Video Stories
കള്ളപ്പണം അത്ര മോശം പണമല്ല.!

രഞ്ജിത് മാമ്പിള്ളി
എഞ്ചിനീറിംഗിൻറെ അവസാന വർഷം ഒരു ഓൾ ഇൻഡ്യാ ടൂർ ഉണ്ട്. കൊച്ചിൻ യൂണിവേഴ്‌സിറ്റിയുടെ സിലബസ്സിൽ ഉൾപ്പെടുത്തിയിരുന്നതാണ് ഈ പഠനയാത്ര. തുച്ഛമായൊരു സബ്സിഡിയും യൂണിവേഴ്‌സിറ്റി ഇതിന് നൽകിയിരുന്നു. യാത്രാ ചിലവ് 5000 രൂപ വരും. ട്രെയിനിലാണ് യാത്ര. ഡെൽഹി, ആഗ്രാ, ജൈയ്‌പുർ, സിംല, ബോംബെ, നേപ്പാൾ വരെ നീളുന്നതാണ് ഈ ഓൾ ഇൻഡ്യ ടൂർ.
മാസം 800 രൂപയുണ്ടെങ്കിൽ സുഭിക്ഷമായി ഭക്ഷണവും, വാടക ചിലവും, പിന്നെ ആഴ്ചയിൽ ഒരു സിനിമ, പിന്നെ “മറ്റ്” ആഘോഷങ്ങളും സാദ്ധ്യമായിരുന്ന 96 കാലമാണ്. അതിനാൽ 5000 രൂപ, ടൂറു പോകാൻ ചോദിച്ചാൽ വീട്ടിൽ പത്തലു വെട്ടി തല്ലും. അതിനാൽ വീട്ടിൽ നിന്ന് നയത്തിൽ ഒരു 1500 രൂപ ഒപ്പിച്ചു. പിന്നെ ഉള്ളത് അപ്പൻ വില കയറാൻ സൂക്ഷിച്ചു വെച്ച റബ്ബർ ഷീറ്റാണ്. അത് ഒരു കെട്ട് മോഷ്ടിച്ച് വിറ്റാണ് ബാക്കി കാശുണ്ടാക്കിയത്.

രഞ്ജിത് മാമ്പിള്ളി
അങ്ങനെ സ്വയം സ്വരൂപിച്ച “കള്ളപ്പണം” വുമായാണ് ടൂറിന് തിരിച്ചത്. അതു കൊണ്ടെന്തുണ്ടായി. ഇൻഡ്യൻ റെയിൽ വേയ്‌ക്ക് 800 രൂപ കൊടുത്തു. ഇൻഡ്യ മുഴുവനുള്ള ബാറുകളിൽ കേരളത്തിൽ നിന്ന് വന്ന 110 പേർക്കൊപ്പം ബിസ്സിനസ്സ് നൽകി. താജ്മഹാളുകാർക്കും കിട്ടി കാശു. ഗൊരഖ്പൂറിൽ നിന്ന് നേപ്പാളിനു പോയ ബസ്സിനും കിട്ടി കാശ്. സിംല യിലും കാശു പൊടിച്ചു. ഇൻഡ്യ മുഴുവൻ നടന്ന് ഇക്കണോമി ബൂസ്‌റ്റ് ചെയ്താണ് തിരിച്ചെത്തിയത്.
അക്കൌണ്ടബിൾ അല്ലാത്ത കാഷ് ട്രാൻസാക്ഷനുകൾ വളരുന്ന എല്ലാ ഇക്കണോമിയിലും ഉണ്ട്. ഉണ്ടെന്നത് മാത്രമല്ല അത് അത്യാവശ്യവുമാണ്. ഇത്തരം ഇക്കണോമിയിലെ ഗവണ്മെൻറുകൾ പരോക്ഷമായി ഈ ക്യാഷ് ട്രാൻസാക്ഷനുകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഒരു തട്ട് കട വ്യാപാരി വാറ്റ് ടാക്സും, സർവ്വീസ് ടാക്സും വാങ്ങിയല്ല വിൽപ്പന നടത്തുന്നത്. ഇതിൽ നിന്ന് ലഭിക്കുന്ന മൂന്നൊ നാലോ ലക്ഷം വാർഷിക വരുമാനത്തിൽ നിന്ന് ഇൻകം ടാക്സും നൽകുന്നില്ല. ഈ ഉണ്ടാകുന്ന നഷ്ടം ഗവണ്മെൻറ് മറ്റു രീതിയിൽ വസൂലാക്കും. അതാണ് ഇൻഡയറക്ട് ടാക്സ്. ഇവൻറെ ജീവിത നിലവാരം ഉയരുന്നത് അനുസരിച്ച് അവന് അപ്രാപ്ര്യമായിരുന്ന മാളുകളും, മൾട്ടിപ്ലെക്സുകളും ഒക്കെ പ്രാപ്യമായി തീരുന്നു. അവിടങ്ങളിലെ സർവ്വീസുകൾക്ക് ഇയാൾ ടാക്സ് കൊടുക്കുന്നു.
ഒരു ജോലിക്കാരനെയുമായി ഇത്തരം ആൾക്കാരെ താരതമ്യം ചെയ്യരുത്. ഒരു സോഫ്‌റ്റ്‌വെയർ എഞ്ചിനീയറുടെ ശമ്പളം സ്കെയിലബിൾ ആണ്. കരീയറിൻറെ ആദ്യ പാദങ്ങളിൽ മൂന്നൊ നാലൊ ലക്ഷം വാർഷിക വരുമാനം ഉണ്ടാക്കുന്നവർ, പത്തു വർഷത്തിനു ശേഷം 50 ലക്ഷമായി മാറാം. അതേ സമയം തട്ട് കടക്കാരന് അവൻറെ വരുമാനം ഏറെകുറെ നിശ്ചിതമാണ്. നാണ്യപ്പെരുപ്പം മൂലമുണ്ടാകുന്ന വിലക്കയറ്റത്തിന് അനുസൄതമായൊരു വില വർദധനവേ അവന് അവൻറെ പ്രോഡക്ടുകളിൽ വരുത്താനൊക്കു.
$18 ട്രില്യന്റെ അമേരിക്കൻ GDP യുടെ 10 ശതമാനത്തോളം ക്യാഷ് ട്രാൻസാക്ഷനാണ്. ഡിജിറ്റൽ കറൻസ്സി ഇത്ര വ്യാപകമായ അമേരിക്കയിലെ സ്ഥിഥിയാണിത്. $2 ട്രില്യണുള്ള ഇൻഡ്യൻ GDP യുടെ 30 ശതമാനം ആണ് ക്യാഷ് ട്രാൻസാക്ഷൻ. ഏകദേശം നാലിൽ ഒന്ന് ക്രയവിക്രയങ്ങൾ വെറും കാശായാണ് നടക്കുന്നതെന്നർത്ഥം. ഒരു പരിധി വരെ ഈ ശതമാനം കുറയ്‌ക്കാനൊക്കും. മാസം 10,000 രൂപയിൽ താഴെ വരുമാനമുള്ള 800 മില്യണ് ഇൻഡ്യക്കാരുണ്ട്. ചെറുകിട ജോലികളോ, കച്ചവടങ്ങളൊ, (കൄഷിയെ വിസ്മരിക്കുന്നില്ല) ഒക്കെ ചെയ്താണ് ഇവർ ജീവിക്കുന്നത്. 2 ശതമാനം ഫീ നൽകി ഈ ചെറുകിട വ്യാപാരികൾ ഡിജിറ്റൽ കറൻസ്സികൾ സ്വീകരിച്ചു തുടങ്ങും എന്ന് ആഗ്രഹിക്കുന്നത് മൌഢ്യമാണ്. അവർ വാറ്റും, മറ്റു നികുതികളും നൽകി ഉത്പന്നങ്ങൾ വിറ്റു തുടങ്ങും എന്നാഗ്രഹിക്കുന്നതും വിഢിത്തമാണ്. അത്തരം നിർബന്ധങ്ങളുണ്ടായാൽ ഇവർ ഈ പണി ചെയ്യുന്നത് നിർത്തും. അത്ര തന്നെ.
തീർത്തും സ്വാർത്ഥമായി ചിന്തിച്ചോളു. ഈ ചെറുകിട വ്യാപാരികളുടെ ജീവിതോപാധി നഷ്ടപ്പെട്ടാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകൾ ?. വലിയ വിഭാഗം ജനങ്ങൾക്ക് ഇൻഡയറക്ട് ടാക്സ് നൽകാനുള്ള സർവ്വീസുകൾ സ്വീകരിക്കാൻ പറ്റാതെ വരും. ഗവണ്മെൻറിൻറെ വരുമാനം കുറയും. ഒരു പക്ഷെ അരക്ഷിതമായൊരു അവസ്ഥയിൽ സംഘർഷങ്ങളും, റയട്ടുകളും ഉണ്ടാകും. ചുരുക്കി പറഞ്ഞാൽ ചെറിയ രീതിയിലുള്ള കള്ളപ്പണം അനുവദിച്ചു കൊടുക്കുന്നതാണ്, ഞാനും നിങ്ങളും ഉൾപ്പെട്ട മദ്ധ്യ ഉപരിവർഗ്ഗക്കാർക്ക് നല്ലത്. രാവിലെ എഴുന്നേൽക്കുമ്പോൾ കഴുത്തിന് മുകളിൽ തല ഉണ്ടാവുമെന്ന ഉറപ്പ്പിന് ഇത്തരം ചെറിയ അനീതികൾക്ക് നേരെ കണ്ണടച്ചേ മതിയാവു.
എൻറെ ഡിജിറ്റൽ ഇക്കണോമിയെ കുറിച്ചുള്ള പോസ്‌റ്റ് വാട്സാപ്പിൽ ഒന്നാം വാരം പിന്നിട്ട് വിജയകരമായി ഓടി കൊണ്ടിരിക്കുകയാണ്. അതിനുള്ള പ്രതികരണങ്ങളും ചില ഗ്രൂപ്പിൽ കണ്ടു. മദ്ധ്യ, ഉപരി വർഗ്ഗ അംഗങ്ങളും അമേരിക്കയിലും, യൂറോപ്പിലുമൊക്കെ ജീവിക്കുന്നവർ ആണ് ഗ്രൂപ്പിലേറെയും. അവരുടെ ഇവിടങ്ങളിലെ ജീവിതാനുഭവങ്ങളുമായി താരതമ്യപ്പെടുത്തുന്നത് കണ്ടു. വഴി വാണിഭക്കാരും, കവലയിലെ പച്ചക്കറി/പല ചരക്ക് കാരനുമൊക്കെ കാർഡ് റീഡർ വെയ്‌ക്കുന്ന ഒരു കിനാശ്ശേരിയാണ് പലരും സ്വപ്നം കാണുന്നതെന്ന് മനസ്സിലായി. അതിനാലാണ് ഇത്രയുമെഴുതിയത്.
വാൽ: ഓൾ ഇൻഡ്യാ ടൂർ ആണ് എൻറെ ജീവിതത്തിലെ ഏറ്റവും മനോഹരമായൊരു ഏട്. 20 കൊല്ലങ്ങൾക്ക് ശേഷവും ഇന്നും ഒരു ഗെറ്റ് റ്റുഗദർ ഉണ്ടായാൽ ഈ ടൂറിലെ കഥകൾ പറഞ്ഞാണ് ചിരി. കേരളത്തിന് പുറത്തെ ഇൻഡ്യ കണ്ടത് എൻറെ ലോക വീക്ഷണത്തെ സ്വാധീനിച്ചത് എത്രമാത്രം ആണെന്ന് പറഞ്ഞറിയിക്കുക വയ്യ. എല്ലാം “കള്ളപ്പണ” ത്തിൻറെ കൄപ.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
kerala
താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല
വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.
കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.
എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.
Video Stories
പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.
പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.
ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.
രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.
അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-
news3 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
kerala3 days ago
സംസ്ഥാനത്ത് അതിശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
-
india3 days ago
48 മണിക്കൂറിനിടെ രണ്ട് ഓപ്പറേഷനുകള്‍; ജമ്മു കശ്മീരില്‍ 6 ഭീകരരെ വധിച്ചെന്ന് സുരക്ഷാസേന
-
kerala3 days ago
മുതലപ്പൊഴിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; എഞ്ചിനീയറിംഗ് ഓഫീസിന്റെ ജനാല അടിച്ചു തകര്‍ത്തു
-
kerala3 days ago
മേപ്പാടിയില്‍ ബോബി ചെമ്മണ്ണൂരിന്റെ ബോച്ചെ തൗസന്റ് ഏക്കറില്‍ തീപ്പിടിത്തം’ സ്ഥാപനങ്ങള്‍ കത്തി നശിച്ചു
-
kerala3 days ago
ഇഡിയുടെ കേസൊതുക്കാന്‍ വ്യാപാരിയില്‍ നിന്ന് കോഴ ആവശ്യപ്പെട്ടവര്‍ അറസ്റ്റില്‍
-
kerala3 days ago
‘ഒരു കാര്യം ഓര്‍ത്തോളു മലപ്പട്ടത്ത് ഗാന്ധി സ്തൂപം ഉയര്‍ന്നിരിക്കും’: സിപിഎമ്മിന് മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
-
india2 days ago
ഒഡിഷയില്‍ ഇടിമിന്നലേറ്റ് 10 മരണം