Connect with us

Culture

ജെ.ഡി.യുവില്‍ ഭിന്നത രൂക്ഷമായി; ശരദ് യാദവും നിതീഷും വേര്‍പിരിയുന്നു

Published

on

പട്‌ന: ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ജെ.ഡി.യു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറും മുന്‍ അധ്യക്ഷന്‍ ശരദ് യാദവും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഹമ്മദ് പട്ടേലിന് വോട്ട് ചെയ്തതിന് പാര്‍ട്ടി എം.എല്‍.എ ഛോട്ടുഭായ് വാസവ, ജെ.ഡി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി അരുണ്‍ ശ്രീവാസ്തവ എന്നിവരെ പുറത്താക്കിയതിനെതിരെയും പട്ടേലിനെ അഭിനന്ദിച്ചും ശരദ് യാദവ് രംഗത്തെത്തി. പട്ടേലിനൊപ്പമിരിക്കുന്ന ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്. പ്രതിസന്ധികള്‍ മറികടന്ന് താങ്കള്‍ നേടിയ വിജയത്തിന് ഹാര്‍ദ്ദമായ അഭിനന്ദനങ്ങള്‍, മുന്നോട്ടുള്ള ജീവിതത്തില്‍ എല്ലാവിധ ആശംസകളും നേരുന്നു- ശരത് യാദവ് ട്വീറ്റ് ചെയ്തു.

ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന ജെ.ഡി.യു കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദ്ദേശം മറികടന്നായിരുന്നു പട്ടേലിന് വാസവ വോട്ട് ചെയ്തത്. പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെ പിന്തുണയും ഇതിനുണ്ടായിരുന്നു. ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ രാജ്യസഭ തെരഞ്ഞെടുപ്പില്‍ അഭിമാനകരമായ വിജയം കോണ്‍ഗ്രസിന് നേടിക്കൊടുത്തത് ബിഹാറില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായ ജെ.ഡി.യു എം.എല്‍.എയുടെ ഈ വോട്ടാണ്. ബിഹാറിലെ വിശാലസഖ്യത്തില്‍ നിന്നു പിരിഞ്ഞ് ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് മന്ത്രിസഭ രൂപവത്കരിച്ചതോടെയാണ് നിതീഷ് കുമാര്‍-ശരത് യാദവ് ബന്ധം വഷളായത്. നേരത്തെ നോട്ട് റദ്ദാക്കലിനെയും ജി.എസ്.ടിയെയും പരസ്യമായി പിന്തുണച്ച് നിതീഷ് രംഗത്തെത്തിയത് ശരത് യാദവിനെ ചൊടിപ്പിച്ചിരുന്നു. ശരത് യാദവവുമായി അടുത്തബന്ധം പുലര്‍ത്തുന്നവരാണ് വാസവയും ശ്രീവാസ്തവയും. പാര്‍ട്ടി അച്ചടക്ക നടപടിയെടുത്ത ശേഷം ഇരു നേതാക്കളെയും പിന്തുണച്ച് രാജ്യസഭാഗം കൂടിയായ ശരത്‌യാദവ് രംഗത്തുവന്നത് ജെ.ഡി.യുവില്‍ ആഭ്യന്തര കലഹം രൂക്ഷമായതിന്റെ സൂചനകളാണ്. ഇന്നു മുതല്‍ ബിഹാറില്‍ മൂന്നുദിവസം നീണ്ടു നില്‍ക്കുന്ന പൊതുപരിപാടികള്‍ ശരത് യാദവ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ പരിപാടികള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നാണ് നിതീഷ് പക്ഷത്തിന്റെ നിലപാട്. ജെ.ഡി.യു ദേശീയ കണ്‍വെന്‍ഷന്‍ ഈമാസം 18, 19 തിയതികളില്‍ പട്‌നയില്‍ നടക്കുന്നുണ്ട്. ഇതിന് മുന്നോടിയായി നിതീഷിന്റെ തീരുമാനത്തോട് വിയോജിപ്പുള്ളവരെ ഒരുമിപ്പിക്കാനാണ് ശരത് യാദവ് ശ്രമിക്കുന്നത്. അതേസമയം ദേശീയ കണ്‍വെന്‍ഷനില്‍ ഇരു നേതാക്കളും പങ്കെടുക്കുമെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും ജെ.ഡി.യു ജന.സെക്രട്ടറി കെ.സി ത്യാഗി വ്യക്തമാക്കി.

gujarat-rajya-sabha-election-graphic_650x640_51502260193

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Film

‘പ്രതിസന്ധികളെ മറിക്കടക്കാന്‍ ഖുര്‍ആന്‍ സഹായിച്ചു’: ഹോളിവുഡ് താരം വില്‍ സ്മിത്ത്‌

മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

Published

on

വിശുദ്ധ ഖുര്‍ആന്‍ വായിച്ചതിന്റെ അനുഭവം പങ്കുവച്ച് പ്രശ്‌സ്ത ഹോളിവുഡ് താരം വില്‍ സ്മിത്ത്. മാധ്യമപ്രവര്‍ത്തകനായ അമര്‍ അദീപിന്റെ ബിഗ് ടൈം പോഡ്കാസ്റ്റ് എന്ന പരിപാടിയിലാണ് വില്‍ സ്മിത്ത് ഇക്കാര്യം പറഞ്ഞത്. തനിക്ക് ആത്മീയത ഇഷ്ടമാണെന്നും ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം ബുദ്ധിമുട്ടായിരുന്നുവെന്നും അതിനെ മറികടക്കാന്‍ തനിക്ക് ഖുര്‍ആന്‍ സഹായകമായെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്ക് ആത്മീയത ഇഷ്ടമാണ്, തന്റെ ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം വളെര ബുദ്ധിമുട്ടേറിയ കാലമായിരുന്നു, ആ കാലഘട്ടത്തില്‍ താന്‍ ഖുര്‍ആന്‍ ഉള്‍പ്പെടെ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചിരുന്നു. ഇത് സ്വയം ചിന്തിക്കാനും ആന്തരിക സ്വഭാവത്തെക്കുറിച്ച് ചിന്തിക്കാനും പ്രേരിപ്പിച്ചു’ അദ്ദേഹം പറഞ്ഞു.

ഈ റമദാന്‍ മാസത്തില്‍ ഖുര്‍ആന്‍ ഞാന്‍ പൂര്‍ണമായും വായിച്ചു. ഈ ഘട്ടത്തില്‍ ഏവരെയും ഉള്‍ക്കൊള്ളാനാവുന്ന വിശാലതയിലേക്ക് മനസിനെ വളര്‍ത്തിയെടുക്കുകയാണ്. ഖുര്‍ആന്റെ ലാളിത്യം തനിക്ക് വളരെ ഇഷ്ടമായി. എല്ലാം വളരെ ലളിതമായും കൃത്യമായും ഖുര്‍ആനിലുണ്ട്. യാതൊരു ബുദ്ധിമുട്ടുകളോ തെറ്റിദ്ധാരണകളോ ഇല്ലാതെ വളരെ എളുപ്പത്തില്‍ വായിച്ചു തീര്‍ക്കാമെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചു, തോറ മുതല്‍ ബൈബിളിലൂടെ ഖുര്‍ആന്‍ വരെ. എല്ലാം ഒരു പോലെയാണെന്നതില്‍ ഞാന്‍ ആശ്ചര്യപ്പെട്ടു, അവ തമ്മിലുള്ള ബന്ധം തകര്‍ന്നിട്ടില്ല.’ അദ്ദേഹം പറഞ്ഞു. മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending