Connect with us

kerala

മലബാര്‍, മാവേലി ഉള്‍പ്പെടെ 12 ട്രെയിനുകള്‍ക്ക് അധിക സ്റ്റോപ്പുകള്‍

കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന വിവിധ ട്രെയിനുകള്‍ക്ക് റെയില്‍വേ ബോര്‍ഡ് പരീക്ഷണാടിസ്ഥാനത്തില്‍ അധിക സ്‌റ്റോപ്പുകള്‍ അനുവദിച്ചു.

Published

on

കൊച്ചി: കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന വിവിധ ട്രെയിനുകള്‍ക്ക് റെയില്‍വേ ബോര്‍ഡ് പരീക്ഷണാടിസ്ഥാനത്തില്‍ അധിക സ്‌റ്റോപ്പുകള്‍ അനുവദിച്ചു. അഞ്ച് ട്രെയിനുകളുടെ അധിക സ്റ്റോപ്പുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ട്രെയിനും, പുതിയതായി സ്റ്റോപ്പ് ആരംഭിക്കുന്ന തീയതിയും, സ്റ്റേഷനും എത്തിച്ചേരുന്ന സമയവും: ഹാത്തിയ-എറണാകുളം ജങ്ഷന്‍ പ്രതിവാര എക്‌സ്പ്രസ് (22837) ഇന്ന് മുതല്‍ തൃശൂര്‍ സ്റ്റേഷനില്‍ (വൈകിട്ട് 05.42), എറണാകുളം ജങ്ഷന്‍ -ഹാതിയ എക്‌സ്പ്രസ് (22838) 16 മുതല്‍ തൃശൂര്‍ സ്റ്റേഷനില്‍ (രാത്രി 12.22). തിരുവനന്തപുരം സെന്‍ട്രല്‍-മംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസ് (16347) ആഗസ്ത് 15 മുതല്‍ എഴിമല സ്റ്റേഷനില്‍ (രാവിലെ 08.28), മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ എക്‌സ്പ്രസ് (16348) 15 മുതല്‍ എഴിമല സ്റ്റേഷനില്‍ (വൈകിട്ട് 04.16). കൊച്ചുവേളി-നിലമ്പൂര്‍ റോഡ് രാജ്യറാണി എക്‌സ്പ്രസ് (16349) 15 മുതല്‍ ആലുവ സ്റ്റേഷനില്‍ (രാത്രി 12.40), നിലമ്പൂര്‍ റോഡ് -കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ് (16350) 15 മുതല്‍ ആലുവ സ്റ്റേഷനില്‍ (രാത്രി 01.20). മംഗളൂരു സെന്‍ട്രല്‍-നാഗര്‍കോവില്‍ ജങ്ഷന്‍ ഏറനാട് എക്‌സ്പ്രസ് (16605) 15 മുതല്‍ പഴയങ്ങാടി സ്റ്റേഷനില്‍ (രാവിലെ 09.10), നാഗര്‍കോവില്‍ ജങ്ഷന്‍-മംഗലാപുരം സെന്‍ട്രല്‍ ഏറനാട് എക്‌സ്പ്രസ് (16606) 15 മുതല്‍ പഴയങ്ങാടി സ്റ്റേഷനില്‍ (ഉച്ചക്ക് 02.37). തിരുവനന്തപുരം സെന്‍ട്രല്‍-മംഗളൂരു സെന്‍ട്രല്‍ മലബാര്‍ എക്‌സ്പ്രസ് (16629) 16 മുതല്‍ ചാലക്കുടി (രാത്രി 12.59), കുറ്റിപ്പുറം (പുലര്‍ച്ചെ 03.09), സ്റ്റേഷനുകളില്‍. മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ മലബാര്‍ എക്‌സ്പ്രസ് (16630) 16 മുതല്‍ കുറ്റിപ്പുറം (രാത്രി 11.37), ചാലക്കുടി (പുലര്‍ച്ചെ 02.10).

പുനലൂര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ് (16327) 16 മുതല്‍ കുരി സ്റ്റേഷനില്‍ (വൈകിട്ട് 6.41), ഗുരുവായൂര്‍-പുനലൂര്‍ എക്‌സ്പ്രസ് (16328) 16 മുതല്‍ കുരി സ്റ്റേഷനില്‍ (ഉച്ചക്ക് 01.13). തിരുനെല്‍വേലി ജങ്ഷന്‍- ഗാന്ധിധാം ജങ്ഷന്‍ ഹംസഫര്‍ വീക്ക്‌ലി എക്‌സ്പ്രസ് (20923) 17 മുതല്‍ കാസര്‍കോട് സ്റ്റേഷനില്‍ (രാത്രി 7.04), ഗാന്ധിധാം ജങ്ഷന്‍-തിരുനെല്‍വേലി ജങ്്ഷന്‍ ഹംസഫര്‍ എക്‌സ്പ്രസ് (20924) 21 മുതല്‍ കാസര്‍കോട് സ്റ്റേഷനില്‍ (രാവിലെ 10.29). എറണാകുളം ജങ്ഷന്‍-കായംകുളം ജങ്ഷന്‍ എക്‌സ്പ്രസ് (16309) 17 മുതല്‍ തൃപ്പൂണിത്തുറ (രാവിലെ 09.02), മാവേലിക്കര (11.08) സ്റ്റേഷനുകളില്‍. കായംകുളം ജങ്ഷന്‍-എറണാകുളം ജങ്ഷന്‍ എക്‌സ്പ്രസ് (16310) 17 മുതല്‍ മാവേലിക്കര (വൈകിട്ട് 03.09), തൃപ്പൂണിത്തുറ (04.56) സ്റ്റേഷനുകളില്‍. തിരുവനന്തപുരം സെന്‍ട്രല്‍-മംഗളൂരു സെന്‍ട്രല്‍ മാവേലി എക്‌സ്പ്രസ് (16604) 18 മുതല്‍ തിരൂര്‍ സ്റ്റേഷനില്‍ (പുലര്‍ച്ചെ 2.43). ചെന്നൈ എഗ്‌മോര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ് (16127) 18 മുതല്‍ ചേര്‍ത്തല സ്റ്റേഷനില്‍ (പുലര്‍ച്ചെ 03.24), ഗുരുവായൂര്‍-ചെന്നൈ എഗ്‌മോര്‍ എക്‌സ്പ്രസ് (16128) 18 മുതല്‍ ചേര്‍ത്തല സ്റ്റേഷനില്‍ (പുലര്‍ച്ചെ 01.52). മധുര ജങ്ഷന്‍-പുനലൂര്‍ എക്‌സ്പ്രസ് (16729) 18 മുതല്‍ കുരി സ്റ്റേഷനില്‍ (വൈകിട്ട് 5.35) പുനലൂര്‍-മധുരൈ ജങ്ഷന്‍ എക്‌സ്പ്രസ് (16730) കുരി േേസ്റ്റഷനില്‍ (രാവിലെ 09.25). തിരുനെല്‍വേലി ജങ്ഷന്‍-പാലക്കാട് ജങ്ഷന്‍ പാലരുവി എക്‌സ്പ്രസ് (16791) 18 മുതല്‍ അങ്കമാലി സ്റ്റേഷനില്‍ (രാവിലെ 09.17), പാലക്കാട് ജങ്ഷന്‍-തിരുനെല്‍വേലി ജങ്ഷന്‍ പാലരുവി എക്‌സ്പ്രസ് (16792) 18 മുതല്‍ അങ്കമാലി സ്റ്റേഷനില്‍ (വൈകിട്ട് 05.50).

kerala

ശക്തമായ മഴ; ഒന്‍പത് ജില്ലകളിലെ നദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്

നദീതീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം

Published

on

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ നദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്. വിവിധ ജില്ലകളിലെ നദികളില്‍ സംസ്ഥാന ജലസേചന വകുപ്പും (IDRB), കേന്ദ്ര ജല കമ്മീഷനും (CWC) ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി

ഓറഞ്ച് അലര്‍ട്ട്

കാസര്‍കോട് : ഉപ്പള (ഉപ്പള സ്റ്റേഷന്‍), നീലേശ്വരം (ചായ്യോം റിവര്‍ സ്റ്റേഷന്‍), മൊഗ്രാല്‍ (മധുര്‍ സ്റ്റേഷന്‍)

പത്തനംതിട്ട : മണിമല (തോണ്ടറ സ്റ്റേഷന്‍)

യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : വാമനപുരം (മൈലംമൂട് സ്റ്റേഷന്‍), കരമന (വെള്ളൈക്കടവ് സ്റ്റേഷന്‍- CWC)

കൊല്ലം : പള്ളിക്കല്‍ (ആനയടി സ്റ്റേഷന്‍)

പത്തനംതിട്ട : പമ്പ (ആറന്മുള സ്റ്റേഷന്‍), അച്ചന്‍കോവില്‍ (കല്ലേലി & കോന്നി ഏഉ സ്റ്റേഷന്‍), പമ്പ (മടമണ്‍ സ്റ്റേഷന്‍ -CWC), മണിമല (കല്ലൂപ്പാറ സ്റ്റേഷന്‍-CWC)

ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷന്‍- CWC)

എറണാകുളം: മൂവാറ്റുപുഴ (കക്കടാശ്ശേരി & തൊടുപുഴ സ്റ്റേഷന്‍),

തൃശൂര്‍ : കരുവന്നൂര്‍ (കുറുമാലി & കരുവന്നൂര്‍ സ്റ്റേഷന്‍)

കോഴിക്കോട് : കോരപ്പുഴ (കുന്നമംഗലം & കൊള്ളിക്കല്‍ സ്റ്റേഷന്‍ )

കണ്ണൂര്‍ : പെരുമ്പ (കൈതപ്രം റിവര്‍ സ്റ്റേഷന്‍), കവ്വായി (വെല്ലൂര്‍ റിവര്‍ സ്റ്റേഷന്‍)

കാസര്‍കോട്: കാര്യങ്കോട് (ഭീമനടി സ്റ്റേഷന്‍)

യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നും തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

കാലവര്‍ഷം ശക്തം

സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാണ്. കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂണ്‍ 17 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് (heavy rain ) സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ പരമാവധി 40 – 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കന്‍ മഹാരാഷ്ട്രയ്ക്ക് മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. മറ്റൊരു ചക്രവാതചുഴി വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ സ്ഥിതിചെയ്യുന്നു. കേരളത്തിന് മുകളില്‍ ശക്തമായ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നു. ഇതിന്റെയെല്ലാം സ്വാധീനഫലമായിട്ടാണ് കേരളത്തില്‍ മഴ വീണ്ടും ശക്തമായത്.

സംസ്ഥാനത്തെ അഞ്ചു വടക്കന്‍ ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പാണുള്ളത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. നാളെ ഏഴു വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

Continue Reading

kerala

പ്രിയംവദ കൊലക്കേസ്; യുവതിയെ കൊന്ന് മൂന്ന് ദിവസം മൃതദേഹം കട്ടിലിനടിയില്‍ സൂക്ഷിച്ചു

ചന്ദനത്തിരി കത്തിച്ച് ദുര്‍ഗന്ധം ഇല്ലാതാക്കി

Published

on

നെയ്യാറ്റിന്‍കര പ്രിയംവദ കൊലക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പനച്ചുംമൂട് പഞ്ചാംകുഴി മാവുവിള സ്വദേശിനിയായ പ്രിയംവദയെ അയല്‍വാസി വിനോദ് കൊലപ്പെടിത്തിയതിനു ശേഷം മൂന്ന് ദിവസം കട്ടിലിനടിയില്‍ സൂക്ഷിച്ചു. ദുര്‍ഗന്ധം വരാതിരിക്കാന്‍ ചന്ദനത്തിരിയും കത്തിച്ചുവെച്ചു.

സംശയം തോന്നിയ വിനോദിന്റെ ഭാര്യാമാതാവ് കുട്ടിയെ പറഞ്ഞയച്ച് മുറി പരിശോധിക്കാന്‍ പറയുകയായിരുന്നു. എന്നാല്‍ വിനോദ് കുട്ടിയെ വിരട്ടിയോടിക്കുകയായിരുന്നു. അതേസമയം കുട്ടി കട്ടിലിനടിയില്‍ കൈ കണ്ടതായി മുത്തശ്ശിയെ അറിയിക്കുകയായിരുന്നു. ഇക്കാര്യം ഇവര്‍ മാവുവിള പള്ളിവികാരിയോട് പറഞ്ഞു. തുടര്‍ന്നാണ് പൊലീസിന് വിവരം ലഭിച്ചത്.

പ്രിയംവദയെ കാണാനില്ലെന്ന് പറഞ്ഞ് മകള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച അന്വേഷണം പുരോഗിക്കുമ്പോഴാണ് പൊലീസിന് പള്ളിവികാരിയില്‍നിന്ന് ഈ വിവരം ലഭിച്ചത്.

സംഭവസ്ഥലത്തെത്തിയ പൊലീസ് രക്തക്കറയും മുടിയും കണ്ടെത്തി. ഇതോടെ വിനോദിനെ ചോദ്യം ചെയ്യുകയായിരുന്നു.

യുവതിയെ കൊന്ന് കുഴിച്ചിട്ടതായി ഇയാള്‍ സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു.

Continue Reading

kerala

പരസ്യ പ്രചാരണം അവസാനഘട്ടത്തില്‍; നിലമ്പൂരില്‍ നാളെ കൊട്ടിക്കലാശം

ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണിക്കാണ് കൊട്ടിക്കലാശം.

Published

on

നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനഘട്ടത്തില്‍. ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണിക്കാണ് കൊട്ടിക്കലാശം. പ്രധാനമായും നിലമ്പൂര്‍ നഗരം കേന്ദ്രീകരിച്ചുള്ള പ്രചരണമാണ് മുന്നണികള്‍ തീരുമാനിച്ചിരിക്കുന്നത്.

മണ്ഡലത്തില്‍ സുപരിചിതനായ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തില്‍ മുഴുവന്‍ പ്രതീക്ഷയിലാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍.
സ്റ്റാര്‍ ക്യാമ്പയിനര്‍മാരെ ഇതിനോടകം കളത്തിലിറക്കിയ മുന്നണികള്‍ ആ ആവേശം നിലനിര്‍ത്താനാണ് ലക്ഷ്യമിടുന്നത്. തിങ്കളാഴ്ച യു.ഡി.എഫ് – എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ മണ്ഡലത്തില്‍ അവസാനവട്ട പര്യടനം പൂര്‍ത്തിയാക്കും. യു.ഡി.എഫിനായി പ്രിയങ്ക ഗാന്ധിയും മണ്ഡലത്തില്‍ വോട്ടഭ്യര്‍ഥിച്ച് രംഗത്തിറങ്ങിയിരുന്നു.

ഈ മാസം 19നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക, 23ന് വോട്ടെണ്ണും.

Continue Reading

Trending