Connect with us

Culture

ലഹരികടത്ത് കെണിയില്‍പെട്ട് ഖത്തര്‍ ജയിലില്‍ മൂന്ന് യുവാക്കള്‍ : നാട്ടിലെ സംഘത്തിന്റെ വിവരം കൈമാറിയിട്ടും നടപടിയെടുക്കാതെ കേരളാ പൊലീസ്

Published

on

കൊച്ചി: ലഹരികടത്ത് സംഘത്തിന്റെ കെണിയില്‍പെട്ട് വിദേശത്ത് തടവിലായ യുവാക്കളുടെ കേസില്‍ കേരളാ പൊലീസിന്റെ ഗുരുതരവീഴ്ച. ലഹരികടത്ത് സംഘത്തിലെ പ്രതികളുടെ വിവരങ്ങള്‍ കെണിയില്‍പെട്ട് അകത്തായവരുടെ കുടുംബങ്ങള്‍ നല്‍കിയിട്ടും കേസില്‍ ഇതുവരെ ഒരാളെ പോലും പൊലീസ് പിടികൂടിയിട്ടില്ല. മാത്രവുമല്ല, പിടിയിലായവരെ വിട്ടയക്കുകയും ചെയ്തു.ഖത്തര്‍ ജയിലില്‍ കഴിയുന്ന യുവാക്കളുടെ മോചനം സാധ്യമാകാണമെങ്കില്‍ ലഹരികടത്തിന്റെ നാട്ടിലെ കണ്ണികളെ പിടികൂടിയാലേ സാധ്യമാകൂ എന്നിരിക്കെയാണ് പൊലീസിന്റെ കടുത്ത അനാസ്ഥ. ലഹരികടത്തിന്റെ പേരില്‍ ചതിയില്‍പ്പെട്ട് ഖത്തര്‍ ജയിലില്‍ കഴിയുന്നവരുടെ ശബ്ദരേഖ മലയാളത്തിലെ ഒരു പ്രമുഖ വാര്‍ത്താ ചാനല്‍ പുറത്തു വിട്ടു.

ലഹരി ഏല്‍പിച്ചുവിട്ടവരെ ഇവിടെ പിടികൂടിയാലേ അവിടെ ജയിലില്‍ കഴിയുന്ന മക്കളുടെ കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകൂയെന്ന് ഔദ്യോഗികമായി അധികൃതര്‍ യുവാക്കളുടെ കുടുംബങ്ങളെ അറിയിച്ചിരുന്നു. ഈ വിവരം ഡിജിപി അടക്കം പൊലീസ് ഉന്നതരെ അറിയിച്ചിട്ടും പൊലീസ് അനാസ്ഥ തുടര്‍രുകയായിരുന്നു. എന്നാല്‍ പൊലീസില്‍ പ്രതീക്ഷയര്‍പ്പിച്ച കുടുംബങ്ങള്‍ക്ക് തിരിച്ചടി നേരിടുകയായിരുന്നു. രണ്ട് മാസത്തിലേറെ കാത്തിരുന്ന ശേഷം പിടിയിലായവരുടെ മൂന്ന് അമ്മമാരും ചേര്‍ന്ന് മക്കള്‍ക്ക്് നീതി ലഭിക്കാനായി സി.ബി.ഐ അന്വേഷണത്തിനണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഇടപെട്ട ശേഷം സംഭവത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണത്തിന് നടപടിയുണ്ടാവുകയായിരുന്നു.

സംഭവത്തെ കുറിച്ച് ചാനല്‍ റിപ്പോര്‍ട്ടു ചെയ്യുന്നത് ഇങ്ങനെ:

അങ്കമാലിക്കാരന്‍ ആഷിഖ് ആഷ്‌ലിയുടെ ബാഗില്‍ ലഹരിമരുന്ന് വച്ചുകൊടുത്തത് വീസയെടുത്ത് കൊടുത്ത് തൊഴില്‍ അന്വേഷിക്കാമെന്ന് വിശ്വസിപ്പിച്ച് ഖത്തറിലേക്ക് അയച്ച സംഘം തന്നെയാണ്. കാസര്‍കോട്ട് ഒരു മലയുടെ മുകളിലെ ഫാമില്‍ നിന്നാണ് അവര്‍ ബാഗ് എടുത്തുതന്നതെന്നും കാറില്‍ പോയതിനാല്‍ അവിടേക്കുള്ള വഴി അറിയില്ലായെന്നും ഖത്തര്‍ വിമാനത്താവളത്തില്‍ പിടിയിലായ ശേഷം ജയിലില്‍ നിന്ന് ആഷിഖ് അമ്മയെ വിളിച്ച് പറഞ്ഞിരുന്നു.

തന്റെ മകന്‍ കെണിയില്‍പ്പെട്ടതറിഞ്ഞ ആഷ്‌ലിയുടെ അമ്മ ഉഷാകുമാരി മകന്‍ പറഞ്ഞ വ്യക്തമായ വിവരവും സംഘത്തിലുള്ളവരുടെ പേരും സഹിതം അങ്കമാലി പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പേരിന് ഒരു കേസെടുത്ത പൊലീസിന്റെ ഭാഗത്തു നിന്ന് പിന്നീട് ഒരു നടപടിയും ഉണ്ടായില്ല. പരാതിയില്‍ പേര് പറഞ്ഞ് പരാമര്‍ശിച്ച ലഹരികടത്ത് സംഘത്തെ വിളിച്ചുവരുത്തിയ ഉദ്യോഗസ്ഥര്‍ അവര്‍ക്ക് ക്ലിന്‍ചിറ്റ് നല്‍കി വിട്ടയച്ചു എന്നാണ് ഉഷാകുമാരി പിന്നീട് അറിഞ്ഞത്.

ചെങ്ങന്നൂരില്‍ നിന്നുള്ള ആദിത്യ മോഹന് വീസയെടുത്ത് കൊടുത്ത സംഘം അച്ചാര്‍ എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ലഹരി ബാഗില്‍ ഒളിപ്പിച്ചത്.
ആദിത്യ ഖത്തറില്‍ ജയിലിലായ ശേഷം അമ്മ ഇന്ദിരാ ദേവി നല്‍കിയ പരാതിയില്‍ കേസെടുത്തു, പക്ഷെ ഒരു നടപടിയുമില്ല. അതേസമയം എരുമേലിക്കാരന്‍ കെവിന്‍ മാത്യുവിന് വീസയെടുത്ത് കൊടുത്ത സംഘം ഭക്ഷ്യവസ്തുക്കളാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ലഹരി ബാഗേജില്‍ വച്ചുകൊടുത്തത്. മകന്‍ ഖത്തറില്‍ പിടിയിലായ ശേഷം അമ്മ റോസമ്മ മാത്യു നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ പോലും പൊലീസ് തയ്യാറായില്ലെന്നും ഒരുമാസം മുന്‍പ് കോട്ടയം എസ്പിയെ നേരില്‍കണ്ടപ്പോള്‍ അപമാനിച്ച് ഇറക്കിവിട്ടു എന്നുമാണ് റോസമ്മ മാത്യുവിന്റെ പരാതി.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending