Connect with us

Video Stories

എ.ടി.എമ്മിനു മേലെ പരുന്ത് പറക്കുന്നു

Published

on

നവംബര്‍ 8-ന് രാത്രി എട്ടു മണിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട് നിലവിലുള്ള 500 രൂപ, 1000 രൂപ നോട്ടുകള്‍ നാല് മണിക്കൂര്‍ കഴിഞ്ഞാല്‍ അസാധുവാകുമെന്ന് പ്രഖ്യാപിച്ചു. കള്ളപ്പണം ഇല്ലാതാക്കാനും തീവ്രവാദികള്‍ ഇന്ത്യയിലേക്ക് കടത്തിയ കള്ള നോട്ടുകള്‍ പിടിച്ചെടുക്കാനുമാണ് ഈ തന്ത്രപരമായ നീക്കമെന്ന് അദ്ദേഹം വാദിച്ചു. ഇത് തീവ്രവാദത്തിനെതിരെയുള്ള ‘മിന്നല്‍ ആക്രമണ’മായാണ് ‘മോദി-ഉന്മാദരോഗികള്‍’ പ്രഘോഷിക്കുന്നത്.

എന്നാല്‍ യഥാര്‍ത്ഥ വസ്തുത എന്താണ്. 500, 1000 നോട്ടുകളുടെ മൂല്യം ഇല്ലാതാക്കിയാല്‍, കള്ളപ്പണം പൂര്‍ണ്ണമായും തടയാമെന്നത് അബദ്ധ ജഡിലമായൊരു വിചാരമാണ്. ആഴത്തില്‍ വേരൂന്നിയ ഒരു ധാരണയാണ് ‘കള്ളപ്പണം’ പെട്ടിയിലും തലയിണക്കിടയിലും ഭൂമിക്കടിയിലുമൊക്കെ കെട്ടിവെച്ചിരിക്കയാണെന്ന്. ഈ 500, 1000 പഴയ പണക്കെട്ടുകളുമായി ആളുകള്‍ ബാങ്കിനു മുന്നിലെത്തും. ബാങ്ക് വിവരം ടാക്‌സ് അധികൃതരെ അറിയിക്കും. ടാക്‌സ് അധികൃതര്‍ ഈ കള്ളപ്പണക്കാരെ ബാങ്കിനു മുന്നില്‍ വെച്ച് പിടികൂടും. അത് കൂടെ ഭയന്ന് എല്ലാ ‘കള്ളപ്പണക്കാരും’ രാജ്യം വിടും. ഹാ! എന്തൊരു നല്ല സ്വപ്‌നം. പിന്നെ ഇന്ത്യയില്‍ കള്ളപ്പണമേ ഉണ്ടാകില്ല.

പ്രഭാത് പട്‌നായക് പറയുന്നു: ‘ഇനി ഒരാളുടെ കൈയില്‍ 20 കോടി കള്ളപ്പണം ഉണ്ടെന്ന് തന്നെ കരുതുക. അയാള്‍ അത് മുഴുവനുമായി ബാങ്കിനു മുന്നില്‍ എത്തില്ല. അയാള്‍ അത് ചെറു സംഖ്യകളാക്കി ഡിസംബര്‍ 30ന് മുമ്പ് അനായാസം മാറ്റിയെടുക്കും.’ (ദി സിറ്റിസണ്‍, ഇന്ത്യാസ് ഓണ്‍ലൈന്‍ ഡയറി എന്ന മാഗസിനിലെ റലാീിലശ്വേല ംശിേല ൈമിറ മിശേ ുലീുഹല എന്ന ലേഖനത്തില്‍ അദ്ദേഹം തുടര്‍ന്നു പറഞ്ഞത്: ഇത്തരം ‘കള്ളപ്പണം’ മാറ്റി പുതിയ നോട്ടുകള്‍ വാങ്ങി കൊടുക്കാന്‍ ഇനി ഏജന്റുമാരും പ്രത്യക്ഷപ്പെടും. ഇവര്‍ ആഹമരസ ഛുലൃമീേൃ െഎന്നാണ് അറിയപ്പെടുക. ഇത് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു.

മോദി ഒരു മഹാത്ഭുതം കാണിച്ചിരിക്കുന്നു. ‘മോദി ആരാ മോന്‍’ ‘ഇവന്‍ പുലിമുരുകനാണ്’ എന്നൊക്കെ പ്രകീര്‍ത്തിക്കുന്നവര്‍ ചരിത്രത്തിന്റെ ചുവരെഴുത്ത് വായിക്കണം. മോദിയെപ്പോലെ വിവരദോഷികളല്ലാത്ത ഭരണാധികാരികള്‍ ഇന്ത്യ ഭരിച്ചിട്ടുണ്ട്. നാണയമൂല്യമില്ലാതാക്കിയിട്ടുണ്ട്. എന്നാല്‍, അത് സാധാരണ ജനങ്ങളുടെ ജീവിതത്തില്‍ ഒരു യാതനയും ഉണ്ടാക്കിയിരുന്നില്ല. 1946-ല്‍ 1000 രൂപ, 5000 രൂപ, 10000 രൂപ എന്നിവ അന്നത്തെ ആര്‍.ബി.ഐ ഗവര്‍ണര്‍ സി.ഡി ദേശ്മുഖ് സ്വാതന്ത്ര്യത്തിന് തൊട്ടുമുമ്പ് പിന്‍വലിച്ചു. 1970-ല്‍ എന്‍.എന്‍ വാഞ്ചു കമ്മിറ്റി വലിയ അക്കം നോട്ടുകള്‍ പിന്‍വലിക്കാന്‍ ശിപാര്‍ശ ചെയ്തിരുന്നു.

1978 ജനുവരി 16-ന് അര്‍ധ രാത്രി പ്രധാനമന്ത്രി മൊറാര്‍ജി ദേശായി 1000, 5000, 10000 രൂപാനോട്ടുകള്‍ നിയമവിരുദ്ധമാക്കി. പക്ഷേ, അതൊന്നും സാധാരണക്കാരന്റെ നിത്യ ജീവിതത്തെ ബാധിച്ചില്ല. കാരണം, ആ കാലത്ത് അവരുടെ സ്വപ്‌നത്തില്‍ പോലും അത്തരത്തിലുള്ള നോട്ടുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടാവില്ല. അവരാകട്ടെ അതിലും ചെറിയ സംഖ്യയും നോട്ടുകളുമാണ് തങ്ങളുടെ നിത്യജീവിതത്തില്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന് 500 രൂപയും 1000 രൂപയും ഏതൊരു സാധാരണക്കാരനും നിത്യോപയോഗത്തിന് കൈയില്‍ കൊണ്ടുനടക്കുന്ന കാലമാണ്. ശമ്പളം, പെന്‍ഷന്‍ എല്ലാം 500 രൂപയിലും 1000 രൂപയിലുമൊക്കെയാണ് ലഭ്യമാകുന്നത്.
ഇന്ത്യയിലെ എ.ടി.എം കൗണ്ടറിനു മുന്നില്‍ ക്യൂ നില്‍ക്കുന്നത് റിലയന്‍സും അദാനിയുമല്ല. വീട്ടമ്മമാരും കര്‍ഷകനും മത്സ്യത്തൊഴിലാളികളും മറ്റു തൊഴിലാളികളുമൊക്കെയാണ്.

അധ്വാനിച്ചുണ്ടാക്കിയ സ്വന്തം സമ്പാദ്യമാണ് മോദി അവന് നിഷേധിച്ചിരിക്കുന്നത്. അതിന് മോദിക്ക് ആര് അവകാശം നല്‍കി. മോദി അധികാരത്തില്‍ വന്നാല്‍ എല്ലാവരുടെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ വരുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. അത് വേണ്ട – പോട്ടെ. കൈയിലുള്ള പണവും അക്കൗണ്ടില്‍ മരവിപ്പിച്ച് അവനെ പട്ടിണിയാക്കിയിടുകയാണോ? ഇപ്പോള്‍ പറഞ്ഞതുമില്ല – കൈയിലുള്ളതുമില്ല. അവന്റെ സമ്പാദ്യത്തില്‍ നിന്ന് 24,000 രൂപ മാത്രം രണ്ടാഴ്ചക്കുള്ളില്‍ എടുത്താല്‍ മതി എന്ന് നിഷ്‌കര്‍ഷിക്കാന്‍ ഈ ഗവണ്‍മെന്റിന് എന്തധികാരം? ഇതിനെ ‘സാമ്പത്തിക അടിയന്തരാവസ്ഥ’ എന്നല്ലാതെ എന്തു വിളിക്കും.

ഇനി പുതിയ നോട്ടുകള്‍ അടിച്ചിരുന്നത് രണ്ട് കമ്പനികളില്‍ മാത്രമാണ്. 1) 1) Bharatiya Reserve Bank Note Mudran Private Limited (BRBNMPL)  ഇവര്‍ക്ക് രണ്ട് പ്രസ്സുണ്ട്. ഒന്ന് മൈസൂരില്‍, മറ്റൊന്ന് സല്‍ബോണി (ബംഗാള്‍). ഇവര്‍ക്ക് 16 ബില്യണ്‍ നോട്ട് ഒരു വര്‍ഷം അടിക്കാന്‍ കഴിയും.
2) Securtiy Printing and Minting Corporation of India limited (SPMCIL).  ഇത് ധനകാര്യമന്ത്രാലയത്തിന് കീഴിലുള്ള 4 പ്രസ്സ്, 4 മിന്റ് ഒരു പേപ്പര്‍ മില്‍ എന്നിവ അടങ്ങുന്നതാണ്.
1000 രൂപയുടെ ആയിരം നോട്ടടിക്കാന്‍ BRBNMPL  ന് 2,670 രൂപയും SPMCILന്3159രൂപയുമാണ് ചിലവ്. 500 രൂപയുടെ ആയിരം നോട്ടടിക്കാന്‍ ആഞആചങജഘന് 2450 രൂപയും ടജങഇകഘന് 2530 രൂപയും ചിലവാകും. മൊത്തം 15000 – 20000 കോടി രൂപ പുതിയ നോട്ട് അടിക്കാന്‍ ചിലവ് വരും.

50 ദിവസം കൊണ്ട് പ്രശ്‌നം നീങ്ങുമെന്ന് പറഞ്ഞാലും ചുരുങ്ങിയത് 5 മാസത്തേക്ക് പ്രതിസന്ധി തീരില്ല. നോട്ട് അച്ചടിച്ചെടുക്കുന്നതിനു പുറമേ പുതിയ നോട്ടിന്റെ വലിപ്പത്തിനനുസരിച്ച് എല്ലാ എ.ടി.എം കൗണ്ടറുകളിലും മാറ്റങ്ങള്‍ വരുത്തണം. ഓരോ ഇടത്തും എഞ്ചിനീയര്‍മാരുടെ മേല്‍നോട്ടത്തില്‍ വേണം അത് ചെയ്യാന്‍.
ഈ പ്രഖ്യാപനം മോദി ടെലിവിഷനില്‍ നടത്തുമ്പോള്‍ തന്നെ വാര്‍ത്ത കേട്ടു ഉത്തര്‍പ്രദേശിലെ ഫൈസാബാദിലെ ഒരു വ്യാപാരി ഹൃദയാഘാതം മൂലം തല്‍ക്ഷണം മരിച്ചു. അതിനുശേഷം എ.ടി.എം കൗണ്ടറിനു മുന്നില്‍ ക്യൂവില്‍ നിന്നു തളര്‍ന്നുവീണു, ആത്മഹത്യ ചെയ്തു, ഹൃദയാഘാതം വന്നു 33 പേരാണ് മരിച്ചത്.

മോദി പറഞ്ഞത് ഈ വിഷയത്തില്‍ നിന്നും പിന്‍തിരിയില്ല, ‘എന്നെ പരസ്യമായി തൂക്കിലേറ്റു’ എന്നാണ്. മോദിയുടെ ജീവന്‍ ആര്‍ക്കും വേണ്ട. പക്ഷേ, സാധാരണ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കല്‍ പ്രധാനമന്ത്രിയുടെ ധാര്‍മ്മികമായ ഉത്തരവാദിത്തമാണ്. ഇത് സമ്പന്നരെ സംരക്ഷിക്കാനുള്ള മാര്‍ഗമാണ്. റിലയന്‍സിനും അദാനിക്കും വിവരം നേരത്തെ ലഭിച്ചിരുന്നു എന്ന് കെജ്‌രിവാള്‍ പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചില്ല. ഇപ്പോള്‍ ബി.ജെ.പി എം.എല്‍.എ ഭവാനി സിങ് രജാപത് പരസ്യമായി കോട്ടയിലെ ലത്പുര എന്ന ന്യൂസ് ചാനലില്‍ പറഞ്ഞിരിക്കുന്നു ‘അംബാനി-അദാനി കോ പെഹ്‌ലേ സെ പതാ ഥാ ഔര്‍ ഉന്‍കെ ഹിന്റ്‌ദേ ദിയാ ഗയാ ഔര്‍ ഉന്‍ ഹോനെ അപ്‌നെ കര്‍ലിയാ (അംബാനി – അദാനി സൂചന കിട്ടിയിട്ടുണ്ട്. അവര്‍ പണം മാറ്റിവാങ്ങുകയും ചെയ്തു.)
അംബാനിയും അദാനിയും വാഴട്ടെ. സാധാരണ ജനം പോയി തുലയട്ടെ – ഇതാണ് അച്ഛാദിന്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

കട്ടപ്പനയില്‍ ലിഫ്റ്റ് തകര്‍ന്ന് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം

പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

Published

on

ഇടുക്കി കട്ടപ്പനയില്‍ ലിഫ്റ്റിനുള്ളില്‍ അകപ്പെട്ട് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം. പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയാണ് അപകടം. സ്ഥാപനത്തിലെ ലിഫ്റ്റ് തകരാറിലായത് പരിശോധിക്കാന്‍ സണ്ണി ലിഫ്റ്റിനുള്ളിലേക്ക് കയറിയ അതേ സമയം, ലിഫ്റ്റ് മുകളിലത്തെ നിലയിലേക്ക് അതിവേഗം ഉയര്‍ന്നുപൊങ്ങി ഇടിച്ചു നിന്നു. ഇതിനിടെ ലിഫ്റ്റിലേക്കുള്ള വൈദ്യുതിയും മുടങ്ങി.

ലിഫ്റ്റ് വെട്ടിപ്പൊളിച്ച് സണ്ണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലിഫ്റ്റില്‍ തലയിടിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം.

Continue Reading

News

യമാല്‍ ബാഴ്സയില്‍ തുടരും; ക്ലബ്ബുമായി കരാര്‍ പുതുക്കി

ഇതോടെ 2031 വരെ യാമില്‍ ബാഴ്സയില്‍ തന്നെ തുടരും.

Published

on

ബാഴ്സലോണ: സ്പാനിഷ് ക്ലബ് ബാഴ്സലോണയുമായി കരാര്‍ പുതുക്കി 17 കാരന്‍ ലാമിന്‍ യമാല്‍. ഇതോടെ 2031 വരെ യാമില്‍ ബാഴ്സയില്‍ തന്നെ തുടരും. സീസണ്‍ അവസാനിക്കവേയാണ് കാറ്റാലന്‍ ക്ലബ്ബുമായി ആറുവര്‍ഷത്തെക്ക് പുതിയ കരാറിലേക്കെത്തിയത്.

2023ല്‍ 15ാം വയസ്സിലാണ് യമാല്‍ ബാഴ്സയിലേക്ക് ചുവടുവെക്കുന്നത്. ലാ ലിഗയില്‍ 55 മത്സരങ്ങളില്‍നിന്നായി 18 ഗോളുകളും 25 അസിസ്റ്റുകളുമാണ് താരം നേടിയെടുത്തത്. ഹാന്‍സി ഫല്‍ക്ക് പരിശീലകനായി ചുമതലയെറ്റ ആദ്യ സീസണില്‍ തന്നെ ലാ ലിഗ, കോപ ഡെല്‍ റേ, സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടങ്ങള്‍ നേടി ടീം ശക്തി പ്രാപിച്ചു. ഈ ടീമുകളില്‍ തന്നെ ചരിത്രത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും യമാലിന് സ്വന്തമാണ്.
ജൂലൈയില്‍ 18 വയസ്സ് പൂര്‍ത്തിയാകുന്ന യമാല്‍ ബാഴ്സയ്ക്കായി 100 മത്സരങ്ങള്‍ കളിക്കുന്ന പ്രായം കുറഞ്ഞ കായികതാരം കൂടിയാണ്. വ്യത്യസ്ത ചാമ്പ്യന്‍ഷിപ്പുകളിലായി 115 മത്സരങ്ങളില്‍ നിന്ന് 25 ഗോളുകളാണ് യമാല്‍ നേടിയത്. സ്പെയിന് ദേശീയ ടീമിനായി 19 മത്സരങ്ങള്‍ കളിച്ചു. 2024 യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടം നേടിയ സ്പെയിന്‍ ദേശിയ ടീമിലും അംഗമായിരിന്നു. ഇത്തവണത്തെ ബാലന്‍ ഡി യോര്‍ സാധ്യത പട്ടികയിലും യമാല്‍ മുന്നിലുണ്ട്.

ക്ലബ് പ്രസിഡന്റ ജൊവാന്‍ ലപോര്‍ട്ട, സ്പോര്‍ട്ടിങ് ഡയറക്ടര്‍ ഡെകോ എന്നിവരുടെ സാന്നിധ്യത്തിലാണ് യമാല്‍ ക്ലബുമായുള്ള കരാര്‍ പുതുക്കിയത്.

Continue Reading

film

രാജ്യസഭയിലേക്ക് കമല്‍ ഹാസന്‍; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് എംഎന്‍എം

തീരുമാനം ഡിഎംകെയുമായുള്ള ധാരണയില്‍

Published

on

കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്. കമല്‍ ഹാസനെ പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മക്കള്‍ നീതി മയ്യം പ്രഖ്യാപിച്ചു. ഡിഎംകെ പിന്തുണയോടെയാണ് കമല്‍ ഹാസന്‍ രാജ്യസഭയിലേക്കെത്തുന്നത്.

രാജ്യസഭയില്‍ ഒഴിവുവന്ന എട്ട് സീറ്റുകളിലേക്കാണ് ജൂണ്‍ 19-ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. അന്നുതന്നെയായിരിക്കും വോട്ടെണ്ണലും നടക്കുക. തമിഴ്നാട്ടിലെ ആറ് സീറ്റുകളില്‍ നാലെണ്ണം ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണിക്കായിരിക്കും ലഭിക്കുക. ഇതില്‍ ഒരു സീറ്റിലേക്കാണ് കമല്‍ഹാസന്‍ എത്തുക.

2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ചര്‍ച്ചകള്‍ക്കിടെ ഭരണകക്ഷിയായ ഡിഎംകെ എംഎന്‍എമ്മിന് ഒരു രാജ്യസഭാ സീറ്റ് അനുവദിച്ചിരുന്നു. എംഎന്‍എം ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല, പകരം രാജ്യസഭാ സീറ്റ് നല്‍കുകയായിരുന്നു.

നിര്‍വാഹക സമിതി അംഗങ്ങള്‍ ഡിഎംകെയുടെയും മറ്റ് സഖ്യകക്ഷികളുടെയും പിന്തുണയും കമല്‍ ഹാസന് തേടി.

Continue Reading

Trending