Connect with us

kerala

ആലപ്പുഴ ജില്ലാ കളക്ടറായി ഹരിത വി. കുമാര്‍ ചുമതലയേറ്റു

തൃശ്ശൂര്‍ കളക്ടറായിരിക്കെയാണ് സ്ഥലം മാറ്റം ലഭിച്ച് ജില്ലയില്‍ എത്തുന്നത്

Published

on

ആലപ്പുഴ ജില്ലയുടെ 56-മത് കളക്ടറായി ഹരിത വി. കുമാര്‍ ചുമതലയേറ്റു. രാവിലെ എത്തിയ കളക്ടറെ എ.ഡി.എം. എസ്. സന്തോഷ് കുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ ആശ സി. എബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ജില്ലയില്‍ നടന്നു വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് കളക്ടറായി ചുമതലയേറ്റശേഷം ഹരിത വി. കുമാര്‍ പറഞ്ഞു.  തൃശ്ശൂര്‍ കളക്ടറായിരിക്കെയാണ് സ്ഥലം മാറ്റം ലഭിച്ച് ജില്ലയില്‍ എത്തുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണൂരിൽ ഓട്ടോറിക്ഷക്ക് നേരേ കാട്ടുപോത്ത് ആക്രമണം

കഴിഞ്ഞ മാസം പ്രദേശത്ത് മുപ്പതിലധികം കാട്ടുപോത്തുകൾ എത്തിയിരുന്നു

Published

on

കണ്ണൂരിൽ ഓട്ടോറിക്ഷക്ക് നേരേ കാട്ടുപോത്ത് ആക്രമണം. ഇന്നലെ രാത്രി കണ്ണൂരിലെ കോളയാഡിൽ ചങ്ങലഗേറ്റ് – പെരുവ റോഡിലാണ് ആക്രമണം.ഓട്ടോയുടെ ചില്ലും ഹെഡ് ലൈറ്റും തകർന്നു. കാട്ടുപോത്ത് വാഹനത്തിൽ ഇടിച്ചതോടെ ഓട്ടോ ഡ്രൈവർ ഓടി രക്ഷപ്പെട്ടു.കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഈ പ്രദേശത്തു രണ്ട് ഇരുചക്രവാഹന യാത്രക്കാർക്ക് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞ മാസം പ്രദേശത്ത് മുപ്പതിലധികം കാട്ടുപോത്തുകൾ എത്തിയിരുന്നു

Continue Reading

kerala

ദളിത് വിദ്യാര്‍ഥിയെ മൂത്രം കുടിപ്പിച്ച് യു.പി പൊലീസ്

സ്പാ, മസാജ് സെന്ററിന്റെ മറവില്‍ പെണ്‍വാണിഭസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം പൊലീസിന് കൈമാറിയിരുന്നതായി വിദ്യാര്‍ഥി പറയുന്നു.

Published

on

നോയിഡ: യു.പി പൊലീസിനെതിരെ ഗുരുതര ആരോപണവുമായി 22 കാരനായ നിയമ വിദ്യാര്‍ഥി. ഗ്രേറ്റര്‍ നോയിഡയില്‍ വച്ച് കള്ളക്കേസില്‍പ്പെടുത്തി പൊലീസ് തന്നെ മര്‍ദിക്കുകയും നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിച്ചെന്നും ദളിത് വിഭാഗത്തില്‍പ്പെട്ട രണ്ടാം വര്‍ഷ ബി.എ എല്‍.എല്‍.ബി വിദ്യാര്‍ത്ഥി ആരോപിച്ചു. ഗ്രേറ്റര്‍ നോയിഡ ഏരിയയിലെ സെക്ടര്‍ ബീറ്റ 2 പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ആരോപണം.

സ്പാ, മസാജ് സെന്ററിന്റെ മറവില്‍ പെണ്‍വാണിഭസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം പൊലീസിന് കൈമാറിയിരുന്നതായി വിദ്യാര്‍ഥി പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉടമയായ ഒരു സ്ത്രീയെ 2021 ജൂണില്‍ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയക്കുകയും ചെയ്തു. ഈ വൈരാഗ്യത്തെ തുടര്‍ന്ന് സ്ത്രീയും ഭര്‍ത്താവും തനിക്കെതിരെ കള്ളക്കേസ് നല്‍കി. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നവംബര്‍ 18 ന് പൊലീസ് തന്നെ അറസ്റ്റ് ചെയ്ത് ക്രൂരമായി മര്‍ദിച്ചു. കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടപ്പോള്‍ കുളിമുറിയില്‍ നിന്ന് ഒരു പാത്രത്തില്‍ മൂത്രം കൊണ്ടുവന്ന് വായില്‍ ഒഴിച്ചതായും വിദ്യാര്‍ഥി ആരോപിച്ചു.

 

 

Continue Reading

kerala

ദളിത് യുവാവിനെ വലിച്ചിഴച്ച് ഇറക്കിവിട്ടതിനെ തുടർന്ന് തമിഴ്നാട്ടിൽ ഒരു ക്ഷേത്രം കൂടി പൂട്ടി

ജാതി വിവേചനം നേരിട്ടതായും ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കുന്നില്ലെന്നും ജില്ലാ ഭരണകൂടത്തെ നേരിട്ട് അറിയിച്ചതിനെ തുടർന്ന് നടത്തിയ ചർച്ചയും പരാജയപ്പെട്ടതിനെ തുടർന്നാണ് ക്ഷേത്രം താൽക്കാലികമായി അടച്ചത്.

Published

on

ദളിത് യുവാവിനെ ഇറക്കിവിട്ട ക്ഷേത്രം തമിഴ്നാട് റവന്യു വകുപ്പ്. താത്ക്കാലികമായി പൂട്ടി കരൂർ ജില്ലയിലെ കടവൂരിനടുത്ത് വീരണംപട്ടിയിലെ ശ്രീ കാളിയമ്മൻ ക്ഷേത്രമാണ് പൂട്ടിയത്. ക്ഷേത്രത്തിൽപ്രവേശിച്ച ദളിത് വിഭാഗത്തിൽപെട്ട ഒരാളെ ഉയർന്ന ജാതിയിൽ പെട്ട ഒരാൾ വലിച്ചിഴച്ചതിനെ തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.ജാതി വിവേചനം നേരിട്ടതായും ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കുന്നില്ലെന്നും ജില്ലാ ഭരണകൂടത്തെ നേരിട്ട് അറിയിച്ചതിനെ തുടർന്ന് നടത്തിയ ചർച്ചയും പരാജയപ്പെട്ടതിനെ തുടർന്നാണ് ക്ഷേത്രം താൽക്കാലികമായി അടച്ചത്.

Continue Reading

Trending