More
ഇതല്ലേ കാവ്യനീതി-തേര്‍ഡ് ഐ

കമാല്‍ വരദൂര്‍
കാവ്യനീതി… സമനില എന്ന പദത്തിന് അനുയോജ്യമായ മല്‍സരം. ഗോളുകളില്‍ മാത്രമല്ല സമാസമം- വേഗതയില്‍, തന്ത്രങ്ങളില്‍, ആക്രമണങ്ങളില്‍, ഫൗളുകളില്‍, നിലപാടുകളിലും തുല്യത പ്രകടമായിരുന്നു. പാരമ്പര്യം നിര്‍ണയിക്കുന്ന ആക്രമണോത്സുകത പ്രകടമായ പോരാട്ടം. എല്‍ ക്ലാസിക്കോ എന്ന വിശേഷണത്തിലെന്ന പോലെ 94 മിനുട്ട് പോരാട്ടത്തില്‍ ഒരു മിനുട്ട് പോലും വിരസമായിരുന്നില്ല. കൃസ്റ്റിയാനോയും മെസിയും തമ്മിലുള്ള പോരാട്ടത്തില്‍ നോക്കുക-രണ്ട് പേരും നേടി സുന്ദരമായ ഗോളുകള്‍. ലക്ഷ്യതയുടെ അഴകായ കൃസ്റ്റിയാനോ റൊണാള്‍ഡോ കരുത്തിനൊപ്പം നില്‍ക്കുന്ന ലാസ്റ്റ് ടൈം ടച്ചുമായി നേടിയ ഗോള്‍ അപാരമായിരുന്നെങ്കില്‍ മെസിയോ… വ്യക്തിഗത മികവിന്റെ അപ്പോസ്തലന്‍… പന്ത് കാലില്‍ കിട്ടിയാല്‍ ഇത്ര അപകടകാരിയായ മറ്റൊരാള്‍ ലോക ഫുട്‌ബോളില്‍ ഇല്ലെന്ന് തെളിയിക്കുന്ന സ്‌റ്റൈല്‍ ഗോള്‍. ഫുട്‌ബോളിലെ കാവല്‍ക്കാരില്‍ എയര്‍ ബോളുകളുടെ സഞ്ചാരത്തെ അതിവേഗം മനസ്സിലാക്കുന്ന കൈലര്‍ നവാസിന് പോലും പിടികൊടുക്കാത്ത ക്ലാസിക് ഷോട്ട് വലയുടെ മോന്തായത്തില്‍ പതിച്ചപ്പോള്‍ ആ സൗന്ദര്യത്തിന്റെ പേരായിരുന്നില്ലേ മെസി…?കൃസ്റ്റിയാനോക്ക് കരീം ബെന്‍സേമയും മെസിക്ക് ലൂയിസ് സുവാരസും തണലാണ്. കരീമിന്റെ ബ്രില്ല്യന്‍സ് എത്ര സുന്ദരമാണ്. ക്ലാസ് ടച്ച് എന്ന് പറയുന്നത് പോലെ പന്തിനെ അമ്മാനമാടുന്ന വേഗതയെ എന്ത് വിളിക്കണം… പാസുകളുടെ ആധിക്യത്തിലേക്ക് എത്ര സമയമാണ് അദ്ദേഹം പന്തുകള്‍ സമ്മാനിക്കുന്നത്. കൃസ്റ്റിയനോ നേടിയ ഗോളിലേക്ക് കരീം നല്‍കിയ പാസിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല. സി.ആര്‍-7 രണ്ടാം പകുതിയില്‍ ഇല്ലാതിരുന്നത് കരീമിന്റെ നിര്‍ഭാഗ്യമായിരുന്നെങ്കില്‍ ആ കുറവ് നികത്തി ബെയിലിന്റെ ഗോള്‍ ആ താരത്തിലെ പ്രതിഭയുടെ ശക്തിയായിരുന്നു. തന്ത്രങ്ങളുടെ വിശാലതയില്‍ സിദാന്‍ ലക്ഷ്യമിടുന്നത് ചാമ്പ്യന്‍സ് ലീഗാവുമ്പോള്‍ കൃസ്റ്റിയാനോയെ സംരക്ഷിക്കേണ്ടത് പരിശീലകന്റെ ഉത്തരവാദിത്വമായിരുന്നു. അവിടെ അദ്ദേഹം നല്ല പരിശീലകനായി. രോഷ പ്രകടനത്തിലും അഭിനയത്തിലും മാത്രമല്ല കൗശലത്തിലും സുവാരസിനോളം വരില്ല ആരും. എല്‍ക്ലാസിക്കോയില്‍ ഗോള്‍വേട്ട ശീലമാക്കിയ ഉറുഗ്വേക്കാരന്റെ സൂത്ര പ്രകടനത്തില്‍ പിറന്ന ഗോളും മെസിക്കായി സമര്‍പ്പിക്കുന്ന പാസുകളും സൗഹൃദത്തിന്റെ, സ്‌നേഹത്തിന്റെ സമ്പന്നമായ കാഴ്ച്ചകളായിരുന്നു.ലോകം കാല്‍പ്പന്തിനൊപ്പം, സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം ആരവങ്ങളോടെ സഞ്ചരിക്കുമ്പോള്‍ ഏത് റഫറിക്കാണ് പിഴക്കാതിരിക്കുക… കളിയുടെ കാഴ്ച്ചാ ലോകത്ത് നിന്നും ഉച്ചത്തില്‍ നമുക്ക് പറയാം റഫറി അലക്‌സാണ്ടറോ ഹെര്‍ണാണ്ടസ് സമ്മര്‍ദ്ദത്തിലായിരുന്നു. പക്ഷേ അദ്ദേഹം നുവോ കാമ്പില്‍ 94 മിനുട്ട് വിസിലുമായി പറന്ന് നടന്നത് ലോക ഫുട്‌ബോളിന് നടുവിലൂടെയായിരുന്നു. തൊട്ടാലും തിരിഞ്ഞാലുമെല്ലാം വന്‍കിട താരങ്ങള്‍. സെര്‍ജിയോ റോബര്‍ട്ടോക്ക് ചുവപ്പ് വേണ്ടിയിരുന്നില്ല, മെസി നേടിയ ഗോളിലേക്ക് പന്ത് നല്‍കുന്നതിന് മുമ്പ് സുവാരസ് കൃത്യമായി ഫൗള്‍ കാണിച്ചിരുന്നു, വേണ്ടാത്ത ഫൗള്‍ മെസിയും കാട്ടി, ജെറാത്ത് ബെയില്‍ ഉംതീതിയെ ശക്തമായാണ് ചാര്‍ജ് ചെയ്തത്-ചുവപ്പ് അര്‍ഹിച്ചത്. പക്ഷേ നല്‍കിയില്ല. മാര്‍സിലോയെ പെനാല്‍ട്ടി ബോക്‌സില്‍ വെട്ടിവീഴ്ത്തിയത് നിര്‍ബന്ധ പെനാല്‍ട്ടിയായിരുന്നു. അതും നല്‍കിയില്ല. റയല്‍ നായകന്‍ റാമോസ് പലവട്ടം കളി നിയമങ്ങളെ വെല്ലുവിളിച്ചു-പക്ഷേ ഒരു മഞ്ഞയില്‍ അദ്ദേഹം രക്ഷപ്പെട്ടു…
വീറും വാശിയും അടിയും പിടിയും പിന്നെ ഗോളും ഗോള്‍ നിഷേധങ്ങളും അവസാനം സ്‌നേഹ പ്രകടനങ്ങളും വിടവാങ്ങലും-ഇതാണ് കളി… ഇതാണ് ഫുട്‌ബോള്‍-ആക്ഷന്‍ ത്രില്ലര്‍ സിനിമ പോലെ.
ഒരു വേദന ബാക്കി-സൗമ്യതയുടെ പര്യായമായി, മികവിന്റെ അലങ്കാരമായി എല്‍ ക്ലാസികോ മല്‍സരങ്ങളെ സമ്പന്നമാക്കിയ ആന്ദ്രെ ഇനിയസ്റ്റ… നായകന്റെ ആം ബാന്‍ഡ് മെസിക്ക് നല്‍കി തലയും താഴ്ത്തി നുവോ കാമ്പിലെ അലമുറകള്‍ക്കിടെ നടന്നു നീങ്ങിയ ഇനിയസ്റ്റ… ടണലില്‍ വെച്ച് അദ്ദേഹത്തെ സ്വീകരിക്കാന്‍ സൈനുദ്ദീന്‍ സിദാനുണ്ടായിരുന്നു. എല്ലാ വൈരാഗ്യവും മാറ്റി നിര്‍ത്തി സിസു ഇനിയസ്റ്റയെ ആലിംഗനം ചെയ്തു. സ്‌നേഹമാണ് ഫുട്‌ബോള്‍, ആദരമാണ് ഫുട്‌ബോള്‍, അര്‍പ്പണമാണ് ഫുട്‌ബോള്‍.
kerala
അട്ടപ്പാടിയില്‍ പുലിപ്പല്ലും ചന്ദനവുമായി മുന്‍ വാച്ചര്‍ ഉള്‍പ്പെടെ മൂന്ന്‌പേര്‍ പിടിയില്‍

അട്ടപ്പാടിയില്‍ പുലിപ്പല്ലും ചന്ദനവുമായി വനംവകുപ്പ് മുന്‍ വാച്ചര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍. ഇവര്‍ രണ്ട്
പുലിപ്പലും, അഞ്ച് കിലോ ചന്ദനവുമായാണ് പിടിയിലായത്. മുന്‍ വനം വകുപ്പ് വാച്ചര്‍ കൃഷ്ണമൂര്‍ത്തി (60), പുതൂര്‍ ചേരിയില്‍ വിട്ടില്‍ അബ്ദുള്‍ സലാം (56), ആലുവ ശ്രീമൂലനഗരം ഇടപ്പള്ളത്ത് വീട്ടില്‍ നിയാസ് (42) എന്നിവരാണ് വനം വകുപ്പിന്റെ പാലക്കാട് ഇന്റലിജന്‍സ് ഫ്ളൈയിംഗ് സ്‌ക്വാഡിന്റെ പിടിയിലായത്. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്.
പുലിപ്പലും ചന്ദനവും വാങ്ങിക്കാനെത്തിയവര്‍ എന്ന് നടിച്ചാണ്് വനംവകുപ്പ് വിജിലന്‍സ് സംഘം ആദ്യം അബ്ദുള്‍ സലാമിനെ ബന്ധപ്പെട്ടത്. തുടര്‍ന്ന് അബ്ദുള്‍ സലാമിന്റെ ബൈക്കില്‍ ഇവര്‍ക്കായി ചന്ദനവുമായി എത്തിയ മൂലക്കൊമ്പ് സ്വദേശിയെ വേഷം മാറിയെത്തിയ ഫൈളൈയിംഗ് സ്‌ക്വാഡ് പിടിച്ചുകൂടാന്‍ ശ്രമിച്ചു. എന്നാല്‍ ഇയാള്‍ ബൈക്ക് ഉപേക്ഷിച്ചു ഓടി രക്ഷപ്പെട്ടു. ഇതിന് പിന്നാലെ പുലിപ്പലുമായി എത്തിയ അബ്ദുള്‍ സലാമും നിയാസും സ്‌ക്വാഡിന്റെ പിടിയിലായിരുന്നു.
ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പുലിപ്പല്‍ നല്‍കിയത് മുന്‍ ഫോറസ്റ്റ് വാച്ചറായ കൃഷ്ണമൂര്‍ത്തിയാണെന്ന വിവരം ലഭിച്ചത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച്ച രാവിലെ കൃഷ്ണമൂര്‍ത്തിയെയും അറസ്റ്റ് ചെയ്തു. പിടിയിലായ മൂന്ന് പേരെയും അഗളി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
kerala
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കുമ്പളങ്ങാട് ബിജു വധക്കേസ്: എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം
തൃശൂർ മൂന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷിച്ചത്

ഡിവൈഎഫ്ഐ പ്രവർത്തകൻ കുമ്പളങ്ങാട് ബിജുവിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ പ്രതികളായ എട്ട് ആർഎസ്എസ് പ്രവർത്തകർക്കും ജീവപര്യന്തം തടവ് ശിക്ഷ. തൃശൂർ മൂന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷിച്ചത്. കേസിൽ 9 പ്രതികളാണ് ആകെയുള്ളത്. 2010ലാണ് കേസിന് ആസ്പദമായ സംഭവം.
പ്രതികളായ ജയേഷ്, സുമേഷ്, സെബാസ്റ്റ്യൻ, ജോൺസൺ, ബിജു, , രവി, സജീഷ്, സുനീഷ്, സനീഷ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഇതിൽ ആറാം പ്രതി രവി മരണപ്പെട്ടിരുന്നു. 2010 മെയ് 16നാണ് തൃശൂർ കുമ്പളങ്ങാട് വായനശാലയ്ക്ക് മുന്നിൽ വെച്ചായിരുന്നു കൊലപാതകം. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.
ബിജുവിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച കുമ്പളങ്ങാട് പന്തലങ്ങാട്ട് ജിനീഷിന് (39) പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ ജിനീഷ് അടക്കം 24 സാക്ഷികളെ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും വിസ്തരിച്ചു. 82 രേഖകളും വാളുകളും അടക്കം 23 തൊണ്ടി മുതലുകളും ഹാജരാക്കി. വടക്കാഞ്ചേരി സിഐ ആയിരുന്ന ടി.എസ്.സിനോജ് ആണ് കേസന്വേഷണം നടത്തി കുറ്റത്രം സമർപ്പിച്ചത്. വിധി പറയാനായി കേസ് 20 തവണ മാറ്റിവെച്ചിരുന്നു.
kerala
സംസ്ഥാനത്ത് മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് നാലുജില്ലകളില്‍ തീവ്രമഴ; ഓറഞ്ച് അലര്‍ട്ട്
ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് നാലുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.നാളെ മുതല്‍ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.
നാളെ മുതല്‍ വ്യാഴാഴ്ച വരെ വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. നാളെയും തിങ്കളാഴ്ചയും ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ചയും ബുധനാഴ്ചയും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രളയ സാധ്യത മുന്നറിയിപ്പ്
അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെ താഴെ പറയുന്ന നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ നിലനില്‍ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
ഓറഞ്ച് അലര്‍ട്ട്
പത്തനംതിട്ട: അച്ചന്‍കോവില്‍ (കോന്നി ഏഉ സ്റ്റേഷന്‍), മണിമല (തോന്ദ്ര – വള്ളംകുളം സ്റ്റേഷന്‍)
കാസര്‍കോട്: ഉപ്പള നദി (ഉപ്പള സ്റ്റേഷന്‍), നീലേശ്വരം (ചെയ്യം റിവര്‍ സ്റ്റേഷന്‍), മൊഗ്രാല്‍ (മധുര്‍ സ്റ്റേഷന്‍), ഷിറിയ (പുത്തിഗെ സ്റ്റേഷന്‍)
മഞ്ഞ അലര്‍ട്ട്
ആലപ്പുഴ: അച്ചന്‍കോവില്‍ (നാലുകെട്ടുകവല സ്റ്റേഷന്‍)
കണ്ണൂര്‍: പെരുമ്പ (കൈതപ്രം റിവര്‍ സ്റ്റേഷന്‍), കവ്വായ് (വെള്ളൂര്‍ റിവര്‍ സ്റ്റേഷന്‍)
കാസര്‍കോട്: കരിയങ്കോട് (ഭീമനടി സ്റ്റേഷന്‍), ചന്ദ്രഗിരി (പല്ലങ്കോട് സ്റ്റേഷന്‍), ഷിറിയ (അങ്ങാടിമോഗര്‍ സ്റ്റേഷന്‍)
കൊല്ലം: പള്ളിക്കല്‍ (ആനയടി സ്റ്റേഷന്‍)
കോട്ടയം: മീനച്ചില്‍ (പേരൂര്‍ സ്റ്റേഷന്‍)
കോഴിക്കോട്: കോരപ്പുഴ (കുന്നമംഗലം സ്റ്റേഷന്‍)
പത്തനംതിട്ട: അച്ചന്‍കോവില്‍ (കല്ലേലി സ്റ്റേഷന്‍ & പന്തളം സ്റ്റേഷന്‍), പമ്പ (ആറന്മുള സ്റ്റേഷന്‍)
തൃശൂര്‍: കരുവന്നൂര്‍ (കരുവന്നൂര്‍ സ്റ്റേഷന്‍)
യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
-
kerala23 hours ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF23 hours ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
kerala3 days ago
കണ്ണൂരില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala2 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
india3 days ago
കന്നഡ തമിഴില്‍ നിന്നാണ് ഉണ്ടായത്; കമല്‍ ഹാസന്റെ വിവാദ പരാമര്‍ശത്തിനെതിരെ കന്നഡ അനുകൂല സംഘടനകള്‍ രംഗത്ത്
-
kerala3 days ago
സംസ്ഥാനത്ത് രണ്ട് റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം
-
GULF2 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍
-
kerala3 days ago
ജൂണ്‍ മാസത്തിലെ വൈദ്യുതി ബില്ലില്‍ ഇന്ധന സര്‍ചാര്‍ജ് കുറയും; കെഎസ്ഇബി