Connect with us

Sports

മുംബൈ മുന്നോട്ട്

Published

on

 

ഇന്‍ഡോര്‍: ജീവിക്കണമോ അതോ മരിക്കണോ…… മുംബൈക്ക് ഇതിലപ്പുറം ഓപ്ഷനുകള്‍ ഉണ്ടായിരുന്നില്ല. നിലവിലെ ചാമ്പ്യന്മാര്‍ എന്നത് സത്യം. പക്ഷേ രോഹിത് ശര്‍മ്മയുടെ സൂപ്പര്‍ സംഘത്തിന് ഈ സീസണ്‍ തോല്‍വികളുടേത് മാത്രമായിരുന്നു. അതിനാല്‍ തന്നെ ഇന്നലെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ വിജയത്തില്‍ കുറഞ്ഞതൊന്നും ടീമിനെ തുണക്കില്ലായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് യുവരാജ് സിംഗിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയുള്ള ക്യാപ്റ്റന്‍ അശ്വിന്റെ നീക്കം പക്ഷേ ഫലം ചെയ്തില്ല. യുവി 14 ല്‍ പുറത്തായപ്പോള്‍ പഞ്ചാബിന്റെ സമ്പാദ്യം 174 റണ്‍സായിരുന്നു. മുംബൈ ശക്തമായ മറുപടിയുമായി കരകയറി. ക്യാപ്റ്റന്‍ രോഹിതും ക്രുനാല്‍ പാണ്‌ഡെയുമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. വെടിക്കെട്ടുകാരന്‍ ക്രിസ് ഗെയില്‍ കേരളത്തില്‍ നടത്തിയ ടൂറിനെല്ലാം ശേഷം മാരകമായ വേഗതയിലായിരുന്നു. 40 പന്തില്‍ 50 റണ്‍സ് നേടിയ അദ്ദേഹമായിരുന്നു ടീമിലെ ടോപ് സ്‌ക്കോറര്‍. കെ. എല്‍ രാഹുല്‍ 24 റണ്‍സ് നേടിയപ്പോള്‍ കരണ്‍ നായര്‍ 23 ല്‍ പുറത്തായി. മുംബൈ ഏഴ് ബൗളര്‍മാരെ പരീക്ഷിച്ചു. ആരും മോശമായിരുന്നില്ല. മക്‌ലഗാനന്‍,ബുംറ,പാണ്ഡ്യ,മാര്‍കാണ്ഡെ,കട്ടിംഗ് എന്നിവര്‍ക്കെല്ലാം ഓരോ വിക്കറ്റ് ലഭിച്ചു. മറുപടി ബാറ്റിംഗില്‍ മുംബൈ നായകന്‍ ബാറ്റിംഗ് ഓര്‍ഡറില്‍ സ്വയം പിറകോട്ട് മാറിയപ്പോള്‍ സൂര്യ കുമാര്‍ യാദവ് 57 റണ്‍സുമായി ടീമിന് നല്ല തുടക്കം നല്‍കി. ഇവിന്‍ ലൂയിസ് പക്ഷേ നിരാശപ്പെടുത്തി. മുജിബുറഹ്മാന് വിക്കറ്റ് നല്‍കി 10 ല്‍ പുറത്തായി. വിക്കറ്റ് കീപ്പര്‍ ഇഷാന് കിഷന് ബാറ്റിംഗില്‍ പ്രൊമോഷന്‍ കിട്ടിയെങ്കിലും മൂന്ന് സിക്‌സറിന്റെ പിന്‍ബലത്തിലും 25 റണ്‍സാണ് നേടിയത്. ഹാര്‍ദിക് പാണ്ഡ്യ വന്നതും നല്ല അടികള്‍ പാസാക്കി 13 പന്തില്‍ 23 റണ്‍സുമായി മടങ്ങി. പിറകെയാണ് രോഹിത് വന്നത്. പിന്നെ കാര്യങ്ങള്‍ മുംബൈ വഴിക്കായി

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

രക്ഷകനായി വീണ്ടും ലൂണ; ബ്ലാസ്റ്റേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം വിജയം

ദിമിത്രിയോസ് ഡയമന്റകോസിന്റെ അസിസ്സ്റ്റിലാണ് ലൂണ ഗോള്‍ നേടിയത്

Published

on

കൊച്ചി ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആര്‍ത്തിരമ്പിയ മഞ്ഞക്കടലിനെ സാക്ഷിയാക്കി ഐഎസ്എല്‍ പത്താം സീസണിലെ രണ്ടാം മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്.സിയെ തകര്‍ത്തു വിട്ട് കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 74ാം മിനിറ്റില്‍ സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണയിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് വിജയ ഗോള്‍ നേടിയത്.

ദിമിത്രിയോസ് ഡയമന്റകോസിന്റെ അസിസ്സ്റ്റിലാണ് ലൂണ ഗോള്‍ നേടിയത്. ബ്ലാസ്‌റ്റേഴ്‌സിനായി 12ാം ഗോള്‍ നേടിയ ലൂണയാണ് കളിയിലെ താരം.

ആദ്യ പകുതിയിലടക്കം നിരവധി അവസരങ്ങള്‍ ഇരുടീമിനും ലഭിച്ചെങ്കിലും ഒന്നും ഗോള്‍ വലക്കടത്താന്‍ സാധിച്ചില്ല. ബ്ലാസ്‌റ്റേഴ്‌സിന്റെ മലയാളി ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷിന്റെ മിന്നും സേവുകള്‍ ബ്ലാസ്‌റ്റേഴ്‌സിന് മുതല്‍ക്കൂട്ടായി. രണ്ട് കളിയില്‍ 6 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് ടേബിളില്‍ രണ്ടാമതാണ്.

Continue Reading

india

ഇന്ത്യയുടെ മെഡല്‍നേട്ടം 50 കടന്നു; ശ്രീശങ്കറിന് വെള്ളി; ജിന്‍സണ് വെങ്കലം

വനിതകളുടെ 1500 മീറ്റർ ഓട്ടമത്സരത്തിൽ ഹർമിലാൻ ബെയ്ൻസും വെള്ളി മെ‍ഡൽ‌ നേടി

Published

on

ഏഷ്യൻ ഗെയിംസ് പുരുഷ ലോങ്ജംപിൽ വെള്ളി മെ‍ഡൽ നേടി മലയാളി താരം എം.ശ്രീശങ്കർ. 8.19 മീറ്റർ ചാടിയാണു താരത്തിന്റെ മെഡൽ നേട്ടം. മറ്റൊരു മലയാളി താരം ജിൻസൺ ജോൺസൺ 1500 മീറ്റർ ഓട്ടമത്സരത്തിൽ വെങ്കലവും കരസ്ഥമാക്കി. 1500 മീറ്ററിൽ അജയ്‌ കുമാർ സരോജിലൂടെ വെള്ളി മെഡലും ഇന്ത്യയ്ക്കാണ്. വനിതകളുടെ 1500 മീറ്റർ ഓട്ടമത്സരത്തിൽ ഹർമിലാൻ ബെയ്ൻസും വെള്ളി മെ‍ഡൽ‌ നേടി.

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ട് സ്വര്‍ണം കൂടി. സ്റ്റീപിള്‍ ചേസില്‍ അവിനാഷ് സാബ്‍ലെയും ഷോട്പുട്ടില്‍ തേജീന്ദര്‍പാല്‍ സിങ്ങുമാണ് സ്വര്‍ണം നേടിയത്. 3000 മീറ്റർ സ്റ്റീപ്പ്ൾ ചേസിൽ അവിനാശ് സാബ്‌ലെയാണ് സ്വർണം നേടിയത്. എട്ട് മിനിറ്റും 19 സെക്കൻഡും കൊണ്ടാണ് അവിനാശ് ഫിനിഷ് ചെയ്തത്. മറ്റു താരങ്ങളെ ബഹുദൂരം പിന്നിലാക്കി 25 മീറ്ററോളം വ്യത്യാസത്തിലാണ് അവിനാശ് സ്വർണ മെഡൽ നേട്ടത്തിലേക്ക് ഓടിക്കയറിയത്.

ജക്കാര്‍ത്തയില്‍ നടന്ന കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ഇറാന്‍ താരം ഹൊസൈന്‍ കെയ്ഹാനി സ്ഥാപിച്ച റെക്കോഡാണ് അവിനാഷ് മറികടന്നത്. 8:22.29 സെക്കന്‍ഡിലായിരുന്നു ഇറാന്‍ താരം അന്ന് ഫിനിഷ് ചെയ്തത്. ഈയിനത്തില്‍ നിലവിലെ ദേശീയ റെക്കോഡ് ഉടമകൂടിയാണ് അവിനാഷ്.

2019ൽ എട്ട് മിനിറ്റും 30 സെക്കൻഡും കൊണ്ട് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയിരുന്നു. അത് മറികടക്കുന്ന പ്രകടനമാണ് അവിനാശ് ഹാങ്‌ചോയിൽ നടത്തിയത്. മഹാരാഷ്ട്രയിലെ ഒരു കർഷക കുടുംബത്തിൽ ജനിച്ച അവിനാശ് ആറു കിലോമീറ്ററോളം നടന്നാണ് സ്‌കൂളിൽ പോയിരുന്നത്. ബാല്യകാലത്തെ ഈ അനുഭവങ്ങളാണ് അദ്ദേഹത്തിലെ അത്‌ലറ്റിനെ രൂപപ്പെടുത്തിയത്.

Continue Reading

Indepth

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ച് ലഖ്‌നൗ കോടതി

ഈ വര്‍ഷം ജൂണില്‍ ഇതുമായി ബന്ധപ്പെട്ട് നൃപേന്ദ്ര പാണ്ഡെ സമര്‍പ്പിച്ച ഹര്‍ജി കീഴ്‌ക്കോടതി തള്ളിയിരുന്നു.

Published

on

സവര്‍ക്കെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ലഖ്നൗ കോടതിയുടെ നോട്ടീസ്. അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡെയുടെ ഹര്‍ജിയിലാണ് സെഷന്‍സ് കോടതിയുടെ നടപടി.

ഭാരത് ജോഡോ യാത്രയ്ക്കിടെ കഴിഞ്ഞവര്‍ഷം മഹാരാഷ്ട്രയില്‍ വച്ച് സവര്‍ക്കെതിരെ നടത്തിയ പരാമര്‍ശമാണ് ഹര്‍ജിക്ക് ആധാരം. ഈ വര്‍ഷം ജൂണില്‍ ഇതുമായി ബന്ധപ്പെട്ട് നൃപേന്ദ്ര പാണ്ഡെ സമര്‍പ്പിച്ച ഹര്‍ജി കീഴ്‌ക്കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് തിരുത്തല്‍ ഹര്‍ജിയാണ് സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്.

നിയമത്തെയും വസ്തുതയെയും കുറിച്ചുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ കീഴ്‌ക്കോടതി ഹര്‍ജി ഫയലില്‍ സ്വീകരിക്കേണ്ടതായിരുന്നുവെന്ന് നിരീക്ഷിച്ചാണ് സെഷന്‍സ് കോടതി നടപടി. കേസ് കീഴ്‌ക്കോടതിയിലേക്ക് കൈമാറിയ സെഷന്‍സ് കോടതി, നവംബര്‍ ഒന്നിന് ഹര്‍ജി വീണ്ടും പരിഗണിക്കുമെന്നും അറിയിച്ചു.

സവര്‍ക്കറെ ബ്രിട്ടീഷുകാരുടെ സേവകന്‍ എന്ന് വിളിച്ച രാഹുല്‍ ഗാന്ധി, ബ്രിട്ടീഷുകാരില്‍ നിന്ന് സവര്‍ക്കര്‍ പെന്‍ഷന്‍ വാങ്ങിയതായും ആരോപിച്ചു. സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ പരാമര്‍ശങ്ങള്‍ എന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

Continue Reading

Trending