Connect with us

Sports

മുംബൈ മുന്നോട്ട്

Published

on

 

ഇന്‍ഡോര്‍: ജീവിക്കണമോ അതോ മരിക്കണോ…… മുംബൈക്ക് ഇതിലപ്പുറം ഓപ്ഷനുകള്‍ ഉണ്ടായിരുന്നില്ല. നിലവിലെ ചാമ്പ്യന്മാര്‍ എന്നത് സത്യം. പക്ഷേ രോഹിത് ശര്‍മ്മയുടെ സൂപ്പര്‍ സംഘത്തിന് ഈ സീസണ്‍ തോല്‍വികളുടേത് മാത്രമായിരുന്നു. അതിനാല്‍ തന്നെ ഇന്നലെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ വിജയത്തില്‍ കുറഞ്ഞതൊന്നും ടീമിനെ തുണക്കില്ലായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് യുവരാജ് സിംഗിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയുള്ള ക്യാപ്റ്റന്‍ അശ്വിന്റെ നീക്കം പക്ഷേ ഫലം ചെയ്തില്ല. യുവി 14 ല്‍ പുറത്തായപ്പോള്‍ പഞ്ചാബിന്റെ സമ്പാദ്യം 174 റണ്‍സായിരുന്നു. മുംബൈ ശക്തമായ മറുപടിയുമായി കരകയറി. ക്യാപ്റ്റന്‍ രോഹിതും ക്രുനാല്‍ പാണ്‌ഡെയുമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. വെടിക്കെട്ടുകാരന്‍ ക്രിസ് ഗെയില്‍ കേരളത്തില്‍ നടത്തിയ ടൂറിനെല്ലാം ശേഷം മാരകമായ വേഗതയിലായിരുന്നു. 40 പന്തില്‍ 50 റണ്‍സ് നേടിയ അദ്ദേഹമായിരുന്നു ടീമിലെ ടോപ് സ്‌ക്കോറര്‍. കെ. എല്‍ രാഹുല്‍ 24 റണ്‍സ് നേടിയപ്പോള്‍ കരണ്‍ നായര്‍ 23 ല്‍ പുറത്തായി. മുംബൈ ഏഴ് ബൗളര്‍മാരെ പരീക്ഷിച്ചു. ആരും മോശമായിരുന്നില്ല. മക്‌ലഗാനന്‍,ബുംറ,പാണ്ഡ്യ,മാര്‍കാണ്ഡെ,കട്ടിംഗ് എന്നിവര്‍ക്കെല്ലാം ഓരോ വിക്കറ്റ് ലഭിച്ചു. മറുപടി ബാറ്റിംഗില്‍ മുംബൈ നായകന്‍ ബാറ്റിംഗ് ഓര്‍ഡറില്‍ സ്വയം പിറകോട്ട് മാറിയപ്പോള്‍ സൂര്യ കുമാര്‍ യാദവ് 57 റണ്‍സുമായി ടീമിന് നല്ല തുടക്കം നല്‍കി. ഇവിന്‍ ലൂയിസ് പക്ഷേ നിരാശപ്പെടുത്തി. മുജിബുറഹ്മാന് വിക്കറ്റ് നല്‍കി 10 ല്‍ പുറത്തായി. വിക്കറ്റ് കീപ്പര്‍ ഇഷാന് കിഷന് ബാറ്റിംഗില്‍ പ്രൊമോഷന്‍ കിട്ടിയെങ്കിലും മൂന്ന് സിക്‌സറിന്റെ പിന്‍ബലത്തിലും 25 റണ്‍സാണ് നേടിയത്. ഹാര്‍ദിക് പാണ്ഡ്യ വന്നതും നല്ല അടികള്‍ പാസാക്കി 13 പന്തില്‍ 23 റണ്‍സുമായി മടങ്ങി. പിറകെയാണ് രോഹിത് വന്നത്. പിന്നെ കാര്യങ്ങള്‍ മുംബൈ വഴിക്കായി

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

2027 വരെ അല്‍ നാസര്‍ ക്ലബുമായി കരാര്‍ പുതുക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് 2022ല്‍ ക്ലബ്ബില്‍ ചേര്‍ന്ന റൊണാള്‍ഡോ, 105 മത്സരങ്ങളില്‍ നിന്ന് 93 ഗോളുകള്‍ നേടിയിട്ടുണ്ട്.

Published

on

വ്യാഴാഴ്ച (ജൂണ്‍ 26, 2025) പ്രഖ്യാപിച്ച സൗദി പ്രോ ലീഗ് ടീമായ അല്‍ നാസറുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ട് വര്‍ഷത്തെ കരാറിന് ഒപ്പുവച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് 2022ല്‍ ക്ലബ്ബില്‍ ചേര്‍ന്ന റൊണാള്‍ഡോ, 105 മത്സരങ്ങളില്‍ നിന്ന് 93 ഗോളുകള്‍ നേടിയിട്ടുണ്ട്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി പ്രോ ലീഗ് ടീമായ അല്‍ നാസറുമായും പോര്‍ച്ചുഗീസ് ഫോര്‍വേഡുമായും ക്ലബുമായും വ്യാഴാഴ്ച പുതിയ കരാര്‍ വിപുലീകരിച്ചു. പുതിയ കരാര്‍ പ്രകാരം 2027 വരെ 40 വര്‍ഷം നാസറില്‍ തുടരും.

‘ഒരു പുതിയ അധ്യായം ആരംഭിക്കുന്നു. അതേ അഭിനിവേശം, ഒരേ സ്വപ്നം. നമുക്ക് ഒരുമിച്ച് ചരിത്രം സൃഷ്ടിക്കാം,’ റൊണാള്‍ഡോ തന്റെ ഔദ്യോഗിക X അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു.

2025ലെ ഫിഫ ക്ലബ് ലോകകപ്പിന്റെ ഭാഗമാകില്ലെന്ന് അദ്ദേഹം ഈ മാസം ആദ്യം സ്ഥിരീകരിച്ചിരുന്നു.

അടുത്തിടെ സമാപിച്ച സീസണില്‍, അല്‍ നാസര്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി, അടുത്ത വര്‍ഷത്തെ എഎഫ്സി ചാമ്പ്യന്‍സ് ലീഗ് എലൈറ്റില്‍ ഒരു സ്ഥാനം നഷ്ടപ്പെടുത്തി, പകരം എഎഫ്സി ചാമ്പ്യന്‍സ് ലീഗ് 2 ല്‍ കളിക്കും.

Continue Reading

india

ഒസ്ട്രാവ ഗോൾഡൻ സ്പൈക്ക്; നീരജ് ചോപ്രയ്‌ക്ക് സ്വർണം

തന്‍റെ മൂന്നാം ശ്രമത്തിൽ 85.29 മീറ്റർ ദൂരം എറിഞ്ഞാണ് രണ്ടുതവണ ഒളിമ്പിക് മെഡൽ ജേതാവായ താരം സ്വർണമുറപ്പിച്ചത്

Published

on

ചെക്ക് റിപ്പബ്ലിക്കിൽ നടന്ന ഒസ്ട്രാവ ഗോൾഡൻ സ്പൈക്കിൽ ഇന്ത്യയുടെ ജാവലിൻ താരം നീരജ് ചോപ്രക്ക് സ്വർണം. തന്‍റെ മൂന്നാം ശ്രമത്തിൽ 85.29 മീറ്റർ ദൂരം എറിഞ്ഞാണ് രണ്ടുതവണ ഒളിമ്പിക് മെഡൽ ജേതാവായ താരം സ്വർണമുറപ്പിച്ചത്.

ആദ്യ ശ്രമം ഫൗളായിരുന്നെങ്കിലും, രണ്ടാം ശ്രമത്തിൽ 83.45 മീറ്റർ ദൂരം കണ്ടെത്തി നീരജ് ശക്തമായി തിരിച്ചെത്തി. മൂന്നാം റൗണ്ടിൽ 85.29 മീറ്റർ ദൂരം താണ്ടിയതോടെ മറ്റെല്ലാ എതിരാളികളെയും മറികടക്കാൻ നീരജിനായി. ദക്ഷിണാഫ്രിക്കയുടെ ഡോവ് സ്മിത്ത് 84.12 മീറ്റർ ദൂരവുമായി രണ്ടാം സ്ഥാനത്തെത്തി. ഗ്രാനഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സ് 83.63 മീറ്റർ എറിഞ്ഞ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

Continue Reading

Football

കാനറികൾക്ക് മുന്നിൽ അടിതെറ്റി ചെല്‍സി; പിന്നില്‍ നിന്ന ശേഷം 3-1 തോല്‍പ്പിച്ചു വിട്ടു

Published

on

ക്ലബ്ബ് ലോക കപ്പില്‍ ബ്രസീല്‍ ടീമായ ഫ്‌ളമെംഗോയോട് കടുത്ത തോല്‍വി വഴങ്ങി ഇംഗ്ലീഷ് പ്രീമിയര്‍ ക്ലബ് ആയ ചെല്‍സി. ഗ്രൂപ്പ് ഡി യില്‍ ഇന്നലെ രാത്രി നടന്ന മത്സരത്തില്‍ ബ്രസീലില്‍ ഒന്നാംകിട ക്ലബ്ബുകളിലൊന്നായ ഫ്‌ളമെംഗോ തകര്‍ത്തുവിട്ടത്. മത്സരത്തില്‍ ചെല്‍സി താരം നിക്കോളാസ് ജാക്സണ്‍ കളത്തിലെത്തി നാല് മിനിറ്റിനകം ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് അവരുടെ തോല്‍വിക്ക് ആക്കം കൂട്ടി. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ഫ്ളമെംഗോയുടെ തിരിച്ചുവരവ്. ആദ്യ വിസില്‍ മുഴങ്ങി 13-ാം മിനിട്ടില്‍ തന്നെ ചെല്‍സി സ്‌കോര്‍ ചെയ്തു. ഏഴാം നമ്പര്‍ താരം പെഡ്രോ നേറ്റോയുടെ വകയായിരുന്നു ഗോള്‍.

രണ്ടാം പകുതിയിലാണ് ഫ്ലമിങോ മൂന്ന് ഗോളുകള്‍ അടിച്ചത്. 62ാം മിനിട്ടില്‍ ബ്രൂണോ ഹെൻറിക്കും മൂന്ന് മിനിട്ട് പിന്നിട്ടപ്പോഴേക്കും ഡാനിലോയും 83ാം മിനിട്ടില്‍ വാലസി യാനും ഫ്ലമിങോക്ക് വേണ്ടി ചെല്‍സിയുടെ വല ചലിപ്പിച്ചു. ഗ്രൂപ്പ് ഡിയില്‍ ആറ് പോയിന്റോടെ ഫ്ലമിങോയാണ് മുന്നില്‍. രണ്ടാം സ്ഥാനത്തുള്ള ചെല്‍സിക്ക് മൂന്ന് പോയിന്റാണുള്ളത്.

Continue Reading

Trending