Connect with us

News

എഎഫ്സി യോഗ്യതാ റൗണ്ട് ഇന്ത്യയില്‍; രാജ്യാന്തര മത്സരത്തിന് കൊച്ചി വേദിയായേക്കും

ഇന്ത്യയുടെ ലോകകപ്പ് യോഗ്യതറൗണ്ട് മത്സരങ്ങള്‍ക്കുള്ള വേദിയായി കൊച്ചിയും പരിഗണനയില്‍.

Published

on

കൊച്ചി: ഇന്ത്യയുടെ ലോകകപ്പ് യോഗ്യതറൗണ്ട് മത്സരങ്ങള്‍ക്കുള്ള വേദിയായി കൊച്ചിയും പരിഗണനയില്‍. ലോകകപ്പ് യോഗ്യത റൗണ്ടിലെ ഏതെങ്കിലുമൊരു മത്സരം കൊച്ചിയില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ എഐഎഫ്എഫിന് കത്തയച്ചിട്ടുണ്ട്. അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ ലിസ്റ്റിലുള്ള വേദികളിലൊന്നാണ് കൊച്ചിയെങ്കിലും നിലവിലെ സാഹചര്യത്തില്‍ കൊച്ചിയെ പരിഗണിക്കാന്‍ സാധ്യത കുറവാണ്.

ഫിഫ മാനദണ്ഡ പ്രകാരം മത്സരം നടക്കുമ്പോള്‍ സ്‌റ്റേഡിയത്തിലെ കച്ചവട സ്ഥാപനങ്ങളെല്ലാം ഒഴിപ്പിക്കേണ്ടി വരും. അന്താരാഷ്ട്ര മത്സരമായതിനാല്‍ ഫിഫ നിഷ്‌കര്‍ഷിക്കുന്ന മറ്റു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കണം. ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് കൂടിയാണിത്. വേദിയുടെ കാര്യത്തില്‍ ഒരാഴ്ച്ചയ്ക്കകം അന്തിമ തീരുമാനമുണ്ടാവും. ഖത്തര്‍, കുവൈറ്റ് എന്നിവരടങ്ങിയ എ ഗ്രൂപ്പിലാണ് ഇന്ത്യ. അഫ്ഗാനിസ്താനോ മംഗോളിയയോ ആയിരിക്കും ഗ്രൂപ്പിലെ നാലാമത്തെ ടീം. നവംബറിലാണ് യോഗ്യത മത്സരങ്ങള്‍ തുടങ്ങുന്നത്. നേരത്തെ അണ്ടര്‍ 17 ലോകകപ്പിന് കൊച്ചി വേദിയൊരുക്കിയിരുന്നു. ഇന്ത്യയുടെ വിവിധ വിഖ്യാത മല്‍സരങ്ങള്‍ക്ക് വേദിയായിരുന്നു കൊച്ചി. അപ്പോഴെല്ലാം വലിയ കാണികളുടെ സാന്നിദ്ധ്യവുമുണ്ടായിരുന്നു. കേരളാ ബ്ലാസ്റ്റേഴ്‌സ് എന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമിന്റെ ഹോം വേദിയും കൊച്ചിയാണ്. ഈ മല്‍സരങ്ങള്‍ക്ക് പതിനായിരങ്ങളാണ് ഇവിടെ ഒത്തുചേരാറുള്ളത്.

crime

ചെന്നൈയില്‍ മലയാളി ദമ്പതികളെ കൊലപ്പെടുത്തി നൂറു പവന്‍ കവര്‍ന്നു

ചെെന്നെയില്‍ മലയാളി ദമ്പതികളെ കൊലപ്പെടുത്തി നൂറു പവന്‍ സ്വര്‍ണം കവര്‍ന്നു

Published

on

ചെന്നൈ:മലയാളി ദമ്പതികളെ കൊലപ്പെടുത്തി നൂറു പവന്‍ സ്വര്‍ണം കവര്‍ന്നു.ഡോക്ട്‌റായ ശിവന്‍ നായറും ഭാര്യ പ്രസന്നകുമാരിയുമാണ് മോഷ്ടാക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.രോഗികളെന്ന വ്യാജേന വീട്ടില്‍ പ്രവേശിച്ച ശേഷമാണ് മോഷ്ടാക്കള്‍ ആക്രമണം നടത്തിയത്.വീട്ടില്‍ നിന്ന് അസാധാരണ ബഹളം കേട്ടതിനെ തുടര്‍ന്ന് അയല്‍ക്കാരാണ് പൊലീസില്‍ അറിയിച്ചത്.

പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും ഇരുവരെയും ആക്രമിച്ച് സ്വര്‍ണവുമായി മോഷ്ടാക്കള്‍ രക്ഷപ്പെട്ടിരുന്നു.സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വോഷണം ആരംഭിച്ചു.

 

Continue Reading

india

എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനെതിരെ ലൈംഗികാതിക്രമത്തിന് കേസ്; എം.പി നാടുവിട്ടതായി റിപ്പോര്‍ട്ട്

2019 മുതല്‍ 2022 വരെ പല തവണയായി പ്രജ്വല്‍ പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുവതി നല്‍കിയ പരാതിയിലാണ് കേസ്

Published

on

ജെ.ഡി.എസ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എം.പിയുമായ പ്രജ്വല്‍ രേവണ്ണക്കെതിരെ ലൈംഗികാതിക്രമത്തിന് കേസ്. 2019 മുതല്‍ 2022 വരെ പല തവണയായി പ്രജ്വല്‍ പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുവതി നല്‍കിയ പരാതിയിലാണ് കേസ്. ഹൊലനരാസിപൂര്‍ പൊലീസാണ് പ്രജ്വലിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രജ്വലിന്റേതെന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ അശ്ലീല വീഡിയോകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. കൂടുതല്‍ സ്ത്രീകള്‍ പരാതിയുമായി രംഗത്തെത്താന്‍ സാധ്യതയുണെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു.

എന്നാല്‍ വീഡിയോകള്‍ പ്രചരിച്ചതിന് പിന്നാലെ പ്രജ്വല്‍ ജര്‍മനിയിലേക്ക് നാടുകടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഈ റിപ്പോര്‍ട്ടുകളില്‍ ജെ.ഡി.എസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ജെ.ഡി.എസ് അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനാണ് പ്രജ്വല്‍.

പരാതിയില്‍ നടപടിയെടുക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷനും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് എം.പിയുടെ പേരില്‍ പ്രചരിച്ച വീഡിയോകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രത്യേക സംഘത്തെ നിയമിക്കുകയും ചെയ്തു.

വോട്ടെടുപ്പ് നടന്ന അടുത്ത ദിവസമാണ് മുഖ്യമന്ത്രി പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍ അതിന് മുന്‍പേ പ്രജ്വല്‍ രാജ്യം വിട്ടിരുന്നു. സിറ്റിങ് എം.പി ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Continue Reading

crime

പാർട്ടി ഓഫീസില്‍ ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം അറസ്റ്റില്‍

തിരഞ്ഞെടുപ്പ് ദിവസം സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Published

on

സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗം ആണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. ആണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ലൈംഗികാതിക്രമം നടത്തിയതിന് സി.പി.എം പ്രവര്‍ത്തകനെ കൊയിലാണ്ടി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചിങ്ങപുരം കിഴക്കെക്കുനി ബിജീഷിനെയാണ് (38) കൊയിലാണ്ടി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തിരഞ്ഞെടുപ്പ് ദിവസം സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചിങ്ങപുരത്ത് സി.പി.എം ഓഫീസിനുള്ളില്‍ ആളില്ലാത്ത സമയം ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായാണ് പരാതി.

 

 

Continue Reading

Trending