Connect with us

Culture

ലാലീഗയില്‍ ബാര്‍സ തോല്‍വി രുചിക്കുമോ; അപരാജിതരെ വെട്ടാന്‍ റയല്‍ മാഡ്രിഡ്

Published

on

ബാര്‍സിലോണ: ഇന്ന് സൂപ്പര്‍ എല്‍ ക്ലാസിക്കോ പോരാട്ടം. ലാലീഗ ചാമ്പ്യന്‍പ്പട്ടം ഇതിനകം സ്വന്തമാക്കി കഴിഞ്ഞ ബാര്‍സിലോണയുടെ ലക്ഷ്യം വ്യക്തം-സീസണിലെ അപരാജിത യാത്ര തുടരണം. റയല്‍ മാഡ്രിഡിന്റെ മോഹം 27ന് കീവില്‍ നടക്കാനിരിക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് മുമ്പ് എല്‍ ക്ലാസികോ വിജയവുമായി ഒന്ന് ഒരുങ്ങണം. രണ്ട് പ്രഖ്യാപിത ശത്രുക്കള്‍ മുഖാമുഖം വരുമ്പോള്‍ തീപ്പാറും നുവോ കാമ്പില്‍. സ്വപ്‌നതുല്യമായ യാത്രയാണ് സീസണില്‍ മെസിയും സംഘവും നടത്തുന്നത്. ഇത് വരെ ഒരു കളിയും തോറ്റിട്ടില്ല. ലാലീഗയിലെ റെക്കോര്‍ഡാണിത്. സീസണില്‍ ഇനി മൂന്ന് മല്‍സരങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ഇന്ന് തോല്‍ക്കാതിരുന്നാല്‍ രക്ഷപ്പെട്ടു എന്നതാണ് ടീമിന്റെ മോഹം. എല്ലാവരെയും തോല്‍പ്പിക്കാനായതിലെ സന്തോഷം ചെറുതല്ല. സെവിയെക്ക് മുന്നില്‍ ഇടക്കൊന്ന് പതറിയെങ്കിലും പിന്നീട് ആ നിരാശ അകറ്റി. അവസാന മല്‍സരത്തില്‍ ഡി്‌പ്പോര്‍ട്ടീവോ ലാ കോരുണക്ക് നാല് ഗോളുകളാണ് ബാര്‍സ സമ്മാനിച്ചത്. ഇതില്‍ മൂന്നും മെസിയുടെ ബൂട്ടില്‍ നിന്നായിരുന്നു.

കപ്പ് സ്വന്തമാക്കിയതിന്റെ ആഹ്ലാദത്തിലാണ് ഇപ്പോഴും എല്ലാവരും. പക്ഷേ സ്വന്തം മൈതാനത്ത് അതൊന്ന് ആഘോഷമാക്കാനാണ് എല്ലാവര്‍ക്കും താല്‍പ്പര്യം. അത് റയലിനെ തോല്‍പ്പിച്ചാവുമ്പോള്‍ ആവേശം ഇരട്ടിയാവും. രണ്ട് ദിവസം മുമ്പ് ബാര്‍സ താരങ്ങളെല്ലാം കുടുംബസമേതം ആഘോഷത്തിലായിരുന്നു. ഇന്നലെ പരിശീലനത്തില്‍ എല്ലാവരും സജീവമായിരുന്നു. മെസിയും സുവാരസും കൂട്ടീന്യോയും ഉള്‍പ്പെടുന്ന മുന്‍നിരയില്‍ തന്നെയാണ് ആരാധകരുടെ പ്രതീക്ഷകള്‍.

സൈനുദ്ദീന്‍ സിദാന്റെ യൂറോപ്യന്‍ ചാമ്പ്യന്‍ സംഘം അവകാശ വാദങ്ങള്‍ക്കൊന്നും മുതിരുന്നില്ല. ലാലീഗ കിരീടം നഷ്ടമായെങ്കിലും ഇന്ന് ജയിച്ചാല്‍ ബാര്‍സയുടെ ആഘോഷം കലക്കാന്‍ കഴിയുമെന്ന് അവര്‍ക്കറിയാം. കൃസ്റ്റിയാനോ തന്നെ ടീമിന്റെ തുരുപ്പ് ചീട്ട്. ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ രണ്ടാം പാദത്തില്‍ രണ്ട് ഗോളുകള്‍ നേടിയ കരീം ബെന്‍സേമ, ജെറാത്് ബെയില്‍ എന്നിവരെയും ഇന്ന് സിദാന്‍ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തുമെന്നാണ് കരുതുന്നത്. എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ പലപ്പോഴും സിദാന്റെ സംഘം പിറകോട്ട് പോയിട്ടുണ്ട്. ഇത്തവണ ആ കുറവ് നികത്തണമെന്ന ആവേശമുണ്ട് താരങ്ങള്‍ക്ക്.

സീസണില്‍ ഇതിനകം രണ്ട് മേജര്‍ കിരീടങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നു ബാര്‍സിലോണ. കിംഗ്‌സ് കപ്പും ലാലീഗയും. റയലിനാവട്ടെ ഇത് വരം ഒന്നും ലഭിച്ചിട്ടില്ല. ചാമ്പ്യന്‍സ് ലീഗാണ് അവരുടെ നോട്ടവും പ്രതീക്ഷയും. ആ കിരീടം സ്വന്തമാക്കിയാല്‍ എല്ലാ കുറവുകളും നികത്താന്‍ കഴിയുമെന്നും അവര്‍ കരുതുന്നു.

Film

മാത്യു തോമസ് നായകനാകുന്ന ‘നൈറ്റ് റൈഡേഴ്സ്’; നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിലെ കഥ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്.

Published

on

എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “നൈറ്റ് റൈഡേഴ്സ്” ൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. പ്രശസ്ത ചിത്രസംയോജകനായ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്. വമ്പൻ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ നീലവെളിച്ചം, അഞ്ചക്കള്ളകോക്കാൻ, ഹലോ മമ്മി തുടങ്ങിയ ചിത്രങ്ങളുടെ സഹനിർമാണത്തിനു ശേഷം എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന സിനിമ കൂടിയാണിത്. വിമൽ ടി.കെ, കപിൽ ജാവേരി, ഗുർമീത് സിംഗ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാണം.

യുവതാരം മാത്യു തോമസ് ആണ് ചിത്രത്തിലെ നായകൻ. മീനാക്ഷി ഉണ്ണികൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ്, ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ധീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Continue Reading

Film

ഇരുപതാം ദിവസം പിന്നിട്ട് പ്രേക്ഷകഹൃദയങ്ങൾ കവർന്ന് ‘നരിവേട്ട’ മുന്നോട്ട്

Published

on

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട ഗംഭീര പ്രദർശന വിജയം നേടി മുന്നേറുന്നു. ഇതിനോടകം മൂന്നാം ആഴ്ച പിന്നിട്ടിരിക്കുന്ന നരിവേട്ടയുടെ പ്രദർശനം ഭാഷാഭേദമില്ലാതെ ഏവർക്കും ആസ്വദിക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്.  അതോടൊപ്പം ആഗോള ബോക്സ് ഓഫീസില്‍ 22 കോടിയിലധികം നരിവേട്ട നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഒന്നിലധികം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിൽ വർഗീസ് പീറ്റർ എന്ന ചെറുപ്പക്കാരന്റെ ജീവിതയാത്ര കൂടിയാണ് പറയുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന നരിവേട്ട നോണ്‍ ലീനിയറായാണ് ആവിഷ്കരിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക – നിരൂപക പ്രശംസയും അതോടൊപ്പം ഓസ്ട്രേലിയയിൽ നടന്ന പ്രീമിയർ ഷോയിൽ മികച്ച പ്രതികരണവും കരസ്ഥമാക്കിയ ചിത്രമിപ്പോൾ ടോവിനോ തോമസ് എന്ന നടന്റെയും സ്റ്റാറിന്റെയും കരിയർ ഗ്രാഫ് വളർച്ചയുടെയും കാരണമായി മാറിയിരിക്കുകയാണ്.

ആദിവാസി ഭൂമി പ്രശ്നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി തന്നെ 2003 ഫെബ്രുവരി 19ന് വയനാട്ടിലെ മുത്തങ്ങയില്‍ നടന്ന സംഭവങ്ങളെ കഥാകാരന്റെ ഭാവന കൂടി ചേര്‍ത്തുവെച്ച് അവതരിപ്പിക്കുകയാണ് നരിവേട്ട. മുത്തങ്ങ സമര കാലത്ത് പരക്കെ പറയപ്പെട്ടിരുന്ന സംശയങ്ങളാണ് സിനിമയുടെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്നത്. അതോടൊപ്പം ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിൽ ബഷീറായി എത്തിയ  സുരാജ് വെഞ്ഞാറമൂട്, ഡിഐജി  കേശവദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചേരൻ, ആര്യ സലീം, പ്രിയംവദ കൃഷ്ണൻ എന്നിവർ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിചിരിക്കുന്നത്. ഇഷ്ഖില്‍ നിന്നും നരിവേട്ടയിലെത്തുമ്പോഴുള്ള  അനുരാജ് മനോഹറെന്ന സംവിധായകന്റെ സംവിധാന മികവും , ജേക്സ് ബിജോയുടെ ‌ സംഗീത മികവുമാണ് ചിത്രത്തെ ഏറെ ആകർഷകമാക്കിയത്. അബിൻ്റെ എഴുത്തിനും അനുരാജിന്റെ മേക്കിങ്ങിനും ഒപ്പംനിന്നുകൊണ്ട് ഒരു സിംഫണിതന്നെ തീർക്കുകയായിരുന്നു ജേക്സ് ബിജോയ്. ഛായാഗ്രഹണം നിർവഹിച്ച വിജയ്, സംഗീതം നൽകിയ ജേക്സ് ബിജോയ്, എഡിറ്റർ ഷമീർ മുഹമ്മദ്, ആർട്ട് ചെയ്ത ബാവ എന്നിവരുടെ സംഭാവനകളും ഗംഭീരമായി തന്നെ പ്രതിഫലിക്കുന്നുണ്ട്.

Continue Reading

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Trending