Connect with us

Culture

വിടുവായിത്തമേ നിന്റെ പേരോ ബി.ജെ.പി

Published

on

വര്‍ഗീയ ഹിന്ദുത്വ സംഘടനകളുടെ ഉത്ഭവം മുതലിങ്ങോട്ട് നാം കേട്ടും കണ്ടും അനുഭവിച്ചും കൊണ്ടിരിക്കുന്ന പ്രസ്താവനകളും നടപടികളും മഹത്തായ നമ്മുടെ രാജ്യത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിനും പൈതൃകത്തിനും എത്ര മാരകമായ പ്രഹരമാണ് ഏല്‍പിച്ചുകൊണ്ടിരിക്കുന്നത്! ലോകം ശാസ്ത്ര പുരോഗതിയുടെ നെറുകയിലേക്ക് കുതിച്ച ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തില്‍തന്നെ ആര്‍.എസ്.എസിന്റെ ആശയങ്ങളും പ്രവര്‍ത്തനങ്ങളും ശാസ്ത്ര ലോകത്തിനും ഇന്ത്യന്‍ ജനതയുടെ വികാര വിചാരങ്ങള്‍ക്കുപോലും ഒരുനിലക്കും ചേരാത്തവയായിരുന്നു.

സഹസ്രാബ്ദങ്ങളായി ഹിന്ദുമതം ഉദ്‌ഘോഷിക്കുന്ന ലോകമേ തറവാട്, സനാതനധര്‍മം മുതലായ സവിശേഷമായ ആശയസംഹിതകളെയാകെ ഉലയ്ക്കുന്ന ആശയങ്ങളും പ്രവര്‍ത്തനങ്ങളുമാണ് ആ സംഘടനകളുടെ ഭാഗത്തുനിന്നുണ്ടായത്. ലോകംകണ്ട മികച്ച സോഷ്യലിസ്റ്റ് ഭരണാധികാരി ജവഹര്‍ലാല്‍ നെഹ്‌റുവും മറ്റും നേതൃത്വം നല്‍കിയ ഇന്ത്യയുടെ രാഷ്ട്രീയ അധികാര കേന്ദ്രങ്ങളെ അധമാവസ്ഥയിലേക്ക് കൊണ്ടുപോകുന്ന കാഴ്ചയാണ് ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്. ആറു പതിറ്റാണ്ടുകള്‍ക്കുശേഷം ആദ്യമായി രാജ്യഭരണം പിടിച്ച ആര്‍.എസ്.എസ് ഇന്ത്യന്‍ പൊതുമണ്ഡലത്തിലേക്കും അവരുടെ അശാസ്ത്രീയമായ വിതണ്ഡവാദങ്ങള്‍ നിരന്തരം പടര്‍ത്തിവിട്ടുകൊണ്ടിരിക്കുന്നു. ബാബരി മസ്്ജിദ് തകര്‍ക്കല്‍ മുതല്‍ പശുവിന്റെ പേരില്‍ രാജ്യത്തെ ന്യൂനപക്ഷ സമുദായാംഗങ്ങളെയും ദലിതുകളെയും ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന, പിഞ്ചുകുട്ടികളെ പോലും കടിച്ചുകീറാന്‍ പരിപാവനമായ അമ്പലപരിസരം ദുരുപയോഗിക്കുന്ന പ്രവണതയില്‍വരെ അത് ചെന്നെത്തി നില്‍ക്കുന്നു.

മേല്‍പരാമര്‍ശിത അസംസ്‌കൃത കൂട്ടത്തിലൊരാളാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ ത്രിപുര സംസ്ഥാനത്ത് അധികാരത്തിലേറിയ ബി.ജെ.പി സര്‍ക്കാരിന്റെ തലവനായ ബിപ്ലവ്‌ദേവ്കുമാര്‍ ദേവ്. കാല്‍നൂറ്റാണ്ടത്തെ സി.പി.എമ്മിനെതിരായ ഭരണവിരുദ്ധ വികാരത്തള്ളിച്ച നാല്‍പത്താറുകാരനായ ഇദ്ദേഹത്തിന് മുഖ്യമന്ത്രിപദത്തിന് അനുകൂലഘടകമായി. ബിപ്ലവ്‌ദേവ് അധികാരമേറ്റ് ആഴ്ചകള്‍ പിന്നിടുമ്പോള്‍തന്നെ അദ്ദേഹത്തിന്റെ വിതണ്ഡവാദങ്ങള്‍ ഓരോന്നായി പുറത്തുവരുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. ആധുനിക വിവരസാങ്കേതിവിദ്യയുടെ ഹൃദയമായ ഇന്റര്‍നെറ്റ് സംവിധാനം പുരാണ കാലത്തുതന്നെ ഉണ്ടായിരുന്നുവെന്ന ‘കണ്ടെത്ത’ലാണ് അദ്ദേഹം ആദ്യം നടത്തിയത്. ഡയാനഹെയ്ഡന് ലോക സുന്ദരിപട്ടം നല്‍കിയത് ശരിയായില്ലെന്നും സിവില്‍സര്‍വീസിനു വേണ്ടത് സിവില്‍ എന്‍ജിനീയര്‍മാരെയാണെന്നുമൊക്കെ ഈ ബിപ്ലവമുഖ്യന്‍ തട്ടിവിട്ടു. യുവാക്കള്‍ സര്‍ക്കാര്‍, വൈറ്റ്‌കോളര്‍ ജോലി അന്വേഷിക്കാതെ പശു വളര്‍ത്തല്‍ ജോലിയിലേക്ക് തിരിയണമെന്ന് ബിപ്ലവ്‌ദേവ് പറഞ്ഞത് കഴിഞ്ഞദിവസമാണ്. ലോകമിന്ന് വിവരത്തിനായി ഉപയോഗിച്ചുവരുന്ന ഗൂഗിള്‍ സെര്‍ച്ച്എഞ്ചിന്‍ പുരാതനകാലത്തുതന്നെ ഇന്ത്യയില്‍ ഉണ്ടായിരുന്നുവെന്നും അത് ഹിന്ദു പുരാണത്തിലെ നാരദമുനിയായിരുന്നുവെന്നും മറ്റൊരു ബി.ജെ. പി മുഖ്യമന്ത്രി ഗുജറാത്തിലെ വിജയ്‌രൂപാണിയും ഇന്നലെ തട്ടിവിട്ടിരിക്കുന്നു. വിമാനം ഇന്ത്യയിലാണ് ആദ്യമായി ഉണ്ടാക്കിയതെന്നും അതായിരുന്നു പുഷ്പക വിമാനമെന്നും നേരത്തെ മറ്റൊരു ബി.ജെ.പി വിദ്വാന്‍ തട്ടിവിട്ടിരുന്നുവല്ലോ

ശാസ്ത്രത്തിന് തെറ്റു പറ്റില്ലെന്നൊന്നും അഭിപ്രായമില്ല. നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതാണതിലെ ഓരോ സിദ്ധാന്തങ്ങളും. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നരേന്ദ്ര മോദിയുടെ കീഴിലെ രാജ്യത്തെ ശാസ്ത്ര സാങ്കേതിക വകുപ്പുമന്ത്രി ഹര്‍ഷ്‌വര്‍ധന്‍ നടത്തിയ മറ്റൊരു പ്രസ്താവനയും ഏറെ വിവാദത്തിനിടയാക്കി. ഐന്‍സ്റ്റീന്റെ വിഖ്യാത ശാസ്ത്ര കണ്ടുപിടിത്തമായ ഊര്‍ജനിയമത്തെക്കാള്‍ മികച്ചതാണ് വേദങ്ങളിലെ സിദ്ധാന്തമെന്ന് ലോക പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞന്‍ അന്തരിച്ച സ്റ്റീഫന്‍ഹോക്കിംഗ് പറഞ്ഞതായാണ് മോദി കാബിനറ്റിലെ മുതിര്‍ന്ന മന്ത്രിയായ ഹര്‍ഷ്‌വര്‍ധന്‍ തട്ടിവിട്ടത്. ഇതിന് സൈദ്ധാന്തികവും ശാസ്ത്രീയവുമായ യാതൊരു അടിത്തറയുമില്ലെന്നും ഹോക്കിംഗ് അങ്ങനെയൊരിക്കലും പറഞ്ഞിട്ടില്ലെന്നും പ്രമുഖശാസ്ത്രകാരന്മാര്‍ മുന്നോട്ടുവന്ന് മന്ത്രിയെ തിരുത്തുകയുണ്ടായി. ഇന്ത്യയുടെ ശാസ്ത്ര മേഖലയുടെ വികാസത്തിനും നിലനില്‍പിനും വിലപ്പെട്ട സേവനങ്ങള്‍ നല്‍കാനും അവയുടെ പുരോഗതിക്കും വേണ്ട ആശയപരമായ നേതൃത്വം നല്‍കേണ്ട വ്യക്തിയാണ് രാജ്യത്തിന്റെ ശാസ്ത്രസാങ്കേതിക വകുപ്പുമന്ത്രിയെന്നിരിക്കെ ഇത്തരം ‘വായില്‍തോന്നിയത് കോതക്ക് പാടു’ന്നവര്‍ ലോകത്ത് ബി.ജെ.പിയിലല്ലാതെ മറ്റേതെങ്കിലും രാഷ്ട്രീയകക്ഷികളില്‍ ഇതുവരെ ഉണ്ടായിട്ടുള്ളതായി വിവരമില്ല.

മുമ്പൊന്നും കേള്‍ക്കാത്തത്ര വലിയ അന്ധവിശ്വാസങ്ങളും അശാസ്ത്രീയമായ വാദങ്ങളുമാണ്, രാജ്യത്തിന്റെ പതിറ്റാണ്ടുകളായുള്ള ശാസ്ത്ര രംഗത്തെ നേട്ടങ്ങളെയും യശസ്സിനെയുമൊക്കെ കൊഞ്ഞനം കുത്തിക്കൊണ്ട് ബി.ജെ.പി നേതാക്കള്‍ ദിനംപ്രതി ഉയര്‍ത്തിവിട്ടുകൊണ്ടിരിക്കുന്നത്. ആ പാര്‍ട്ടിക്കാരായ വിദ്യാസമ്പന്നര്‍ പോലും ഇത്തരം ആശയങ്ങള്‍ സമൂഹത്തില്‍ പടര്‍ത്തിവിടുന്നുവെന്നതാണ് ഏറെ ഞെട്ടിക്കുന്നത്. മയിലുകള്‍ പ്രത്യുല്‍പാദനം നടത്തുന്നത് ഇണകളുടെ ഭൂമിയില്‍വീഴുന്ന ശുക്ലത്തുള്ളികള്‍ കൊത്തിക്കുടിച്ചാണെന്നും പശുവിന്റെ ശരീരത്തില്‍നിന്ന് മുപ്പതോളം ദൈവികഘടകങ്ങള്‍ പുറപ്പെടുവിക്കപ്പെടുന്നുണ്ടെന്നു പറഞ്ഞതും ബി.ജെ.പി അനുഭാവിയായി വിശേഷിപ്പിക്കപ്പെട്ട ഒരു ഹൈക്കോടതി ജഡ്ജിയായിരുന്നു. ഏത് പദവിയിലിരിക്കുന്നുവെന്നതല്ല, ഇവര്‍ ബി.ജെ.പിയിലും സംഘ്പരിവാര സംഘടനയിലും അംഗങ്ങളോ അനുഭാവമുള്ളവരോ ആണെന്നുള്ളതായിരിക്കുന്നു ഇത്തരം അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെ മാനദണ്ഡം. ഹിറ്റ്‌ലറിനും മുസ്സോളിനിക്കും മുമ്പേ ബ്രാഹ്മണ്യത്തിലൂടെ ഫാസിസത്തിന് ആശയരൂപം നല്‍കിയവരാണ് ഇന്ത്യന്‍ ഹിന്ദുത്വ പതിപ്പുകള്‍. കമ്പ്യൂട്ടര്‍ യുഗവും ബഹിരാകാശ യുഗവും നാനോ യുഗവുമൊക്കെ കടന്ന് ശാസ്ത്രം റോക്കറ്റ്കുതിപ്പില്‍ നില്‍ക്കവെയാണ് ഇന്ത്യയെപോലെ നൂറ്റി ഇരുപതുകോടി ജനങ്ങളെ പരിഹാസപാത്രമാക്കിക്കൊണ്ട് അധികാര സ്ഥാനങ്ങളിലിരുന്ന് ഇത്തരം ഉണ്ടയില്ലാവെടികള്‍ കേള്‍ക്കേണ്ടിവരുന്നത്്. പ്രധാനമന്ത്രിതന്നെ ഇത്തരം ആശയങ്ങളുടെ കൂടാരമായ ആര്‍.എസ്.എസ് അംഗമാണെന്നതാണ് അദ്ദേഹത്തിന് കീഴിലുള്ളവരുടെ വിതണ്ഡവാദമുഖങ്ങളുടെ ഞെട്ടലിന്റെ വ്യാപ്തി കുറക്കുന്നത്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് കഴിഞ്ഞദിവസം രാജസ്ഥാനിലെ ജോദ്പൂര്‍ കോടതി ആജീവനാന്ത കാലത്തേക്ക് തടവറയിലേക്ക് വിട്ടയച്ച ആസാറാം ബാപ്പുവും രാജ്യത്തിന്റെ പ്രധാനമന്ത്രിയും ആലിംഗനബദ്ധരായി നില്‍ക്കുന്ന ചിത്രം പുറത്തുവരികയുണ്ടായി. ജമ്മുവിലെ കത്വയിലും യു.പിയിലുമൊക്കെ പരിപാവനമായ ക്ഷേത്രത്തിനകത്ത് പോലും പെണ്‍കുട്ടികളെ പിച്ചിച്ചീന്തി കാമവെറി തീര്‍ക്കുന്ന ഹിന്ദുത്വവാദികളുള്ളപ്പോള്‍ ബിപ്ലവും രൂപാണിയും ഹര്‍ഷവര്‍ധനും നരേന്ദ്രമോദിയുമൊക്കെ ഇതൊക്കെയല്ലേ ചെയ്യുന്നുള്ളൂവെന്ന് സമാധാനിക്കാം. ഇവരത്രെ ഇന്ത്യന്‍ ദേശീയതയുടെ വക്താക്കള്‍. ലജ്ജാകരം എന്നല്ലാതെന്തുപറയാന്‍.

Film

അഭിനയമികവിൽ ടോവിനോ; ഗംഭീര ക്ലൈമാക്സ്.. ‘നരിവേട്ട’യ്ക്ക് മികച്ച പ്രതികരണം

Published

on

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ ഷോകൾ പിന്നിടുമ്പോൾ ചിത്രത്തിന് വമ്പൻ പ്രതികരണമാണ് ലഭിക്കുന്നത്. ടോവിനോയുടെ കരിയർ ബെസ്റ്റ് പ്രകടനമാണ് സിനിമയിൽ നടൻ കാഴ്ച്ച വെച്ചിരിക്കുന്നതെന്നാണ് പ്രേക്ഷകാഭിപ്രായം. പൊളിറ്റിക്കൽ ത്രില്ലർ ഡ്രാമ മൂവിയായി പുറത്തിറക്കിയിരിക്കുന്ന ചിത്രം കേരളം മൊത്തം ചർച്ച ചെയ്ത വളരെ ഗൗരവപ്പെട്ട വിഷയങ്ങളാണ് പ്രേക്ഷകർക്ക് മുൻപിലേക്കെത്തിക്കുന്നത്.

പതിഞ്ഞ താളത്തിൽ ആരംഭിച്ച് മികച്ച ഇന്റർവെൽ ബ്ലോക്കോടെയാണ് സിനിമയുടെ ആദ്യ പകുതി അവസാനിക്കുന്നതെന്നും വൈകാരിക നിമിഷങ്ങളും ചടുലമായ നിമിഷങ്ങളും ചേർത്ത് ഗംഭീരമായ രണ്ടാം പകുതിയുമാണ് സിനിമ സമ്മാനിക്കുന്നതെന്നുമാണ് പ്രേക്ഷകർ പറയുന്നത്. ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുരാജ് വെഞ്ഞാറമൂടിന്റെയും പ്രശസ്‍ത തമിഴ് സംവിധായകനും നടനുമായ ചേരന്റെയും അഭിനയവും പ്രത്യേക കൈയ്യടി നേടിയിട്ടുണ്ട്. ടൊവിനോ തോമസ്, വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുമ്പോൾ സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരൻ ഡിഐജി. രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നത്. സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച ആര്യാസലിം, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാർ എന്നിവരും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്.

ഇഷ്‌കിന് ശേഷമുള്ള സിനിമയായതിനാൽ തന്നെ സംവിധായകൻ അനുരാജ് മനോഹർ ഒരു സംവിധായകൻ എന്ന നിലക്ക് കൂടുതൽ കൈയ്യടി അർഹിക്കുന്നുണ്ട്. പ്രത്യേകിച്ചും സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്ന അബിൻ ജോസഫ് യഥാർത്ഥ സംഭവങ്ങളെ തിരക്കഥ രീതിയിലേക്ക് മാറ്റുന്നതിൽ കാണിച്ചിരിക്കുന്ന ബ്രില്ല്യൻസി പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്. ജേക്സ് ബിജോയിയുടെ സംഗീതത്തിനും മികച്ച റെസ്പോൺസ് ലഭിക്കുന്നുണ്ട്. സിനിമയുടെ ഴോണർ മനസിലാക്കി പ്രേക്ഷകരെ ആ ഴോണറിലേക്ക് കൊണ്ട് പോകാനും കഥയുടെ ഗൗരവം നഷ്ടപ്പെടാതിരിക്കാനും ജേക്സ് ബിജോയിയുടെ സംഗീതം ഉപകാരമായിട്ടുണ്ട്. ഛായാഗ്രഹണം ചെയ്തിരിക്കുന്നത് വിജയ് ആണ്. സിനിമയെ ഏറ്റവും മനോഹരമായ രീതിയിൽ ഫ്രയിമിയിലെത്തിക്കാനും സിനിമയുടെ ഒഴുക്കിനനുസരിച്ചു ക്യാമറ ചലിപ്പിക്കാനും ഛായാഗ്രഹകന് സാധിച്ചിട്ടുണ്ട്. ഷമീർ മുഹമ്മദ്‌ന്റെ എഡിറ്റിംഗ് ചിത്രത്തിലെ പ്രധാന രംഗങ്ങളുടെ വൈകാരിക സ്പന്ദനങ്ങൾ വർദ്ധിപ്പിക്കാൻ വളരെയധികം സഹായകരമായിട്ടുണ്ട്.

ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ആര്യ സലിം, റിനി ഉദയകുമാർ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Continue Reading

Film

‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

Published

on

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.

ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.

രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.

Continue Reading

Film

ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ

മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

Published

on

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ്  വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ  വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.

വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്.  ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌ – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ്‌ ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്,  മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Continue Reading

Trending