Connect with us

crime

മൂന്ന് സംസ്ഥാനങ്ങളിലായി 30ലധികം കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്ന സീരിയല്‍ കില്ലറിന് ജീവപര്യന്തം തടവ്‌

Published

on

മൂന്ന് സംസ്ഥാനങ്ങളിലായി 30ലധികം കുട്ടികളെ ബലാത്സംഗം ചെയ്തുകൊന്ന സീരിയൽ കില്ലറിന് ജീവപര്യന്തം തടവ്. 2008 മുതൽ 2015 വരെ നടത്തിയ കൊലപാതകങ്ങളിലാണ് രവീന്ദർ കുമാർ എന്നയാൾക്ക് കോടതി ജീവപര്യന്തം തടവു വിധിച്ചത്. കൊലപാതകം, ബലാത്സംഗം എന്നിവർ ഉൾപ്പെടെ ഇയാൾ ശവരതിയും നടത്തിയതായി പൊലീസ് പറയുന്നു.

ഡൽഹി, ഹരിയാന, യു.പി എന്നീ സംസ്ഥാനങ്ങളിലായാണ് ഇയാൾ കുറ്റകൃത്യങ്ങൾ നടത്തിയത്. ആറ്‌
വർഷത്തോളം നീണ്ട കുറ്റകൃത്യങ്ങൾക്കും എട്ടു വർഷത്തോളം നീണ്ട വാദ പ്രതിവാദങ്ങൾക്കും ശേഷമാണ് ശനിയാഴ്ച ഡൽഹി കോടതി ഇയാൾക്ക് തടവുശിക്ഷ വിധിച്ചത്.

ഡൽഹിയിൽ ദിവസക്കൂലിക്ക് പണിയെടുക്കുന്ന ആളായിരുന്നു രവീന്ദർ. മയക്കുമരുന്നിന് അടിമയായിരുന്ന ഇയാൾ പോൺ സിനിമകൾ കണ്ടതിനു ശേഷം കുട്ടികളെ തെരഞ്ഞു കണ്ടുപിടിച്ച് ബലാത്സംഗം ചെയ്തതിനു ശേഷം കൊലപ്പെടുത്തുകയായിരുന്നു പതിവ്. 2008ൽ, 18ആം വയസിലാണ് രവീന്ദർ ഈ ക്രൂര കൃത്യങ്ങൾക്ക് തുടക്കമിടുന്നത്.

ഉത്തർ പ്രദേശിലെ കസ്ഗഞ്ജിൽ നിന്ന് 2008ൽ ഡൽഹിയിലേക്കെത്തിയ ആളാണ് രവീന്ദർ. തൊഴിൽ തേടിയായിരുന്നു ഇയാൾ ഡൽഹിയിലെത്തിയത്. ഡൽഹിയിലെത്തിയതിനു പിന്നാലെ മയക്കുമരുന്നിന് അടിമയായ ഇയാൾ പോൺ സിനിമകൾക്കും അടിമപ്പെട്ടു. വൈകുന്നേരം മയക്കുമരുന്ന് ഉപയോഗിച്ച് ലഹരിക്കടിമപ്പെടുന്ന ഇയാൾ തൻ്റെ മുറിയിൽ അർദ്ധരാത്രി വരെ കിടന്നുറങ്ങും. അർദ്ധരാത്രിയിൽ ഉറക്കത്തിൽ നിന്ന് ഉണർന്നതിനു ശേഷം ഇയാൾ കുട്ടികളെ തേടിയിറങ്ങും.

ചേരികളും കെട്ടിട നിർമാണ സ്ഥലങ്ങളും കേന്ദ്രീകരിച്ചാണ് ഇയാൾ ഇരയെ തേടുക. ഇങ്ങനെ 40 കിലോമീറ്റർ വരെ ഇയാൾ യാത്ര ചെയ്തിട്ടുണ്ട്. 10 രൂപ നോട്ടുകളും ചോക്കലേറ്റുകളും കൊണ്ട് കുട്ടികളെ വശീകരിച്ച ശേഷം ഒറ്റപ്പെട്ട ഏതെങ്കിലും ഇടത്തേക്ക് കൊണ്ടുപോകും. എന്നിട്ടാണ് കൃത്യം നടത്തുക. ഇയാൾ ബലാത്സംഗം ചെയ്തുകൊന്ന കുട്ടികളിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ 6 വയസുകാരിയും ഏറ്റവും പ്രായം കൂടിയ ആൾ 12 വയസുകാരിയുമായിരുന്നു. തന്നെ ഇരകൾ തിരിച്ചറിയുമോ എന്ന് ഭയന്നാണ് ഇയാൾ കുട്ടികളെ കൊലപ്പെടുത്തിയിരുന്നത്. ഒരിക്കൽ കൃത്യം നടത്തിയ ഇടത്ത് പിന്നീടൊരിക്കലും ഇയാൾ പോകുമായിരുന്നില്ല.

crime

മുസ്‌ലിം വിദ്യാര്‍ഥിനിക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയ യുവാവിനെ ആക്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍

Published

on

കര്‍ണാടകയിലെ ചിക്കബല്ലാപുരയില്‍ മുസ്‌ലിം വിദ്യാര്‍ഥിനിക്കൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാവിനു നേരെ ആക്രമണം. ഭഗ്‌വാ ലവ് ട്രാപ്പ് ആണോന്നാരോപിച്ചായിരുന്നു ഇതര സമുദായത്തില്‍പ്പെട്ട യുവാവിനെ ഒരു സംഘം ആക്രമിച്ചത്. സുഹൃത്തിനെ ആക്രമിക്കുന്നത് പ്രതിരോധിച്ച പെണ്‍കുട്ടി സ്റ്റേഷനിലെത്തി പരാതി നല്‍കിയതിന് പിന്നാലെ 2 പേര്‍ അറസ്റ്റിലായി. വായിദ് (20), സദ്ദാം (20) എന്നിവരാണ് അറസ്റ്റിലായത്.

ഒഎംബി റോഡിലെ പ്രമുഖ ചാറ്റ് ഷോപ്പില്‍ ചായകുടിക്കാനെത്തിയതായിരുന്നു കോളേജ് വിദ്യാര്‍ഥിനിയായ 20കാരിയും സുഹൃത്തും. പണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന യുവാവിനെ ഇവര്‍ ചോദ്യം ചെയ്തു. അപകടം മണത്ത ഇരുവരും കടയില്‍ നിന്നിറങ്ങി പോകുന്നതിനിടെ യുവാവിനെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ സംഘം തള്ളിയിട്ടു. സ്ഥലത്തുണ്ടായിരുന്ന മറ്റ് ആളുകള്‍ ഇടപെട്ടതോടെയാണു അക്രമി സംഘം പിന്‍വാങ്ങിയത്.

 

Continue Reading

Business

ഹോട്ടലുടമയുടെ കൊലപാതകം; ഇലക്ട്രിക് കട്ടര്‍ വാങ്ങിയത് കോഴിക്കോട്ടില്‍ നിന്ന്

Published

on

ഹോട്ടല്‍ ഉടമയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കിയ സംഭവത്തില്‍ ഇലക്ട്രിക് കട്ടര്‍ വാങ്ങിയത് കോഴിക്കോട് നിന്ന്. ഇലക്ട്രിക് കട്ടര്‍ വാങ്ങിയത് സിദ്ദിഖിന്റെ കൊലയ്ക്കുശേഷമാണ്. ട്രോളിബാഗുകളും വാങ്ങിയത് കോഴിക്കോട് നഗരത്തിലെ കടയില്‍ നിന്ന്. സിദ്ദിഖിന്റെ എടിഎം പിന്‍ നമ്പര്‍ ഷിബിലി മുമ്പേ അറിഞ്ഞിരുന്നു.

ഹോട്ടലിലേക്ക് സാധനം വാങ്ങാന്‍ സിദ്ദിഖ് പിന്‍നമ്പര്‍ നല്‍കിയിരുന്നെന്ന് സൂചനയുണ്ട്.
അതേസമയം, കേസില്‍ മൂന്ന് പ്രതികളെ ഇന്ന് തെളിവെടുപ്പിനായി കൊണ്ടുപോകും.
പുലര്‍ച്ചെ എത്തിച്ച ഷിബിലിയേയും ഫര്‍ഹാനയേയും ആഷിക്കിനേയും തിരൂരിനടുത്ത് എത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കും.

കൊലപാതകത്തില്‍ കൂടുതല്‍ പങ്കുണ്ടെന്ന് കരുതുന്ന ഫര്‍ഹാനയെ വനിത പൊലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പ്രത്യേക സംഘം ചോദ്യം ചെയ്യും.

Continue Reading

crime

60 ലക്ഷം രൂപയുടെ സ്വര്‍ണം ക്യാപ്‌സൂള്‍ രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച ശ്രീലങ്കന്‍ ദമ്പതികള്‍ പിടിയില്‍

Published

on

കൊച്ചി: സ്വര്‍ണം ക്യാപ്‌സൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ശ്രീലങ്കന്‍ ദമ്പതികള്‍ അറസ്റ്റില്‍. സംഭവുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ സ്വദേശി സുബൈര്‍ ഭാര്യ ജനുഫര്‍ എന്നിവരാണ് അറസ്റ്റിലായത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് 60 ലക്ഷം രൂപയുടെ സ്വര്‍ണവുമായി ദമ്പതികളെ പിടികൂടിയത്.

Continue Reading

Trending