Connect with us

Video Stories

കറന്‍സി നിരോധനം; അധിനിവേശത്തിന്റെ കൊടിയടയാളം

Published

on

ബച്ചൂ മാഹി

നിനക്ക് ഞാനെത്രയാടാ തരാനുള്ളത്?
450.
ആട്ടെ, ഒരു 500 ന്റെ നോട്ടെടുത്ത് നിന്റെ കയ്യിലോട്ട് വെച്ച് തന്നൂന്ന് സങ്കൽപിക്കുക.
സങ്കല്പിച്ചു.
ഇപ്പ നമ്മ തമ്മിലെ കടം വീടിയാ?
ആ, വീടി.
ഇനീപ്പം എങ്ങന്യാ കണക്ക്?
ഞാൻ നിനക്ക് 50 തരണം.
എന്നാലാ 50 ഇങ്ങോട്ട് തന്നേക്ക്. ഞാമ്പോട്ടെ.

ചില രണ്ടാംകിട സിനിമാ കോമഡി പോലെയാണ് കറൻസി നിരോധനത്തിന്റെ ലാഭവും നേട്ടവും പറയുന്ന ഹൈപ്പോതെസിസ് കണക്കുകൾ, അഥവാ ഉടായിപ്പിന്റെ അങ്ങേയറ്റങ്ങൾ. കയ്യീന്ന് 50 പിന്നീം പോവാണ് എന്നറിയാത്ത ആ മണ്ടനെ പോലെയാണ് നോട്ട് നിരോധനം സൗഭാഗ്യം കൊണ്ട് വരുമെന്ന് വിശ്വസിക്കുന്ന ആ അതിനിഷ്കളങ്കർ. (കാര്യം തിരിഞ്ഞിട്ടും വ്യാജം പ്രചരിപ്പിക്കുന്നവരെ വിടാം).

ബച്ചൂ മാഹി

ബച്ചൂ മാഹി

ബാക്കിയാക്കുന്ന യാഥാർത്ഥ്യങ്ങൾ ഇവയാണ്:
ചലനമില്ലാത്ത ഇക്കോണമി, വിശ്വാസ്യത നഷ്ടമായ കറൻസി, അനിശ്ചിതത്വം സ്തംഭിപ്പിക്കുന്ന വിപണി, സമീപഭാവിയിലൊന്നും കരകയറുമെന്ന് ഉറപ്പില്ലാത്ത തരത്തിൽ രാജ്യം എടുത്തെറിയപ്പെടാൻ പോകുന്ന സാമ്പത്തിക മാന്ദ്യം.
കഴിഞ്ഞ ആഗോള മാന്ദ്യ കാലത്ത് പിടിച്ച് നിന്ന അപൂർവ്വം പ്രബല ഇക്കോണമികളിലൊന്ന് ഇന്ത്യയായിരുന്നു. അടിത്തട്ടിലേക്ക് വേരുകൾ ആണ്ടിറങ്ങിയ നമ്മുടെ സമ്പദ്ഘടനയുടെ വൈവിധ്യത തന്നെ ആയിരുന്നു വിദഗ്ദ്ധർ കാരണമായി പറഞ്ഞത്. ആഗോളവിപണിയുടെ ചുവട് പിടിച്ചെത്തുന്ന സാമ്പത്തിക മാന്ദ്യത്തിൽ ഇപ്പോഴും മിഡിൽ ഈസ്റ്റ് ഉൾപ്പെടെ പല രാജ്യങ്ങളും നട്ടം തിരിയുമ്പോഴും ഉലയാതെ നിന്നു, ഇന്ത്യ. അവിടങ്ങളിലെ ഭരണാധികാരികൾ മാന്ദ്യത്തിൽ നിന്ന് കര കയറാൻ മാർഗ്ഗങ്ങൾ തേടി നട്ടപ്പാച്ചിൽ നടത്തുമ്പോൾ, വിധിവൈപരീത്യം ഭരണകർത്താക്കളായി നമുക്ക് മീതെ അടിച്ചേല്പിച്ചവർ അർധരാത്രിയുടെ അത്ഭുതമെന്ന പേരിൽ ഒരു ഗാംബ്ലിംഗിലൂടെ മന:പൂർവം മാന്ദ്യം ചുട്ടെടുക്കുന്നതാണ് സമകാലിക യാഥാർത്ഥ്യം.
അത് മാത്രമല്ല, 1.3 ബില്യൺ ജനതയെ, ആത്മാഭിമാനമുള്ള സ്വതന്ത്ര പൗരർ എന്ന നിലയിൽ നിന്ന്, അവരുടെ സമ്പത്തും സമ്പാദ്യവും മരവിപ്പിച്ച് നിർത്തി, അടിയന്തരാവശ്യങ്ങൾക്കായി ഭരണയന്ത്രത്തിന് മുന്നിൽ യാചിപ്പിച്ച് നിർത്തിക്കൊണ്ട്, പൗരാവകാശമില്ലാത്ത അടിമരാജ്യത്തെ പ്രജകളെന്നോണം പരിവർത്തിപ്പിച്ചിരിക്കയാണ്. എതിർപ്പിന്റെ ഒരു മുദ്രാവാക്യ സ്വരം പോലും ഉയരാത്ത, രക്തരഹിതമായ അധിനിവേശം! ഇപ്പോഴും ഇന്ത്യ ജനാധിപത്യ പരമാധികാര റിപ്പബ്ലിക് ആണെന്ന് ഇനിയുമെങ്ങനെ വീമ്പ് പറയും നാം?!

കാഷ്ലെസ് എന്നത് കേട്ട്, സങ്കല്ലത്തിലെ ഗോരാഷ്ട്രത്തിൽ കാശ് വേണ്ട, പുല്ലും വൈക്കോലും മതീലോ എന്നാകും ഉദ്ദേശിച്ചത് എന്ന് നിങ്ങൾ ചിന്തിച്ചെങ്കിൽ തെറ്റി. കാർഡ് ഉരച്ച് സാധനം എടുത്ത് പോകുന്ന റീട്ടെയിൽ ഭീമന്മാർ മാത്രം മതിയെന്ന്. അല്ലറ ചില്ലറ കച്ചോടക്കാരും ചെറുകിട സംരംഭകരെയുമൊക്കെ തൂത്ത് കളയുന്ന സ്വച്ഛ ഫാരതം – അതാണ് അദാനി -അംബാനി മോലാളിമാർ ഷെയർ ഇട്ട് പണമിറക്കി ലോകത്തിലെ മുൻനിര PR കമ്പനിയെക്കൊണ്ട് ഇമേജ് ചുട്ടെടുപ്പിച്ച് അരിയിട്ട് വാഴിച്ച ദേഹം നമ്മോട് മൊഴിഞ്ഞ് കൊണ്ടിരിക്കുന്നത്. പൊരിവെയിലിൽ ക്യൂ നിന്ന് കുഴഞ്ഞ് വീണും ജീവിതകാല അധ്വാനം സമ്പാദ്യമാക്കിയത് തൊടാൻ പറ്റാത്ത നിസ്സഹായതയിൽ സ്വയഹത്യ നടത്തിയും ചികിത്സ കിട്ടാതെയും ഇതിനകം മരിച്ച് വീണ നൂറിലേറെ പേർ മാത്രമല്ല, ക്യൂവിൽ. പ്രവചിക്കാൻ മനമിടറുന്നു… കോടതി പോലും ഹിസ് മാസ്റ്റേഴ്സ് വോയ്സ് ആകുമ്പോൾ രാജ്യത്തെ കാത്തിരിക്കുന്ന മഹാദുരന്തം ഒഴിവാകാൻ അത്ഭുതങ്ങളിൽ വിശ്വാസമർപ്പിക്കട്ടെ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending