Connect with us

Culture

സ്വീഡന്റെ പെനാല്‍റ്റി നിഷേധിച്ച സംഭവം; ജര്‍മനിയെ രക്ഷിക്കാന്‍ റഫറി അനുകൂല നിലപാട് സ്വീകരിച്ചെന്ന വിവാദം കൊഴുക്കുന്നു

Published

on

മോസ്‌കോ: ഗ്രൂപ്പ് എഫിലെ സ്വീഡനെതിരായ നിര്‍ണായക പോരാട്ടത്തില്‍ അവസാന നിമിഷം ടോണി ക്രൂസിന്റെ ഗോളില്‍ ജര്‍മനി ജയിച്ചുകയറി കളി അവസാനിപ്പിച്ചെങ്കിലും കളിയെ കുറിച്ചുള്ള വിവാദങ്ങള്‍ക്ക് ഇതുവരെ അവസാനമായിട്ടില്ല. കളി നിയന്ത്രിച്ച പോളണ്ടുകാരനായ റഫറി സൈമണ്‍ മാര്‍സിനിയാക് ജര്‍മനിക്ക് അനുകൂലമായ തീരുമാനങ്ങള്‍ എടുത്ത് തങ്ങളെ തോല്‍പ്പിക്കുകയായിരുന്നുവെന്നാണ് സ്വീഡിഷുകാരുടെ വാദം.

കളിയില്‍ തങ്ങള്‍ക്ക് അര്‍ഹിച്ച ഒരു പെനാല്‍റ്റി റഫറി നിഷ്‌കരുണം തള്ളിയെന്നും വീഡിയോ അസിസ്റ്റന്റ് റഫറിങ്(വി.എ.ആര്‍)പോലുള്ള സംവിധാനങ്ങള്‍ നിലനില്‍ക്കുമ്പോള്‍, നിര്‍ണായക മത്സരത്തില്‍ ഇത്തരം സംശയകരമായ സാഹചര്യത്തില്‍ വി.എ.ആറിന്റെ സഹായം പോലും സ്വീകരിക്കാതെ റഫറി ജര്‍മനിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച് അവര്‍ക്ക് സംരക്ഷണം നല്‍കുകയായിരുന്നു എന്നുമാണ് സ്വീഡന്റെ ആരോപണം.

കളിയുടെ 12ാം മിനുട്ടിലാണ് വിവാദത്തിനിടയാക്കിയ സംഭവം നടന്നത്. കീപ്പര്‍ നോയര്‍ മാത്രം മുന്നില്‍ നില്‍ക്കെ ജര്‍മന്‍ ഗോള്‍മുഖം ലക്ഷ്യമാക്കി ഒറ്റയ്ക്ക് കുതിച്ചെത്തിയ സ്വീഡന്‍ സ്‌ട്രൈക്കര്‍ മാര്‍ക്കസ് ബെര്‍ഗിനെ ജര്‍മനി പ്രതിരോധ താരം ജെറോം ബോട്ടെങ് പിന്നില്‍ നിന്നു വീഴ്ത്തി. എന്നാല്‍ ഏറെ പിന്നിലായിരുന്ന റഫറി ഫൗള്‍ അനുവദിക്കാതെ കളി തുടരാന്‍ നിര്‍ദേശിക്കുകയായിരുന്നു. ലൈന്‍്മാനും കൃത്യമായി കാണാന്‍ സാധിക്കാത്ത കോണിലായിരുന്നു സംഭവം. പെനാല്‍റ്റിക്കായി സ്വീഡിഷ് താരങ്ങള്‍ പ്രതിഷേധിച്ചെങ്കിലും റഫറി ചെവികൊണ്ടില്ല. സാധാരണഗതിയില്‍ ഇത്തരം സാഹചര്യങ്ങളില്‍ വി.എ.ആറിന്റെ സഹായം റഫറിമാര്‍ സ്വീകരിക്കാറാണ് പതിവ് എന്നാല്‍ റഫറി സൈമണ്‍ അതിനു തയ്യാറായില്ല.

 

ടി.വി റീപ്ലേയില്‍ ബോട്ടെങ് ബെര്‍ഗിനെ ഗുരുതരമായി ഫൗള്‍ ചെയ്തതാണെന്ന് വ്യക്തമായി. ഫിഫയുടെ നിയമപ്രകാരം ഗോള്‍സാധ്യതയുള്ള ഇത്തരം നീക്കത്തില്‍ ഫൗള്‍ ചെയ്ത കളിക്കാരന് മഞ്ഞക്കാര്‍ഡും ഫൗള്‍ വഴങ്ങിയ ടീമിന് പെനാല്‍റ്റിയും ലഭിക്കും. എന്നാല്‍ റഫറിക്ക് നേരിട്ടു കാണാന്‍ സാധിക്കാത്തതിന്റെ പേരില്‍ അര്‍ഹിച്ച ഒരു പെനാല്‍റ്റി സ്വീഡന് നഷ്ടമാവുകയായിരുന്നു. കൃത്യമായി കാണാത്ത സാഹചര്യത്തില്‍ റഫറിക്ക് വി.എ.ആറിന്റെ സഹായം തേടാമായിരുന്നു. എന്നാല്‍ അദ്ദേഹം അതു സ്വീകരിക്കാത്തതിന്റെ കാരണം വ്യക്തമായിട്ടില്ല. നേരത്തെ ബ്രസീല്‍-കോസ്റ്ററിക്ക മത്സരത്തില്‍ സമാനമായ ഒരു സാഹചര്യമുണ്ടായിരുന്നു. നെയ്മറിനെ പെനാല്‍റ്റി ബോക്‌സില്‍ വീഴ്ത്തിയതിന് റഫറി ആദ്യം പെനാല്‍റ്റി വിധിച്ചെങ്കിലും പിന്നീട് വി.എ.ആറിന്റെ സഹായത്തോടെ വിധി റദ്ദാക്കുകയായിരുന്നു.

 

സ്വീഡനെതിരെ മത്സരത്തില്‍ തോറ്റാല്‍ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നും പുറത്താകുമെന്ന സാഹചര്യത്തിലായിരുന്നു നിലവിലെ ചാമ്പ്യന്മാരായ ജര്‍മനി. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം അവസാന മിനുട്ടിലെ ഗോളടക്കം രണ്ടെണ്ണം മടക്കിയാണ് പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ ജര്‍മനി നിലനിര്‍ത്തിയത്. അതേസമയം അര്‍ഹിച്ച പെനാല്‍റ്റി ലഭിച്ചിരുന്നെങ്കില്‍ ജയിച്ചു കയറാമായിരുന്നുവെന്ന വിലയിരുത്തലിലാണ് സ്വീഡന്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

Published

on

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.

പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.

Continue Reading

Film

സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

Published

on

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.

ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.

 

Continue Reading

Film

അഞ്ച് കോടിയിലധികം കളക്ഷൻ; ബോക്സ് ഓഫീസ് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച് അനശ്വര രാജന്റെ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’

Published

on

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ഡാര്‍ഡ് ഹ്യൂമറിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന പറഞ്ഞ് തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തുകയാണ്. പ്രേക്ഷകർക്കിടയിലും അതുപോലെ നിരൂപകർക്കിടയിലും ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.

ആദ്യ ദിനങ്ങളിൽ നിന്നും ചിത്രത്തിന് ഗംഭീര പിന്തുണയോടെ കളക്ഷനിലും ഉയർച്ച കുറിച്ചിട്ടുണ്ട്. ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ അഞ്ച് കോടിയിലധികം കളക്ഷൻ നേടി ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ നിർമ്മാതാവിന് ലാഭം നേടി കൊടുത്ത ചിത്രമായി മാറുകയാണ്. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുന്നത്. അനശ്വര രാജൻ, മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, അരുൺ കുമാർ, അശ്വതി ചന്ദ് കിഷോർ തുടങ്ങിയവരാണ് ചിത്രത്തിലേ മുഖ്യ താരങ്ങൾ.

‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, ലൈൻ പ്രൊഡ്യൂസർ അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല യെല്ലോ ടൂത്ത്സ്, ക്രീയേറ്റീവ് ഡയറക്ടർ സജി ശബന, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ അരുൺ മണി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ സുജിത് ഡാൻ, ബിനു തോമസ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ വി, പിആര്‍ഒ എ എസ് ദിനേശ്, ഡിസ്ട്രിബൂഷൻ ഐക്കൺ സിനിമാസ്.

Continue Reading

Trending