Video Stories
കറന്‍സി നിരോധനം; അധിനിവേശത്തിന്റെ കൊടിയടയാളം

ബച്ചൂ മാഹി
നിനക്ക് ഞാനെത്രയാടാ തരാനുള്ളത്?
450.
ആട്ടെ, ഒരു 500 ന്റെ നോട്ടെടുത്ത് നിന്റെ കയ്യിലോട്ട് വെച്ച് തന്നൂന്ന് സങ്കൽപിക്കുക.
സങ്കല്പിച്ചു.
ഇപ്പ നമ്മ തമ്മിലെ കടം വീടിയാ?
ആ, വീടി.
ഇനീപ്പം എങ്ങന്യാ കണക്ക്?
ഞാൻ നിനക്ക് 50 തരണം.
എന്നാലാ 50 ഇങ്ങോട്ട് തന്നേക്ക്. ഞാമ്പോട്ടെ.
…
ചില രണ്ടാംകിട സിനിമാ കോമഡി പോലെയാണ് കറൻസി നിരോധനത്തിന്റെ ലാഭവും നേട്ടവും പറയുന്ന ഹൈപ്പോതെസിസ് കണക്കുകൾ, അഥവാ ഉടായിപ്പിന്റെ അങ്ങേയറ്റങ്ങൾ. കയ്യീന്ന് 50 പിന്നീം പോവാണ് എന്നറിയാത്ത ആ മണ്ടനെ പോലെയാണ് നോട്ട് നിരോധനം സൗഭാഗ്യം കൊണ്ട് വരുമെന്ന് വിശ്വസിക്കുന്ന ആ അതിനിഷ്കളങ്കർ. (കാര്യം തിരിഞ്ഞിട്ടും വ്യാജം പ്രചരിപ്പിക്കുന്നവരെ വിടാം).

ബച്ചൂ മാഹി
ബാക്കിയാക്കുന്ന യാഥാർത്ഥ്യങ്ങൾ ഇവയാണ്:
ചലനമില്ലാത്ത ഇക്കോണമി, വിശ്വാസ്യത നഷ്ടമായ കറൻസി, അനിശ്ചിതത്വം സ്തംഭിപ്പിക്കുന്ന വിപണി, സമീപഭാവിയിലൊന്നും കരകയറുമെന്ന് ഉറപ്പില്ലാത്ത തരത്തിൽ രാജ്യം എടുത്തെറിയപ്പെടാൻ പോകുന്ന സാമ്പത്തിക മാന്ദ്യം.
കഴിഞ്ഞ ആഗോള മാന്ദ്യ കാലത്ത് പിടിച്ച് നിന്ന അപൂർവ്വം പ്രബല ഇക്കോണമികളിലൊന്ന് ഇന്ത്യയായിരുന്നു. അടിത്തട്ടിലേക്ക് വേരുകൾ ആണ്ടിറങ്ങിയ നമ്മുടെ സമ്പദ്ഘടനയുടെ വൈവിധ്യത തന്നെ ആയിരുന്നു വിദഗ്ദ്ധർ കാരണമായി പറഞ്ഞത്. ആഗോളവിപണിയുടെ ചുവട് പിടിച്ചെത്തുന്ന സാമ്പത്തിക മാന്ദ്യത്തിൽ ഇപ്പോഴും മിഡിൽ ഈസ്റ്റ് ഉൾപ്പെടെ പല രാജ്യങ്ങളും നട്ടം തിരിയുമ്പോഴും ഉലയാതെ നിന്നു, ഇന്ത്യ. അവിടങ്ങളിലെ ഭരണാധികാരികൾ മാന്ദ്യത്തിൽ നിന്ന് കര കയറാൻ മാർഗ്ഗങ്ങൾ തേടി നട്ടപ്പാച്ചിൽ നടത്തുമ്പോൾ, വിധിവൈപരീത്യം ഭരണകർത്താക്കളായി നമുക്ക് മീതെ അടിച്ചേല്പിച്ചവർ അർധരാത്രിയുടെ അത്ഭുതമെന്ന പേരിൽ ഒരു ഗാംബ്ലിംഗിലൂടെ മന:പൂർവം മാന്ദ്യം ചുട്ടെടുക്കുന്നതാണ് സമകാലിക യാഥാർത്ഥ്യം.
അത് മാത്രമല്ല, 1.3 ബില്യൺ ജനതയെ, ആത്മാഭിമാനമുള്ള സ്വതന്ത്ര പൗരർ എന്ന നിലയിൽ നിന്ന്, അവരുടെ സമ്പത്തും സമ്പാദ്യവും മരവിപ്പിച്ച് നിർത്തി, അടിയന്തരാവശ്യങ്ങൾക്കായി ഭരണയന്ത്രത്തിന് മുന്നിൽ യാചിപ്പിച്ച് നിർത്തിക്കൊണ്ട്, പൗരാവകാശമില്ലാത്ത അടിമരാജ്യത്തെ പ്രജകളെന്നോണം പരിവർത്തിപ്പിച്ചിരിക്കയാണ്. എതിർപ്പിന്റെ ഒരു മുദ്രാവാക്യ സ്വരം പോലും ഉയരാത്ത, രക്തരഹിതമായ അധിനിവേശം! ഇപ്പോഴും ഇന്ത്യ ജനാധിപത്യ പരമാധികാര റിപ്പബ്ലിക് ആണെന്ന് ഇനിയുമെങ്ങനെ വീമ്പ് പറയും നാം?!
കാഷ്ലെസ് എന്നത് കേട്ട്, സങ്കല്ലത്തിലെ ഗോരാഷ്ട്രത്തിൽ കാശ് വേണ്ട, പുല്ലും വൈക്കോലും മതീലോ എന്നാകും ഉദ്ദേശിച്ചത് എന്ന് നിങ്ങൾ ചിന്തിച്ചെങ്കിൽ തെറ്റി. കാർഡ് ഉരച്ച് സാധനം എടുത്ത് പോകുന്ന റീട്ടെയിൽ ഭീമന്മാർ മാത്രം മതിയെന്ന്. അല്ലറ ചില്ലറ കച്ചോടക്കാരും ചെറുകിട സംരംഭകരെയുമൊക്കെ തൂത്ത് കളയുന്ന സ്വച്ഛ ഫാരതം – അതാണ് അദാനി -അംബാനി മോലാളിമാർ ഷെയർ ഇട്ട് പണമിറക്കി ലോകത്തിലെ മുൻനിര PR കമ്പനിയെക്കൊണ്ട് ഇമേജ് ചുട്ടെടുപ്പിച്ച് അരിയിട്ട് വാഴിച്ച ദേഹം നമ്മോട് മൊഴിഞ്ഞ് കൊണ്ടിരിക്കുന്നത്. പൊരിവെയിലിൽ ക്യൂ നിന്ന് കുഴഞ്ഞ് വീണും ജീവിതകാല അധ്വാനം സമ്പാദ്യമാക്കിയത് തൊടാൻ പറ്റാത്ത നിസ്സഹായതയിൽ സ്വയഹത്യ നടത്തിയും ചികിത്സ കിട്ടാതെയും ഇതിനകം മരിച്ച് വീണ നൂറിലേറെ പേർ മാത്രമല്ല, ക്യൂവിൽ. പ്രവചിക്കാൻ മനമിടറുന്നു… കോടതി പോലും ഹിസ് മാസ്റ്റേഴ്സ് വോയ്സ് ആകുമ്പോൾ രാജ്യത്തെ കാത്തിരിക്കുന്ന മഹാദുരന്തം ഒഴിവാകാൻ അത്ഭുതങ്ങളിൽ വിശ്വാസമർപ്പിക്കട്ടെ.
film
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.
അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.
Video Stories
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
kerala
ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു
കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്.

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല മഡ്ഗാഡിനിടയില്‍ കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.
വാഹനത്തിന്റെ പണി പൂര്‍ത്തിയാതോടെ കൈമാറുന്നതിന് മുമ്പ് എയര്‍ ബലൂണ്‍ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയര്‍ ബലൂണില്‍ സ്്രേപ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. എന്നാല്‍ എയര്‍ ബലൂണ്‍ താഴ്ന്നതോടെ വാഹനം തഴേക്ക് അമര്‍ന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെയില്‍ കുടുങ്ങി. സമീപവാസികള്‍ ഏറെ സമയം കഴിഞ്ഞാണ് അപകടം കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
-
kerala2 days ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india1 day ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala2 days ago
പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; കൃഷ്ണകുമാറിനെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍
-
kerala2 days ago
നിലമ്പൂരില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം; സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമെന്ന് ആര്യാടന് ഷൗക്കത്ത്
-
kerala2 days ago
പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്
-
kerala2 days ago
പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥിയുടെ മൃതദേഹം വീട്ടിലെത്തിച്ചു
-
kerala2 days ago
വീണ്ടും മഴ വരുന്നു; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
-
kerala2 days ago
തൃശൂരിലെ സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ ഭക്ഷ്യ വിഷബാധ; 500 ല്‍ പരം കുട്ടികള്‍ ചികിത്സയില്‍