Connect with us

kerala

സത്യസന്ധരായ പൊലീസുകാര്‍ക്ക് സര്‍വ്വീസില്‍ തുടരാനാകാത്ത സ്ഥിതി; സി.ഐയുടെ സസ്‌പെന്‍ഷനില്‍ പി.കെ ഫിറോസ്‌

സത്യസന്ധരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പിണറായി ഭരണത്തില്‍ സര്‍വ്വീസില്‍ തുടരാനാകുന്നില്ല എന്നതിന്റെ ഉദാഹരണമാണ് കുന്ദമംഗലം സി.ഐയെ സസ്‌പെന്‍ഡ് ചെയ്ത നടപടിയെന്ന് പി.കെ ഫിറോസ്

Published

on

കത്വ ഫണ്ട് ആരോപണ കേസില്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമ്മര്‍പ്പിച്ച പൊലീസ് ഓഫീസറെ സസ്പെന്‍ഡ് ചെയ്ത നടപടിക്കെതിരേ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. സത്യസന്ധരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പിണറായി ഭരണത്തില്‍ സര്‍വ്വീസില്‍ തുടരാനാകുന്നില്ല എന്നതിന്റെ ഉദാഹരണമാണ് കുന്ദമംഗലം സി.ഐയെ സസ്പെന്‍ഡ് ചെയ്ത നടപടിയെന്ന് ഫിറോസ് ആരോപിച്ചു. കത്വ ഫണ്ട് ആരോപണത്തില്‍ തന്റെ മൊഴി ഇതുവരെ എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കുന്ദമംഗലം ഇന്‍സ്പെക്ടര്‍ യൂസഫ് നടുത്തറേമ്മലിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍ അജിത് കുമാര്‍ ഇന്നലെയാണ് സസ്പെന്‍ഡ് ചെയ്തത്.

രാഷ്ട്രീയവൈരാഗ്യം കാരണം യൂത്ത് ലീഗ് നേതാക്കളുടെ പേരില്‍ വെറുതേ പരാതി നല്‍കുകയായിരുന്നുവെന്നാണ് കോടതിയില്‍ പൊലീസ് നല്‍കിയ റിപ്പോര്‍ട്ട്. പരാതിയില്‍ ഇരുവരും കുറ്റക്കാരാണെന്നു കണ്ടെത്താന്‍ ആവശ്യമായ തെളിവുകളൊന്നും ലഭിച്ചില്ലെന്നും അന്വേഷണോദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയായിരുന്നു സി.ഐ യൂസഫ് നടുത്തറേമ്മലെതിരായ നടപടി.

‘ഫിറോസിനെ തൂക്കിക്കൊല്ലണം എന്നായിരുന്നു റിപ്പോര്‍ട്ട് നല്‍കിയിരുന്നതെങ്കില്‍ ആ പൊലീസുകാരന്‍ ഇപ്പോഴും സര്‍വ്വീസില്‍ ഉണ്ടാകുമായിരുന്നു. കത്വ ഫണ്ട് ആരോപണത്തില്‍ തന്റെ മൊഴി ഇതുവരെ എടുത്തിട്ടില്ല. ഓഫീസ് സെക്രട്ടറിയെയാണ് വിളിപ്പിച്ചത്. രേഖകള്‍ ഹാജരാക്കിയിട്ടുണ്ട്. പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് കോടതി തളളിയെങ്കില്‍ ആ ഉത്തരവിന്റെ പകര്‍പ്പ് എവിടെ?. പ്രതിപക്ഷത്തുള്ള ഒട്ടേറെ നേതാക്കള്‍ക്കെതിരെ എടുത്ത കേസുകളില്‍ അവര്‍ക്ക് അനുകൂലമായി നടപടി സ്വീകരിക്കുന്ന പൊലീസുകാരുടെ ഗതി ഇതായിരിക്കുമെന്ന സൂചനയാണ് സസ്പെന്‍ഷന്‍’, ഫിറോസ് പറഞ്ഞു.

കെ.ടി.ജലീല്‍ മാധ്യമങ്ങളെ ആദ്യം തെറ്റിദ്ധരിപ്പിച്ചു. പിന്നീട് സി.ഐയെ സസ്പെന്‍ഡ് ചെയ്യാന്‍ കളമൊരുക്കി. സ്വകാര്യ അന്യായം ഒരാള്‍ കൊടുത്തിരിക്കേ കോടതി എങ്ങനെയാണ് സ്വമേധയാ കേസെടുക്കുക. തനിക്കെതിരെ പരാതി കൊടുത്തയാള്‍ ഇന്ന് മന്ത്രിയുടെ സ്റ്റാഫിലാണ്. സി.പി.എം സെക്രട്ടറിമാരുടെ അനുമതി വാങ്ങിയില്ലെന്ന തെറ്റ് മാത്രമാണ് സി.ഐ ചെയ്തത്. സി.പി.എമ്മിന് ഇഷ്ടമുള്ള ആളേക്കൊണ്ട് പുനരന്വേഷണം നടത്താമെന്നും പി.കെ ഫിറോസ് പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

സുഹൃത്തുക്കളുമായി വീഡിയോകോൾ പതിവ്; ഭാര്യയുടെ കൈവെട്ടി ഭർത്താവ്

ഒരു സുഹൃത്തുമായി വീഡിയോകോളിൽ സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു ആക്രമണം

Published

on

ചെന്നൈ: ഭാര്യ കൂടുതൽ സമയം സുഹൃത്തുക്കളുമായി വിഡിയോകോളിൽ സംസാരിക്കുന്നുവെന്ന് ആരോപിച്ച് ഭർത്താവ് ഭാര്യയുടെ കൈ വെട്ടി. വെല്ലൂരിൽ നെയ്ത്തു തൊഴിലാളി ശേഖറാണ് (41) ഭാര്യ രേവതിയുടെ കൈ അരിവാൾ ഉപയോഗിച്ച് വെട്ടിയത്.

ഒരു സുഹൃത്തുമായി വീഡിയോകോളിൽ സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു ആക്രമണം. ഭാര്യയുടെ വലതുകൈയ്ക്കാണ് ഇയാൾ വെട്ടിയത്. നിലവിളി കേട്ടെത്തിയ അയൽവാസികൾ രേവതിയെ ആശുപത്രിയിലെത്തിച്ചു. ആദ്യം ഗുഡിയാത്തം ആശുപത്രിയിൽ പ്രവേശിപ്പിച്ച രേവതിയെ പിന്നീട് വെല്ലൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവ ശേഷം ഗുഡിയാത്തം പൊലീസ് സ്റ്റേഷനിൽ ശേഖർ കീഴടങ്ങി. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഇയാളുമായാണ് സ്ഥിരമായി വിഡിയോകോളിൽ സംസാരിച്ചിരുന്നതെന്നും ശേഖർ സംശയിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

Continue Reading

kerala

കോഴിക്കോട്ട് ഓട്ടോ ഡ്രൈവറെ പുലർച്ചെ വെട്ടിക്കൊലപ്പെടുത്തി; മരിച്ചത് കൊലക്കേസ് പ്രതിയെന്ന് പൊലീസ്

ഓട്ടോയിൽ മദ്യപിച്ച് ഉറങ്ങിയ മറ്റൊരാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്

Published

on

കോഴിക്കോട്: കോഴിക്കോട് പണിക്കർ റോഡിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. ​ഗാന്ധിന​ഗർ സ്വദേശി ശ്രീകാന്ത് (47) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

കൊല്ലപ്പെട്ട ശ്രീകാന്ത് 2013ൽ എലത്തൂർ സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കുണ്ടൂപ്പറമ്പ് പ്രഭു രാജ് വധക്കേസ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. പുലർച്ചെ ഓട്ടോയിൽ ശ്രീകാന്തിനെ കൂടാതെ മറ്റു രണ്ട് പേർ ഉണ്ടായിരുന്നു. ഇവര്‍ മദ്യപിച്ചിരുന്നതായും അതിൽ ഒരാളാണ് കൊല നടത്തിയതെന്നുമാണ് പൊലീസ് നിഗമനം.‌

ഓട്ടോയിൽ മദ്യപിച്ച് ഉറങ്ങിയ മറ്റൊരാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നേരത്തെ ശ്രീകാന്തിന്റെ കാറു കത്തിച്ചതുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു. ഇവരാണ് കൊലയ്ക്ക് പിന്നിലെന്നാണ് കുടുംബം ആരോ​പിക്കുന്നത്. ശ്രീകാന്തിന്റെ ഓട്ടോയുടെ സമീപം കത്തിയ കാറും പാർക്ക് ചെയ്തിട്ടുണ്ട്.

Continue Reading

kerala

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ആന തെങ്ങ് മറിച്ചിട്ടപ്പോൾ വൈദ്യുതി ലൈനിൽ തട്ടി ഷോക്കെറ്റ് ചരിഞ്ഞുവെന്നാണ് പ്രാഥമിക നിഗമനം

Published

on

കൽപറ്റ∙ വയനാട്ടിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. പനമരം നീര്‍വാരം അമ്മാനിയിലാണ് കൊമ്പനാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

വനാതിർത്തിയിലെ വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റതാണെന്ന് സംശയമുണ്ട്.12 വയസുള്ള കാട്ടാനയാണ് ചരിഞ്ഞത്. ആന തെങ്ങ് മറിച്ചിട്ടപ്പോൾ വൈദ്യുതി ലൈനിൽ തട്ടി ഷോക്കെറ്റ് ചരിഞ്ഞുവെന്നാണ് പ്രാഥമിക നിഗമനം.

Continue Reading

Trending