Connect with us

kerala

തോല്‍വിക്കു പിന്നാലെ സി.പി.എമ്മില്‍ കലാപക്കൊടി

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ വമ്പന്‍ തോല്‍വിക്കു പിന്നാലെ സി.പി.എമ്മിന്റെ എറണാകുളം ജില്ലാ ഘടകത്തില്‍ വിഭാഗീയത വീണ്ടും രൂക്ഷമാകുന്നു.

Published

on

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ വമ്പന്‍ തോല്‍വിക്കു പിന്നാലെ സി.പി.എമ്മിന്റെ എറണാകുളം ജില്ലാ ഘടകത്തില്‍ വിഭാഗീയത വീണ്ടും രൂക്ഷമാകുന്നു. കാര്യങ്ങള്‍ വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങാതിരിക്കാന്‍ ശക്തമായ ഇടപെടലുകളുമായി സംസ്ഥാന നേതൃത്വം രംഗത്തുണ്ട്. കാടിളക്കി പ്രചാരണം നടത്തിയാല്‍ തൃക്കാക്കര പിടിക്കാമെന്ന് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ച ജില്ലയിലെ സംസ്ഥാന നേതാക്കള്‍ക്കെതിരെയാണ് ജില്ലാ നേതൃത്വം കലാപക്കൊടി ഉയര്‍ത്തുന്നത്. അതേസമയം തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടരുന്ന മൗനവും സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.

മുഖ്യമന്ത്രിയുടെ മൗനം പാര്‍ട്ടിയെ കൂടുതല്‍ നാണക്കേടിലേക്ക് തള്ളിവിടുന്നുവെന്ന വിമര്‍ശനമാണ് ഉയരുന്നത്. കെ റെയില്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കാണിച്ച അമിത പിടിവാശിക്കും അനാവശ്യ വെല്ലുവിളികള്‍ക്കും ലഭിച്ച തിരിച്ചടിയാണ് തൃക്കാക്കരയിലെ റെക്കോര്‍ഡ് തോല്‍വിയെന്നാണ് നേതൃത്വം തന്നെ വിലയിരുത്തുന്നത്.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജിന്റേയും മന്ത്രി പി.രാജീവിന്റെയും നേതൃത്വത്തിലാണ് ഇടതു പക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നടന്നത്. ജില്ലാ നേതൃത്വത്തെ പാടെ അവഗണിച്ചു കൊണ്ടുള്ള പോക്കില്‍ തുടക്കം മുതലേ ഒരു വിഭാഗം അതൃപ്തിയിലായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരായ നേതാക്കള്‍ക്കെതിരെ എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ ജില്ലാ സെക്രട്ടറിക്കും കൂട്ടര്‍ക്കും കഴിഞ്ഞിരുന്നില്ല.

ഒരു കാര്യത്തിലും തങ്ങളുടെ അഭിപ്രായം ഗൗരവത്തില്‍ എടുക്കാതെ മുന്നോട്ടു പോയതാണ് ഇത്രയും വലിയ നാണക്കേടിന് വഴിവെച്ചതെന്ന് ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍ ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. മണ്ഡലം ഉണ്ടായ കാലം മുതല്‍ യു.ഡി.എഫിന്റെ ഉറച്ച കോട്ടയായ തൃക്കാക്കരയെ അഭിമാന പോരാട്ടമായി ഉയര്‍ത്തി കാട്ടേണ്ടതില്ലെന്നായിരുന്നു ജില്ലാ സെക്രട്ടറിയുടേയും ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. എസ് അരുണ്‍ കുമാര്‍ ഉള്‍പ്പെടെയുള്ളവരുടെയും വിലയിരുത്തല്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പാളിച്ച തൊട്ട് വീഴ്ചകള്‍ തുടങ്ങി. രണ്ടു ഘട്ടങ്ങളിലായി മുഖ്യമന്ത്രിയെ 10 ദിവസം തൃക്കാക്കരയില്‍ പാര്‍പ്പിച്ചതും മുഴുവന്‍ മന്ത്രിമാരെയും 60 എം.എല്‍.എമാരേയും ക്യാമ്പ് ചെയ്യിച്ചതും എന്തിനായിരുന്നുവെന്ന ചോദ്യമാണ് നേതാക്കള്‍ തന്നെ ഉന്നയിക്കുന്നത്. ആ വമ്പന്‍ സന്നാഹങ്ങളാണ് ഉറപ്പായിരുന്ന ഒരു തോല്‍വിയെ ഇത്ര പരിഹാസ്യമായ തലത്തിലേക്ക പാര്‍ട്ടിയെ തള്ളിവിട്ടതെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

2 പേരുടെ നില ഗുരുതരം

Published

on

പാലക്കാട്: ആലത്തൂരില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം. ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാടൂരിലാണ് അപകടമുണ്ടായത്. തോലനൂര്‍ ജാഫര്‍- റസീന ദമ്പതികളുടെ മകന്‍ സിയാന്‍ ആദം ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. രാത്രി ഏഴോടെയാണ് അപകടമുണ്ടായത്.

പാടൂര്‍ പാല്‍ സൊസൈറ്റിക്കു സമീപം ആലത്തൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു ഓട്ടോയില്‍ എതിര്‍ ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഓട്ടോയില്‍ സഞ്ചരിച്ച കുട്ടിയുടെ ഉമ്മ റസീന, റസീനയുടെ മാതാവ് റഹ്‌മത്ത്, ഡ്രൈവര്‍ ബാലസുബ്രഹ്‌മണ്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

റസീനയും റഹ്‌മത്തുമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്‍ ഓടിച്ച കുന്നംകുളം സ്വദേശി റെജിയെ ആലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

kerala

കോഴിക്കോട് എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു

രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

Published

on

കോഴിക്കോട്: പേരാമ്പ്രയില്‍ എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു. അരിക്കുളം പഞ്ചായത്തിലെ 152ാം ബൂത്തിലെ ബിഎല്‍ഒ, അബ്ദുല്‍ അസീസാണ് കുഴഞ്ഞു വീണത്.

അദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബ്ദുല്‍ അസീസിന് ജോലി സമ്മര്‍ദമുണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

Continue Reading

kerala

ഇടുക്കിയില്‍ നാലു വയസ്സുകാരനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി

വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.

Published

on

ഇടുക്കി: അടിമാലി പണിക്കന്‍കുടിയില്‍ മകനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി. കൊന്നത്തടി പഞ്ചായത്തിലെ പണിക്കന്‍കുടി പറു സിറ്റി തുരമ്പിള്ളിക്കുന്നേല്‍ ഷാലറ്റിന്റെ ഭാര്യ രഞ്ജിനി (28) മകന്‍ ആദിത്യനെ (നാല്) കൊലപ്പെടുത്തി ജീവനൊടുക്കിയത്. വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.

ആദിത്യന്‍ ജനല്‍ കമ്പിയിലും രഞ്ജിനി ബഡ്‌റൂമിലും തൂങ്ങി മരിച്ച നിലയിലായിരുന്നു. രഞ്ജിനിക്ക് മാനസിക വിഭ്രാന്തി ഉള്ളതായി പറയുന്നു. തൊഴിലുറപ്പ് തൊഴിലാളിയാണ്. കുടുംബ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലായിരുന്നെന്ന് പൊലീസ് പറയുന്നു. പണിക്കന്‍കുടി ക്യൂന്‍ മേരി പബ്ലിക് സ്‌കൂളിലെ പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് മരിച്ച ആദിത്യന്‍. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

രഞ്ജിനിയുടെ മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുമെന്ന് വെള്ളത്തൂവല്‍ പൊലീസ് പറഞ്ഞു. ഇടുക്കി ഡിവൈ. എസ്.പി. രാജന്‍ അരമന, വെള്ളത്തൂവല്‍ എസ്.എച്ച്.ഒ അജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സംഭവ സ്ഥലത്തുണ്ട്.

Continue Reading

Trending