Connect with us

More

റമദാനില്‍ ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിച്ചതായി സര്‍വേ

Published

on

ദോഹ: റമദാനില്‍ ജനങ്ങളുടെ ആത്മീയ യാത്രയില്‍ ഡിജിറ്റല്‍ ആശയവിനിമയവും ഓണ്‍ലൈന്‍ പങ്കുവയ്ക്കലും ഭാഗമായതായി സര്‍വേ. ഇത്തരം ആവശ്യങ്ങള്‍ക്കായി സോഷ്യല്‍മീഡിയയും ഇന്റര്‍നെറ്റും കൂടുതലായി ഉപയോഗിക്കപ്പെട്ടതായി സര്‍വേ വ്യക്തമാക്കുന്നു. വിവിധ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് ഊരിദൂ നടത്തിയ മള്‍ട്ടിനാഷണല്‍ സര്‍വേയിലാണ് ഇക്കാര്യങ്ങളുള്ളത്. റമദാന്‍ ചിന്തകളും ആശംസകളും നേരാന്‍ ജനങ്ങള്‍ ഇന്റര്‍നെറ്റിനെ കൂടുതലായി ഉപയോഗിക്കുന്നു.

സര്‍വേയോടു പ്രതികരിച്ചവരില്‍ 60ശതമാനം പേരും റമദാന്‍ ആശംസകള്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ മുഖേന പങ്കുവെയ്ക്കുന്നവരാണ്. സോഷ്യല്‍മീഡിയ ഏറ്റവുമധികം ഉപയോഗിക്കുന്നത് ഖത്തരികളും കുവൈത്തികളുമാണ്. കുവൈത്ത്, ഒമാന്‍, ഖത്തര്‍, ടുണീഷ്യ, അള്‍ജീരിയ എന്നിവിടങ്ങളിലെ 1400ലധികം പേരാണ് സര്‍വേയില്‍ പങ്കാളികളായത്. ഭാവിയില്‍ റമദാനില്‍ ഊരിദൂവിന്റെ ഡിജിറ്റല്‍ ഓപ്ഷനുകളില്‍ മാറ്റംവരുത്താന്‍ സര്‍വേഫലം പ്രയോജനപ്പെടുത്തും. സര്‍വേ ചെയ്യപ്പെട്ട രാജ്യങ്ങള്‍ക്കിടയില്‍ പെരുമാറ്റഘടനയില്‍ സമാനതകളും വൈരുദ്ധ്യങ്ങളും പ്രകടമായി.

റമദാനില്‍ സോഷ്യല്‍മീഡിയ, ഇന്റര്‍നെറ്റ് ഉപയോഗം പൊതുവെ വര്‍ധിക്കുന്നുണ്ട്. പ്രിയപ്പെട്ടവര്‍ക്ക് സന്ദേശങ്ങളും ആശംസകളും അറിയിക്കുന്നതിനും മതപരമായ കാര്യങ്ങള്‍ അറിയുന്നതിനും മനസിലാക്കുന്നതിനും ടിവി സീരിസുകള്‍ കാണുന്നതിനും ഓണ്‍ലൈന്‍ ഷോപ്പിങിനുമായെല്ലാം ഇന്റര്‍നെറ്റ് ഉപയോഗപ്പെടുത്തുന്നുണ്ട്.

ടെക്സ്റ്റ്, വീഡിയോ സന്ദേശങ്ങളേക്കാള്‍ സോഷ്യല്‍മീഡിയയിലൂടെ സന്ദേശങ്ങളും ആശംസകളും പങ്കുവയ്ക്കാനാണ് കൂടുതല്‍പേരും താല്‍പര്യപ്പെടുന്നതെന്ന് സര്‍വേ വ്യക്തമാക്കുന്നു. മതപരമായ ആശയങ്ങള്‍ കൂടുതലായി പങ്കുവയ്ക്കുന്നു. ഭക്ഷണത്തിന്റെ ഫോട്ടോകളും ഷെയര്‍ ചെയ്യുന്നുണ്ട്. സര്‍വേയില്‍ പ്രതികരിച്ചവരില്‍ 64ശതമാനം പേരും ഫോട്ടോകള്‍ ഷെയര്‍ ചെയ്യുന്നുണ്ട്. ഇവരില്‍ 25ശതമാനം പേര്‍ മാത്രമാണ് ഭക്ഷ്യസംബന്ധമായ ഫോട്ടോകള്‍ റമദാനില്‍ ഷെയര്‍ ചെയ്യുന്നത്. സര്‍വേയില്‍ പ്രതികരിച്ചവരില്‍ 55ശതമാനം പേര്‍ ഓണ്‍ലൈന്‍ മുഖേന ഷോപ്പിങ് നടത്താന്‍ താല്‍പര്യപ്പെടുന്നു.

പ്രത്യേകിച്ചും ഇഫ്താറിനുശേഷമാണ് ഓണ്‍ലൈന്‍ ഷോപ്പിങ്. കുടുതല്‍ ഷോപ്പിങും ഇലക്്‌ട്രോണിക് ഉപകരണങ്ങള്‍ക്കായാണ്, 53ശതമാനം. വസ്ത്രങ്ങള്‍ക്കായി 52ശതമാനം. റമദാനില്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും വ്യായാമം ചെയ്യുന്നുണ്ടെന്ന് 58ശതമാനം പേര്‍ പ്രതികരിച്ചു. റണ്ണിങ്, ജോഗിങ് തുടങ്ങിയ വ്യായമങ്ങളാണ് കൂടുതല്‍ പേരും ചെയ്യുന്നത്.

kerala

ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച കൊട്ടാരക്കര ജയിലിലെ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

ഗോവിന്ദ ചാമി ജയില്‍ ചാടുമെന്ന് നേരത്തെ അറിയിച്ചിരുന്നു എന്നായിരുന്നു സത്താറിന്റെ പ്രതികരണം

Published

on

തിരുവനന്തപുരം: ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തില്‍ മാധ്യമങ്ങളോട് സംസാരിച്ച കൊട്ടാരക്കര ജയിലിലെ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ അബ്ദുല്‍ സത്താറിന് എതിരെയാണ് നടപടി.

ഗോവിന്ദ ചാമി ജയില്‍ ചാടുമെന്ന് നേരത്തെ അറിയിച്ചിരുന്നു എന്നായിരുന്നു സത്താറിന്റെ പ്രതികരണം. മാധ്യമ പ്രതികരണങ്ങളിലൂടെ വകുപ്പിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയെന്ന് കാണിച്ചാണ് നടപടി. സൗത്ത് സോണ്‍ ജയില്‍ ഡിഐജിയുടേതാണ് ഉത്തരവ്.

Continue Reading

kerala

ട്രെയിൻ ഇറങ്ങി പാളം മുറിച്ചുകടക്കവേ മറ്റൊരു ട്രെയിനിടിച്ചു; കടലുണ്ടിയിൽ ബി.ടെക് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കടലുണ്ടി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി നടക്കുന്നതിനിടെ മറ്റൊരു ട്രെയിൻ തട്ടിയാണ് മരിച്ചത്

Published

on

കോഴിക്കോട് കടലുണ്ടിയിൽ ട്രെയിൻ തട്ടി ബി.ടെക് വിദ്യാർഥിനി മരിച്ചു. മലപ്പുറം വള്ളിക്കുന്ന് ആനയറങ്ങാടി ഒഴുകിൽ തട്ടയൂർമന രാജേഷ് നമ്പൂതിരി മകൾ ഒ.ടി സൂര്യയാണ് (20) മരിച്ചത്. കൂറ്റനാട് വാവന്നൂർ ശ്രീപതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് ടെക്നോളജി കോളേജ് വിദ്യാർഥിനിയാണ്.

ശനിയാഴ്ച വൈകിട്ട് അഞ്ചേമുക്കാലോടെയാണ് സംഭവം. കടലുണ്ടി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി നടക്കുന്നതിനിടെ മറ്റൊരു ട്രെയിൻ തട്ടിയാണ് മരിച്ചത്. കോയമ്പത്തൂർ ഫാസ്‌റ്റ് പാസഞ്ചർ വണ്ടിയിൽ വന്നിറങ്ങിയ സൂര്യ കടലുണ്ടി സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിൻ്റെ ഭാഗത്തേക്ക് നടക്കുന്നതിനിടെ കോഴിക്കോട് ഭാഗത്തുനിന്ന് എത്തിയ ചെന്നൈ മെയിൽ ഇടിക്കുകയായിരുന്നു.

ട്രെയിനിന്റെ ഹോൺ കേട്ട് പരിഭ്രാന്തയായി പാളം മാറിക്കയറിയതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സ്റ്റോപ്പില്ലാത്തതിനാൽ വേഗത്തിലെത്തിയ ട്രെയിൻ ഇടിച്ച് തെറിപ്പിച്ച് കടന്നുപോകുകയായിരുന്നു.

എയ്‌ഡ്‌ പോസ്റ്റ് പൊലീസും റെയിൽവേ അധികൃതരും നാട്ടുകാരും ചേർന്ന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചു. പിതാവ്: ആനയറങ്ങാടി തട്ടയൂർ മന രാജേഷ് നമ്പൂതിരി. അമ്മ: പ്രതിഭ (മണ്ണൂർ സി.എം.എച്ച്.എസ് ഹയർ സെക്കൻഡറി വിഭാഗം കംപ്യൂട്ടർ സയൻസ് അധ്യാപിക), സഹോദരൻ: ആദിത്യൻ (രാമനാട്ടുകര സേവാമന്ദിരം പി.ബി.എച്ച്.എസ്.എസ് പ്ലസ് വൺ വിദ്യാർഥി).

Continue Reading

kerala

കൊല്ലത്ത് ദമ്പതികള്‍ വീട്ടില്‍ മരിച്ചനിലയില്‍; ഭാര്യയെ കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയതെന്ന് സൂചന

കുടുംബ പ്രശ്നങ്ങളാണ് മരണത്തിന് പിന്നിലെ കാരണമെന്നാണ് പൊലീസ് നി​ഗമനം

Published

on

കൊല്ലം: എരൂരിൽ ഭാര്യയേയും ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. എരൂർ ചാഴിക്കുളം ആഴാത്തിപ്പാറ സ്വദേശികളായ റജി (56), പ്രശോഭ (48) എന്നിവരാണ് മരിച്ചത്. റജിയുടെ മൃതദേഹം വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. നിലത്ത് ചുമരിനോട് ചേർന്ന് തലയിൽ നിന്നും ചോര വാർന്ന നിലയിലാണ് പ്രശോഭയുടെ മൃതദേഹം കിടന്നിരുന്നത്.

ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതതെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് ഏരൂർ പൊലീസ് എത്തി തുടർ നടപടികൾ സ്വീകരിച്ചു. കുടുംബ പ്രശ്നങ്ങളാണ് മരണത്തിന് പിന്നിലെ കാരണമെന്നാണ് പൊലീസ് നി​ഗമനം. കഴിഞ്ഞദിവസം ഇരുവരും തമ്മിൽ വീട്ടിൽ വെച്ച് വഴക്കുണ്ടായിരുന്നു എന്നാണ് വിവരം.

Continue Reading

Trending