Culture
അടിക്കടിയുള്ള വര്‍ധന; ഡീസല്‍ വിലയില്‍ നട്ടംതിരിഞ്ഞ് കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധിമൂലം ബുദ്ധിമുട്ടുന്ന കെ.എസ്.ആര്‍.ടി.സിക്ക് അടിക്കടിയുള്ള ഡീസല്‍വില വര്‍ധന കനത്തഭാരമാകുന്നു. ഡീസല്‍ വിലവര്‍ധനയെ തുടര്‍ന്ന് ഒരു മാസം 30-35 ലക്ഷം രൂപയാണ് കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടാകുന്ന അധികച്ചെലവ്. ഒരു ദിവസം 4.80 ലക്ഷം ലിറ്റര്‍ ഡീസലാണ് കോര്‍പറേഷന്‍ ബസുകള്‍ കുടിച്ചുതീര്‍ക്കുന്നത്. രാജ്യമൊട്ടാകെയുള്ള പൊതുഗതാഗതസംവിധാനങ്ങളിലെ ഉയര്‍ന്ന വിനിയോഗമാണിത്.
ലിറ്ററിന് 58 രൂപ വിലയുള്ളപ്പോള്‍ ഡീസലിനു ദിവസം 2.78 കോടി രൂപയായിരുന്നു ചെലവ്. ഇപ്പോള്‍ ദിവസം മൂന്നരക്കോടിയോളം രൂപ മാറ്റി വെക്കണം. ഡീസല്‍ വാങ്ങിയ ഇനത്തിലെ കോടികളുടെ കുടിശിക തീര്‍ക്കാനും കോര്‍പറേഷന്‍ പാടുപെടുകയാണ്.
കെ.എസ്.ആര്‍.ടി.സിയുടെ മുഖ്യ ഇന്ധനദാതാവായ ഐ.ഒ.സിക്ക് മാത്രം 160 കോടി നല്‍കണം. ഇതിന് പുറമെ കോടതി വിധിയെ തുടര്‍ന്ന് ഡീസല്‍സബ്‌സിഡിയായി ലഭിച്ച 62.60 കോടി രൂപയും ഐ.ഒ.സിക്ക് നല്‍കേണ്ടതുണ്ട്. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന് പത്തുകോടിയോളം രൂപയും നല്‍കേണ്ടതുണ്ട്. ആകെ 192.72 കോടിയാണ് ഈയിനത്തില്‍ നല്‍കേണ്ടി വരുന്നത്. 2013 ജനുവരി 17നാണ് വന്‍കിട ഉപഭോക്താക്കള്‍ക്ക് ഡീസല്‍ വാങ്ങുന്നതിനുള്ള സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയതാണ് കോര്‍പറേഷന് അധികബാധ്യത ഉണ്ടാക്കിയത്.
കെ.എസ്.ആര്‍.ടി.സിക്ക് സബ്‌സിഡി നിരക്കില്‍ ഡീസല്‍ നല്‍കണമെന്ന 2013 മാര്‍ച്ച് 21 ലെ ഹൈക്കോടതി ഉത്തരവ് ഇതേതുടര്‍ന്ന് അതേവര്‍ഷം സെപ്തംബര്‍ 16ന് സുപ്രീംകോടതി അത് സ്റ്റേ ചെയ്തു. ഇതിനിടയിലുള്ള ദിവസങ്ങളില്‍ സബ്‌സിഡി നിരക്കില്‍ ഡീസല്‍ നല്‍കിയ ഇനത്തിലാണ് കെ.എസ്.ആര്‍.ടി.സി ഈ പണം നല്‍കേണ്ടത്. വിലവര്‍ധനയുടെ പശ്ചാത്തലത്തില്‍ നികുതിയിളവ് നല്‍കണമെന്ന ആവശ്യം വീണ്ടും മുന്നോട്ടുവെക്കാന്‍ ഒരുങ്ങുകയാണ് കോര്‍പറേഷന്‍. കെ.എസ്.ആര്‍.ടി.സിക്ക് ലഭ്യമാക്കുന്ന ഡീസലിന് ഇന്ധനവിലയില്‍ സംസ്ഥാനസര്‍ക്കാര്‍ ഇളവ് നല്‍കണമെന്ന് വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഈ ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല. പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സി.എന്‍.ജിയുടെ സാധ്യത വിനിയോഗിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
വില കുറഞ്ഞ സി.എന്‍.ജി ഇന്ധനം ലഭ്യമാക്കാമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ നേരത്തെ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അത് പ്രയോജനപ്പെടുത്താന്‍ പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന കെ.എസ്.ആര്‍.ടി.സിക്ക് കഴിയില്ല. സാധാരണ വാഹനങ്ങളില്‍ 3,000 മുതല്‍ 4,000 രൂപ വരെ മുടക്കി കണ്‍വെര്‍ഷന്‍ കിറ്റ് ഘടിപ്പിച്ചാല്‍ സി.എന്‍.ജിയിലേക്ക് മാറ്റാം. ഇതിന് ഉന്നതതല തീരുമാനം വേണ്ടതുണ്ട്. പെട്രോളിനെ അപേക്ഷിച്ച് ഇന്ധനക്ഷമത കൂടുതലുണ്ട് സി.എന്‍.ജിക്ക്. ആറ് കിലോമീറ്റര്‍ വരെ കൂടുതല്‍ ഓടാം. ലിറ്ററിന് 45നും 55നും ഇടയിലാണ് സി.എന്‍.ജിയുടെ കേരളത്തിലെ വില. പരീക്ഷണ അടിസ്ഥാനത്തില്‍ കൊച്ചിയില്‍ സി.എന്‍.ജി ബസ് ഓട്ടം തുടങ്ങിയത് പ്രതീക്ഷക്ക് നേരിയ വക നല്‍കുന്നു.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Film
ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..
പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
-
kerala2 hours ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
india3 days ago
മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
-
kerala2 days ago
മലപ്പുറത്തെക്കുറിച്ച് നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ എ.വിജയരാഘവന് എല്‍ഡിഎഫ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത് ബോധപൂര്‍വ്വം: വിഡി സതീശന്
-
kerala20 hours ago
ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
-
kerala3 days ago
ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതി സുകാന്തിനെ കസ്റ്റഡിയില്‍ വിട്ടു
-
india3 days ago
ഓപ്പറേഷന് സിന്ദൂറിനിടെ സൈനിക നീക്കത്തിന്റെ വിശദാംശങ്ങള്‍ ചോര്‍ത്തിയ ചാരന് അറസ്റ്റില്‍
-
kerala3 days ago
കനത്ത മഴ: പൂമല ഡാം ഷട്ടറുകള്‍ തുറക്കും
-
kerala3 days ago
കൂട്ടയിടി; അപകട കാരണം ഡ്രൈവര്‍ ഉറങ്ങിയത്