Connect with us

Culture

കര്‍ണാടക: നാണക്കേടില്‍ നിന്ന് കരകയറാന്‍ വ്യാജപ്രചാരണങ്ങളുമായി ആര്‍.എസ്.എസ്‌

Published

on

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് മനസിലായതോടെ ബി.എസ് യെദ്യൂരപ്പ നാണം കെട്ട് ഇറങ്ങിപ്പോകേണ്ടി വന്ന സാഹചര്യത്തില്‍ ന്യായവാദങ്ങളുമായി സംഘപരിവാര്‍. കര്‍ണാടകയില്‍ അപ്രതീക്ഷിതമായി രൂപം കൊണ്ട പ്രതിപക്ഷ ഐക്യം അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്നാല്‍ തങ്ങളുടെ നിലനില്‍പിനെ അത് ബാധിക്കുമെന്ന തിരിച്ചറിവാണ് ആസൂത്രിത പ്രചാരണങ്ങളുമായി രംഗത്തിറങ്ങാന്‍ സംഘപരിവാറിനെ പ്രേരിപ്പിക്കുന്നത്. കര്‍ണാടകയില്‍ നടന്ന രാഷ്ട്രീയ നീക്കങ്ങളെല്ലാം യെദ്യൂരപ്പയും ബെല്ലാരി സഹോദരന്‍മാരും ശ്രീരാമലുവും ആസൂത്രണം ചെയ്തതാണ്. മോദിക്കും അമിത് ഷാക്കും ആര്‍.എസ്.എസിനും അതില്‍ ഒരു പങ്കുമില്ലെന്നതാണ് ഒന്നാമത്തെ വാദം.

എന്നാല്‍ കര്‍ണാടകയില്‍ കണ്ട നാടകങ്ങളെല്ലാം നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് ആസൂത്രണം ചെയ്തതാണെന്നും മോദിയും അമിത് ഷായുമാണ് അതിന് ചരട് വലിച്ചതെന്നും സമീപകാലത്ത് ബി.ജെ.പി വിവിധ സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ സര്‍ക്കാര്‍ രൂപീകരണ തന്ത്രങ്ങളുമായി കര്‍ണാടകയിലെ സംഭവവികാസങ്ങളെ കൂട്ടിവായിക്കുന്നവര്‍ക്ക് വ്യക്തമാവും. നിങ്ങള്‍ എങ്ങനെ ഭൂരിപക്ഷം തെളിയിക്കുമെന്ന ചാനല്‍ അവതാരകയുടെ ചോദ്യത്തിന് ഞങ്ങള്‍ക്ക് അമിത് ഷായുണ്ട് എന്നായിരുന്നു ബി.ജെ.പി വക്താവും ആര്‍.എസ്.എസിന്റെ വിശ്വസ്തനുമായ രാം മാധവ് പരസ്യമായി മറുപടി നല്‍കിയത്. അമിത് ഷായാണ് എല്ലാ നീക്കങ്ങളും നടത്തുന്നതെന്ന് തുറന്ന് സമ്മതിക്കലായിരുന്നു ഇത്. എന്നാല്‍ കര്‍ണാടകയില്‍ അമിത് ഷായുടെ തന്ത്രങ്ങള്‍ പൊളിഞ്ഞതോടെ മോദിയുടേയും അമിത് ഷായുടേയും പ്രതിച്ഛായ വീണ്ടെടുക്കാനാണ് യെദ്യൂരപ്പയേയും ബെല്ലാരി സഹോദരന്‍മാരേയും ബലിയാടാക്കിയുള്ള ആര്‍.എസ്.എസ് നീക്കം.

കോണ്‍ഗ്രസ് നെഞ്ചുവിരിച്ച് മുന്നില്‍ നയിച്ച ഈ നീക്കങ്ങളില്‍ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും ഒരു പങ്കുമില്ല എന്നതാണ് മറ്റൊരു പ്രചരണം. രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ നടന്ന യോഗത്തിലാണ് കര്‍ണാടകയിലെ സഖ്യരൂപീകരണം അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിച്ചത് എന്നതടക്കമുള്ള കാര്യങ്ങള്‍ മറന്നുകൊണ്ടാണ് ഇത്തരമൊരു പ്രചാരണം. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് ദേശീയ നേതൃത്വവും മോദിയുടേയും അമിത് ഷായുടേയും തന്ത്രങ്ങള്‍ പൊളിക്കാന്‍ മാത്രം ശേഷിയുള്ളതാണെന്ന് ജനങ്ങള്‍ക്ക് തോന്നരുതെന്ന് ആര്‍.എസ്.എസ് നേതൃത്വത്തിന് നിര്‍ബന്ധമുള്ളതുകൊണ്ടാണ് ഇത്തരമൊരു പ്രചാരണം. എന്നാല്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഒന്നാകെ അരയും തലയും മുറുക്കി രംഗത്തിറങ്ങുകയും സുപ്രീം കോടതി മുതല്‍ കര്‍ണാടക നിയമസഭ വരെ പോരാടുകയും ചെയ്തതിന്റെ ഫലമാണ് കര്‍ണാടകയിലെ ജനാധിപത്യ ചേരിയുടെ വിജയം.

സമാനതയില്ലാത്ത പ്രതിപക്ഷ ഐക്യമാണ് കര്‍ണാകയില്‍ കണ്ടത്. യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി, ബി.എസ്.പി നേതാവ് മായാവതി, എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു, തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു, ഡി.എം.കെ നേതാവ് സ്റ്റാലിന്‍ തുടങ്ങിയവര്‍ ഒരേ മനസ്സോടെയാണ് കര്‍ണാടകയില്‍ ബി.ജെ.പിക്കെതിരെ രംഗത്ത് വന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേവലം ഒരു വര്‍ഷം മാത്രം ശേഷിക്കുമ്പോള്‍ ഇത്തരമൊരു സഖ്യത്തെ മോദി-അമിത് ഷാ കൂട്ടുകെട്ടും ആര്‍.എസ്.എസും ഭയക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തങ്ങള്‍ക്ക് പറ്റിയ നാണം കെട്ട തോല്‍വിയും കോണ്‍ഗ്രസ് സഖ്യം നേടിയ ചരിത്ര വിജയവും മറച്ചുവെക്കാന്‍ ആസൂത്രിത പ്രചാരണങ്ങളുമായി സംഘപരിവാര്‍ രംഗത്തിറങ്ങിയിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Film

സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല

പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

Published

on

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.

പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.

സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.

രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.

Continue Reading

Art

ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Published

on

ആരാധകരെ ആവേശത്തിലാഴ്ത്താൻ വേടൻ വീണ്ടുമെത്തുന്നു. ഇത്തവണ തെരുവിന്റെ മോൻ എന്ന ഗാനത്തിന്റെ മ്യൂസിക്ക് വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. വേടന്റെ തന്നെ ഏറെ ജനപ്രിയമായ ‘കരയല്ലേ നെഞ്ചേ കരയല്ലേ, ഇന്നു വീണ മുറിവ് നാളെ അറിവല്ലേ…’ എന്ന ഗാനമാണ് സംവിധായകൻ ജാഫർ അലിയും സൈന മ്യൂസിക്ക് ഇന്റിയുടെ ബാനറിൽ ആഷിഖ് ബാവയും ചേർന്ന് ഇപ്പോൾ മ്യൂസിക് വീഡിയോയായി ഇറക്കിയിരിക്കുന്നത്.
വേടന്റെ മറ്റ് ഗാനങ്ങളെപ്പോലെത്തന്നെ ഏറെ ആരാധകരുള്ള ഗാനമാണ് ‘തെരുവിന്റെ മോൻ’. റാപ്പ് സംഗീതാസ്വാധകരുടെ പ്ലേലിസ്റ്റിൽ ഉള്ള ഗാനമാണിത്. അതിനാണ് ഇപ്പോൾ ദൃശ്യഭാഷ്യം വന്നിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ഇതിന്റെ ടീസറിന് ഊഷ്മളമായ പ്രതികരണമായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത് എന്ന് അണിയറപ്രവർത്തകർ. ‘തെരുവിന്റെ മോന്റെ’ മ്യൂസിക്ക് പ്രൊഡ്യൂസർ ഋഷിയാണ്. വേടന്റേയും ഋഷിയുടേയും കൂടെ ഒരു നായയും പാട്ടിൽ കഥാപാത്രമായി വരുന്നുണ്ട്.
ഹൃധ്വിക്ക് ശശികുമാർ ആണ് ഛായാഗ്രഹണം. എഡിറ്റർ- കശ്യപ് ഭാസ്ക്കർ. മലയാളത്തിൽ ഈയിടെയായി ഉയർന്നു വരുന്ന സ്വതന്ത്ര സംഗീത മുന്നേറ്റത്തിന് പ്രധാന വേദി നൽകിവരുന്ന പ്ലാറ്റ്ഫോം ആണ് സൈന മ്യൂസിക് ഇൻഡി. അതിലൂടെയാണ് നേരത്തെ വേടന്റെ തന്നെ ‘ഉറങ്ങട്ടെ’ എന്ന ജനപ്രിയ ഗാനവും പുറത്തിറക്കിയിരുന്നത്.
Continue Reading

Trending