Connect with us

Culture

ലഹരികടത്ത് കെണിയില്‍പെട്ട് ഖത്തര്‍ ജയിലില്‍ മൂന്ന് യുവാക്കള്‍ : നാട്ടിലെ സംഘത്തിന്റെ വിവരം കൈമാറിയിട്ടും നടപടിയെടുക്കാതെ കേരളാ പൊലീസ്

Published

on

കൊച്ചി: ലഹരികടത്ത് സംഘത്തിന്റെ കെണിയില്‍പെട്ട് വിദേശത്ത് തടവിലായ യുവാക്കളുടെ കേസില്‍ കേരളാ പൊലീസിന്റെ ഗുരുതരവീഴ്ച. ലഹരികടത്ത് സംഘത്തിലെ പ്രതികളുടെ വിവരങ്ങള്‍ കെണിയില്‍പെട്ട് അകത്തായവരുടെ കുടുംബങ്ങള്‍ നല്‍കിയിട്ടും കേസില്‍ ഇതുവരെ ഒരാളെ പോലും പൊലീസ് പിടികൂടിയിട്ടില്ല. മാത്രവുമല്ല, പിടിയിലായവരെ വിട്ടയക്കുകയും ചെയ്തു.ഖത്തര്‍ ജയിലില്‍ കഴിയുന്ന യുവാക്കളുടെ മോചനം സാധ്യമാകാണമെങ്കില്‍ ലഹരികടത്തിന്റെ നാട്ടിലെ കണ്ണികളെ പിടികൂടിയാലേ സാധ്യമാകൂ എന്നിരിക്കെയാണ് പൊലീസിന്റെ കടുത്ത അനാസ്ഥ. ലഹരികടത്തിന്റെ പേരില്‍ ചതിയില്‍പ്പെട്ട് ഖത്തര്‍ ജയിലില്‍ കഴിയുന്നവരുടെ ശബ്ദരേഖ മലയാളത്തിലെ ഒരു പ്രമുഖ വാര്‍ത്താ ചാനല്‍ പുറത്തു വിട്ടു.

ലഹരി ഏല്‍പിച്ചുവിട്ടവരെ ഇവിടെ പിടികൂടിയാലേ അവിടെ ജയിലില്‍ കഴിയുന്ന മക്കളുടെ കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകൂയെന്ന് ഔദ്യോഗികമായി അധികൃതര്‍ യുവാക്കളുടെ കുടുംബങ്ങളെ അറിയിച്ചിരുന്നു. ഈ വിവരം ഡിജിപി അടക്കം പൊലീസ് ഉന്നതരെ അറിയിച്ചിട്ടും പൊലീസ് അനാസ്ഥ തുടര്‍രുകയായിരുന്നു. എന്നാല്‍ പൊലീസില്‍ പ്രതീക്ഷയര്‍പ്പിച്ച കുടുംബങ്ങള്‍ക്ക് തിരിച്ചടി നേരിടുകയായിരുന്നു. രണ്ട് മാസത്തിലേറെ കാത്തിരുന്ന ശേഷം പിടിയിലായവരുടെ മൂന്ന് അമ്മമാരും ചേര്‍ന്ന് മക്കള്‍ക്ക്് നീതി ലഭിക്കാനായി സി.ബി.ഐ അന്വേഷണത്തിനണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഇടപെട്ട ശേഷം സംഭവത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണത്തിന് നടപടിയുണ്ടാവുകയായിരുന്നു.

സംഭവത്തെ കുറിച്ച് ചാനല്‍ റിപ്പോര്‍ട്ടു ചെയ്യുന്നത് ഇങ്ങനെ:

അങ്കമാലിക്കാരന്‍ ആഷിഖ് ആഷ്‌ലിയുടെ ബാഗില്‍ ലഹരിമരുന്ന് വച്ചുകൊടുത്തത് വീസയെടുത്ത് കൊടുത്ത് തൊഴില്‍ അന്വേഷിക്കാമെന്ന് വിശ്വസിപ്പിച്ച് ഖത്തറിലേക്ക് അയച്ച സംഘം തന്നെയാണ്. കാസര്‍കോട്ട് ഒരു മലയുടെ മുകളിലെ ഫാമില്‍ നിന്നാണ് അവര്‍ ബാഗ് എടുത്തുതന്നതെന്നും കാറില്‍ പോയതിനാല്‍ അവിടേക്കുള്ള വഴി അറിയില്ലായെന്നും ഖത്തര്‍ വിമാനത്താവളത്തില്‍ പിടിയിലായ ശേഷം ജയിലില്‍ നിന്ന് ആഷിഖ് അമ്മയെ വിളിച്ച് പറഞ്ഞിരുന്നു.

തന്റെ മകന്‍ കെണിയില്‍പ്പെട്ടതറിഞ്ഞ ആഷ്‌ലിയുടെ അമ്മ ഉഷാകുമാരി മകന്‍ പറഞ്ഞ വ്യക്തമായ വിവരവും സംഘത്തിലുള്ളവരുടെ പേരും സഹിതം അങ്കമാലി പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പേരിന് ഒരു കേസെടുത്ത പൊലീസിന്റെ ഭാഗത്തു നിന്ന് പിന്നീട് ഒരു നടപടിയും ഉണ്ടായില്ല. പരാതിയില്‍ പേര് പറഞ്ഞ് പരാമര്‍ശിച്ച ലഹരികടത്ത് സംഘത്തെ വിളിച്ചുവരുത്തിയ ഉദ്യോഗസ്ഥര്‍ അവര്‍ക്ക് ക്ലിന്‍ചിറ്റ് നല്‍കി വിട്ടയച്ചു എന്നാണ് ഉഷാകുമാരി പിന്നീട് അറിഞ്ഞത്.

ചെങ്ങന്നൂരില്‍ നിന്നുള്ള ആദിത്യ മോഹന് വീസയെടുത്ത് കൊടുത്ത സംഘം അച്ചാര്‍ എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ലഹരി ബാഗില്‍ ഒളിപ്പിച്ചത്.
ആദിത്യ ഖത്തറില്‍ ജയിലിലായ ശേഷം അമ്മ ഇന്ദിരാ ദേവി നല്‍കിയ പരാതിയില്‍ കേസെടുത്തു, പക്ഷെ ഒരു നടപടിയുമില്ല. അതേസമയം എരുമേലിക്കാരന്‍ കെവിന്‍ മാത്യുവിന് വീസയെടുത്ത് കൊടുത്ത സംഘം ഭക്ഷ്യവസ്തുക്കളാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ലഹരി ബാഗേജില്‍ വച്ചുകൊടുത്തത്. മകന്‍ ഖത്തറില്‍ പിടിയിലായ ശേഷം അമ്മ റോസമ്മ മാത്യു നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ പോലും പൊലീസ് തയ്യാറായില്ലെന്നും ഒരുമാസം മുന്‍പ് കോട്ടയം എസ്പിയെ നേരില്‍കണ്ടപ്പോള്‍ അപമാനിച്ച് ഇറക്കിവിട്ടു എന്നുമാണ് റോസമ്മ മാത്യുവിന്റെ പരാതി.

Film

‘ദൃശ്യം 3’യുടെ വിതരണം പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തു; റിലീസ് തീയതി സംബന്ധിച്ച് ആശങ്കയിൽ ആരാധകർ

ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ വലിയ ചിത്രത്തിന്റെ തീയറ്റർ, ഡിജിറ്റൽ, എയർബോൺ എന്നീ മുഴുവൻ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Published

on

കൊച്ചി: ജീത്തു ജോസഫ്–മോഹൻലാൽ കൂട്ടുകെട്ടിന്റെ ഏറെ പ്രതീക്ഷയുണർത്തുന്ന ‘ദൃശ്യം 3’യുടെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനിടെ, ചിത്രത്തിന്റെ പ്രധാന വിതരണാവകാശങ്ങൾ പ്രമുഖ പ്രൊഡക്ഷൻ–വിതരണ സ്ഥാപനമായ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കി. ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ വലിയ ചിത്രത്തിന്റെ തീയറ്റർ, ഡിജിറ്റൽ, എയർബോൺ എന്നീ മുഴുവൻ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ആശിർവാദ് സിനിമാസിൽ നിന്ന് ഇന്ത്യയിലും വിദേശത്തുമുള്ള എക്സ്ക്ലൂസീവ് വേൾഡ്‌വൈഡ് തീയറ്റർ അവകാശങ്ങൾ സ്വന്തമാക്കിയതായും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിൽ പനോരമ സ്റ്റുഡിയോസ് വ്യക്തമാക്കി.

വിതരണാവകാശങ്ങൾ വിറ്റതോടെ ‘ദൃശ്യം 3’യുടെ മലയാളം റിലീസ് വൈകുമോ എന്ന ആശങ്കയിലാണ് ആരാധകർ. ഹിന്ദി, തെലുങ്ക് റീമേക്കുകൾക്കൊപ്പം ചിത്രം ഒരുമിച്ച് റിലീസ് ചെയ്യുമോ എന്നതും ചോദ്യം. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം എല്ലാ ഭാഷാ പതിപ്പുകളും ഒരേ സമയം തീയറ്ററുകളിൽ എത്താനാണ് സാധ്യതയെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും, മറ്റ് പതിപ്പുകളുടെ നിർമ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. മലയാളം പതിപ്പ് ആദ്യം എത്തും, റീമേക്കുകൾ പിന്നീട്—എന്ന അഭ്യൂഹങ്ങളും പ്രചരിച്ചുവരുന്നു. എന്നാൽ നിർമാതാക്കളോ സംവിധായകനോ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

ജീത്തു ജോസഫ് എഴുതിയും സംവിധാനം ചെയ്‌ത ‘ദൃശ്യം’ പരമ്പര മലയാള സിനിമയിലെ ഏറ്റവും വിജയം നേടിയ ത്രില്ലർ ഫ്രാഞ്ചൈസികളിൽ ഒന്നാണ്. 2013ൽ പുറത്തിറങ്ങിയ ആദ്യഭാഗം ബോക്‌സ് ഓഫീസിൽ വൻ വിജയം നേടി; 2021ൽ രണ്ടാം ഭാഗം ആമസോൺ പ്രൈം വീഡിയോയിലൂടെ OTT റിലീസായിരുന്നു. കുടുംബത്തെ സംരക്ഷിക്കാൻ കേബിൾ ടിവി നെറ്റ്‌വർക്കുടമ ജോര്‍ജുകുട്ടി (മോഹൻലാൽ) നടത്തുന്ന കഠിന പോരാട്ടമാണ് കഥയുടെ പ്രമേയം.

 

Continue Reading

Film

ഭൂട്ടാന്‍ കാര്‍ കള്ളക്കടത്ത് കേസ്: നടന്‍ അമിത് ചക്കാലക്കലിന്റെ പിടിച്ചെടുത്ത ലാന്‍ഡ് ക്രൂയിസര്‍ കസ്റ്റംസ് വിട്ടു നല്‍കി

Published

on

കൊച്ചി: ഭൂട്ടാനില്‍ നിന്ന് ആഡംബര കാറുകള്‍ കടത്തുന്ന കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിച്ചെടുത്ത നടന്‍ അമിത് ചക്കാലക്കലിന്റെ ലാന്‍ഡ് ക്രൂയിസര്‍ വാഹനം തിരികെ വിട്ടു നല്‍കി. ‘ ഓപ്പറേഷന്‍ നുംഖോര്‍ ‘ പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്ത മധ്യപ്രദേശ് രജിസ്‌ട്രേഷനിലുള്ള വാഹനമാണ് കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറുടെ ഉത്തരവിനെ തുടര്‍ന്ന് വിട്ടുനല്‍കിയത്. അമിത് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ബോണ്ടില്‍ ഒപ്പുവെക്കുകയും 20 ശതമാനം ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കുകയും ചെയ്തതോടെയാണ് വാഹനം താല്‍ക്കാലികമായി വിട്ടു നല്‍കിയത്. എന്നാല്‍ വാഹനം ഉപയോഗിക്കരുത് കേരളത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ പാടില്ല തുടങ്ങിയ കര്‍ശന വ്യവസ്ഥകള്‍ തുടരും.

ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് വാഹനങ്ങള്‍ കേരളത്തിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കസ്റ്റംസ് റെയ്ഡിനിടെയാണ് അമിത്തിന്റെ വാഹനങ്ങളും ഗാരേജിലുള്ള മറ്റ് വാഹനങ്ങളും പിടിച്ചെടുത്തത്. അമിത് ചക്കാലക്കല്‍ ഒന്നിലധികം തവണ കസ്റ്റംസ് മുന്നില്‍ ഹാജരായി രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ഗാരേജില്‍ നിന്നുള്ള വാഹനങ്ങള്‍ അറ്റകുറ്റപ്പണിക്കെത്തിച്ചതാണെന്ന് അമിത് വ്യക്തമാക്കി. വാഹനങ്ങളുടെ യഥാര്‍ത്ഥ ഉടമകളും നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥരോട് ഹാജരായിരുന്നു. ഭൂട്ടാന്‍, നേപ്പാള്‍ റൂട്ടുകളിലൂടെ ലാന്‍ഡ് ക്രൂയിസര്‍, ഡിഫന്‍ഡര്‍ പോലുള്ള ആഡംബര കാറുകള്‍ വ്യാജ രേഖകളുടെ സഹായത്തോടെ ഇന്ത്യയില്‍ കടത്തുകയും പിന്നീട് താരങ്ങള്‍ക്കുള്‍പ്പെടെ വിലകുറച്ച് വില്‍ക്കുകയും ചെയ്ത ഒരു സിന്‍ഡിക്കേറ്റിന്റെ പ്രവര്‍ത്തനമാണ് അന്വേഷണത്തില്‍ പുറത്തുവന്നത്.

ഇന്ത്യന്‍ ആര്‍മി, യുഎസ് എംബസി, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ടതാണെന്ന് തോന്നിക്കുന്ന വ്യാജ രേഖകളും, വ്യാജ ആര്‍ടിഒ രജിസ്‌ട്രേഷനുകളും ഉപയോഗിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഈ കേസിന്റെ ഭാഗമായി ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ തുടങ്ങിയ നടന്മാരുടെ വീടുകള്‍ ഉള്‍പ്പെടെ കേരളത്തിലെ 17 ഇടങ്ങളില്‍ കസ്റ്റംസ് കഴിഞ്ഞ സെപ്റ്റംബറില്‍ റെയ്ഡ് നടത്തിയിരുന്നു. വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന നടന്നു. വ്യാജ രേഖകള്‍ വഴി ഇറക്കുമതി ചെയ്ത വാഹനങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകള്‍, സാമ്പത്തിക കള്ളപ്പണം എന്നിവയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിലവിലെ അന്വേഷണത്തിന്റെ കേന്ദ്രീകരണം. കസ്റ്റംസിനൊപ്പം ഇഡിയും കേസില്‍ അന്വേഷണം തുടരുകയാണ്.

Continue Reading

Film

‘പൊതുവേദിയില്‍ സംസാരിക്കാന്‍ കഴിയില്ല; തുറന്ന് പറഞ്ഞ് നടന്‍ വിനായകന്‍

ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് വിനായകന്‍ പ്രത്യക്ഷപ്പെടുന്നത്.

Published

on

ഡാന്‍സിലൂടെ സിനിമാ രംഗത്തെത്തിയ വിനായകന്‍ ഇന്ന് പാന്‍ഇന്ത്യന്‍ ശ്രദ്ധ നേടിയ നടനാണ്. മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തുന്ന കളങ്കാവല്‍ ആണ് റിലീസിനൊരുങ്ങുന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രം. ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് വിനായകന്‍ പ്രത്യക്ഷപ്പെടുന്നത്. നായകവേഷം തന്നെയാണെന്ന് പറയപ്പെടുന്ന കഥാപാത്രത്തെ സംബന്ധിച്ച അന്തിമ മറുപടി ഡിസംബര്‍ 5ന് പ്രേക്ഷകര്‍ക്ക് ലഭിക്കും.

സിനിമകളില്‍ സജീവമായിരുന്നെങ്കിലും പൊതുവേദികളില്‍ വിനായകനെ അപൂര്‍വ്വം മാത്രമേ കാണാറുള്ളൂ. അതിന്റെ കാരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം കളങ്കാവല്‍ പ്രമോഷന്‍ ഇന്റര്‍വ്യൂവില്‍ മറുപടി പറഞ്ഞു.’സിനിമയും അതിന്റെ ബിസിനസുമാണ് ഞാന്‍ പ്രധാനമായി ശ്രദ്ധിക്കുന്നത്. ജനങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കാന്‍ അറിയില്ല. പൊതുവേദിയില്‍ സംസാരിക്കാന്‍ പറ്റുന്നില്ല’ അതിന്റെ പ്രശ്‌നങ്ങളും അനുഭവിച്ചിട്ടുണ്ട്. പൊതുവേദികളില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്നല്ല, താല്‍പര്യമുണ്ട്’പക്ഷേ കഴിയുന്നില്ല. പിന്നെ പത്ത് പേരില്‍ രണ്ടുപേര്‍ എനിക്കു ചൊറിയും എന്റെ സ്വഭാവത്തിന് അനുസരിച്ച് ഞാന്‍ എന്തെങ്കിലുമൊക്കെ പറയാം, അതാണ് പിന്നെ പ്രശ്‌നമാകുന്നത്. അതിനേക്കാള്‍ നല്ലത് വീടിനുള്ളില്‍ ഇരിക്കുക തന്നെയാണ്, എന്നാണ് വിനായകന്‍ വ്യക്തമാക്കിയത്.

Continue Reading

Trending