Connect with us

More

കൊല്ലത്ത് കരിമ്പനി, ആശങ്കവേണ്ടെന്ന് ആരോഗ്യവകുപ്പ്

Published

on

 

കൊല്ലം കുളത്തൂപ്പുഴ വില്ലുമല ആദിവാസി കോളനിയില്‍ കരിമ്പനി സ്ഥിരീകരിച്ചു. കോളനിവാസി ഷിബു എന്ന മുപ്പത്തെട്ടുകാരനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മണലീച്ചകള്‍ പരത്തുന്നതാണ് കരിമ്പനി. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് രോഗം പകരില്ല. യുവാവ് അപകട നില തരണം ചെയ്തുവെന്നും ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഡിഎംഒയുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് സംഘം കോളനിയിലെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.

കരിമ്പനി എന്ന രോഗം വൈസെറല്‍ ലീഷ്മാനിയാസിസ്, ബ്ലാക്ക് ഫീവര്‍, ബ്ലാക്ക് ഫീവര്‍, ഡംഡം ഫീവര്‍, അസം ഫീവര്‍ (ഢശരെലൃമഹ ഹലശവൊമിശമശെ,െ ആഹമരസ ളല്‌ലൃ, ഊാറൗാ ളല്‌ലൃ, അമൈാ ളല്‌ലൃ) എന്നീ പേരുകളിലും അറിയപ്പെടുന്നു.

നിലവില്‍ 88 രാജ്യങ്ങളില്‍ ഈ രോഗം കണ്ടെത്തിയിട്ടുണ്ടെങ്കിലും ആകെ ഉള്ളതില്‍ 90 ശതമാനത്തിലധികം രോഗികള്‍ ഇന്ത്യ, ബംഗ്ലാദേശ്, ബ്രസീല്‍, എത്യോപ്യ, സുഡാന്‍, സൗത്ത് സുഡാന്‍ എന്നീ ആറു രാജ്യങ്ങളിലായിട്ടാണുള്ളത്.ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം പ്രതിവര്‍ഷം 300,000 പേരില്‍ ഈ രോഗബാധ ഉണ്ടാവുന്നു, 30,000 പേര്‍വരെ മരിക്കുന്നു. ലോകമെമ്പാടുമുള്ള 31 കോടിയോളം മനുഷ്യരില്‍ ഈ രോഗം പിടിപെടാന്‍ സാധ്യത നിലനില്‍ക്കുന്നു. ഇന്ത്യയില്‍ ബിഹാര്‍, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഈ രോഗം കൂടുതല്‍ കാണപ്പെടുന്നത്.

പ്രോട്ടോസോവ വിഭാഗത്തില്‍പ്പെടുന്ന ലീഷ്മാനിയ ഡോണവോണി എന്ന ഏകകോശ സൂക്ഷ്മജീവിയാണ് കരിമ്പനിക്ക് ഹേതുവാകുന്നത്. 1900ല്‍ ബംഗാളിലെ ഡംഡം മേഖലയില്‍ ജോലി ചെയ്തശേഷം മരിച്ച ഒരു ബ്രിട്ടിഷ് സൈനികന്റെ മൃതശരീരം ഇംഗ്ലണ്ടില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ വില്യം ബൂഗ് ലീഷ്മാന്‍ എന്ന ആര്‍മി ഡോക്ടര്‍, അദ്ദേഹം പുതുതായി കണ്ടെത്തിയ സ്റ്റെയിന്‍ ഉപയോഗപ്പെടുത്തി പ്ലീഹ കോശങ്ങള്‍ മൈക്രോസ്‌കോപ്പിലൂടെ പരിശോധന നടത്തുകയും പ്രോട്ടോസോവ ഗണത്തില്‍പ്പെടുന്ന ചില പരാകജീവികളെ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ഇതേസമയത്തുതന്നെ മദ്രാസില്‍ ജോലിചെയ്തിരുന്ന മറ്റൊരു ബ്രിട്ടീഷ് ഡോക്ടറായിരുന്ന ചാള്‍സ് ഡോണോവോന്‍ ഈ പ്രോട്ടോസോവയാണ് കാലാ അസര്‍ എന്ന പേരില്‍ അറിയപ്പെടുന്ന രോഗത്തിന് കാരണമെന്നു കണ്ടെത്തി.

ഈ മഹത്തായ കണ്ടുപിടിത്തത്തിന്റെ അവകാശം ആരുടേത് എന്ന തര്‍ക്കത്തിനൊടുവില്‍ പരിഹാരം കണ്ടെത്തിയത് സര്‍ റൊണാള്‍ഡ് റോസ് ആയിരുന്നു. അദ്ദേഹം ഈ പ്രോട്ടോസോവയ്ക്ക് ‘ലീഷ്മാന്‍ ഡോണോവോന്‍ ബോഡീസ്’ എന്ന് പേരു നല്‍കി രണ്ടു പേര്‍ക്കും തുല്യ അംഗീകാരം നല്‍കി.ഡംഡം മേഖലയില്‍ കണ്ടെത്തിയതിനാല്‍ ഡംഡം പനി എന്ന പേരിലും ഈ രോഗം വിളിക്കപ്പെടുകയുണ്ടായി.

പെണ്‍ മണല്‍ ഈച്ചകള്‍ ആണ് ഈ രോഗം മനുഷ്യരിലേക്കു പകര്‍ത്തുന്നതിനു കാരണക്കാര്‍ ആവുന്നത്. കൊതുകിന്റെ നാലിലൊന്ന് വലുപ്പം മാത്രമേ ഇവയ്ക്കുള്ളൂ ഏകദേശം 13 മി.മി മാത്രം. രാത്രിയിലാണ് ഇവ മനുഷ്യനില്‍നിന്ന് രക്തം കുടിക്കുക. രോഗമുള്ള ഒരാളുടെ രക്തം വലിച്ചെടുക്കുമ്പോള്‍ ഇവയുടെ ഉള്ളില്‍ ചെല്ലുന്ന ലീഷ്മാനിയ ഇവയുടെ ഉള്ളില്‍ വളരുകയും മറ്റൊരാളുടെ രക്തം കുടിക്കുന്ന അവസരത്തില്‍ ഇവ അടുത്ത വ്യക്തിയുടെ ഉള്ളില്‍ ചെന്ന് രോഗബാധ ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്.

രോഗാണുക്കള്‍ ഉള്ളില്‍ എത്തിയാലും രോഗലക്ഷണങ്ങള്‍ കാണപ്പെടാന്‍ 10 ദിവസംമുതല്‍ ആറുമാസംവരെ എടുക്കാം, ചിലപ്പോള്‍ ഒരുവര്‍ഷംവരെയും. പ്രധാനമായും പ്ലീഹയിലെയും കരളിലെയും കോശങ്ങളെയും, കൂടാതെ കുറഞ്ഞതോതില്‍ ശ്ലേഷസ്തരങ്ങള്‍, ചെറുകുടല്‍, ലസികാ ഗ്രന്ഥികള്‍ എന്നിവയെയും ആണ് ഈ രോഗം ബാധിക്കുന്നത്. ഇതിലൂടെ രോഗപ്രതിരോധ വ്യവസ്ഥയെയും ഈ രോഗം ബാധിക്കുന്നു.

ശരിയായ ചികിത്സ എടുക്കാതിരുന്നാല്‍ മരണം സംഭവിക്കാന്‍ സാധ്യത ഏറെയാണ്. ആറുവര്‍ഷത്തിനിടെ ഇന്ത്യയില്‍ കാലാ അസര്‍ പനി ബാധിച്ച് മരിച്ചത് 333 പേരാണ്. കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് ഉത്തരേന്ത്യയിലാണ്. 2010ലാണ് കാലാ അസര്‍ ബാധിച്ച് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇന്ത്യയില്‍ മരിച്ചത് (105 പേര്‍). കേരളത്തില്‍ പാലക്കാടാണ് നാളിതുവരെ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തത്.

ദാരിദ്ര്യം, പോഷകാഹാരക്കുറവ്, ശരിയായ പാര്‍പ്പിടസൗകര്യങ്ങളുടെ അപര്യാപ്തത (ശുചിത്വമില്ലായ്മ ഈച്ചകളെ ആകര്‍ഷിക്കുന്നു, മണ്ണുവീടുകളുടെ ഭിത്തിയില്‍ മണല്‍ ഈച്ച മുട്ടയിട്ടു പെരുകുന്നു. രാത്രിയില്‍ വീടിനു പുറത്ത് ഉറങ്ങുന്നത് ഈച്ചയുടെ കടിയേല്‍ക്കാന്‍ ഇടയാക്കുന്നു, ഇന്‍സെക്റ്റ് നെറ്റ്പോലുള്ള പ്രതിരോധ സംവിധാനം ഇല്ലാത്തതും ഈച്ചയുടെ കടി ഏല്‍ക്കുന്നതിനു കാരണമാവുന്നു).

അപൂര്‍വമായി മറ്റു മാര്‍ഗങ്ങളിലൂടെയും രോഗപ്പകര്‍ച്ച ഉണ്ടാവാം. രക്തത്തിലൂടെയും ശരീരസ്രവങ്ങളിലൂടെയും പകരുന്നതിനാല്‍ ശരിയായി അണുവിമുക്തമാക്കാത്ത കുത്തിവയ്പ് സൂചി ഉപയോഗിക്കുന്നതിലൂടെയും, അമ്മയില്‍നിന്ന് കുഞ്ഞിലേക്കും, ലൈംഗികബന്ധത്തിലൂടെയും രോഗമുള്ള ഒരാളില്‍നിന്ന് മറ്റൊരാളിലേക്കും പകരാം.

രോഗലക്ഷണങ്ങള്‍

ഇടയ്ക്കിടെ ഉണ്ടാവുന്ന ഉയര്‍ന്ന പനി. തൂക്കക്കുറവും തുടര്‍ന്ന് ധൃതഗതിയിലുള്ള വിളര്‍ച്ചയും. മണല്‍ ഈച്ച കടിച്ച ഭാഗത്ത് ത്വക്കില്‍ വ്രണം രൂപപ്പെടാം. പരിശോധനയില്‍ പ്ലീഹ വീക്കംവന്ന് വളരെയധികം വികാസം പ്രാപിച്ചതായി കാണാം. കരളിനും വികാസം ഉണ്ടാവുന്നതായി കാണപ്പെടാം.ത്വക്ക് വരണ്ടതായി മാറുകയും, വയര്‍, കൈകാലുകള്‍, മുഖം എന്നിവിടങ്ങളില്‍ ത്വക്കില്‍ കറുത്ത നിറം പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. (കാലാ അസര്‍, കരിമ്പനി എന്നീ പേരുകിട്ടാന്‍ കാരണം ഇതാണ്).

രോഗനിര്‍ണയം

സ്പ്ലീന്‍, ലസികാ ഗ്രന്ഥി, മജ്ജ എന്നിവിടങ്ങളില്‍നിന്ന് എടുക്കുന്ന കോശസാമ്പിളുകളില്‍ പ്രോറ്റൊസോവയുടെ സാന്നിധ്യം കണ്ടെത്തി കൃത്യമായ രോഗനിര്‍ണയം നടത്താവുന്നതാണ്.

രോഗപ്രതിരോധം

നേരത്തെ രോഗം കണ്ടെത്തി ചികിത്സിക്കുന്നത് വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. ഇതുമൂലം രോഗാതുരത കുറയ്ക്കാന്‍ കഴിയുന്നതോടൊപ്പംതന്നെ മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് പ്രതിരോധിക്കാനും കഴിയും. രോഗവാഹകയായ മണല്‍ ഈച്ചയുടെ വ്യാപനം നിയന്ത്രിക്കുന്നതിലൂടെ രോഗപ്പകര്‍ച്ചയ്ക്ക് തടയിടാം. കീടനാശിനികള്‍ തളിച്ച് ഈച്ചയെ നശിപ്പിക്കാവുന്നതാണ്. പൈരിത്രോയിഡ് ഗണത്തില്‍പ്പെടുന്ന കീടനാശിനികള്‍ ഫലപ്രദമാണ്. മുന്‍കാലങ്ങളില്‍ ഡിഡിടിയും ഉപയോഗിച്ചിരുന്നു.

ഈച്ചയുടെ കടി ഏല്‍ക്കാതിരിക്കാന്‍ വ്യക്തിഗത പ്രതിരോധ നടപടികള്‍ സ്വീകരിക്കുക. ശരീരം മുഴുവന്‍ ആവരണംചെയ്യുന്ന രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക, രാത്രിയില്‍ പുറത്തുള്ള പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കുക, കൊതുകുവലകള്‍ ഉപയോഗിക്കുക, ഇന്‍സെക്റ്റ് റിപ്പെല്ലെന്റ് ലേപനങ്ങള്‍ പുരട്ടുക, മഴക്കാലത്ത് നിലത്തുകിടന്ന് ഉറങ്ങാതിരിക്കുക തുടങ്ങിയവ.

ഈച്ചയുടെ വ്യാപനം തടയാന്‍ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. രോഗത്തെക്കുറിച്ച് സമൂഹത്തില്‍ അവബോധം ഉണ്ടാവുന്നതും,രോഗനിര്‍ണയ ചികിത്സാസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക എന്നിവ ഏവര്‍ക്കും പ്രാപ്തമാക്കുന്നതും രോഗവ്യാപനത്തെ പ്രതിരോധിക്കുന്നതുമാണ്.

കരിമ്പനിക്ക് വാക്സിന്‍ പരീക്ഷണഘട്ടത്തിലാണ്. നിലവില്‍ ലഭ്യമല്ല.തെരുവുനായ്ക്കള്‍ രോഗാണുവാഹകരായി വര്‍ത്തിക്കുന്നതിനാല്‍ അവയുടെ എണ്ണം നിയന്ത്രിക്കുന്നതും ഫലംചെയ്യും.

ചികിത്സ

ലീഷ്മാനിയ രോഗാണുവിനെ നശിപ്പിക്കാന്‍ ഫലപ്രദമായ ചികിത്സകള്‍ ലഭ്യമാണ്. ലൈപ്പോസോമല്‍ ആംഫോട്ടെറിസിന്‍ ബി ആണ് ഇന്ത്യയില്‍ ഉപയോഗിക്കുന്ന ഒരു മരുന്ന്. ഒരു ഡോസ് ഇന്‍ജക്ഷന്‍ മതിയാവും.പെന്റാവാലെന്റ് ആന്റി മോണീലിയല്‍ മരുന്നുകള്‍. ഉദാ: പെന്റാസ്റ്റാം, 30 ദിവസത്തേക്കുള്ള കുത്തിവയ്പായിട്ട്. ങശഹലേളീശെില എന്ന മരുന്നും വളരെ ഫലപ്രദമാണ്. ജമൃീാീാ്യരശി എന്ന ആന്റിബയോട്ടിക് മരുന്നും ഇന്ത്യയില്‍ പ്രയോഗത്തിലുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; പീരുമേട് സ്ത്രീ കൊല്ലപ്പെട്ടു

Published

on

കട്ടപ്പന: കാട്ടാന ആക്രമണത്തില്‍ സ്ത്രീ മരിച്ചു. ഇടുക്കി പീരുമേട്ടിലാണ് സംഭവം. ആദിവാസി മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ട സീത ( 54) യാണ് മരിച്ചത്.

ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ മീന്‍മുട്ടി വനത്തില്‍ വെച്ചായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വനവിഭവങ്ങള്‍ ശേഖരിക്കാനായിട്ടാണ് വനത്തില്‍ പോയത്.

Continue Reading

kerala

രഞ്ജിതയ്‌ക്കെതിരെ അധിക്ഷേപം: ഡെപ്യൂട്ടി തഹസില്‍ദാര്‍ കസ്റ്റഡിയിൽ

താലൂക്ക് ഓഫീസിലെത്തിയാണ് വെള്ളരിക്കുണ്ട് പൊലീസ് പവിത്രനെ കസ്റ്റഡിയിലെടുത്തത്

Published

on

കാസർകോട്:  അഹമ്മദാബാദ് വിമാനാപകടത്തില്‍  മരിച്ച  രഞ്ജിതയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസില്‍ദാർ എ പവിത്രനെ പൊലീസ് കസ്റ്റഡിയിലെടുത്തു. താലൂക്ക് ഓഫീസിലെത്തിയാണ് വെള്ളരിക്കുണ്ട് പൊലീസ് പവിത്രനെ കസ്റ്റഡിയിലെടുത്തത്. രജിതയ്ക്കെതിരെ നടത്തിയ അധിക്ഷേപത്തിൽ വിവിധ സംഘടനകൾ കാസർകോട് എസ്പിക്കും വിവിധ പൊലീസ് സ്റ്റേഷനുകളിലും പവിത്രനെതിരെ പരാതി നൽകിയതായാണ് വിവരം.

ഫെയ്‌സ്ബുക്ക് വഴിയാണ് കാസര്‍കോട് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ പവിത്രന്‍, വിമാനാപകടത്തിൽ കൊല്ലപ്പെട്ട രഞ്ജിതയെ അപമാനിച്ചത്. രഞ്ജിതയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിന് പവിത്രനെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. അധിക്ഷേപം ശ്രദ്ധയിൽപ്പെട്ട റവന്യൂമന്ത്രി കെ രാജന്റെ നിർദേശപ്രകാരമാണ്, ജില്ലാ കലക്ടര്‍ ഇമ്പശേഖരന്‍ പവിത്രനെ സസ്പെൻഡ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചത്.

വിമാനാപകടത്തിലെ അനുശോചന പോസ്റ്റിന് താഴെയായിരുന്നു പവിത്രന്‍ മോശമായ കമന്റിട്ടത്. അധിക്ഷേപ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പവിത്രൻ മുമ്പും പലരെയും അധിക്ഷേപിച്ചിരുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. മുന്‍മന്ത്രിയും എംഎല്‍എയുമായ ഇ ചന്ദ്രശേഖരനെ അധിക്ഷേപിച്ചതിന് കഴിഞ്ഞ സെപ്റ്റംബറില്‍ പവിത്രനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Continue Reading

crime

ഷീല സണ്ണിയെ ലഹരിക്കേസിൽ കുടുക്കി; പ്രതി ലിവിയ അറസ്റ്റിൽ

Published

on

തൃശൂര്‍: ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ കേസിലെ മുഖ്യ ആസൂത്രക ലിവിയ ജോസ് പൊലീസ് കസ്റ്റഡിയില്‍. മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് ലിവിയ പിടിയിലായത്. ദുബായില്‍ നിന്ന് മുംബൈ വഴി നാട്ടിലേക്ക് എത്താനായിരുന്നു ശ്രമം ഇതിനിടയിലാണ് എസ്‌ഐടി ലിവിയയെ പിടികൂടിയത്.

ദുബായിൽനിന്ന് മുംബൈയിൽ വിമാനമിറങ്ങിയപ്പോഴാണ് ഇവരെ പിടികൂടിയതെന്നാണ് വിവരം. നേരത്തെ ലിവിയയെ പിടികൂടാൻ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. ബെംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തിലായിരുന്നു ലിവിയ മുൻപ് ജോലി ചെയ്തിരുന്നത്. സഹോദരിയുടെ ഭർത്താവിന്റെ അമ്മയായ ഷീല സണ്ണിയെ കുടുക്കാൻ വ്യാജ ലഹരിക്കേസിൽ പ്രതിയാക്കുകയായിരുന്നു ലിവിയ എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. തുടർന്ന് പൊലീസ് ചോദ്യം ചെയ്യാൻ‌ വിളിപ്പിച്ചപ്പോൾ ദുബായിലേക്ക് കടന്നുകളയുകയായിരുന്നു. ലിവിയയെ നാളെ തൃശൂരിൽ എത്തിക്കും. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യും.

എന്‍ എസ് ഡി സ്റ്റാമ്പ് ലിഡിയ സമ്പാദിച്ചത് വിദേശ മയക്കുമരുന്നു വിപണനക്കാരില്‍ നിന്നായിരുന്നു. 10000 രൂപയ്ക്കാണ് സ്റ്റാമ്പ് വാങ്ങിയത്. എന്നാല്‍ സ്റ്റാമ്പ് ഒറിജിനല്‍ ആയിരുന്നില്ല. ഇതാണ് ഷീല സണ്ണിക്ക് രക്ഷയായത്.ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമയായിരുന്ന ഷീല സണ്ണിയെ വ്യാജ ലഹരിമരുന്നു കേസില്‍ കുടുക്കിയതിനു പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കുടുംബപ്രശ്‌നങ്ങളാണ് കള്ളക്കേസിന് പിന്നില്‍. ഷീലയുടെ ഇറ്റലി യാത്ര മുടക്കലും പ്രതികളുടെ ലക്ഷ്യമായിരുന്നു. ഷീലയുടെ മകന്റെ ഭാര്യാസഹോദരി ലിവിയ കേസില്‍ രണ്ടാം പ്രതിയാണ്. ഷീലയെ കള്ളക്കേസില്‍ കുടുക്കിയതില്‍ പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നതിനു പിന്നാലെ ലിവിയ ദുബായിലേക്കു കടന്നിരുന്നു.

 

Continue Reading

Trending