Connect with us

News

ജയിലില്‍ നിരാഹാരം: അലക്‌സി നവല്‍നിയുടെ മരണം ഏത് നിമിഷവും സംഭവിക്കാമെന്ന് ഡോക്ടര്‍മാര്‍

ജയിലില്‍ നിരാഹാരം തുടരുന്ന അലക്‌സിയ്ക്ക് ഏത് നിമിഷവും ഹൃദയാഘാതം സംഭവിക്കാമെന്നും ജീവന്‍ അപകടത്തിലാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു

Published

on

മോസ്‌കോ: ജയില്‍ ശിക്ഷ അനുഭവിച്ചുവരുന്ന റഷ്യന്‍ പ്രതിപക്ഷ നേതാവും പുടിന്റെ കടുത്ത വിമര്‍ശകനുമായ അലക്‌സി നവല്‍നിയുടെ ജീവന്‍ ഏത് നിമിഷവും നഷ്ടപ്പെടാമെന്ന് ഡോക്ടര്‍മാര്‍. ജയിലില്‍ നിരാഹാരം തുടരുന്ന അലക്‌സിയ്ക്ക് ഏത് നിമിഷവും ഹൃദയാഘാതം സംഭവിക്കാമെന്നും ജീവന്‍ അപകടത്തിലാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

മാര്‍ച്ച് 31നാണ് അലക്‌സി നവല്‍നി (44) ജയിലില്‍ നിരാഹാര സമരം ആരംഭിച്ചത്. പുറം വേദനയ്ക്കും കൈ കാലുകളില്‍ അനുഭവപ്പെടുന്ന മരവിപ്പിനും വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് നിരാഹാരം ആരംഭിച്ചത്.

അലക്‌സിയുടെ ഡോക്ടര്‍ അനസ്താഷ്യ വാസില്‍യേവ, കാര്‍ഡിയോളജിസ്റ്റ് യാരോസ്ലേവ് ആഷിക്മിന്‍ എന്നിവരുള്‍പ്പെടെ മൂന്ന് ഡോക്ടര്‍മാര്‍ അടങ്ങിയ സംഘം തങ്ങള്‍ക്ക് ഉടനെ ജയിലില്‍ അലക്‌സിയെ പരിശോധിക്കാന്‍ അനുവാദം നല്‍കണമെന്ന് ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടു.

സൈബീരിയയിലേക്ക് പോകുന്നതിനിടെ അലക്‌സിയ്ക്ക് നേരെ വധശ്രമം നടന്നിരുന്നു. വിമാനത്തില്‍ വെച്ച് കുഴഞ്ഞുവീണ അലക്‌സി കോമയിലായിരുന്നു. നീണ്ട നാളത്തെ ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങിവന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നു; മോദിയുടെ ഗ്യാരണ്ടി പാഴാകുമെന്ന് മല്ലികാർജുന ഖാർഗെ

Published

on

രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെ. നരേന്ദ്രമോദിയുടെ മോദിയുടെ ഗ്യാരണ്ടി മുദ്രാവാക്യം പാഴാകുമെന്നും എഐസിസി പ്രവർത്തക സമിതി യോഗത്തിൽ ഖാർഗെ പറഞ്ഞു.

പ്രകടനപത്രിക അടക്കമുള്ള തീരുമാനങ്ങളെടുക്കുന്നതിനായാണ് പ്രവർത്തക സമിതി യോഗം ചേർന്നത്. പ്രകടനപത്രികയുടെ കരട് പ്രവർത്തക സമിതിക്ക് കൈമാറിയിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും.

 

Continue Reading

kerala

തെരഞ്ഞെടുപ്പ് പോസ്റ്ററിൽ ചാരിനിന്നതിന് 14കാരന് മര്‍ദനം; ബി.ജെ.പി നേതാവിനെതിരെ ബാലാവകാശ കമ്മിഷനിലും പരാതി നൽകി

സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണു നടപടി

Published

on

പോസ്റ്ററിൽ ചാരിനിന്നതിന് 14കാരനെ ബി.ജെ.പി നേതാവ് മർദിച്ചെന്ന് പരാതി. തിരുവനന്തപുരം കാലടിയിലാണ് സംഭവം. എന്‍.ഡി.എയുടെ ലോക്സഭാ സ്ഥാനാർഥി രാജീവ്‌ ചന്ദ്രശേഖറിന്റെ പോസ്റ്ററിൽ ചാരിനിന്നതിനാണ് മർദനം.

ബി.ജെ.പി കാലടി ഏരിയ വൈസ് പ്രസിഡന്‍റ് സതീശനെതിരെയാണു പരാതിയുള്ളത്. സംഭവത്തില്‍ ഫോർട്ട്‌ പൊലീസ് സ്വമേധയാ കേസെടുത്തു. സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണു നടപടി. സംഭവത്തില്‍ സമീപവാസികൾ ബാലാവകാശ കമ്മിഷനിലും പരാതി നൽകിയിട്ടുണ്ട്.

Continue Reading

kerala

കേരളത്തിൽ വെള്ളിയാഴ്ച വോട്ടെടുപ്പ് മാറ്റണമെന്ന് കോൺഗ്രസ്; കെപിസിസി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം വരുത്തണമെന്ന് കെപിസിസി. വെള്ളിയാഴ്ചത്തെ വോട്ടെടുപ്പ് മാറ്റണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.

മുസ്ലിം വിഭാഗത്തിന് മതപരമായി പ്രത്യേകതയുള്ള ദിവസമാണ് വെള്ളി. ആ ദിവസം തെരഞ്ഞെടുപ്പ് നടത്തിയാൽ പാർട്ടി പ്രവർത്തകർക്കും വോട്ടർമാർക്കും ഒരു വിഭാഗം ഉദ്യോഗസ്ഥർക്കും പോളിങ് ഏജന്റുമാർക്കും ബുദ്ധിമുട്ടുണ്ടാകും. അതിനാൽ തെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച മെയിൽ സന്ദേശത്തിൽ ഇരുവരും ആവശ്യപ്പെട്ടു.

 

Continue Reading

Trending