Connect with us

More

വീടില്ലാത്തവര്‍ക്ക് എങ്ങനെ അധാര്‍ നല്‍കും; കേന്ദ്ര സര്‍ക്കാര്‍ വാദം ചോദ്യം ചെയ്ത്‌ സുപ്രീംകോടതി

Published

on

ന്യൂഡല്‍ഹി: സാമൂഹ്യക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളായ പാവങ്ങളെ തിരിച്ചറിയാനും ഇടനിലക്കാരുടെ വെട്ടിപ്പ് തടയാനുമുള്ള രേഖയാണ് ആധാര്‍ എന്ന കേന്ദ്ര സര്‍ക്കാര്‍ വാദം ചോദ്യം ചെയ്ത്‌സുപ്രീംകോടതി. വീടോ സ്ഥിരം മേല്‍വിലാസമോ ഇല്ലാത്ത രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് എങ്ങനെ ആധാര്‍ നല്‍കുമെന്ന് കോടതി ചോദിച്ചു.

2011ലെ സെന്‍സസ് അനുസരിച്ച് രാജ്യത്ത് 1.77 ദശലക്ഷം ജനങ്ങള്‍ സ്വന്തമായി വീടില്ലാത്തവര്‍ ഉണ്ട്. മൊത്തം ജനസംഖ്യയുടെ 0.15 ശതമാനം വരുമിത്. സ്ഥിരമായ മേല്‍വിലാസങ്ങളും ഇവര്‍ക്കുണ്ടാകില്ല. അതിനര്‍ത്ഥം അവര്‍ ഈ രാജ്യത്ത് ജീവിക്കുന്നില്ല എന്നാണോ. അങ്ങനെയാണോ ഇന്ത്യാ ഗവണ്‍മെന്റ് കണക്കുകൂട്ടുന്നത്- ജസ്റ്റിസ് മദന്‍ ബി ലൊകൂര്‍ അധ്യക്ഷനായ സാമൂഹ്യനീതി ബെഞ്ച് ചോദിച്ചു.

ഭവനരഹിതരായ ആളുകള്‍ക്കുവേണ്ടിയുള്ള നൈറ്റ് ഷെല്‍ട്ടറുകളുടെ അഭാവം രാജ്യത്ത് കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാറിതര സംഘടന സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ചോദ്യം. ഉത്തരേന്ത്യ അതിശൈത്യത്തിന്റെ പിടിയില്‍ അമരുമ്പോഴും വേണ്ടത്ര നൈറ്റ് ഷെല്‍ട്ടറുകള്‍ നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാകുന്നില്ലെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. ഇതുസംബന്ധിച്ച് വിശദീകരണം നല്‍കാന്‍ ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിയെ സുപ്രീംകോടതി വിളിച്ചുവരുത്തുകയും ചെയ്തു.
ആധാര്‍ ലഭിക്കുന്നതിന് സ്ഥിരം വിലാസം ആവശ്യമാണോ എന്ന കോടതിയുടെ ചോദ്യത്തിന്, അതേ എന്നായിരുന്നു ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിയുടെ മറുപടി. സ്വന്തമായി വീടും സ്ഥിരവിലാസവും ഇല്ലാത്തവര്‍ക്കുള്ള ക്ഷേമ പദ്ധതികള്‍ നിങ്ങള്‍ എങ്ങനെ നടപ്പാക്കും എന്നായിരുന്നു കോടതിയുടെ അടുത്ത ചോദ്യം.

നഗരങ്ങളിലെ ഭവനരഹിതരില്‍ ഭൂരിഭാഗവും ഗ്രാമങ്ങളില്‍നിന്ന് കുടിയേറിയവരാണെന്നും ഇവര്‍ക്ക് സ്വന്തം നാടുകളിലെ മേല്‍വിലാസത്തില്‍ ആധാറിന് അപേക്ഷിക്കാമെന്നുമായിരുന്നു യു.പി സര്‍ക്കാറിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം. യു.ഐ.എ.ഡി.ഐക്കു വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകുന്നതും താന്‍ തന്നെയാണെന്നും ഇക്കാര്യത്തില്‍ യു.ഐ.എ.ഡി.ഐയില്‍നിന്ന് കൂടുതല്‍ വിശദീകരണം ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ദീന്‍ ദയാല്‍ നഗര ഭവന പദ്ധതി നടപ്പാക്കുന്നതിലെ വീഴ്ചയുടെ പേരില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിനെ കോടതി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു.

കിടക്കാന്‍ ഒരിടമില്ലാത്തവരെക്കുറിച്ചാണ് ഇവിടെ പറയുന്നത്. സ്വന്തമായി വീടില്ലാത്തവര്‍ക്ക് അന്തിയുറങ്ങാനുള്ള സൗകര്യമെങ്കിലും സര്‍ക്കാര്‍ ഒരുക്കി നല്‍കണമെന്നും ജസ്റ്റിസ് ലൊകൂര്‍ നിര്‍ദേശിച്ചു.

GULF

ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്: യുഎഇയില്‍ മുന്‍കരുതല്‍ സജീവം

മെയ് രണ്ട്, മൂന്ന് തിയ്യതികളില്‍ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഏതാനും ദിവസങ്ങള്‍ക്കുമുമ്പുതന്നെ അധികൃതര്‍ അറിയിച്ചിരുന്നു

Published

on

അബുദാബി: യുഎഇയില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പിനെത്തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ വിപലുമായ മുന്‍കരുതലുകള്‍ പൂര്‍ത്തിയാക്കി.

മെയ് രണ്ട്, മൂന്ന് തിയ്യതികളില്‍ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഏതാനും ദിവസങ്ങള്‍ക്കുമുമ്പുതന്നെ അധികൃതര്‍ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് സര്‍വ്വമേഖലകളിലും സുരക്ഷാ ക്രമീകരണങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്.

സ്‌കൂളുകുള്‍ രണ്ടുദിവസം ഓണ്‍ലൈന്‍ ക്ലാസായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും വാഹനഗതാഗതം സുഗമമാക്കുന്നതിനും പൊലീസ് കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വെള്ളക്കെട്ട് ഉണ്ടാവാനിടയുള്ള പ്രദേശങ്ങളും റോഡുകളും അടച്ചിടും. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

ഏതാനും ദിവസംമുമ്പുണ്ടായ ശക്തമായ മഴയില്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍, വിശിഷ്യാ വടക്കന്‍ എമിറേറ്റുകളില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കരുതലുമായാണ് അധികൃതര്‍
എല്ലാമേഖലയിലും ശ്രദ്ധ ചെലുത്തുന്നത്.

Continue Reading

GULF

ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ് നിര്യാതനായി

ശൈഖ് തഹ് നൂനോടുള്ള ആദരസൂചകമായി യുഎഇയില്‍ ഏഴുദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു

Published

on

അബുദാബി: അബുദാബി രാജകുടുംബാഗംവും അല്‍ഐന്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ പ്രവിശ്യയിലെ ഭരണാധിപ പ്രതിനിധിയുമായ ശൈഖ് തഹ് നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ് യാന്‍ നിര്യാതനായി.

ശൈഖ് തഹ് നൂനോടുള്ള ആദരസൂചകമായി യുഎഇയില്‍ ഏഴുദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. 82 വയസ്സ പ്രായമായിരുന്നു. യുഎഇ രൂപീകരണകാലം മുതല്‍ അബുാദാബി ഭരണാധികാരിയുടെ കിഴക്കന്‍ പ്രവിശ്യയിലെ പ്രതിനിധിയാണ്.

Continue Reading

GULF

സിറ്റി ചെക്ക് ഇൻ സേവനം മുസ്സഫ ഷാബിയയിലും

വിമാന സമയത്തിന് 4 മണിക്കൂർ മുൻപ് മുതൽ 24 മണിക്കൂർ മുൻപ് വരെ ഈ കേന്ദ്രത്തിൽ ബാഗേജ് സ്വീകരിച്ച് ബോർഡിങ് കാർഡ് നൽകുന്നതാണ്

Published

on

അബുദാബി : മുസ്സഫയിൽ നിന്നുള്ള വിമാന യാത്രക്കാർക്കായി സിറ്റി ചെക്ക് ഇൻ സൗകര്യം ഷാബിയയിൽ പ്രവർത്തനം ആരംഭിച്ചു. ഷാബിയ പതിനൊന്നിലെ അൽ മദീന സൂപ്പർമാർക്കറ്റിന്‌ പിറകിലാണ് പുതിയ ചെക്ക് ഇൻ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.

വിമാന സമയത്തിന് 4 മണിക്കൂർ മുൻപ് മുതൽ 24 മണിക്കൂർ മുൻപ് വരെ ഈ കേന്ദ്രത്തിൽ ബാഗേജ് സ്വീകരിച്ച് ബോർഡിങ് കാർഡ് നൽകുന്നതാണ്. മുറാഫിക് ഏവിയേഷൻ സർവീസിന്റെ കീഴിൽ ആരംഭിച്ചിരിക്കുന്ന കേന്ദ്രം രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രവർത്തിക്കുക.

എത്തിഹാദ് എയർ വെയ്‌സ് , എയർ അറേബ്യാ , വിസ് എയർ , ഈജിപ്ത് എയർ എന്നീ വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്കാണ് ഇപ്പോൾ സിറ്റി ചെക്ക് ഇൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. അബുദാബി മീന തുറമുഖത്തെ ക്രൂയിസ് ടെർമിനലിൽ 24 മണിക്കൂറും , യാസ് മാളിലെ ഫെരാരി വേൾഡ് എൻട്രൻസിൽ സ്ഥാപിച്ചിരിക്കുന്ന കേന്ദ്രം രാവിലെ 10 മുതൽ രാത്രി 10 വരെയും പ്രവർത്തിക്കും.

ബാഗേജുകൾ നൽകി ബോർഡിങ് പാസ് എടുക്കുന്ന യാത്രക്കാർക്ക് വിമാനത്താവളത്തിൽ എത്തി നീണ്ട ക്യൂ വിൽ കാത്തു നിൽക്കാതെ നേരിട്ട് എമിഗ്രെഷൻ വിഭാഗത്തിലേക്ക് പോകാം എന്നതാണ് സിറ്റി ചെക്ക് ഇൻ സേവനത്തെ ജനപ്രിയമാക്കുന്നതു. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവർക്ക് ഏറെ ആശ്വാസപ്രദമാണ് മുൻ‌കൂർ ചെക്ക് ഇൻ സൗകര്യം . മുതിർന്നവർക്ക് 35 ദിർഹവും , കുട്ടികൾക്ക് 25 ദിർഹവുമാണ് ചെക്ക് ഇൻ സേവനത്തിനുള്ള നിരക്കായി ഈടാക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് 800 667 2347 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Continue Reading

Trending