരു ബി.ജെ. പി മുഖ്യമന്ത്രി ഗുജറാത്തിലെ വിജയ്‌രൂപാണിയും ഇന്നലെ തട്ടിവിട്ടിരിക്കുന്നു. വിമാനം ഇന്ത്യയിലാണ് ആദ്യമായി ഉണ്ടാക്കിയതെന്നും അതായിരുന്നു പുഷ്പക വിമാനമെന്നും നേരത്തെ മറ്റൊരു ബി.ജെ.പി വിദ്വാന്‍ തട്ടിവിട്ടിരുന്നുവല്ലോ

ശാസ്ത്രത്തിന് തെറ്റു പറ്റില്ലെന്നൊന്നും അഭിപ്രായമില്ല. നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതാണതിലെ ഓരോ സിദ്ധാന്തങ്ങളും. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നരേന്ദ്ര മോദിയുടെ കീഴിലെ രാജ്യത്തെ ശാസ്ത്ര സാങ്കേതിക വകുപ്പുമന്ത്രി ഹര്‍ഷ്‌വര്‍ധന്‍ നടത്തിയ മറ്റൊരു പ്രസ്താവനയും ഏറെ വിവാദത്തിനിടയാക്കി. ഐന്‍സ്റ്റീന്റെ വിഖ്യാത ശാസ്ത്ര കണ്ടുപിടിത്തമായ ഊര്‍ജനിയമത്തെക്കാള്‍ മികച്ചതാണ് വേദങ്ങളിലെ സിദ്ധാന്തമെന്ന് ലോക പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞന്‍ അന്തരിച്ച സ്റ്റീഫന്‍ഹോക്കിംഗ് പറഞ്ഞതായാണ് മോദി കാബിനറ്റിലെ മുതിര്‍ന്ന മന്ത്രിയായ ഹര്‍ഷ്‌വര്‍ധന്‍ തട്ടിവിട്ടത്. ഇതിന് സൈദ്ധാന്തികവും ശാസ്ത്രീയവുമായ യാതൊരു അടിത്തറയുമില്ലെന്നും ഹോക്കിംഗ് അങ്ങനെയൊരിക്കലും പറഞ്ഞിട്ടില്ലെന്നും പ്രമുഖശാസ്ത്രകാരന്മാര്‍ മുന്നോട്ടുവന്ന് മന്ത്രിയെ തിരുത്തുകയുണ്ടായി. ഇന്ത്യയുടെ ശാസ്ത്ര മേഖലയുടെ വികാസത്തിനും നിലനില്‍പിനും വിലപ്പെട്ട സേവനങ്ങള്‍ നല്‍കാനും അവയുടെ പുരോഗതിക്കും വേണ്ട ആശയപരമായ നേതൃത്വം നല്‍കേണ്ട വ്യക്തിയാണ് രാജ്യത്തിന്റെ ശാസ്ത്രസാങ്കേതിക വകുപ്പുമന്ത്രിയെന്നിരിക്കെ ഇത്തരം ‘വായില്‍തോന്നിയത് കോതക്ക് പാടു’ന്നവര്‍ ലോകത്ത് ബി.ജെ.പിയിലല്ലാതെ മറ്റേതെങ്കിലും രാഷ്ട്രീയകക്ഷികളില്‍ ഇതുവരെ ഉണ്ടായിട്ടുള്ളതായി വിവരമില്ല.

മുമ്പൊന്നും കേള്‍ക്കാത്തത്ര വലിയ അന്ധവിശ്വാസങ്ങളും അശാസ്ത്രീയമായ വാദങ്ങളുമാണ്, രാജ്യത്തിന്റെ പതിറ്റാണ്ടുകളായുള്ള ശാസ്ത്ര രംഗത്തെ നേട്ടങ്ങളെയും യശസ്സിനെയുമൊക്കെ കൊഞ്ഞനം കുത്തിക്കൊണ്ട് ബി.ജെ.പി നേതാക്കള്‍ ദിനംപ്രതി ഉയര്‍ത്തിവിട്ടുകൊണ്ടിരിക്കുന്നത്. ആ പാര്‍ട്ടിക്കാരായ വിദ്യാസമ്പന്നര്‍ പോലും ഇത്തരം ആശയങ്ങള്‍ സമൂഹത്തില്‍ പടര്‍ത്തിവിടുന്നുവെന്നതാണ് ഏറെ ഞെട്ടിക്കുന്നത്. മയിലുകള്‍ പ്രത്യുല്‍പാദനം നടത്തുന്നത് ഇണകളുടെ ഭൂമിയില്‍വീഴുന്ന ശുക്ലത്തുള്ളികള്‍ കൊത്തിക്കുടിച്ചാണെന്നും പശുവിന്റെ ശരീരത്തില്‍നിന്ന് മുപ്പതോളം ദൈവികഘടകങ്ങള്‍ പുറപ്പെടുവിക്കപ്പെടുന്നുണ്ടെന്നു പറഞ്ഞതും ബി.ജെ.പി അനുഭാവിയായി വിശേഷിപ്പിക്കപ്പെട്ട ഒരു ഹൈക്കോടതി ജഡ്ജിയായിരുന്നു. ഏത് പദവിയിലിരിക്കുന്നുവെന്നതല്ല, ഇവര്‍ ബി.ജെ.പിയിലും സംഘ്പരിവാര സംഘടനയിലും അംഗങ്ങളോ അനുഭാവമുള്ളവരോ ആണെന്നുള്ളതായിരിക്കുന്നു ഇത്തരം അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെ മാനദണ്ഡം. ഹിറ്റ്‌ലറിനും മുസ്സോളിനിക്കും മുമ്പേ ബ്രാഹ്മണ്യത്തിലൂടെ ഫാസിസത്തിന് ആശയരൂപം നല്‍കിയവരാണ് ഇന്ത്യന്‍ ഹിന്ദുത്വ പതിപ്പുകള്‍. കമ്പ്യൂട്ടര്‍ യുഗവും ബഹിരാകാശ യുഗവും നാനോ യുഗവുമൊക്കെ കടന്ന് ശാസ്ത്രം റോക്കറ്റ്കുതിപ്പില്‍ നില്‍ക്കവെയാണ് ഇന്ത്യയെപോലെ നൂറ്റി ഇരുപതുകോടി ജനങ്ങളെ പരിഹാസപാത്രമാക്കിക്കൊണ്ട് അധികാര സ്ഥാനങ്ങളിലിരുന്ന് ഇത്തരം ഉണ്ടയില്ലാവെടികള്‍ കേള്‍ക്കേണ്ടിവരുന്നത്്. പ്രധാനമന്ത്രിതന്നെ ഇത്തരം ആശയങ്ങളുടെ കൂടാരമായ ആര്‍.എസ്.എസ് അംഗമാണെന്നതാണ് അദ്ദേഹത്തിന് കീഴിലുള്ളവരുടെ വിതണ്ഡവാദമുഖങ്ങളുടെ ഞെട്ടലിന്റെ വ്യാപ്തി കുറക്കുന്നത്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് കഴിഞ്ഞദിവസം രാജസ്ഥാനിലെ ജോദ്പൂര്‍ കോടതി ആജീവനാന്ത കാലത്തേക്ക് തടവറയിലേക്ക് വിട്ടയച്ച ആസാറാം ബാപ്പുവും രാജ്യത്തിന്റെ പ്രധാനമന്ത്രിയും ആലിംഗനബദ്ധരായി നില്‍ക്കുന്ന ചിത്രം പുറത്തുവരികയുണ്ടായി. ജമ്മുവിലെ കത്വയിലും യു.പിയിലുമൊക്കെ പരിപാവനമായ ക്ഷേത്രത്തിനകത്ത് പോലും പെണ്‍കുട്ടികളെ പിച്ചിച്ചീന്തി കാമവെറി തീര്‍ക്കുന്ന ഹിന്ദുത്വവാദികളുള്ളപ്പോള്‍ ബിപ്ലവും രൂപാണിയും ഹര്‍ഷവര്‍ധനും നരേന്ദ്രമോദിയുമൊക്കെ ഇതൊക്കെയല്ലേ ചെയ്യുന്നുള്ളൂവെന്ന് സമാധാനിക്കാം. ഇവരത്രെ ഇന്ത്യന്‍ ദേശീയതയുടെ വക്താക്കള്‍. ലജ്ജാകരം എന്നല്ലാതെന്തുപറയാന്‍.

kerala

ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍

ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി

ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്

Published

on

വാരണസി: ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന്‍ രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.

Continue Reading

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

Trending