Connect with us

kerala

നിയന്ത്രണം വിട്ട കാര്‍ എട്ട് അടി താഴ്ചയിലുള്ള വീടിന്റെ മുകളിലേക്ക് വീണു; വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കുറവിലങ്ങാട് ഭാഗത്തു നിന്ന് ഏറ്റുമാനൂര്‍ ഭാഗത്തേക്കു വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ടു വൈദ്യുത പോസ്റ്റും സമീപത്തെ റിഫ്‌ലക്ടര്‍ പതിപ്പിച്ച കോണ്‍ക്രീറ്റ് പോസ്റ്റും തകര്‍ത്ത് റോഡില്‍ വട്ടം കറങ്ങിയ ശേഷമാണു വീടിന്റെ ഓട് പാകിയ മേല്‍ക്കൂരയില്‍ ഇടിച്ച് മുറ്റത്തേക്കു മറിഞ്ഞത്.

Published

on

തിരുവനന്തപുരം: നിയന്ത്രണം വിട്ട കാര്‍ റോഡില്‍ നിന്നു എട്ട് അടി താഴ്ചയിലുള്ള വീടിന്റെ മുറ്റത്തേക്ക് മറിഞ്ഞു വീണ് മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. വീടിനുള്ളില്‍ ടിവി കണ്ടു കൊണ്ടിരുന്ന വീട്ടുകാരും കാര്‍ ഓടിച്ചിരുന്നയാളും പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കുട്ടികള്‍ ഉള്‍പ്പെടെ വീടിനുള്ളിലാ യിരുന്നതിനാല്‍ ദുരന്തം ഒഴിവായി. എംസി റോഡില്‍ സെന്റ് ബോണിഫസ് പള്ളിക്കു സമീപമുള്ള വളവില്‍ ഇന്നലെ വൈകിട്ട് 5ന് ആയിരുന്നു അപകടം.

കുറവിലങ്ങാട് ഭാഗത്തു നിന്ന് ഏറ്റുമാനൂര്‍ ഭാഗത്തേക്കു വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ടു വൈദ്യുത പോസ്റ്റും സമീപത്തെ റിഫ്‌ലക്ടര്‍ പതിപ്പിച്ച കോണ്‍ക്രീറ്റ് പോസ്റ്റും തകര്‍ത്ത് റോഡില്‍ വട്ടം കറങ്ങിയ ശേഷമാണു വീടിന്റെ ഓട് പാകിയ മേല്‍ക്കൂരയില്‍ ഇടിച്ച് മുറ്റത്തേക്കു മറിഞ്ഞത്. ഇടിയുടെ ആഘാതത്തില്‍ മേല്‍ക്കൂരയുടെ ഒരു ഭാഗത്തെ ഓടുകള്‍ തകര്‍ന്നു. മതിലിന്റെയും വീടിന്റെ ഭിത്തിയുടെയും ഇടയില്‍ കുടുങ്ങിയ നിലയിലായിരുന്നു കാര്‍. ശബ്ദം കേട്ട് പുറത്തിറങ്ങിയ വീട്ടുടമ പഴയിടത്തു കാലായില്‍ റെജിമോന്‍ ജോസഫ് നാട്ടുകാരുടെ സഹായത്തോടെ കാറോടിച്ച ആളെ പുറത്തെടുത്തു. വിവരമറിഞ്ഞു കുറവിലങ്ങാട് പൊലീസ് സ്ഥലത്തെത്തി.

തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ഓര്‍ക്കുമ്പോള്‍ റെജിമോനും കുടുംബത്തിനും ഞെട്ടല്‍ മാറുന്നില്ല. മക്കളോടൊപ്പം ടിവി കാണുന്നതിനിടെയാണ് അപകടം. വൈദ്യുതി നിലച്ചു, വന്‍ ശബ്ദവും വീടിനു കുലുക്കവും ഉണ്ടായി. ഓട് പൊട്ടിച്ചു കാര്‍ മുറ്റത്തേക്കു പതിച്ചു. ഭൂമികുലുക്കമാണെന്ന് കരുതി വീടിനു പുറത്ത് എത്തിയപ്പോള്‍ വൈദ്യുതി കമ്പികള്‍ കൂട്ടിമുട്ടി തീപ്പൊരി പാറുന്നതും വൈദ്യുത പോസ്റ്റിന്റെ ഭാഗം വീടിന്റെ ഭിത്തിയില്‍ ഇടിച്ചു നല്‍ക്കുന്നതുമാണ് ആദ്യം കണ്ടത്

റോഡിലേക്കിറങ്ങി നോക്കാം എന്നു കരുതിയപ്പോള്‍ കാര്‍ വീടിന്റെയും മതിലിന്റെ ഇടയില്‍ കിടക്കുന്നതു കണ്ടു. ഉടന്‍തന്നെ കാറിലുള്ള ആളെ രക്ഷിക്കുക എന്നതു മാത്രമായി ലക്ഷ്യം. കാറിന്റെ ഗ്ലാസ് തകര്‍ക്കാം എന്നു കരുതിയപ്പോള്‍ കാര്‍ ഓടിച്ച ആള്‍തന്നെ ഇടതു വശത്തെ ഡോറിന്റെ ലോക്ക് തുറന്നു. ഈ സമയം നാട്ടുകാരും ഓടിയെത്തി. നാട്ടുകാരുടെ സഹായത്തോടെ കാര്‍ ഓടിച്ച ആളെ പുറത്തെത്തിച്ചു. പിന്നീട് പൊലീസിലും കെഎസ്ഇബിയിലും വിവരമറിയിക്കുകയായിരുന്നു.

 

kerala

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വര്‍ധന

. 11,960 രൂപയായാണ് ഗ്രാമിന്റെ വില വര്‍ധിച്ചത്.

Published

on

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന് 60 രൂപയുടെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. 11,960 രൂപയായാണ് ഗ്രാമിന്റെ വില വര്‍ധിച്ചത്. പവന്റെ വിലയില്‍ 480 രൂപയുടെ വര്‍ധനയുണ്ടായി. 95,680 രൂപയായാണ് പവന്റെ വില ഉയര്‍ന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തുകയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 9,835 രൂപയായി. 50 രൂപയുടെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. 14 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 7,660 രൂപയായി.

അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയരുകയാണ്. സ്‌പോട്ട് ഗോള്‍ഡിന്റെ വില ട്രോയ് ഔണ്‍സിന് 4,238.02 ഡോളറിലേക്ക് എത്തി. സ്‌പോട്ട് സില്‍വറിന്റെ വിലയും ഉയര്‍ന്നു. 0.71 ഡോളര്‍ ഉയര്‍ന്ന് സില്‍വറിന്റെ വില 57.16 ഡോളറായി. 1.26 ശതമാനം വര്‍ധനയാണ് വെള്ളിക്കുണ്ടായത്.

 

Continue Reading

kerala

കിഫ്ബി മസാല ബോണ്ടില്‍ ഫെമ ചട്ടലംഘനം; മുഖ്യമന്ത്രിക്ക് ഇ.ഡി നോട്ടീസ്

മൂന്നുവര്‍ഷം നീണ്ട അന്വേഷണത്തിന് പിന്നാലെയാണ് നടപടി.

Published

on

കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ്. അന്വേഷണത്തില്‍ ഫെമ ചട്ടലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ് കാരണം കാണിക്കല്‍ നല്‍കിയത്. മൂന്നുവര്‍ഷം നീണ്ട അന്വേഷണത്തിന് പിന്നാലെയാണ് നടപടി.

കിഫ്ബി എം.ഡി കെ.എം എബ്രഹാം, മുന്‍മന്ത്രി തോമസ് ഐസക് എന്നിവര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. നേരിട്ടോ അഭിഭാഷകന്‍ വഴിയോ വിശദീകരണം നല്‍കാന്‍ ഉത്തരവ്. മസാലബോണ്ട് വഴി കണ്ടെത്തിയ പണം അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് ഉപയോഗിച്ചത് ചട്ടലംഘനമെന്നാണ് കണ്ടെത്തല്‍. ഫെമ നിയമലംഘനമടക്കം കണ്ടെത്തിയിട്ടുണ്ട്.

2019ല്‍ 9.72 പലിശയില്‍ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മസാല ബോണ്ട് ഇറക്കി 2150 കോടി രൂപയാണ് കിഫ്ബി സമാഹരിച്ചത്. 2019 ജനുവരി 17ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ബോണ്ട് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത് . 2021ലാണ് ഇഡി അന്വേഷണം ആരംഭിക്കുന്നത്.

 

Continue Reading

kerala

സൂരജ് ലാമയുടെ തിരോധാനത്തില്‍ സിസ്റ്റം പാളിച്ച: മെഡിക്കല്‍ കോളേജിനെതിരെ മകന്‍ ഗുരുതര ആരോപണം

വേണ്ട നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പിതാവിനെ ആശുപത്രിയില്‍ നിന്ന് വിട്ടയച്ചതെന്നും ”മൊത്തം സിസ്റ്റത്തിന്റെ വീഴ്ചയാണ് ഇത്” സാന്റോണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

Published

on

കൊച്ചി: കൊല്‍ക്കത്ത സ്വദേശി സൂരജ് ലാമയുടെ രഹസ്യാത്മകമായ തിരോധാനവുമായി ബന്ധപ്പെട്ട് കളമശ്ശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജും പൊലീസും ഗുരുതരമായ വീഴ്ച വരുത്തിയതായാണ് മകന്‍ സാന്റോണ്‍ ലാമ ഉന്നയിച്ച ആക്ഷേപം. വേണ്ട നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പിതാവിനെ ആശുപത്രിയില്‍ നിന്ന് വിട്ടയച്ചതെന്നും ”മൊത്തം സിസ്റ്റത്തിന്റെ വീഴ്ചയാണ് ഇത്” സാന്റോണ്‍ മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തില്‍ ഹൈകോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സൂരജ് ലാമയെ കാണാതായതിന് പിന്നാലെ ആദ്യം മെഡിക്കല്‍ കോളജില്‍ അന്വേഷിച്ചപ്പോള്‍ ”ഇങ്ങനെ ഒരാള്‍ അഡ്മിറ്റായിട്ടില്ല” എന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളില്‍ വന്നതിന് ശേഷം വീണ്ടും അന്വേഷിച്ചപ്പോള്‍ അജ്ഞാതന്‍ എന്ന പേരില്‍ പിതാവ് അഡ്മിറ്റ് ചെയ്തിരുന്നതായി കണ്ടെത്തി. പിന്നീട് മാത്രം രജിസ്റ്ററില്‍ സൂരജ് ലാമ എന്ന പേര് കണ്ടെത്താനായതായും മകന്‍ ആരോപിച്ചു.

വിഷമദ്യ ദുരന്തത്തില്‍പ്പെട്ട് ഓര്‍മശക്തി നഷ്ടപ്പെട്ട ഒരാളുടെ അസുഖം ”ഭേദമായി വിട്ടയച്ചത് എങ്ങനെ?” എന്ന ചോദ്യവും സാന്റോണ്‍ ഉയര്‍ത്തി. രാഷ്ട്രപതിയുടെ സന്ദര്‍ശനമായതിനാല്‍ പിതാവിന്റെ തിരോധാനത്തില്‍ കാര്യമായ അന്വേഷണം നടന്നില്ലെന്നും കമ്മീഷണര്‍ തങ്ങളെ ജീവനോടെ കണ്ടെത്തിക്കൊടുക്കുമെന്നു പറഞ്ഞതായും അദ്ദേഹം പറഞ്ഞു.

അതേസമയം, തിരച്ചിലിനിടെ എച്ച്.എം.ടി പരിസരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തിയിരുന്നു. ഇത് സൂരജ് ലാമയുടേതാകാമെന്ന സംശയത്തിലാണ് പൊലീസ്. കളമശ്ശേരി എച്ച്.എം.ടി കമ്പനിക്ക് എതിര്‍വശത്തെ കാട് പിടിച്ച ചതുപ്പ് സ്ഥലത്തുനിന്നാണ് അഗ്‌നിരക്ഷാസേന ടാസ്‌ക് ഫോഴ്സ് മൃതദേഹം കണ്ടെടുത്തത്. തിരിച്ചറിയാന്‍ കഴിയാത്ത നിലയിലാണ് മൃതദേഹം. ഇത് ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

നെടുമ്പാശ്ശേരിയില്‍ ഒക്ടോബര്‍ 5-ന് കുവൈത്തില്‍ നിന്ന് നാടുകടത്തപ്പെട്ട നിലയില്‍ എത്തിയ സൂരജ് ലാമയെ തൃക്കാക്കര പൊലീസ് ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ആശുപത്രിയില്‍ നിന്ന് ഇറങ്ങിപ്പോയ ശേഷം കാണാതാകുകയായിരുന്നു. ഒക്ടോബര്‍ 10-നാണ് അവസാനം എച്ച്.എം.ടി റോഡിലൂടെ നടന്ന് പോകുന്നത് സി.സി.ടി.വിയില്‍ പകര്‍ത്തപ്പെട്ടത്.

മകന്‍ സാന്റോണ്‍ ലാമ നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജി ഹൈകോടതിയിലെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എം.ബി. സ്‌നേഹലത എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലാണ്.

Continue Reading

Trending