Culture
റഷ്യന്‍ ലോകകപ്പില്‍ ഇന്ന് വന്‍കരാ യുദ്ധങ്ങള്‍

കസാന്‍:അവസാനമായി ഒരു ലാറ്റിനമേരിക്കന്‍ ഗോള്‍ ലോകകപ്പില്‍ ഫ്രഞ്ച് വലയില്‍ വീണത് 1986ല്‍.. ഡിഗോ മറഡോണ തിളങ്ങിയ ആ ലോകകപ്പില്‍ ബ്രസീലിന്റെ കറിസിയയായിരുന്നു ആ ഗോള്‍ സ്വന്തമാക്കിയത്. അതിന് ശേഷം ഫ്രാന്‍സ് ലാറ്റിനമേരിക്കക്ക് വഴങ്ങിയിട്ടില്ല… ഇന്ന് ലയണല്‍ മെസ്സിയോ ഗോണ്‍സാലോ ഹ്വിഗിനോ അതോ മാര്‍ക്കസ് റോഹോയോ എവര്‍ ബനേഗയോ ആ റെക്കോര്‍ഡ് തിരുത്തുമോ-കാത്തിരിക്കുന്നു അര്‍ജന്റീനാആരാധകര്‍. 21-ാമത് ലോകകപ്പിന്റെ ആദ്യ നോക്കൗട്ട് പോരാട്ടത്തിന് ഇന്ന് തിരശ്ശീല ഉയരുന്നത് ഫ്രാന്‍സ്-അര്‍ജന്റീന കിടിലന്‍ പോരാട്ടത്തിലൂടെയാണ്. 90 മിനുട്ട് നിശ്ചിതസമയം. സമനില പാലിച്ചാല്‍30 മിനുട്ട് അധികസമയം. പിന്നെ ഷൂട്ടൗട്ട്-ഈ വഴിയാണ് നോക്കൗട്ട് സഞ്ചാരം. 90 മിനുട്ടില്‍ കാര്യങ്ങള്‍ തീരുന്ന മട്ടില്ല ഇന്ന്. അധികസമയത്തേക്കും പിന്നെ ഷൂട്ടൗട്ടിലേക്ക് കാര്യങ്ങള്‍ പോയാല്‍ അത്ഭുതപ്പെടാനില്ല. അതായത് ഗോള്‍ക്കീപ്പര്‍മാരായ ഫ്രാങ്കോ അര്‍മാനിക്കും ഹുഗോ ലോറിസിനുമായിരിക്കും അമിത ജോലിയെന്ന് സാരം.
പ്രാഥമിക റൗണ്ടില്‍ കണ്ട കുതിപ്പിന് ടീമുകള്‍ തയ്യാറാവില്ല. ജാഗ്രതയായിരിക്കും പ്രധാന മുദ്രാവാക്യം. കാരണം തോറ്റാല്‍ അവസരമില്ല. ടീം അവലോകനത്തില്‍ ഫ്രാന്‍സിനാണ് നേരിയ മുന്‍തൂക്കം. പക്ഷേ ഇത് ഫുട്‌ബോളാണ്. ഒരു സെക്കന്‍ഡ് മതി ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറി മറിയാന്‍. കളിച്ച മൂന്ന് മല്‍സരങ്ങളില്‍ രണ്ടിലും വിജയം. ഡെന്മാര്‍ക്കിനെതിരെ സമനിലയും. ആധികാരികത പക്ഷേ ഈ മൂന്ന് കളിയിലും കണ്ടിരുന്നില്ല. ഓസ്‌ട്രേലിയക്കെതിരായ മല്‍സരത്തില്‍ ഫ്രഞ്ചുകാര്‍ തപ്പിത്തടയുകയായിരുന്നു. പെറുവിനെതിരായ മല്‍സരത്തിലും ജയത്തിനായി കഠിനാദ്ധ്വാനം ചെയ്യേണ്ടി വന്നു. ഡെന്മാര്‍ക്കിനെതിരായ ഫ്രാന്‍സിന്റെ പോരാട്ടമായിരുന്നു ഈ ലോകകപ്പിലെ ആദ്യ ഗോള്‍രഹിത സമനിലയും ബോറന്‍ മല്‍സരവും. എങ്കിലും മൂന്ന് മികച്ച മുന്‍നിരക്കാരുടെ സേവനം ടീമിനുണ്ട്. അത്‌ലറ്റികോ മാഡ്രിഡിന് വേണ്ടി സ്പാനിഷ് ലാലീഗയില്‍ ഗോള്‍ വേട്ട നടത്തുന്ന ആന്റോയ്ന്‍ഗ്രീസ്മാന്‍, ഫ്രഞ്ച് ലീഗിലെ പി.എസ്.ജിയുടെ ഗോളടിയന്ത്രമായ കെയ്‌ലിയന്‍ എംബാപ്പെ, പിന്നെ ഒലിവര്‍ ജിറൂഡും. മധ്യനിരയിലെ പോള്‍ പോഗ്ബയും എന്‍ഗോളോ കാന്റെയും കരുത്തരാണ്. റാഫേല്‍ വരാന്‍നയിക്കുന്ന പിന്‍നിരയും അനുഭവസമ്പത്തില്‍ ഒന്നാമന്മാരാണ്. ലോറിസിലെ ഗോള്‍ക്കീപ്പര്‍ മിടുക്കിന്റെ പര്യായവും. മെസ്സിയിലെ സൂപ്പര്‍ താരത്തിന് പക്ഷേ ഇതെല്ലാം ഭേദിക്കാന്‍ കഴിയും. അദ്ദേഹം ഫോമിലേക്കുയരണമെന്ന് മാത്രം. നൈജീരിയക്കെതിരായ മല്‍സരത്തിലെ തകര്‍പ്പന്‍ ഗോള്‍ വഴി മെസി കരുത്ത് തെളിയിച്ച് കഴിഞ്ഞു. ഡി മരിയ, ബനേഗ, റോഹോഎന്നിവരും ഫോമിലാണ്.
ടീം ലൈനപ്പില്‍ അര്‍ജന്റീന മാറ്റം വരുത്തില്ലെന്ന് ഇന്നലെ കോച്ച് സാംപോളി വ്യക്തമാക്കി കഴിഞ്ഞു. അതായത് പൗളോ ഡിബാലെ പുറത്ത്് തന്നെ. ഫ്രഞ്ച് ടീമിലും മാറ്റമുണ്ടാവില്ല. ബനേഗ ഇന്നലെ മുപ്പതാം പിറന്നാള്‍ ആഘോഷിച്ചിരുന്നു. പിറന്നാള്‍ മധുരം ടീമിന്റെ വിജയമായിരിക്കുമെന്നാണ് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെഷാംപ്‌സ് രാജ്യത്തെ പരിശീലിപ്പിക്കുന്ന 80-ാമത് മല്‍സരമായിരിക്കുമിത്. അതും റെക്കോര്‍ഡാണ്. 98 ല്‍ രാജ്യത്തെ കിരീടത്തിലേക്ക്് നയിച്ച ലാമിറേ എന്ന പരിശീലന്‍ 79 തവണ ദേശീയ ടീമിനെ ഒരുക്കിയിരുന്നു. 98 ല്‍ ഫ്രാന്‍സ് കപ്പ് നേടുമ്പോള്‍ ലാമിറേ കോച്ചും ദെഷാംപ്‌സ് നായകനുമായിരുന്നു. ലോകം കാത്തിരിക്കുന്ന ഈ അങ്കം ഇന്ത്യന്‍ സമയം രാത്രി 7-30 നാണ്.
സാധ്യതാ ടീം: അര്‍ജന്റീന: ഫ്രാങ്കോ അര്‍മാനി (ഗോള്‍ക്കീപ്പര്‍),ഗബ്രിയേല്‍ മര്‍സാഡോ, നിക്കോളാസ് ഓട്ടോമെന്‍ഡി, മാര്‍ക്കോസ് റോഹോ, നിക്കോളാസ് ടാഗ്ലിഫിക്കോ, എവര്‍ ബനേഗ, ജാവിയര്‍ മഷ്‌ക്കരാനോ, എന്‍സോ പെരസ്, എയ്ഞ്ചല്‍ ഡി മരിയ, ലയണല്‍ മെസി, ഗോണ്‍സാലോ ഹിഗ്വിന്‍
ഫ്രാന്‍സ്: ഹുഗോ ലോറിസ് (ഗോള്‍ക്കീപ്പര്‍), ബെഞ്ചമിന്‍ പവാര്‍ഡ്, റാഫേല്‍ വരാനെ, സാമുവല്‍ ഉമിതി,ലുക്കാസ് ഹെര്‍ണാണ്ടസ്, പോള്‍ പോഗ്ബ, നകാലോ കാണ്ടേ, കൈലിയന്‍ മാപ്പെ, അന്റോണിയോ ഗ്രിസ്മാന്‍, ഉസ്മാന്‍ ഡെബാലെ, ഒലിവര്‍ ജിറോര്‍ഡ്
ഉറുഗ്വേ-പോര്‍ച്ചുഗല്‍
ലോക ഫുട്‌ബോളിലെ മുന്ന് അതിപ്രശസ്തരായ മുന്‍നിരക്കാര്‍ ഇന്ന് മുഖാമുഖം. ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ലൂയിസ് സുവാരസും പിന്നെ എഡിന്‍സന്‍കവാനിയും. 21-ാമത് ലോകകപ്പിലെ ഏറ്റവും സീനിയറായ രണ്ട് പരിശീലകരും ഇന്ന് മുഖാമുഖമുണ്ട്. ഓസ്‌കാര്‍ ടബരേസും ഫെര്‍ണാണ്ടോ സാന്‍ഡോസും. അത്യാവേശത്തിന്റെ പോരാട്ടവേദി സോച്ചിയിലെ ഫിഷ് സ്‌റ്റേഡിയവും. യൂറോപ്പും ലാറ്റിനമേരിക്കയും തമ്മിലുളള ഈ അങ്കക്കലിയില്‍ കണക്കുകള്‍ ഉറുഗ്വേക്കൊപ്പമാണ്. പ്രാഥമിക റൗണ്ടില്‍ കളിച്ച മൂന്ന് മല്‍സരങ്ങളിലും വിജയിച്ചവര്‍. ഒമ്പത് പോയിന്റാണ് സമ്പാദ്യം. പോര്‍ച്ചുഗല്‍ പക്ഷേ തപ്പിതടഞ്ഞു. സ്‌പെയിനുമായി സമനില, ഇറാനെയും മൊറോക്കോയെയും കഷ്ടിച്ചാണ് കീഴ്‌പ്പെടുത്തിയത്. പക്ഷേ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ച ക്രിസ്റ്റിയാനോ അത്തരം കണക്കുകളില്‍ താല്‍പ്പര്യമെടുത്തില്ല. ഉറുഗ്വേ ശക്തരാണെങ്കിലും മികച്ച ഫുട്‌ബോളിലുടെ അവരെ കീഴ്‌പ്പെടുത്തുമെന്നാണ് സി.ആര്‍-7 വ്യക്തമാക്കിയത്.
മുന്‍നിരയാണ് ഉറുഗ്വേയുടെ ശക്തി. സൂവാരസും കവാനിയും ഒരുമിക്കുന്നു. രണ്ട് പേരും തമ്മിലുളള കോമ്പിനേഷന്‍ അപകടകരവുമാണ്. സുവാരസ് ഇതിനകം രണ്ട്് ഗോളുകള്‍ സ്‌ക്കോര്‍ ചെയ്തിരിക്കുന്നു. ഈ ജോഡിയെ പിടിച്ചുകെട്ടുക എന്നതാണ് പെപ്പെ നയിക്കുന്ന പോര്‍ച്ചുഗല്‍ ഡിഫന്‍സിന്റെ പ്രധാന ജോലി. പക്ഷേ കഴിഞ്ഞ മല്‍സരങ്ങളില്‍-ഇറാനും മൊറോക്കോക്കുമെതിരെ പലവട്ടം പോര്‍ച്ചുഗല്‍ ഡിഫന്‍സ് പതറിയിരുന്നു. അവിടെയാണ് ലാറ്റിനമേരിക്കക്കാരുടെ പ്രതീക്ഷയും. ആതിഥേയരായ റഷ്യയെ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ മൂന്ന് ഗോളിന് തകര്‍ത്തതിന്റെ ആത്മ വിശ്വസവും അവര്‍ക്കുണ്ട്.
നാല് ഗോള്‍ സ്‌ക്കോര്‍ ചെയ്ത ക്രിസ്റ്റിയാനോതന്നെ പോര്‍ച്ചുഗലിന്റെ വജ്രായുധം. യൂറോപ്യന്‍ ചാമ്പ്യന്മാരായി പോര്‍ച്ചുഗലിനെ മാറ്റിയ ക്രിസ്റ്റിയാനോയുടെ അവസാന ലോകകപ്പാണിത്. രാജ്യത്തിന് ഇത് വരെ ആര്‍ക്കും സമ്മാനിക്കാന്‍ കഴിയാത്ത ആ വലിയ കിരീടത്തിലേക്കുളള യാത്രയുടെ ആദ്യഘട്ടം പിന്നിട്ട അദ്ദേഹത്തെ കാത്തിരിക്കുന്നത് വലിയ കടമ്പകളാണ്. പക്ഷേ നാല് മല്‍സരങ്ങള്‍ ജയിച്ചാല്‍ ലോകകപ്പ് നേടിയില്ലേ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. മല്‍സരം ഇന്ത്യന്‍ സമയം രാത്രി 11-30ന്.
സാധ്യതാ ടീം: ഉറുഗ്വേ: മുസലേര (ഗോള്‍ക്കീപ്പര്‍), മാര്‍ട്ടിന്‍ സെസാരസ്, ജോസ് മരിയ ഗിമിനസ്, ഡിയാഗോ ഗോഡിന്‍, ഡിയാഗോ ലക്‌സാറ്റ്, നാന്‍ഡസ്, മത്തിയാസ് വാസിനോ, ലുക്കാസ് ടോറേറ, ബെന്‍സാന്‍ഡര്‍, സുവാരസ്, എഡിന്‍സന്‍ കവാനി
പോര്‍ച്ചുഗല്‍: റൂയി പാട്രിഷ്യോ(ഗോള്‍ക്കീപ്പര്‍), സെഡ്രിക്, പെപ്പെ, ഹോസെ ഫോണ്‍ടെ, റാഫല്‍ ഗുരേരോ, വില്ല്യം, അഡ്രിയാന്‍ സില്‍വ, റെക്കാര്‍ഡോ ക്വാറസ്മ, ജോ മരിയോ, ഗോണ്‍സാലോ ഡ്വഡസ്, ക്രിസ്റ്റിയാനോ റൊണാള്‍ഡോ.
Film
വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.
അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Film
ജെഎസ്കെ വിവാദം തുടരുന്നു; ‘മാറ്റങ്ങൾ വരുത്താതെ സെൻസർ സർട്ടിഫിക്കറ്റില്ല’, സെൻസർ ബോർഡ് ഹൈക്കോടതിയിൽ
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു

കൊച്ചി: ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്മാക്കിയതോടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ – ജെഎസ്കെ– സിനിമ വീണ്ടും വിവാദത്തിൽ. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് തങ്ങളുടെ നിലപാട് അറിയിച്ചത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്. സിനിമയിലാകട്ടെ, പ്രായപൂർത്തിയായവര്‍ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി നായകനായ സിനിമ ഇന്നു റിലീസ് ചെയ്യാനിരിക്കെയായിരുന്നു വിവാദങ്ങൾ തലപ്പൊക്കിയത്. സെൻസർ ബോർഡ് നടപടിക്കെതിരെ സിനിമ സംഘടനകൾ തിങ്കളാഴ്ച മാർച്ച് നടത്താനും തീരുമാനിച്ചു.
എന്നാൽ സെൻസർ ബോർഡിന്റെ നടപടി കോടതിയിൽനിന്നും ചോദ്യങ്ങളുയർത്തി. എന്തു സാഹചര്യത്തിലാണ് ഇത്തരം നിയമങ്ങൾ ഈ സിനിമയ്ക്കു ബാധകമാകുകയെന്ന് കോടതി ആരാഞ്ഞു. സീത, ഗീത എന്നൊക്കെ ഇവിടെ സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയുടെ അർഥവും സീത എന്നാണ്. രാം ലഖൻ എന്ന പേരിൽ ഇവിടെ സിനിമയുണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും ഒരു പരാതിയും ഉയർന്നിട്ടില്ല. മതപരമായ വിഷയമാണെന്ന് സെൻസർ ബോർഡ് ആവർത്തിച്ചതോടെ, ജാനകി എന്ന പേരുമാറ്റി വേറെ ആരുടെയെങ്കിലും പേരു വച്ചാൽ പ്രശ്നമില്ല എന്നാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ചോദിച്ചു. എന്തിനാണ് ഷോകോസ് നോട്ടിസ് അയയ്ക്കുന്നതെന്നും കോടതി ചോദ്യമുയർത്തി.
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന് സെൻസർ ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോകോസ് നോട്ടിസ് അയയ്ക്കാൻ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റിക്ക് അധികാരമില്ലെന്നും നിർമാതാക്കൾ വാദിച്ചു. ഈ സാഹചര്യത്തിൽ നോട്ടിസിന് മറുപടി നൽകാനോ അല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനോ ഹർജിക്കാർക്ക് മുന്നിൽ മാർഗങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ടീസറിനും ട്രെയ്‍ലറിനും അനുമതി നൽകിയ അതേ സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകിയതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.
നേരത്തെ, സിനിമ സംബന്ധിച്ച് കോടതിയുടെ അഭിപ്രായത്തിനു കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ സിനിമാസംഘടനകൾക്കൊപ്പം ഫെഫ്കയും പ്രതിഷേധിക്കുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്ക, അമ്മ, നിര്‍മാതാക്കളുടെ സംഘടന, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടക്കം സിനിമ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. സെൻസർ ബോർഡ് ഉൾപ്പടെ സ്വയം എഴുതിച്ചേർത്ത മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയിക്കുകയും ചെയ്തെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.
Film
ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.
എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.
-
kerala3 days ago
അമ്മയുടെ കണ്മുന്നില് വെച്ച് സ്കൂള്‍ ബസിടിച്ച് പരിക്കേറ്റ ആറു വയസ്സുകാരന് മരിച്ചു
-
kerala3 days ago
ഹേമചന്ദ്രന്റേത് ആത്മഹത്യയെന്ന വാദം തള്ളി പൊലീസ്; കൊലപ്പെടുത്തിയത് നൗഷാദിന്റെ നേതൃത്വത്തില്‍
-
kerala3 days ago
‘പണപ്പിരിവില്‍ തിരിമറി നടത്തിയെന്ന് തെളിയിച്ചാല്‍ അധ്യക്ഷസ്ഥാനം രാജിവെയ്ക്കാം; ഒരു രൂപ പോലും യൂത്ത് കോണ്‍ഗ്രസ് പിന്‍വലിച്ചിട്ടില്ല’: രാഹുല്‍ മാങ്കൂട്ടത്തില്‍
-
News3 days ago
ഗസ്സയെ ഇല്ലാതാക്കാന്‍ ഇസ്രാഈലിന്റെ പങ്കാളികളായ കമ്പനികളുടെ പട്ടിക പുറത്തുവിട്ട് യുഎന്‍
-
News3 days ago
യുഎന്‍ ആണവ നിരീക്ഷക സമിതിയുമായുള്ള സഹകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ഇറാന്
-
kerala3 days ago
ഡോ. ഹാരിസ് പുറത്തെത്തിച്ചത് സർക്കാർ സംവിധാനത്തിന്റെ തകർച്ച: സണ്ണി ജോസഫ്
-
crime3 days ago
ആലപ്പുഴയിൽ അച്ഛൻ മകളെ കഴുത്ത് ഞെരിച്ചുകൊന്നു
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം: ഇരട്ട എഞ്ചിന് തകരാര്‍? ദുരന്തത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ എയര്‍ ഇന്ത്യ