Connect with us

kerala

പാലിയേറ്റീവിനെ നെഞ്ചോട് ചേർത്ത കുരുന്നുകളുടെ സമാഹാരം പി കെ കുഞ്ഞാലിക്കുട്ടി സാഹിബിന് കൈമാറി

ഇക്കഴിഞ്ഞ മൂന്ന് വർഷവും ഏറ്റവും വലിയ തുക സമാഹരിച്ച കുട്ടികളാണ് സഹോദരങ്ങളായ മുഹമ്മദ് ബാസിലും ദാരിയയും

Published

on

മലപ്പുറം: വളരെ കുരുന്ന് പ്രായത്തിൽ തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങളെ നെഞ്ചോട് ചേർത്തുപിടിച്ച സഹോദരങ്ങൾ മൂന്നാം തവണയും പാലിയേറ്റീവ് ദിനത്തിൽ കിടപ്പിലായ രോഗികൾക്ക് വേണ്ടി കുടുംബ ഗ്രൂപ്പുകളിലും മറ്റ് അയൽവാസികളിൽ നിന്നുമായി ഭീമമായ ഒരു സംഖ്യ സമാഹരിച്ച്, സമൂഹത്തിന് തന്നെ മാതൃകയായ സഹോദരങ്ങളായ എ പി ദാരിയയും എ പി ബാസിലും തങ്ങൾ സമാഹരിച്ച തുക പാലിയേറ്റീവ് ഭാരവാഹികളുടെ സാന്നിധ്യത്തിൽ സ്ഥലം എംഎൽഎ കൂടിയായ ബഹു: പി കെ കുഞ്ഞാലിക്കുട്ടി സാഹിബിന് കൈമാറി.

ഇക്കഴിഞ്ഞ മൂന്ന് വർഷവും ഏറ്റവും വലിയ തുക സമാഹരിച്ച കുട്ടികളാണ് സഹോദരങ്ങളായ മുഹമ്മദ് ബാസിലും ദാരിയയും. ഈ വർഷം 12,040 രൂപയാണ് ഇവർ പാലിയേറ്റീവിനായി സ്വരൂപിച്ചത്. ഇരിങ്ങല്ലൂർ കുറ്റിത്തറ എ എം യു പി സ്കൂൾ വിദ്യാർത്ഥികളായ ഇരുവരും പാലാണി സ്വദേശി എപി അബൂബക്കർ സിദ്ദീഖിന്റെയും നഫീസയുടെയും മക്കളാണ്. കഴിഞ്ഞ തവണ പാലിയേറ്റീവിനായി ഫണ്ട് നൽകിയപ്പോൾ ആറാം വാർഡ് മെമ്പറായ എ പി ഷാഹിദയോട് ആവശ്യപ്പെട്ടത് ഒരു ദിവസം ഞങ്ങൾക്ക് പാലിയേറ്റീവിൽ ഹോം കെയറിന് വളണ്ടിയറായി പോകാൻ അവസരം നൽകുമോ എന്നാണ്. അന്ന് പാലിയേറ്റീവിനെ അടുത്തിഞ്ഞതിനാലാണ് ഇത്രയും വലിയ തുക സമാഹരിക്കാൻ തയ്യാറായതെന്നും രോഗിക്ക് വേണ്ട വാക്കർ, കട്ടിൽ, വാട്ടർ ബെഡ്, യൂറിൻ ട്യൂബ്, മരുന്നുകൾ, എന്തിനിത്ര പറയണം, ഓക്സിജൻ സിലിണ്ടറ് പോലും തികച്ചും സൗജന്യമായി പാലിയേറ്റീവിന് നൽകാൻ കഴിയുന്നത് നമ്മുടെ എല്ലാവരുടേയും സഹകരണമാണെന്ന് പാലിയേറ്റീവ് ഹോം കെയർ സന്ദർശനം കൊണ്ട് മനസിലായെന്നും നമ്മളല്ലാതെ ആരാണ് ഇതിനൊക്കെ താങ്ങാകേണ്ടതെന്നും ഇത് അമ്മയെ അടിച്ച് തള്ളിയിട്ട വിവരവും വിദ്യാഭ്യാവുമുള്ള ടീച്ചർ മരുമകൾ ജീവിക്കുന്ന കാലമാണിതെന്നും അതിനാൽ ജനുവരി 15 പാലിയേറ്റീവ് ദിനമാചരിക്കുമ്പോൾ കുട്ടികളിലും മുതിർന്നവരിലും കരുണ എന്താണെന്ന് പഠിക്കാൻ ഒരു ക്ലാസ് തന്നെ നൽകേണ്ടതുണ്ടെന്നും ഇരുവരും പോപ്പുലർ ന്യൂസിനോട് പറഞ്ഞു.

ചടങ്ങിൽ പറപ്പൂർ പാലിയേറ്റീവ് ഭാരവാഹികളായ നെല്ലൂർ മജീദ് മാസ്റ്റർ , മൊയ്തുട്ടി ഹാജി എപി, ഷാഹുൽ ഹമീദ്, സിദ്ധീഖ് എം പി എന്നിവരും കുട്ടികളുടെ മാതൃ പിതാവ് മുഹമ്മദലി ഹാജി എൻ എം , സവാദ് എൻ എം എന്നിവരും പങ്കെടുത്തു.

kerala

കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ഇടിച്ചുകയറി 36 പേര്‍ക്ക് പരുക്ക്

ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

Published

on

കൊല്ലം:ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

യാത്രക്കാരില്‍ പലര്‍ക്കും മുഖത്താണ് പരുക്ക്. പരുക്കേറ്റവരെ കരുനാഗപ്പളളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരു ബസ്സുകളും കൊല്ലത്തേക്ക് പോകുന്ന വഴി രാവിലെ 11:15 ന് ആയിരുന്നു അപകടം.ഗുരുതരമയി പരുക്കേറ്റവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രയിലെക്ക് മാറ്റി.

 

 

 

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

Trending