Connect with us

Video Stories

കര്‍ഷകക്കണ്ണീരില്‍ അലിയാത്ത ഭരണകൂടങ്ങള്‍

Published

on

 

കെപി ജലീല്‍

രാജ്യത്തെ എണ്‍പതുകോടിയോളം വരുന്ന കര്‍ഷകര്‍ ഒരു ജീവന്‍മരണപ്പോരാട്ടത്തിന്റെ പാതയിലേക്ക് ഇറങ്ങിത്തിരിച്ചിരിക്കുകയാണിപ്പോള്‍. പല സംസ്ഥാനങ്ങളിലും ജൂണ്‍ഒന്നുമുതല്‍ കര്‍ഷകര്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ പാതയിലും പൊതുസ്ഥലങ്ങളിലും ഉപേക്ഷിക്കുന്ന കാഴ്ചകള്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്നു. ചെലവിനനുസൃതമായ വിലയില്ലാത്തതും കടമെടുത്ത് ഇറക്കിയ വിളകളുടെ വിലകൊണ്ട് കടം തിരിച്ചടക്കാനാകാത്തതുമാണ് അടിസ്ഥാനകാരണങ്ങള്‍. എന്നാല്‍ ദീര്‍ഘനാളായി കേന്ദ്രസര്‍ക്കാര്‍ തുടര്‍ന്നുവരുന്ന കര്‍ഷകദ്രോഹനടപടികളാണ് ഇത്തരമൊരു സന്നിഗ്ധാവസ്ഥയിലേക്ക് രാജ്യത്തെ പകുതിയോളം ജനങ്ങളെ പിടിച്ചുവലിച്ചിരിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.
മധ്യപ്രദേശിലെ മന്‍സോറില്‍ കഴിഞ്ഞവര്‍ഷം ജൂണ്‍ആറിന് ആറ് കര്‍ഷകരെ പട്ടാപ്പകല്‍ നടുറോഡില്‍ വെടിവെച്ചുകൊന്ന ബി.ജെ.പി സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന്റെ വാര്‍ഷികദിനമായിരുന്നു ആറിന്. ജൂണ്‍ ഒന്നിനാരംഭിച്ച് പത്തിന് സമാപിക്കുന്ന വിധത്തിലാണ് വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകപ്രക്ഷോഭങ്ങള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. പല സംസ്ഥാനങ്ങളിലും കേരളമടക്കം, കര്‍ഷകരുടെ പ്രതിഷേധക്കൂട്ടായ്മകളും സമരങ്ങളും അരങ്ങേറി. കര്‍ഷകര്‍ പച്ചക്കറികളും പാലുമൊക്കെ റോഡില്‍ തള്ളുന്നത് തുടരുകതന്നെയാണ്. പത്തിന് അഖിലേന്ത്യാതലത്തില്‍ ബന്ദിനും കര്‍ഷകസംഘടനകളുടെ സംയുക്ത സമിതിയായ കിസാന്‍ മഹാസംഘ് ആഹ്വാനം ചെയ്തിരിക്കയാണ്.
ഇരുന്നൂറോളം കര്‍ഷകസംഘടനകളുടെ കൂട്ടായ്മയായ അഖിലേന്ത്യാകിസാന്‍ സംഘര്‍ഷ് സമിതിയും രാഷ്ട്രീയസ്വാഭിമാന്‍ ആന്ദോളനും ഭൂമി അധികാര്‍ ആന്ദോളനുമാണ് ഇപ്പോഴത്തെ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇവയിലൊന്നും പെടാത്ത നിരവധി കര്‍ഷകരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. രാജ്യത്തെ വലിയ ശതമാനം വരുന്ന ചെറുകിട കര്‍ഷകരാണ് സമരത്തിന് പിന്നില്‍ അണിനിരന്നിരിക്കുന്നത്. ഇതിനെ രാഷ്ട്രീയമായി നേരിടാനാണ് കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ബി.ജെ.പി സര്‍ക്കാരുകളുടെ തീരുമാനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി സമരത്തിന് പിന്തുണപ്രഖ്യാപിച്ചതിനെ രാഷ്ട്രീയമുതലെടുപ്പായാണ് കേന്ദ്രഭരണകൂടം ചിത്രീകരിച്ചിരിക്കുന്നത്. ഇത് അവരുടെ അല്‍പത്തരമെന്നല്ലാതെന്ത് പറയാനാണ്? സമരക്കാരുമായി ചര്‍ച്ചക്കു പോലും തയ്യാറാകാത്ത കേന്ദ്രസര്‍ക്കാരിന്റെ സമീപനംമതി രാജ്യത്തെ അറുപതുശതമാനം വരുന്ന കര്‍ഷകജനതയുടെ നീറുന്ന പ്രശ്‌നങ്ങളോടുള്ള സര്‍ക്കാര്‍ നയം എന്തെന്ന് വ്യക്തമാകാന്‍.
അധികാരത്തിലേറിയ ശേഷം കുത്തക വ്യവസായികളുടെ 2.72 ലക്ഷംകോടിരൂപയുടെ കടങ്ങളാണ് മോദിസര്‍ക്കാര്‍ എഴുതിത്തള്ളിയത്. നിരവധിപേര്‍ക്ക് അവര്‍ തൊഴില്‍ നല്‍കുന്നുവെന്നതാണത്രെ കാരണം. എന്നാല്‍ കോടിക്കണക്കിന് ജനതയുടെ വിശപ്പടക്കുന്ന കര്‍ഷകരുടെ വായ്പകള്‍ അടച്ചു തീര്‍ത്തേപറ്റൂ. നിത്യേന മുപ്പതോളം കര്‍ഷകര്‍ കഠിനാധ്വാനത്തിന്റെ ഫലമായ തങ്ങളുടെ വിളകള്‍ക്ക് ന്യായവില കിട്ടാതെ ആത്മഹത്യയില്‍ അഭയം പ്രാപിക്കുമ്പോഴാണിതെന്ന് ഓര്‍ക്കണം. ചെറുകിടകര്‍ഷകരുടെ പതിനായിരം രൂപക്ക് ജപ്തിയുമായി വീട്ടുപടിക്കലെത്തുമ്പോള്‍, കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെ വെറും ആറു മാസത്തിനകം പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയ കോര്‍പറേറ്റ് വായ്പ 55356 കോടിയുടെയാണ്. പ്രതിവര്‍ഷം 12000 കര്‍ഷകരാണ് ഇന്ത്യയില്‍ ആത്മഹത്യചെയ്യുന്നത്. രാജ്യത്തെ ആത്മഹത്യാനിരക്കില്‍ 11.2 ശതമാനം കര്‍ഷകരുടേതാണ്. ഇന്ത്യയുടെ എഴുപത് ശതമാനം സമ്പത്തും ഒരു ശതമാനം കുത്തകമുതലാളിമാരില്‍ കേന്ദ്രീകരിച്ചിരിക്കുമ്പോഴാണിത്.
ഏറ്റവും കൂടുതല്‍ ധാന്യം ഉല്‍പാദിപ്പിക്കുന്ന പഞ്ചാബ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഹരിയാന, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളിലെ കര്‍ഷകരാണ് ഒരു വര്‍ഷത്തിനുശേഷവും തങ്ങളുടെ പ്രശ്‌നങ്ങളില്‍ തീരുമാനമാകാതെ വീണ്ടും സമരത്തിനിറങ്ങാന്‍ നിര്‍ബന്ധിതമായിരിക്കുന്നത്. മധ്യപ്രദേശില്‍ ഗ്രാമബന്ദ് നടന്നുവരികയാണ്. തമിഴ്‌നാട്ടിലും ബന്ദ് നടക്കുകയുണ്ടായി. സ്വതന്ത്രകര്‍ഷകസംഘം കഴിഞ്ഞമാസം പാര്‍ലമെന്റ്മാര്‍ച്ച് നടത്തി.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് വലിയ കര്‍ഷകപ്രക്ഷോഭങ്ങള്‍ നടക്കുന്നതെന്നത് ശരിതന്നെ. എന്നാല്‍ കേരളസര്‍ക്കാരും പാവപ്പെട്ടവരുടെ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുന്ന കാര്യത്തില്‍ മൗനം തുടരുകയാണ്. കഴിഞ്ഞവിളക്ക് സംഭരിച്ച നെല്ലിന്റെ വിലപോലും ഇനിയും കൊടുത്തു തീര്‍ത്തിട്ടില്ല. ദേശീയപാതയുടെ പേരില്‍ കര്‍ഷകരുടെ ഭൂമി തട്ടിയെടുക്കുന്ന കാഴ്ചകള്‍ വേറെ. പത്ത് സംസ്ഥാനങ്ങള്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ കാര്‍ഷികവായ്പകള്‍ എഴുതിത്തള്ളിയപ്പോള്‍ ഇതരസംസ്ഥാനങ്ങളില്‍ കര്‍ഷകപ്രക്ഷോഭത്തിനുമുന്നില്‍നില്‍ക്കുന്ന കമ്യൂണിസ്റ്റ്പാര്‍ട്ടികള്‍ ഭരിക്കുന്ന കേരളം 2011 വരെയുള്ള കടങ്ങളെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. റബറിനെ വ്യാവസായികപട്ടികയില്‍നിന്ന് കേന്ദ്രം നീക്കിയിട്ടും സര്‍ക്കാരിന് കുലുക്കമില്ല.
കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് ഉല്‍പാദനച്ചെലവിന്റെ ഒന്നരയിരട്ടി താങ്ങുവില നിശ്ചയിക്കണമെന്ന ആവശ്യമാണ് സംഘടനകള്‍ കാലങ്ങളായി ഉന്നയിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ദേശീയ കര്‍ഷക കമ്മീഷന്‍ 2006ല്‍ നിയോഗിച്ച ഡോ. സ്വാമിനാഥന്‍ സമിതിയാണ് ഇത്തരമൊരു ശുപാര്‍ശ മുന്നോട്ടുവെച്ചത്.
ഇറക്കുമതി നയമാണ് മറ്റൊരു വെല്ലുവിളി. കാര്‍ഷികോല്‍പന്നങ്ങള്‍ യഥേഷ്ടം ഇറക്കുമതി ചെയ്യുന്നതിനായി തീരുവകളില്‍ ഇളവ് വരുത്തുന്നതും അതുവഴി നാട്ടിലെ കര്‍ഷകര്‍ കുത്തുപാളയെടുക്കേണ്ടിവരുന്നതും പരിദേവനമായി നിലനില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കാലാവസ്ഥാവ്യതിയാനവും വന്യജീവി ആക്രമണവുമാണ് മറ്റുകാരണങ്ങള്‍. ഗത്യന്തരമില്ലാതെ പല കര്‍ഷകരും ആത്മഹത്യയില്‍ അഭയം പ്രാപിക്കുകയാണ്. മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ 2007ല്‍ ആയിരക്കണക്കിന് കര്‍ഷകര്‍ സ്വയാഹുതി ചെയ്തപ്പോള്‍ 2008ല്‍ അന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ പ്രഖ്യാപിച്ച 60.000 കോടിയുടെ വായ്പാ എഴുതിത്തള്ളല്‍ നടപടി വലിയ ആശ്വാസമായിരുന്നു. കര്‍ഷകര്‍ക്ക് സമ്മാനിച്ചത്. എന്നാല്‍ അതിനുശേഷം ഇന്നുവരെയും കടാശ്വാസ പദ്ധതികളൊക്കെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലും ബജറ്റുകളിലുമായി ഒതുങ്ങുകയാണ്. ഫലം കര്‍ഷകകൂട്ടക്കുരുതികളുടെ തുടര്‍ക്കഥ.
കഴിഞ്ഞവര്‍ഷം നടന്ന മധ്യപ്രദേശിലെ വെടിവെയ്പില്‍ പതിനാറുകാരന്‍ വരെ കൊല്ലപ്പെട്ടിട്ടും അനങ്ങാപ്പാറ നയം തുടരുകയാണ് ഭരണകൂടങ്ങള്‍. മാര്‍ച്ചില്‍ കാല്‍ലക്ഷംപേര്‍ പങ്കെടുത്ത മഹാരാഷ്ട്രയിലെ കര്‍ഷകപ്രക്ഷോഭം മുംബൈ മഹാനഗരത്തെ മൂന്നു ദിവസം സ്തംഭിപ്പിച്ചിട്ടും നഗരജനത കര്‍ഷകരുടെ വികാരങ്ങള്‍ തിരിച്ചറിഞ്ഞ് അവര്‍ക്ക് നല്‍കിയ സ്വീകരണത്തെ വിലകുറച്ചുകാണിച്ചതാണ് പിന്നീടുള്ള സര്‍ക്കാരിന്റെ വാഗ്ദാന ലംഘനങ്ങളില്‍ ദര്‍ശിതമായത്. രാജ്യത്തെ എണ്‍പതു കോടികര്‍ഷകര്‍ ജീവിക്കുന്ന ഗ്രാമങ്ങളിലാണ് യഥാര്‍ത്ഥ ഇന്ത്യയെന്നും അവയുടെ സ്വയംപര്യാപ്തതയിലൂടെ മാത്രമേ രാജ്യത്തിന് പുരോഗമിക്കാന്‍ കഴിയൂ എന്നും പ്രഖ്യാപിച്ചത് ഗ്രാമസ്വരാജ് ആശയത്തിന്റെ പ്രണേതാവ് രാഷ്ട്രപിതാവാണ്. എന്നാലിന്ന് സ്വന്തം സ്വദേശി മുദ്രാവാക്യം പോലും കുത്തകകള്‍ക്കു മുന്നില്‍ അടിയറവു വെച്ച ആര്‍.എസ്.എസിനും മോദി സര്‍ക്കാരിനും കര്‍ഷകരുടെ കണ്ണീരിനെക്കുറിച്ച് ഒന്നുരിയാടാന്‍ പോലും നേരമില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

News

മമദാനിയുടെ യുഎസ് പൗരത്വം എടുത്തുകളയാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം

ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

Published

on

ന്യൂയോര്‍ക്ക് സിറ്റിയിലെ ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മമദാനിയുടെ യുഎസ് പൗരത്വം നീക്കം ചെയ്യാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം.

ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

നഗരത്തിലെ രേഖകളില്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ ഐസിഇ (ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്) അനുവദിക്കാന്‍ മമദാനി വിസമ്മതിക്കുന്നത് നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ”ശരി, അപ്പോള്‍ നമുക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടിവരും,” മമദാനിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ട്രംപ് പറഞ്ഞു. ‘നമുക്ക് ഈ രാജ്യത്ത് ഒരു കമ്മ്യൂണിസ്റ്റുകാരനെ ആവശ്യമില്ല, പക്ഷേ ഞങ്ങള്‍ക്ക് ഒരാളുണ്ടെങ്കില്‍, രാഷ്ട്രത്തിനുവേണ്ടി ഞാന്‍ അവനെ വളരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കും.’

മമദാനിയുടെ പൗരത്വത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള സാധ്യതയും ട്രംപ് ഭരണകൂടം സൂചിപ്പിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്, റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ആന്‍ഡി ഓഗ്ലെസിനോട് പ്രതികരിച്ചു, മമദാനിയുടെ പൗരത്വം റദ്ദാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു, അദ്ദേഹത്തിന്റെ സ്വാഭാവികവല്‍ക്കരണ പ്രക്രിയയില്‍ ‘ഭീകര’ സഹതാപം മറച്ചുവെച്ചെന്ന് ആരോപിച്ചു.

Continue Reading

Video Stories

കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്

ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

Published

on

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ

കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.

ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.

Continue Reading

Trending